- ക്രിസ്തുമസ്- ന്യൂഇയർ; മുന്നറിയിപ്പുമായി എച്ച്എസ്ഇ
- ജീവിത ചിലവ് കൂടി; ശമ്പളവർധനവ് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ
- അടുത്ത ആഴ്ചയോടെ മഴ; ക്രിസ്തുമസ് ആഘോഷങ്ങൾ ‘വെള്ളത്തിലായേക്കും’
- യുവാക്കളുടെ ജീവനെടുത്ത് കൊക്കെയ്ൻ; മരണങ്ങളിൽ വർധന
- നികുതി റീഫണ്ട്; സമയപരിധി ഈ മാസം അവസാനിക്കും
- മോട്ടോർവേ 50 ൽ ട്രക്കിന് തീപിടിച്ചു
- ദേശീയ ഗ്രിഡ് നവീകരണം; അയർലൻഡിൽ വൈദ്യുതി നിരക്കിൽ വർധന
- കുടുംബസമേതം യാത്ര ചെയ്യുന്നവരുടെ ചിലവ് കുറയും; നിർണായക പ്രഖ്യാപനവുമായി റയാൻഎയർ
Author: sreejithakvijayan
ലിമെറിക്ക്: റോയൽ പ്ലേയേഴ്സ് ക്ലബ് ലിമെറിക്ക് സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് മെഗാ റമ്മി ടൂർണമെന്റ് അടുത്ത മാസം. സെപ്തംബർ 27 ന് ആവേശോജ്ജ്വലമായ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ലിസ്‌നാഗ്രിയിലെ അഹാനെ ജിഎഎ ക്ലബ്ബിൽ രാവിലെ 10.30 മുതലാണ് മത്സരങ്ങൾ. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 100 യൂറോ ആണ് രജിസ്‌ട്രേഷൻ ഫീസ്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് രണ്ടായിരം യൂറോ ക്യാഷ് അവാർഡ് ആണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 1000 യൂറോയും മൂന്നാം സ്ഥാനക്കാർക്ക് 500 യൂറോയുമാണ് സമ്മാനമായി ലഭിക്കുക. മത്സരത്തിനെത്തുന്നവർക്ക് രാവിലെ ബ്രേക്ക് ഫാസ്റ്റും ഉച്ച ഭക്ഷണവും ഉണ്ടാകും. റിഫ്രഷ്‌മെന്റും ഉണ്ടാകും. ഇവയെല്ലാം സൗജന്യമാണ്.പിപിഎസ് ഫിനാൻഷ്യൽ പ്ലാനിംഗ് ആണ് ടൂർണമെന്റിന്റെ മുഖ്യ സ്‌പോൺസർ.
ഡബ്ലിൻ: നഴ്‌സുമാരിൽ നിന്നും ഒരു യൂറോ പോലും റിക്രൂട്ട്‌മെന്റ് ഫീസായി വാങ്ങരുതെന്നാണ് അയർലൻഡിലെ നിയമം അനുശാസിക്കുന്നത് എന്ന് മൈഗ്രന്റ് നഴ്‌സസ് അയർലൻഡ്. നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുകൾക്കെതിരെ സംഘടന ശക്തമായ നിലപാടാണ് സ്വീകരിച്ചുവന്നിരുന്നത്. ഇത് തുടരുമെന്നും എംഎൻഐ വ്യക്തമാക്കി. അടുത്തിടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് എംഎൻഐ ഇക്കാര്യം വ്യക്തമാക്കിയത്. നിയമ വിരുദ്ധ റിക്രൂട്ട്‌മെന്റുകൾക്കെതിരെ ആദ്യം നഴ്‌സുമാർ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. ഇത് പ്രധാന പരിമിതി ആയിരുന്നു. എന്നാൽ അടുത്തിടെ തട്ടിപ്പിന് ഇരയായ നഴ്‌സുമാരെ സഹായിച്ചത് തങ്ങളാണ്. ഇത്തരത്തിൽ ലഭിച്ച പരാതികളിലെല്ലാം ശക്തമായ ഇടപെടൽ നടത്താൻ എംഎൻഐയ്ക്ക് കഴിഞ്ഞു. നിയമ വിരുദ്ധ റിക്രൂട്ട്‌മെന്റിന് ഇരയായ നഴ്‌സുമാരും കെയർ അസിസ്റ്റന്റ്മാരോടും അതിന്റെ തെളിവുകൾ സഹിതം പരാതി നൽകാൻ അഭ്യർത്ഥിക്കുകകയാണെന്നും എംഎൻഐ വ്യക്തമാക്കി.
