- നടി ആക്രമിക്കപ്പെട്ട കേസ് ; പൾസർ സുനിയടക്കം 6 പ്രതികൾക്കും 20 വർഷം തടവ്
- അന്താരാഷ്ട്ര കയറ്റുമതിയെ കൂടുതൽ ആശ്രയിക്കുന്നു ; ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയെന്ന് റിപ്പോർട്ട്
- കൊലപാതകക്കുറ്റം ചെയ്ത സമയത്ത് 18 വയസ്സിന് താഴെ മാത്രം പ്രായം ; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകരുതെന്ന് വാദം
- റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തി നശിച്ചു
- മൂന്ന് വയസുകാരൻ ഡാനിയേൽ അരൂബോസിന്റെ മരണം കൊലപാതകമെന്ന് റിപ്പോർട്ട് ; അന്വേഷണം ആരംഭിച്ചു
- ഡബ്ലിനിലെ ഇവാഗ് മാർക്കറ്റുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു ; പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ
- അയർലൻഡിൽ ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ അടുത്ത വേനൽക്കാലത്തോടെ
- മുട്ടകളിൽ കാൻസറിന് കാരണമാകുന്ന മരുന്നുകളുടെ അംശം ; അന്വേഷണത്തിന് നിർദേശം
Author: sreejithakvijayan
ഡബ്ലിൻ: കാറ്റിന്റെ ഭീതിയൊഴിയാതെ അയർലൻഡ്. ബ്രാം കൊടുങ്കാറ്റിന് സമാനമായ രീതിയിൽ അടുത്ത വാരവും കാറ്റ് വീശിയടിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ വാരാന്ത്യത്തിൽ അസ്ഥിരകാലാവസ്ഥയായിരിക്കും ഉണ്ടാകുകയെന്നും ഇവർ വ്യക്തമാക്കുന്നു. അതേസമയം ബ്രാം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വൈദ്യുതി തടസ്സം ഉൾപ്പെടെ പരിഹരിച്ച് വരികയാണ്. ഈ വാരം ശനി, ഞായർ ദിവസങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇതേ തുടർന്നുള്ള മുന്നറിയിപ്പുകളും പുറപ്പെടുവിച്ചേക്കാം. തിങ്കളാഴ്ച അസ്ഥിരകാലാവസ്ഥ അനുഭവപ്പെടും. ചിലപ്പോൾ ശക്തമായ മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ കൂട്ടിച്ചേർക്കുന്നു.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ മുസ്ലീം പള്ളി ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. ബിനാഹിഞ്ച് സ്വദേശിയായ കോണർ പൊള്ളോക്കിനെയാണ് ഡൗൺപാട്രിക് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. യുകെ ഭീകരവാദ നിയമ പ്രകാരം ഇയാൾക്കെതിരെ മൂന്ന് കുറ്റങ്ങളും ചുമത്തി. വ്യാഴാഴ്ചയാണ് ഇയാളെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയത്. പൊള്ളോക്കിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളി ആക്രമിക്കാനും ശേഷം അവിടെ കുടിയേറ്റക്കാരെ പാർപ്പിക്കാനും പദ്ധതിയിട്ടുവെന്നാണ് കുറ്റം. ജഡ്ജി പീറ്റർ മാഗിലിന് മുൻപാകെ ആയിരുന്നു പ്രതിയെ ഹാജരാക്കിയത്.
