- മിഡ്ലാൻഡ്സ് ജയിലിലെ ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ
- യുവതിയെ ആക്രമിച്ച സംഭവം; വെസ്റ്റ് ഡബ്ലിനിൽ പരിശോധന
- ക്രിസ്തുമസ്- ന്യൂഇയർ; മുന്നറിയിപ്പുമായി എച്ച്എസ്ഇ
- ജീവിത ചിലവ് കൂടി; ശമ്പളവർധനവ് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ
- അടുത്ത ആഴ്ചയോടെ മഴ; ക്രിസ്തുമസ് ആഘോഷങ്ങൾ ‘വെള്ളത്തിലായേക്കും’
- യുവാക്കളുടെ ജീവനെടുത്ത് കൊക്കെയ്ൻ; മരണങ്ങളിൽ വർധന
- നികുതി റീഫണ്ട്; സമയപരിധി ഈ മാസം അവസാനിക്കും
- മോട്ടോർവേ 50 ൽ ട്രക്കിന് തീപിടിച്ചു
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച നിരവധി വസ്തുക്കൾ പിടിച്ചെടുത്ത് റെവന്യൂ വിഭാഗം. വ്യാജ ലബുബു പാവകൾ ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. ഡബ്ലിനിലെ വിവിധ ഭാഗങ്ങളിലും റോസ്ലെയർ യൂറോപോർട്ടിലും നടത്തിയ പരിശോധനയിലാണ് വസ്തുക്കൾ പിടിച്ചെടുത്തത്. തിരച്ചിലിൽ 200 ഓളം ലബുബു പാവകൾ ആണ് പിടിച്ചെടുത്തത്. ഇതിന് പുറമേ 374 മറ്റ് വ്യാജ വസ്തുക്കളും പിടിച്ചെടുത്തു. ഇവയ്ക്ക് വിപണിയിൽ 90,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. അഡിഡാസ്, നൈക്ക്, കാർട്ടിയർ എന്നിവയുടെ വ്യാജ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ലഹരി വസ്തുക്കളും പിടിച്ചെടുത്തു. 11,340 ലിറ്റർ റെഡ് വൈൻ പിടിച്ചെടുത്തു. ഇതിന് വിപണിയിൽ 1,38,325 യൂറോ വിലവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആയുധങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ഡബ്ലിൻ: അയർലൻഡിൽ ലുവാസ് റെഡ്, ഗ്രീൻ ലൈൻ സേവനങ്ങൾ മുടങ്ങി. വൈദ്യുതി തടസ്സപ്പെട്ടതിന് പിന്നാലെയാണ് സർവ്വീസുകൾ മുടങ്ങിയത്. പ്രശ്‌നം പരിഹരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സർവ്വീസുകൾ പുനരാരംഭിച്ചു. രാവിലെയോടെയാണ് സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഇതേ തുടർന്ന് റെഡ് ലൈനിൽ സ്മിത്ത്ഫീൽഡിൽ നിന്ന് പോയിന്റിലേക്ക് സർവീസ് ഉണ്ടായിരുന്നില്ല. ഗ്രീൻ ലൈനിൽ ബ്രൂംബ്രിഡ്ജിനും സെന്റ് സ്റ്റീഫൻസ് ഗ്രീനിനും ഇടയിലുള്ള സർവീസ് നിർത്തിവച്ചിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അയർലൻഡിലുള്ളവർ ജാഗ്രാത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്ക് – വടക്ക് മേഖലകളിൽ രാവിലെ മുതൽ മഴ അനുഭവപ്പെടും. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. എന്നാൽ മണിക്കൂറുകൾ മാത്രമേ ഈ കാലാവസ്ഥ അനുഭവപ്പെടുകയുള്ളൂ. ഇതിന് ശേഷം കാലാവസ്ഥ തെളിയും. പിന്നീടുള്ള മണിക്കൂറുകൾ മഴയും വെയിലും ഇടവിട്ട് അനുഭവപ്പെടും. പടിഞ്ഞാറൻ തീരത്ത് മഴയ്‌ക്കൊപ്പം ഇടിമിന്നലും അനുഭവപ്പെടും. 16 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും രാജ്യത്ത് ഇന്ന് താപനില അനുഭവപ്പെടുക.
