- വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം
- പ്ലാനിംഗ് പെർമിഷൻ ലഭിച്ച വീടുകളുടെ എണ്ണത്തിൽ വർധന
- മൊനാഘനിൽ വൻ ലഹരിവേട്ട; രണ്ട് പേർ അറസ്റ്റിൽ
- കോർക്കിൽ മരിച്ച യുവതിയെ തിരിച്ചറിഞ്ഞു
- വിക്ലോയിൽ ബസിടിച്ച് അപകടം; പരിക്കേറ്റ 80 കാരൻ മരിച്ചു
- അയർലൻഡിൽ ഇന്ന് മുതൽ മഴ
- ട്രംപ്- മാർട്ടിൻ കൂടിക്കാഴ്ച; പശ്ചിമേഷ്യൻ സംഘർഷം ചർച്ചാവിഷയമായേക്കും
- ക്ലെയറിൽ 1 ബില്യൺ യൂറോയുടെ ഡാറ്റ സെന്റർ; നിർമ്മാണം ഉടൻ ആരംഭിക്കും
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ആസൂത്രണ അനുമതി ലഭിച്ച വീടുകളുടെ എണ്ണത്തിൽ വർധനവ്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2025 ൽ പ്ലാനിംഗ് പെർമിഷൻ ലഭിച്ച വീടുകളുടെ എണ്ണത്തിൽ 7.9 ശതമാനത്തിന്റെ വർധനവാണ് ഉള്ളത്. 2024 ൽ 32,401 വീടുകൾക്കാണ് ആസൂത്രണ അനുമതി ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 34,974 ആയി ഉയരുകയായിരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2025 ൽ ആസൂത്രണ അനുമതി ലഭിച്ച അപ്പാർട്ട്മെന്റുകളുടെ എണ്ണത്തിൽ 8.8 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഡബ്ലിനിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അപ്പാർട്ടുമെന്റുകൾക്കുള്ള ആസൂത്രണ അനുമതികളിൽ കഴിഞ്ഞ വർഷം 20.3% വർധനവുണ്ടായി.
മൊനാഘൻ: കൗണ്ടി മൊനാഘനിൽ വൻ ലഹരിവേട്ട. അഞ്ച് മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെയും പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം പിടികൂടിയത്. നിരവധി വാഹനങ്ങളിലും വ്യാപാര സ്ഥാപനത്തിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതിനിടെയാണ് കൊക്കെയ്ൻ പിടിച്ചെടുത്തത്. ഇവയ്ക്ക് 5.25 മില്യൺ യൂറോ വിലവരുമെന്നാണ് വിലയിരുത്തൽ.
കോർക്ക്: കോർക്കിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. 32 കാരിയായ കെല്ലി ക്രെമിൻ ആണ് മരിച്ചത്. കെല്ലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് കെല്ലിയെ രണ്ട് നില വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടേത് കൊലപാതകം ആണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു. അയൽവാസിയാണ് കെല്ലിയുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
വിക്ലോ: കൗണ്ടി വിക്ലോയിൽ ബസിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ബ്രേയിൽ കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം അപകടത്തിൽപ്പെട്ടത്. ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബസ് സ്റ്റേഷന് സമീപത്ത് കൂടി നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തെ സെന്റ് വിൻസെന്റ്സ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത. സെന്റ് പാട്രിക്സ് ദിനം വരെ രാജ്യത്ത് മഴ ലഭിച്ചേക്കാമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ആയിരിക്കും മഴ ലഭിക്കുക. ഒറ്റപ്പെട്ടയിടങ്ങളിൽ പുലർച്ചെ സമയങ്ങളിലും മഴ ലഭിക്കും. 7 മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. ഞായറാഴ്ച കിഴക്കൻ മേഖലയിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.
ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ആഗോളവിഷയങ്ങൾ ചർച്ചയാകുമെന്ന് സൂചന. പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. സെന്റ് പാട്രിക് ദിനത്തിലാണ് ട്രംപിനെ മീഹോൾ മാർട്ടിൻ കാണുക. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ വച്ചായിരിക്കും കൂടിക്കാഴ്ച. മറ്റ് ഉഭയകക്ഷി വിഷയങ്ങളും കൂടിക്കാഴ്ചയിൽ നേതാക്കൾ ചർച്ച ചെയ്യും. അതേസമയം സെന്റ് പാട്രിക്സ് ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള മീഹോൾ മാർട്ടിന്റെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമായി. ഇന്ന് അദ്ദേഹം ഫിലാഡൽഫിയയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ക്ലെയർ: ക്ലെയറിൽ 1 ബില്യൺ യൂറോയുടെ ഡാറ്റ സെന്ററിന്റെ നിർമ്മാണം ഈ വാരം ആരംഭിക്കും. നിയമതടസ്സങ്ങൾ നീങ്ങിയതിനെ തുടർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്. എന്നിസിലാണ് ഡാറ്റ സെന്ററിന്റെ നിർമ്മാണം. ആർട്ട് ഡാറ്റാ സെന്റേഴ്സ് എന്ന പേരിൽ ഡാറ്റ സെന്റർ ക്യാമ്പസാണ് നിർമ്മിക്കുന്നത്. എം 18 ന് തൊട്ട് അടുത്തായിട്ടാണ് ഇതിന്റെ നിർമ്മാണം. 1.6 ബില്യണാണ് ഡാറ്റാ സെന്ററിനായുള്ള യഥാർത്ഥ ചിലവ്. പവർ സ്റ്റേഷൻ, 1.2 മില്യൺ സ്ക്വയർ ഫീറ്റിലുള്ള ആറ് ഡാറ്റാ ഹാളുകൾ, എനർജി സെന്റർ എന്നിവ ക്യാമ്പസിൽ ഉൾപ്പെടുന്നു.
ഡബ്ലിൻ: പശ്ചിമേഷ്യയിലെ സംഘർഷം അയർലൻഡും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കേണ്ടതിന്റെ ആവശ്യകത വർധിപ്പിച്ചതായി യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുകെ- അയർലൻഡ് ഉച്ചകോടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സുരക്ഷയിലെ ഉറപ്പിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നത് സഹായിക്കുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും അഭിപ്രായപ്പെട്ടു. കോർക്കിൽ കഴിഞ്ഞ ദിവസം ആയിരുന്നു യുകെ- അയർലൻഡ് ഉച്ചകോടി നടന്നത്. പ്രതിരോധത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണാപത്രം ഉണ്ടെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. അത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ ഭാഗമായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ നഴ്സിനെ പീഡിപ്പിച്ച ഡോക്ടർക്ക് തടവ്. ഡോറഡോയിൽ സ്വദേശിയായ ലൂയി കിലയാണ് നഴ്സിനെ പീഡിപ്പിച്ചത്. എട്ട് വർഷത്തെ തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചത്. 2024 മാർച്ച് രണ്ടിന് ആയിരുന്നു സംഭവം. ലിമെറിക്കിലെ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു നഴ്സിനെ ഇയാൾ പീഡിപ്പിച്ചത്. അപ്പാർട്ട്മെന്റിലെ സോഫയിൽ കിടക്കുകയായിരുന്നു യുവതി. ഈ സമയം അവിടെയെത്തിയ കില യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
കിൽക്കെന്നി: അയർലൻഡിൽ വളത്തിന്റെ വില ഉയരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ വളം വിലയിൽ 20 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. അതേസമയം വളത്തിന്റെ വില ഉയരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പച്ചക്കറികൾക്കുള്ള വളത്തിന്റെ വിലയിൽ 300 യൂറോയിലധികം വ്യത്യാസം ആണ് ഉണ്ടായിരിക്കുന്നത്. 590 യൂറോ ആയിരുന്നു നേരത്തെ ഉണ്ടായിരുന്ന വില. അതിപ്പോൾ 850 യൂറോ ആയിട്ടാണ് വർധിച്ചത്. ഡിസംബറിൽ 360 യൂറോയ്ക്ക് ആയിരുന്നു കർഷകർ വളം വാങ്ങിയിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച ഇത് 430 യൂറോയിലേക്ക് ഉയർന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
