Author: sreejithakvijayan

കാവൻ: ചാരിറ്റിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ കാവൻ കൗണ്ടി കൗൺസിൽ മുൻ കൗൺസിലർക്ക് തടവ്. ഫിൻ ഗെയ്ൽ മുൻ കൗൺസിലറും കാത്തോയിർലീച്ചുമായ സീൻ മക്കീർനനാണ് തടവ് ശിക്ഷ വിധിച്ചത്. രണ്ട് വർഷവും ഒൻപത് മാസവുമാണ് ശിക്ഷ. നവാൻ മെന്റൽ ഹെൽത്ത് ഹൗസിംഗ് അസോസിയേഷന്റെ ഫണ്ടിൽ നിന്നുമാണ് സീൻ പണം തട്ടിയത്. 1,72,000 യൂറോ ആയിരുന്നു തട്ടിയത്. 2019- 20 വർഷത്തിൽ ആയിരുന്നു അദ്ദേഹം തട്ടിപ്പ് നടത്തിയത്. ഇക്കാര്യം അദ്ദേഹം കോടതിയിലും സമ്മതിച്ചു. ഇതോടെ കോടതി ശിക്ഷവിധിക്കുകയായിരുന്നു.

Read More

ഗാൽവെ: കൗണ്ടി ഗാൽവെയിൽ അമിതവേഗതയിൽ വാഹനമോടിച്ച ഡ്രൈവർ അറസ്റ്റിൽ. കിൻവാരയിൽ ആയിരുന്നു സംഭവം. ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പോലീസിന്റെ പരിശോധനയ്ക്കിടെ ആയിരുന്നു ഇയാൾ പിടിയിലായത്. ഇയാൾ 201 കെഎം /എച്ച് വേഗതയിലാണ് വാഹനം ഓടിച്ചത് എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച അമിത വേഗതയിൽ വാഹനം ഓടിച്ച 3,265 ഡ്രൈവർമാരെയാണ് ഗാർഡ പിടികൂടിയത്. ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റ 17 കൂട്ടിയിടികൾ ഉണ്ടായി. 8 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 147 ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തു.

Read More

ഡബ്ലിൻ: കാർഗോ എയർലൈനായ എഎസ്എൽ അയർലൻഡുമായുള്ള തർക്കത്തിൽ ചർച്ചയ്ക്ക് സമ്മതിച്ച് ഐറിഷ് എയർലൈൻ പൈലറ്റ്‌സ് അസോസിയേഷൻ (ഐഎഎൽപിഎ). സമരത്തിന് തയ്യാറെടുക്കുന്നതിനിടെ ആണ് പ്രശ്‌നപരിഹാരം സംബന്ധിച്ച് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനുമായുള്ള ചർച്ചയ്ക്ക് ഇവർ സമ്മതിച്ചത്. അതേസമയം ചർച്ചയിൽ പങ്കെടുക്കുമെങ്കിലും പണി മുടക്കിൽ നിന്നും പിന്മാറില്ലെന്ന് ഐഎഎൽപിഎ വ്യക്തമാക്കി. വ്യാഴാഴ്ച മറ്റൊരു 16 മണിക്കൂർ പണിമുടക്ക് നടക്കുമെന്ന് കമ്പനി ഐഎഎൽപിഎ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഡിസംബർ 22 മുതൽ 24 വരെ നീണ്ട് നിൽക്കുന്ന സമരം നടത്താനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ക്രിസ്തുമസ് അടുക്കെ പൈലറ്റുമാരുടെ സമരം ചരക്ക് നീക്കത്തെ ബാധിക്കും.

Read More

ഡബ്ലിൻ: ഈ വർഷം മൂന്നാംപാദത്തിൽ ഐറിഷ് ജനത നടത്തിയത് നാല് ദശലക്ഷം വിദേശയാത്രകൾ. സെൻട്രൽ സ്റ്റാസ്റ്റിക്‌സ് ഓഫീസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ 4.6 ദശലക്ഷം വിദേശയാത്രകളാണ് അയർലൻഡിലെ ആളുകൾ നടത്തിയത്. കഴിഞ്ഞ വർഷം മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി 10 ശതമാനത്തിന്റെ വർധനവ് യാത്രകളിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം വിദേശയാത്രകളിൽ ശരാശരി താമസ ദൈർഘ്യം 6.8 രാത്രികൾ ആയിരുന്നു. എന്നാൽ ഈ വർഷം മൂന്നാം പാദത്തിൽ അത് 6.3 രാത്രികളായി കുറഞ്ഞു.