കോർക്ക്: കോർക്കിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി രഞ്ജുവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കില്ലാർണി നാഷണൽ പാർക്കിൽ ആയിരുന്നു രഞ്ജുവിന്റെ മൃതദേഹം കണ്ടത്. മൃതദേഹം കണ്ട പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഏതാനും നാളുകളായി കോർക്കിൽ താമസിച്ചുവരികയാണ് രഞ്ജു.
ഗാൽവെ: ബഹിരാകാശത്ത് പുതിയ ഗ്രഹത്തെ കണ്ടെത്തി ഗാൽവെ സർവ്വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞർ ഉൾപ്പെടുന്ന അന്താരാഷ്ട്ര ഗവേഷണ സംഘം. രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. ഈ പ്രോട്ടോ- ഗ്രഹത്തിന് WISPIT 2b എന്നാണ് പേര് നൽകിയിരിക്കുന്നത്. WISPIT 2bയ്ക്ക് ഏകദേശം 5 ദശലക്ഷം വർഷം പഴക്കമുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഭൂമിയിൽ നിന്നും 430 പ്രകാശ വർഷം അകലെയായിട്ടാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. അതായത് ഭൂമിയിൽ നിന്നും ഈ ഗ്രഹത്തിലേക്ക് എത്താൻ 430 വർഷങ്ങൾ എടുക്കുമെന്ന് സാരം. ഗാൽവേ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരും നെതർലാൻഡ്സിലെ ലൈഡൻ സർവകലാശാലയിലെ സഹപ്രവർത്തകരും ചേർന്നാണ് ഗ്രഹം കണ്ടെത്തിയിരിക്കുന്നത്. യുഎസിലെ അരിസോണ സർവകലാശാലയും ഒരു അനുബന്ധ പഠനം നടത്തിയിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ജനസംഖ്യ വർദ്ധിച്ചു. 5.46 ദശലക്ഷമായാണ് രാജ്യത്തെ ജനസംഖ്യ ഉയർന്നത് എന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. അതേസമയം അയർലൻഡിൽ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2013 ന് ശേഷമാണ് ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചത്. 2025 ഏപ്രിലിന് മുമ്പുള്ള 12 മാസങ്ങളിൽ 13,500 പേർ അയർലൻഡ് വിട്ട് ഓസ്ട്രേലിയയിലേക്ക് പോയി. 2024 നെ അപേക്ഷിച്ച് 2,900 (27%) പേരുടെയും 2023 നെ അപേക്ഷിച്ച് 8,800 (187%) പേരുടെയും വർദ്ധനവാണ് ഉണ്ടായത്. ഇതിന് വിപരീതമായി അമേരിക്കയിൽ നിന്നും അയർലൻഡിലേക്ക് കുടിയേറുന്നവരുടെ എണ്ണം വർദ്ധിച്ചു. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറിയതിന് പിന്നാലെയാണ് ഈ പ്രവണത വർദ്ധിച്ചത്. 2025 ഏപ്രിൽ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 12 മാസത്തിൽ 54,400 കുഞ്ഞുങ്ങൾ ജനിച്ചു. 35,800 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ 1,25,300 പേർ അയർലൻഡിലേക്ക് കുടിയേറി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറവാണ്. ഇവരിൽ 31,500 പേർ തിരിച്ചെത്തിയ…
ഡബ്ലിൻ: ഹെൽത്ത് ഇൻഷൂറൻസ് പോളിസികളുടെ നിരക്ക് വർദ്ധിപ്പിച്ച് ഇൻഷൂറൻസ് കമ്പനിയായ വിഎച്ച്‌ഐ. പുതിയ നിരക്കുകൾ ഒക്ടോബർ ഒന്ന് മുതൽ നിലവിൽവരും. പോളിസി നിരക്കിൽ മൂന്ന് ശതമാനത്തിന്റെ വർദ്ധനവണ് വരുത്തിയത്. ആരോഗ്യപരിരക്ഷ ആവശ്യമുള്ളവരുടെ എണ്ണം വർദ്ധിച്ചതും, ഇവ നൽകുന്നതിനുള്ള ചിലവ് വർദ്ധിച്ചതുമാണ് നിരക്ക് വർദ്ധിപ്പിക്കാൻ കാരണം എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. വിഎച്ച്‌ഐ ഇൻഷൂറൻസിന്റെ എംഡി ആരോൺ കിയോഗ് ആണ് നിരക്ക് വർദ്ധിപ്പിച്ച വിവരം അറിയിച്ചത്. ആരോഗ്യപരിരക്ഷ വേണ്ടവരുടെ എണ്ണവും ഇവ നൽകുന്നതിനുള്ള ചിലവും ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകാൻ നിരക്ക് വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഹെൽത്ത് ഇൻഷൂറൻസ് എന്നത് സുപ്രധാന നിക്ഷേപമാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലയ, ഐറിഷ് ലൈഫ് ഹെൽത്ത് എന്നീ കമ്പനികളും പോളിസി നിരക്ക് വർദ്ധിപ്പിച്ചിരുന്നു.