ഡബ്ലിൻ: തൊഴിൽ നഷ്ടത്തിൽ പ്രതിഷേധവുമായി ഉന്നത വിദ്യാഭ്യാസ അദ്ധ്യാപകർ. ഇന്ന് രാവിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാർച്ച് നടത്തും. അഡൾട്ട് എജ്യുക്കേഷൻ ടീച്ചേഴ്‌സ് ഓർഗനൈസേഷനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നൂറ് കണക്കിന് അദ്ധ്യാപകരാണ് രാവിലെ 11.30 ഓടെ നടക്കുന്ന പ്രതിഷേധത്തിൽ പങ്കാളികളാകുക. മൂന്ന് വർഷം പൂർത്തിയാക്കിയ അദ്ധ്യാപകർക്ക് ഉൾപ്പെടെയാണ് സമ്മറിൽ ജോലി നഷ്ടമായത്. സെപ്തംബർ മുതൽ ജോലിയ്ക്ക് ഹാജരാകേണ്ടെന്ന് അധികൃതരിൽ നിന്നും ലഭിച്ച വിവരം എന്നാണ് അദ്ധ്യാപകർ പറയുന്നത്.
ഡബ്ലിൻ: കുട്ടികളെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അയർലൻഡിലെ രക്ഷിതാക്കളുടെ ജോലിയെ ബാധിക്കുന്നതായി സർവ്വേ ഫലം. 70 ശതമാനത്തോളം രക്ഷിതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പുരുഷന്മാരെക്കാൾ സ്ത്രീകളാണ് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നത്. ആയിരം രക്ഷിതാക്കളിലായിരുന്നു സർവ്വേ. ഇതിൽ നാലിലൊന്ന് പേരും കുട്ടികളുടെ പരിചരണത്തിലെ വിടവുകൾ നികത്തുന്നതിനായി ജോലി സമയം കുറച്ചതായി പ്രതികരിച്ചു. പുരുഷന്മാരെ അപേക്ഷിച്ച് ഇരട്ടി സമയമാണ് സ്ത്രീകൾ കുറച്ചത്. കുട്ടികളെ പരിചരിക്കുന്നതിന് വേണ്ടി 9 ശതമാനം രക്ഷിതാക്കൾ നേരത്തെയുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലിയിൽ പ്രവേശിച്ചു. 5 ശതമാനം പേർ കുട്ടികൾക്കായി ജോലി ഉപേക്ഷിച്ചു. ജോലി ചെയ്യുന്ന മാതാപിതാക്കളിൽ മൂന്നിൽ രണ്ട് ഭാഗവും കുട്ടികളുടെ സംരക്ഷണത്തിനായി സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ആശ്രയിക്കുന്നുവെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു.
ഡബ്ലിൻ: ഇസ്രായേൽ ബോണ്ട് വിഷയത്തിൽ അയർലൻഡ് സർക്കാരിനെതിരെ പ്രതിഷേധം. പലസ്തീൻ അനുകൂലികൾ സർക്കാർ വകുപ്പുകൾക്ക് മുൻപിൽ പ്രതിഷേധവുമായി ഒത്ത് കൂടി. ഇസ്രായേൽ ബോണ്ടുകളുടെ വിൽപ്പനയിൽ നിന്നും സെൻട്രൽ ബാങ്ക് അയർലൻഡ് പിന്മാറണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്നലെ വൈകീട്ടോടെ ആയിരുന്നു പ്രതിഷേധം. അയർലൻഡ്- പലസ്തീൻ സോളിഡാരിറ്റി ക്യാമ്പെയ്‌നിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. ഡബ്ലിനിലെ സർക്കാർ കെട്ടിടങ്ങൾക്ക് മുൻപിൽ തടിച്ച് കൂടിയ ഇവർ പിന്നീട് ധനകാര്യവകുപ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമായി. ഇസ്രായേലിനോടൊപ്പം ചേർന്ന് പലസ്തീനിൽ നമ്മുടെ സെൻട്രൽ ബാങ്ക് വംശഹത്യ നടത്തുകയാണെന്ന് ലേബർ ടിഡി സിയാരൻ അഹേർൺ പറഞ്ഞു. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലിമെറിക്ക്: ലിമെറിക്കിൽ കുതിരയിൽ നിന്നും അപൂർവ്വ രോഗം ബാധിച്ച് പെൺകുട്ടി മരിച്ചതിന് പിന്നാലെ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഡോക്ടർമാർ. പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരും നവജാത ശിശുക്കളും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ അറിയിച്ചു. പനി, ചുമ, തൊണ്ട വേദന തുടങ്ങിയ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. 17 കാരിയായ പെൺകുട്ടിയാണ് മരിച്ചത്. ഹോഴ്‌സ് ഗ്രൂമിംഗ് ഷോയിൽ പങ്കെടുത്തതിന് പിന്നാലെ പെൺകുട്ടിയ്ക്ക് പനിയും മറ്റ് രോഗലക്ഷണങ്ങളും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സ തേടിയെങ്കിലും ഭേദമായില്ല. ഇതിനിടെ കുട്ടിയ്ക്ക് കലശലായ പേശീ വേദനയും ആരംഭിച്ചു. തുടർന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ചികിത്സയിലിരിക്കെ പെൺകുട്ടിയ്ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.