Read More

ഡബ്ലിൻ: ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവിന്റെ പുതിയ സിഇഒ ആയി ആനി ഒ കോണർ. നിലവിലെ സിഇഒ ബെർണാഡ് ഗ്ലോസ്റ്ററിന് പകരമായിട്ടാണ് ആനി സ്ഥാനമേൽക്കുന്നത്. എച്ച്എസ്ഇയുടെ സിഇഒ സ്ഥാനം അലങ്കരിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് ആനി പറഞ്ഞു. വിഎച്ച്‌ഐ ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് ആനി. ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് ആയും എച്ച്എസ്ഇ ചീഫ് ഓപ്പറേഷൻസ് ഓഫീസറായും ഇവർ സേവനം അനുഷ്ടിച്ചിട്ടുണ്ട്. മെന്റൽ ഹെൽത്ത് നാഷണൽ ഡയറക്ടർ പദവിയും വഹിച്ചിട്ടുണ്ട്. 2018 ൽ എച്ച്എസ്ഇയുടെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ വാടക വീടുകളിൽ കഴിയേണ്ടിവരുന്ന വയോധികരുടെ എണ്ണത്തിൽ വർധന. ഒരു ദശാബ്ദത്തിനിടെ വയോധികരുടെ എണ്ണത്തിൽ ഇരട്ടി വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. റോയൽ ലണ്ടൻ അയർലൻഡാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. വാടക വീടുകളിൽ കഴിയുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ എണ്ണമാണ് ഇരട്ടിയായിരിക്കുന്നത്. 2011 മുതലാണ് ഇത്തരത്തിൽ എണ്ണം വർധിക്കാൻ ആരംഭിച്ചത്. 2011 ൽ 65 വയസ്സിന് മുകളിൽ പ്രായമുള്ള 8,500 പേരായിരുന്നു വാടക വീടുകളിൽ താമസിച്ചിരുന്നത്. എന്നാൽ 2022 ൽ ഇത് 17,000 ആയി. 2016 ലാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്.

Read More

ഡബ്ലിൻ: അയർലൻഡിൽ നിന്നും വീണ്ടും നാടുകടത്തൽ. കഴിഞ്ഞ മാസം അയർലൻഡിൽ നിന്നും 52 പേരെ ജോർജിയയിലേക്ക് നാടുകടത്തിയെന്നാണ് നീതി മന്ത്രി ജിം ഒ കെല്ലഗൻ വ്യക്തമാക്കുന്നത്. ഇതിന് 1,90,000 യൂറോ ചിലവായി എന്നും അദ്ദേഹം പറഞ്ഞു. ആൻ ഗാർഡയിലെ 119 ഉദ്യോഗസ്ഥരും നാടുകടത്തൽ സംഘത്തിനൊപ്പം അകമ്പടി പോയിരുന്നു. ഇതിന് പുറമേ വിവർത്തകൻ, മനുഷ്യാവകാശ നിരീക്ഷകൻ, ഡോക്ടർ, പാരാമെഡിക്ക് എന്നിവരും പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഉണ്ടായിരുന്നു. നാല് കുടുംബങ്ങളെ ആയിരുന്നു നാടുകടത്തിയത്. ഇവരിൽ അയർലൻഡിൽ എത്തി കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരും ഉണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിരകാലാവസ്ഥ. രണ്ട് ദിവസത്തെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം മഴയെത്തുമെന്നാണ് ഏറ്റവും പുതിയ പ്രവചനങ്ങൾ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ മഞ്ഞ് മൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പിന്നീട് അന്തരീക്ഷം തെളിഞ്ഞുവരും. ഇന്ന് തണുപ്പും അനുഭവപ്പെടും. പടിഞ്ഞാറൻ കൗണ്ടികളിൽ നേരിയ ചാറ്റൽ മഴയും അനുഭവപ്പെടാം. ഇന്ന് ഉച്ച കഴിഞ്ഞുള്ള ഏറ്റവും ഉയർന്ന താപനില 4 മുതൽ 9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

Read More

ഡബ്ലിൻ: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജ്യൂയിഷ് പരിപാടിയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദു:ഖം ഉളവാക്കുന്നതും ആണെന്ന് അദ്ദേഹം പറഞ്ഞു. അക്രമങ്ങൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഡ്‌നിയിലെ ജൂത ജനവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം ഞെട്ടിക്കുന്നതും അത്യന്തം ദു:ഖമുളവാക്കുന്നതുമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഓസ്‌ട്രേലിയയിലെ ജനങ്ങൾക്കുണ്ടായ ഈ ദുരന്തം തന്നെ അസ്വസ്ഥനാക്കുന്നു. എവിടെയും അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഉണ്ടായ ആക്രമണത്തിന് പിന്നാലെ അയർലൻഡിലും ജാഗ്രത. രാജ്യത്തെ ജൂത സമൂഹത്തിന് മതിയായ സുരക്ഷ നൽകാൻ നീതി മന്ത്രി ജിം ഒ കെല്ലഗൻ ഗാർഡ കമ്മീഷണർക്ക് നിർദ്ദേശം നൽകി. സുരക്ഷ സംബന്ധിച്ച സ്ഥിതിഗതികൾ ജസ്റ്റിൻ കെല്ലിയുമായി ചേർന്ന് നീതി മന്ത്രി വിലയിരുത്തിയിട്ടുണ്ട്. ജൂത സമൂഹം തിങ്ങിപ്പാർക്കുന്ന മേഖലകളിലും മറ്റും പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ആഘോഷങ്ങളും പരിപാടികളും നടക്കുന്നയിടങ്ങളിലും കർശന പോലീസ് നിരീക്ഷണമുണ്ട്.

Read More