- മയോയിൽ വൻ സിഗരറ്റ് ശേഖരം പിടികൂടി
- ക്ലോണ്ടാൽക്കിനിലെ ആക്രമണം; 30 കാരി അറസ്റ്റിൽ
- ബെൽഫാസ്റ്റിൽ ആയുധങ്ങളും ലഹരിയും പിടിച്ചെടുത്തു; നാല് പേർ അറസ്റ്റിൽ
- ടെമ്പിൾ ബാറിലെ ആക്രമണം; കേസ് എടുത്ത് പോലീസ്
- ‘ രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദ ശക്തികളെ എതിർത്തും കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ അതിന് ഞാൻ തയ്യാർ ആയിരുന്നു ‘ ; അഖിൽ മാരാർ
- നെടുമങ്ങാട് ആശുപത്രിയിലെ കുഞ്ഞിന്റെ മരണം : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
- നക്സലിസത്തിന്റെ നട്ടെല്ല് ഒടിച്ച് ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് : മാർച്ച് 31-നകം രാജ്യത്ത് നിന്ന് നക്സലിസം തുടച്ചുനീക്കുമെന്ന് അമിത് ഷാ
- വീണ്ടും ചികിത്സാപ്പിഴവ് ; ഒമ്പത് മാസം ഗർഭിണി മരിച്ചു
Author: sreejithakvijayan
മയോ: കൗണ്ടി മയോയിൽ വൻ സിഗരറ്റ് വേട്ട. 1 മില്യൺ യൂറോ വിലവരുന്ന സിഗരറ്റുകൾ പിടിച്ചെടുത്തു. ക്രിമിനൽ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ ആയിരുന്നു സിഗരറ്റ് ശേഖരം പിടിച്ചെടുത്തത്. 34,000 യൂറോ പണവും പിടിച്ചെടുത്തു. പ്രദേശത്തെ ഒരു വീട്ടിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഈ വേളയിൽ ആയിരുന്നു സിഗരറ്റുകൾ കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റിൽ. 30 വയസ്സുകാരിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 50 കാരനെ യുവതി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ 50 കാരൻ ജെയിംസ് കനോലി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം. യുവതി പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ആയുധങ്ങളും ലഹരിയും പിടിച്ചെടുത്ത് പോലീസ്. ഡാൻസ്ഫോർട്ട് പാർക്കിലായിരുന്നു സംഭവം. സ്ട്രാൻമിൽസ് റോഡിലെ റസിഡൻഷ്യൽ മേഖലയിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിയും ആയുധങ്ങളും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. രണ്ട് യുവാക്കളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ തുടരുന്ന ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വെള്ളിയാഴ്ചയാണ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച രാവിലെ ആയിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വാട്ടർഫോർഡ് സിറ്റിയ്ക്ക് സമീപം ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വാട്ടർഫോർഡിലെ ട്രാമോർ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ സാരമുള്ളതാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് കരുതുന്നത്.
ഡബ്ലിൻ: ടബ്ലിനിലെ ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനെ തിരിച്ചറിഞ്ഞു. ഉച്ചയോടെ യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചുവെന്നാണ് പോലീസ് അറിയിക്കുന്നത്. അതേസമയം യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ചയായിരുന്നു ഇ-സ്കൂട്ടർ കെണ്ടുള്ള ആക്രമണത്തിൽ യുവാവിന് പരിക്കേറ്റത്. യുവാവ് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് യുവാവിന്റെ കയ്യിലെ പച്ചകുത്തിയതിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
അർമാഗ്: കൗണ്ടി അർമാഗിലെ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയോടെയാണ് ബാലിയാർഡ്സ് റോഡിലെ വാണിജ്യ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും ശ്രദ്ധയിൽപ്പെട്ടതായി പോലീസ് ഈ ഘട്ടത്തിൽ വ്യക്തമാക്കുന്നില്ല. എങ്കിലും എല്ലാ സാഹചര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
കെറി: കൗണ്ടി കെറിയിലെ കർഷകനായ മൈക്കിൾ ഗെയ്നിന്റെ മരണത്തോടെ അനാഥമായി ഏക്കറുകളോളം വരുന്ന ഫാം. ഈ സ്ഥലത്തിന് ഏകദേശം 1.86 മില്യൺ യൂറോ വിലമതിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷമാണ് 56 കാരനായ മൈക്കിൾ ഗെയ്ൻ കൊല്ലപ്പെട്ടത്. 2025 മാർച്ച് മുതൽ അദ്ദേഹത്തെ കാണാതെ ആകുകയായിരുന്നു. തുടർന്ന് പോലീസ് തിരോധാനത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ യാതൊരു വിവരവും ലഭിക്കാതെ ഇരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായി വ്യക്തമായി. ഇതോടെ കൃഷിസ്ഥലത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ഇവിടെ നിന്നും അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചു. സംഭവത്തിൽ 50 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡബ്ലിൻ: അയർലൻഡ് സർക്കാരിന്റെ പുതിയ വാടക പരിഷ്കരണ ബില്ലിനെ സ്വാഗതം ചെയ്ത് സ്വകാര്യ ഭൂവുടമകളായ ഐറസ് റീറ്റ്. പുതിയ പരിഷ്കരണങ്ങൾ ഭവന വിപണിയ്ക്ക് ഉണർവേകുമെന്ന് ഐറസ് റീറ്റ് ചീഫ് എക്സിക്യൂട്ടീവ് എഡ്ഡി ബൈറൺ പറഞ്ഞു. മാറ്റങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെയാണ് പിന്തുണയുമായി ഐറസ് റീറ്റ് രംഗത്ത് വരുന്നത്. മാർച്ച് 1 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. പുതിയ വാടക പരിഷ്കാരങ്ങൾ റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ നൽകുമെന്ന് ബൈറൺ അഭിപ്രായപ്പെട്ടു. പണം എത്തുന്നതിനനുസരിച്ച് വീടുകൾ നിർമ്മിക്കാൻ കഴിയും. ഇതോടെ ഭവന വിപണിയിൽ കൂടുതൽ വീടുകൾ എത്തുമെന്നും ബൈറൺ കൂട്ടിച്ചേർത്തു.
അർമാഗ്: കൗണ്ടി അർമാഗിലെ മിൽഫോർഡ് ഗ്രാമത്തിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 3.45 ഓടെ ആയിരുന്നു സംഭവം. 50 ഓളം ഫയർ എൻജിനുകൾ എത്തിയാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലിയാർഡ്സ് റോഡിലുള്ള വാണിജ്യ മേഖലയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. തുടർന്ന് നോർതേൺ അയർലൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ വിവരം അറിയിക്കുകയായിരുന്നു. അർമാഗ്, കീഡി, പോർട്ടഡൗൺ, ബാൻബ്രിഡ്ജ്, ഡംഗനോൺ, ന്യൂടൗൺഹാമിൽട്ടൺ, ലിസ്ബേൺ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ എൻജിനുകളാണ് തീ അണയ്ക്കാൻ എത്തിയിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