സ്ലൈഗോ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ. നിയന്ത്രണങ്ങളോട് രോഗികളും സന്ദർശകരും സഹകരിക്കണമെന്നും ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു. നിലവിൽ നിരവധി കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ആശുപത്രിയിലെ നാല് വാർഡുകളിലാണ് രോഗവ്യാപനം രൂക്ഷമായുള്ളത്. അതിനാൽ ഈ വാർഡുകളിൽ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും. കുട്ടികളുമായി ആശുപത്രി സന്ദർശിക്കരുതെന്നും നിർദ്ദേശമുണ്ട്. പനി, ജലദോഷം, ഛർദ്ദി, വയറിളക്കം, എന്നീ രോഗങ്ങൾ ഉള്ളവർ ആശുപത്രിയിൽ എത്തരുത്. ഇത്തരം ബുദ്ധിമുട്ട് നേരിടുന്ന സന്ദർശകർ രോഗം ഭേദമായി 48 മണിക്കൂറിന് ശേഷമേ ആശുപത്രിയിൽ എത്താവൂ. വാർഡുകളിലെ ശുചിമുറികൾ സന്ദർശകർ ഉപയോഗിക്കരുത്. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. നിയന്ത്രണങ്ങളിൽ ജീവനക്കാരുമായി സഹകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഡബ്ലിൻ: ബസുകളിൽ ഹെഡ്‌സെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ക്യാമ്പെയ്ൻ വരും മാസങ്ങളിൽ ശക്തമാക്കാൻ ഡബ്ലിൻ ബസും നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയും. ബസ് യാത്ര സുഖകരവും സൗകര്യപ്രദവും ആക്കുക ലക്ഷ്യമിട്ടാണ് ക്യാമ്പെയ്ൻ ശക്തമാക്കുന്നത്. മൊബൈൽ ഫോൺ ലൗഡ്സ്പീക്കറുകൾ ഉപയോഗിച്ച് പാട്ട് പ്ലേ ചെയ്യുന്നതും ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നതും തടയുന്നതിനായി ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ നടപടികൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പയ്ൻ ശക്തമാക്കുന്നത്. ഫോൺ സ്പീക്കറിലിട്ട് മറ്റ് യാത്രികരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ സംസാരിക്കുന്ന സംഭവങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ടെന്ന് ഡബ്ലിൻ ബസ് വക്താവ് പറഞ്ഞു. ഇത് കാണുമ്പോൾ വലിയ ബുദ്ധിമുട്ട് തോന്നാറുണ്ട്. ആളുകൾ കൂടുതൽ മികച്ച യാത്ര അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ ബസ് യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ട് കേൾക്കുന്നതും സംസാരിക്കുന്നതും കനത്ത പിഴ ഈടാക്കുന്ന കുറ്റകൃത്യമായിരിക്കുമെന്ന് ഡബ്ലിൻ ബസ് അറിയിച്ചിരുന്നു.
ലൗത്ത്: വിലക്കയറ്റത്തിനിടെ കൗണ്ടി ലൗത്തിലെ താമസക്കാർക്ക് ആശ്വാസം. കൗണ്ടിയിലെ ലോക്കൽ പ്രോപ്പർട്ടി ടാക്‌സിൽ വർദ്ധനവില്ല. ടാക്‌സ് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ കൗൺസിലർമാർ എതിർത്തതാണ് ടാക്‌സ് വർദ്ധനവിന് തടയായത്. ഡബ്ലിൻ ഉൾപ്പെടെയുള്ള കൗണ്ടികൾ ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് അടുത്ത വർഷം മുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടാക്‌സ് വർദ്ധനവിൽ വോട്ട് രേഖപ്പെടുത്താൻ കൗണ്ടി ലൗത്ത് കൗൺസിൽ ഇന്നലെ യോഗം ചേർന്നിരുന്നു. എന്നാൽ കൗൺസിലിൽ 23 കൗൺസിലർമാർ തീരുമാനത്തെ എതിർത്തു. ഫിയന്ന ഫെയിൽ കൗൺസിലർ ആൻഡ്രിയ മക്കെവിറ്റ് ടാക്‌സ് നിരക്ക് മാറ്റമില്ലാതെ തുടരണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര കൗൺസിലർ കെവിൻ കല്ലന്റെ പിന്തുണയോടെ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനെ പിന്തുണച്ച് 23 കൗൺസിലർമാരും വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