ക്ലോൺമെൽ: കൗണ്ടി കെറിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ 67 കാരനെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. ക്ലോൺമെലിലെ ബ്രൂക്ക്വേയിൽ നിന്നുള്ള തോമസ് കരോളാണ് കേസിലെ പ്രതി. 84 കാരനായ പാട്രിക് ഒ മഹോണിയെ ആണ് തോമസ് കൊലപ്പെടുത്തിയത്. 2024 ഫെബ്രുവരിയിൽ ആയിരുന്നു മഹോണി കൊല്ലപ്പെട്ടത്. കാസിൽമെയ്നിനടുത്തുള്ള വീട്ടിൽ വെച്ചായിരുന്നു കൃത്യം നടത്തിയത്. ദീർഘകാലമായി ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. സംഭവം നടക്കുന്ന സമയം ഇവർ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തോമസ് മഹോണിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഓഫാലി: കൗണ്ടി ഓഫാലിയിൽ പൊള്ളലേറ്റ് മരിച്ച ബാലന്റെ സംസ്കാരം നാളെ. നാല് വയസ്സുള്ള താദ്ഗിന്റെ മൃതദേഹം ആണ് സംസ്കരിക്കുക. ശനിയാഴ്ച വൈകുന്നേരം കാസിൽവ്യൂ പാർക്കിലെ വീട്ടിൽവച്ചായിരുന്നു നാല് വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ചത്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് സംസ്കാരത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ആരംഭിക്കും. എഡെൻഡെറിയിലെ സെന്റ് മേരീസ് പള്ളിയിൽ ആയിരിക്കും പൊതുദർശനവും സംസ്കാര ശുശ്രൂഷകളും. ഇതിന് ശേഷം പള്ളിയുടെ തന്നെ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
കിൽക്കെന്നി: കിൽക്കെന്നിയിലെ ഹോട്ടൽ നിർമ്മാണ പദ്ധതിയ്ക്ക് അനുമതി നിഷേധിച്ച് ആസൂത്രണ കമ്മീഷൻ. തീരുമാനം പുന:പരിശോധിക്കാൻ കിൽക്കെന്നി കൗണ്ടി കൗൺസിലിന് നിർദ്ദേശം നൽകി. 67 ബെഡ് റൂമുകളുള്ള ഹോട്ടലിന്റെ നിർമ്മാണത്തിനാണ് അനുമതി നിഷേധിച്ചത്. നഗരത്തിലെ പെന്നിഫെതർ ലൈനിനും പുഡ്ഡിംഗ് ലൈനിനും ഇടയിലാണ് ഹോട്ടൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ബഹുനിലകളായി നിർമ്മിക്കുന്ന കെട്ടിടം നിലവിലെ താമസക്കാരെ പ്രതികൂലമായി ബാധിക്കും. ഇതേ തുടർന്നാണ് അനുമതി നിഷേധിച്ചത്.
ഡബ്ലിൻ: ഡബ്ലിനിലെ ഭവനരഹിതർ അയർലൻഡിലെ മൊത്തം ഭവനരഹിതരുടെ 70 ശതമാനത്തോളം വരുമെന്ന് വ്യക്തമാക്കി ഫോക്കസ് അയർലൻഡിന്റെ റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്താൽ അടിയന്തിര താമസ സൗകര്യം പ്രയോജനപ്പെടുത്തുന്ന കുടുംബങ്ങളുടെ എണ്ണം 131.6 ശതമാനം വർധിച്ചു. ഈ വർഷം ജൂണിൽ മാത്രം 1626 കുടുംബങ്ങളാണ് താമസസൗകര്യത്തിനായി രജിസ്റ്റർ ചെയ്തത്. 2014 മുതലുള്ള പത്ത് വർഷക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ അടിയന്തിര താമസ സൗകര്യങ്ങളിലുളള കുടുംബങ്ങളുടെ എണ്ണത്തിൽ 629.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2021 മുതൽ അടിയന്തര താമസ സൗകര്യങ്ങളിൽ കഴിയുന്ന അവിവാഹിതരുടെ എണ്ണം 61.4 ശതമാനവും 2014 മുതൽ 306.2 ശതമാനവും വർദ്ധിച്ചു.2021 മുതൽ അടിയന്തര താമസ സൗകര്യങ്ങളിലെ കുട്ടികളുടെ ആശ്രിതരുടെ എണ്ണം 117 ശതമാനം വർധിച്ചിട്ടുണ്ട്. 2014 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഈ വർധനവ് 546.6 ശതമാനം ആണ്. ഈ വർഷം രണ്ടാം പാദത്തിൽ 52 ശതമാനം പേർ 12 മാസത്തിലധികം അടിയന്തര താമസ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി. 2022 ൽ ഇത്…