ഡബ്ലിൻ: മുൻ ഡബ്ലിൻ ഫുട്‌ബോൾ മാനേജർ ജിം ഗാവിൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന. ഫിയന്ന ഫെയിലിന്റെ സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അദ്ദഹത്തിന് മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. നേരത്തെ ഫിയന്ന ഫെയിലിന്റെ സ്ഥാനാർത്ഥിയായി മുൻ പ്രധാനമന്ത്രി ബെർട്ടി അർഹേൺ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ ആയിരുന്നു പുറത്തുവന്നിരുന്നത്. എന്നാൽ ഈ തീരുമാനത്തെ പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ അനുകൂലിച്ചില്ല. ഇതിന് പിന്നാലെയാണ് അർഹേണിനെക്കാൾ കൂടുതൽ ജനപിന്തുണയുള്ള ഗാവിനെ പരിഗണിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്.
ഡബ്ലിൻ: അനിശ്ചിതകാല സമരം ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ സ്‌കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരും ഇന്ന് യോഗം ചേരും. വൈകീട്ട് ഡബ്ലിനിലെ ഫോർസയുടെ ആസ്ഥാനത്താണ് യോഗം ചേരുക. വ്യാഴാഴ്ച മുതലാണ് തൊഴിലാളി സംഘടനയായ ഫോർസിലെ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 2600 സ്‌കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരുമാണ് ഫോർസയിൽ അംഗമായിരിക്കുന്നത്. ഇവരുടെ സമരം 2000 സ്‌കൂളുകളിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച സമരം ആരംഭിക്കാനിരിക്കെ വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനുമായി നാളെ സംഘടനയിലെ തൊഴിലാളികൾ കൂടിക്കാഴ്ച നടത്തും. പബ്ലിക് സർവ്വീസ് പെൻഷൻ പദ്ധതിയിൽ നിന്നും തുടർച്ചയായി ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് സ്‌കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരും സമരം നടത്തുന്നത്.
ഡൗൺ: കൗണ്ടി ഡൗണിൽ 84 കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 84 വയസ്സുള്ള സീൻ സ്മാളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സീനിന്റെ മൃതദേഹം ന്യൂകാസിലിലെ സ്ലീവെൻബ്രോക്ക് അവന്യൂവിൽ നിന്നും കണ്ടെടുത്തത്. ലൈംഗിക പീഡന കേസിലെ പ്രതിയായിരുന്നു ഇയാൾ. ജയിൽ ശിക്ഷ പൂർത്തിയാക്കി കഴിഞ്ഞ മാസം ആയിരുന്നു ഇയാൾ മോചിതനായത്. ഇതിന് പിന്നാലെയാണ് മരണം എന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. 2016 മുതൽ 2018 വരെ 70 കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. 2022 ൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കോടതി ഇയാൾക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
ടിപ്പററി: കൗണ്ടി ടിപ്പററിയിലെ ഡണ്ട്രം ഹൗസ്, ഗോൾഫ് ആൻഡ് ലീഷർ റിസോർട്ട് അടച്ചുപൂട്ടാൻ തീരുമാനം. റിസോർട്ടിന്റെ ഉടമകളായ ബ്രോഗൻ ക്യാപിറ്റൽ വെൻച്വേർസ് ആണ് ഇക്കാര്യം അറിയിച്ചത്. റിസോർട്ട് പൂട്ടാനുള്ള തീരുമാനം ജീവനക്കാരെ സാരമായി ബാധിക്കും. 48 ജീവനക്കാരാണ് റിസോർട്ടിൽ ജോലി ചെയ്യുന്നത്. റിസോർട്ട് അടച്ച് പൂട്ടുന്നതോട് കൂടി ഇവർക്ക് തൊഴിൽ നഷ്ടം ഉണ്ടാകും. റിസോർട്ടിലെ ബാർ, റസ്‌റ്റോറന്റ്, ഗോൾഫ് കോഴ്‌സ്, ഡ്രൈവിംഗ് റേഞ്ച്, ഗോൾഫ് ഷോപ്പ്, ലെഷർ സെന്റർ എന്നിവയുൾപ്പെടെയാണ് അടച്ച് പൂട്ടുക. റിസോർട്ടിൽ നിന്നും കാര്യമായ വരുമാനം ലഭിക്കുന്നില്ലെന്നാണ് പുതിയ ബോർഡ് വ്യക്തമാക്കുന്നത്. ഇതേ തുടർന്നാണ് തീരുമാനം.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