ഡബ്ലിൻ: ലഹരി പിടിച്ചെടുത്ത സംഭവത്തിൽ നാല് പേർക്കെതിരെ കേസ് എടുത്ത് പോലീസ്. ഡബ്ലിനിലും വെക്സ്ഫോർഡിലും ലഹരി പിടിച്ചെടുത്ത സംഭവത്തിലാണ് നടപടി. നാല് പേരെയും നിലവിൽ കോടതി മുൻപാകെ ഹാജരാക്കിയിട്ടുണ്ട്. 20, 30, വയസ്സ് പ്രായമുള്ളവരും 40 വയസ്സ് പ്രായമുള്ള രണ്ട് പുരുഷന്മാരുമാണ് സംഭവത്തിൽ അറസ്റ്റിലായത്. വെക്സ്ഫോർഡിലെ ഗോറിയിലും ഡബ്ലിനിലെ ഷാങ്കിലും ആയിരുന്നു ലഹരിവേട്ട. 7.2 മില്യൺ യൂറോയിലധികം വിലമതിയ്ക്കുന്ന കൊക്കെയ്ൻ ആയിരുന്നു പിടിച്ചെടുത്തത്.
ഡബ്ലിൻ: യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ പ്രഖ്യാപനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ച് അയർലൻഡും. അയർലൻഡ് ഉൾപ്പെടെ 26 രാജ്യങ്ങളാണ് ഒപ്പുവച്ചത്. കുടിയേറ്റത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് വേണ്ടിയാണ് കൺവെൻഷൻ പ്രഖ്യാപനത്തിൽ മാറ്റം വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. യു കെ, ഡെൻമാർക്ക്, ഇറ്റലി, അൽബേനിയ, ഓസ്ട്രിയ, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഹംഗറി, ഐസ്ലാൻഡ്, ലാത്വിയ, ലിത്വാനിയ, മാൾട്ട, മോണ്ടിനെഗ്രോ, നെതർലാൻഡ്സ്പ്പ നോർവേ, പോളണ്ട്, റൊമാനിയ, സാൻ മറിനോ, സെർബിയ, സ്ലൊവാക്യ, സ്വീഡൻ, ഉക്രെയ്ൻ എന്നിവയാണ് ഒപ്പുവെച്ച മറ്റ് രാജ്യങ്ങൾ. ഫ്രാൻസ്, സ്പെയിൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന നിലപാടാണ് സ്വീകരിച്ചത്.
ഡബ്ലിൻ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സുരക്ഷിതമാക്കാൻ ഐറിഷ് സർക്കാർ. ഇവർക്കായി നാഷണൽ ഡിജിറ്റൽ വാലറ്റ് സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി ഏജ് വെരിഫിക്കേഷൻ ടൂൾ നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ആലോചനയുടെ ഭാഗമാണ് നീക്കങ്ങൾ. നിലവിൽ ഓസ്ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇതേ മാതൃക പിന്തുടർന്നുകൊണ്ടാണ് സർക്കാരിന്റെ നീക്കം. ആദ്യമായി കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന രാജ്യമാണ് ഓസ്ട്രേലിയ.
കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് പരിക്ക്. 70 വയസ്സുള്ള സ്ത്രീയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. 11.40 ന് ലിഷീൻബൗണിലെ എൻ23 ൽ ആയിരുന്നു അപകടം ഉണ്ടായിരുന്നത്. ഇവർ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. നിലവിൽ ഇവർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിലാണ് ചികിത്സയിൽ കഴിയുന്നത്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
