- കനത്ത ചൂട് ഇനിയും തുടരും; പുതിയ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ
- അയർലൻഡിൽ പരിശോധന; മൊബൈൽ ഫോണുകളും ക്വാഡ് ബൈക്കുകളും പിടിച്ചെടുത്തു
- കൗമാരക്കാരിയെ കാണ്മാനില്ല; വിവരങ്ങൾ തേടി പോലീസ്
- ശബരിമലയിൽ ഏത് പുഷ്പം ഉപയോഗിക്കണമെന്ന് കോടതിയാണ് തീരുമാനിക്കുന്നത് : ഹൈക്കോടതിക്കെതിരേ കെ. മുരളീധരൻ
- അമിത ആത്മവിശ്വാസം വിനയായി ; കേരളത്തിലെ പാർട്ടിയുടെ രാഷ്ട്രീയ ശൈലി പുനഃപരിശോധിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം
- ഖത്തര് മുന് അമീര് ഷെയ്ഖ് ഹമദ് ബിന് ഖലീഫ അല്ഥാനി അന്തരിച്ചു ; വിട പറഞ്ഞത് ആധുനിക ഖത്തറിന്റെ ശില്പി
- സ്പെയിനിലെ കാട്ടുതീ; കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാർക്ക് കോൺസുലാർ സഹായം നൽകും
- എസ് ജാനകിയ്ക്ക് ഇന്ന് മൈസൂരിന്റെ മണ്ണിൽ അന്ത്യവിശ്രമം ; സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ
Author: sreejithakvijayan
ഡബ്ലിൻ: ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ പുതിയ താപനില മുന്നറിയിപ്പ്. ബുധനാഴ്ചവരെ ഉയർന്ന താപനില തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുതുക്കിയിരിക്കുന്നത്. പുതിയ യെല്ലോ വാണിംഗ് നാളെ ഉച്ചയ്ക്ക് 1 മണി മുതൽ പ്രാബല്യത്തിൽവരും. കോർക്ക്, കെറി, ലിമെറിക്ക്, ഗാൽവേ, മയോ എന്നീ കൗണ്ടികളിലാണ് പുതിയ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഈ കൗണ്ടികളിൽ നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. ബുധനാഴ്ച ഏഴ് മണിയ്ക്കായിരിക്കും ഇത് അവസാനിക്കുക. ഈ ദിവസങ്ങളിൽ പരമാവധി അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. രാത്രി കാലങ്ങളിൽ 15 ഡിഗ്രിവരെ താപനില ഉയരാം.
ഡബ്ലിൻ: അയർലൻഡിൽ മൊബൈൽ ഫോണുകളും ക്വാഡ് ബൈക്കുകളും വ്യാപകമായി പിടിച്ചെടുത്ത് ഗാർഡ. കഴിഞ്ഞ മാസം പോപ്പിൻട്രീ പാർക്കിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകൾക്കിടെയാണ് വാഹനങ്ങളും ഫോണുകളും പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച മൂന്ന് പേരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഇവർക്കായി വിവിധ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവ കണ്ടെത്തിയത്.
മീത്ത്: കൗണ്ടി മീത്തിൽ നിന്നും കൗമാരക്കാരിയെ കാണാതായി. 17 വയസ്സുള്ള ഡയാന മരിയ സിരിംപെയെയാണ് കാണാതെ ആയത്. കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചു. ഈ മാസം ഏഴിനാണ് പെൺകുട്ടിയെ കാണാതായത്. നാവനിലാണ് കുട്ടി അവസാനമായി എത്തിയത്. ഇവിടെ നിന്നും എവിടേയ്ക്ക് പോയി എന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ല. ഏകദേശം 5 അടി 8 ഇഞ്ചാണ് പെൺകുട്ടിയുടെ ഉയരം. ഇടത്തരം ശരീരം. കടും തവിട്ട് നിറമുള്ള മുടിയും തവിട്ട് നിറമുള്ള കണ്ണുകളും കുട്ടിയ്ക്കുണ്ട്. ഡയാനയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 046 907 9930 എന്ന നമ്പറിൽ നവാൻ ഗാർഡ സ്റ്റേഷനിലോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ അറിയക്കണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: കാട്ടുതീയെ തുടർന്ന് സ്പെയിനിൽ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാർക്ക് കോൺസുലാർ സഹായം നൽകുമെന്ന് വിദേശകാര്യ വകുപ്പ്. നിലവിൽ അയർലൻഡിൽ നിന്നുള്ള ആരും സംഭവസ്ഥലത്തുള്ളതായി വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല. അങ്ങിനെയുണ്ടെങ്കിൽ അവരെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും വകുപ്പ് അറിയിച്ചു. അതേസമയം കാട്ടുതീയിൽ 11 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. മാഡ്രിഡിലെ സ്ഥിതിഗതികൾ ഐറിഷ് എംബസി വിശദമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ ഒരു ഐറിഷ് പൗരനും പരിക്കേറ്റതായുള്ള വിവരം മന്ത്രാലയത്തിന് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു. സ്പെയിനിൽ ഉണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് മന്ത്രി ഹെലൻ മക്കെന്റി ആദരാഞ്ജലികൾ അർപ്പിച്ചു.
ഡബ്ലിൻ: അയർലൻഡിലെ നഴ്സിംഗ് ഹോം നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യം. ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി ( ഹിക്വ) യുടെ പരിശോധന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച ആവശ്യം വ്യക്തമാക്കിയിരിക്കുന്നത്. മേഖല കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എമീസ് അയർലൻഡിന്റെ ഉടമസ്ഥതയിലുള്ള രണ്ട് നഴ്സിംഗ് ഹോമുകളെക്കുറിച്ച് അവലോകനം നടത്താൻ ആരോഗ്യമന്ത്രിയും വയോജന സഹമന്ത്രിയും നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഹിക്വ അവലോകനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.
വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ കൗമാരക്കാരൻ മുങ്ങിമരിച്ചു. ലഫ് റീയിൽ ആയിരുന്നു സംഭവം. കൗമാരക്കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ഗ്ലാസണിലെ കാർണകില്ല പോയിന്റിൽ കുളിക്കുന്നതിനിടെ കുട്ടി അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുറച്ച് നേരത്തെ തിരച്ചിലിന് ശേഷം കുട്ടിയെ കണ്ടെത്തുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും കുട്ടിയ്ക്ക് ജീവൻ നഷ്ടമായിരുന്നു. മുള്ളിംഗർ റീജിയണൽ ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ബെൽഫാസ്റ്റ്: ട്വൽത്ത് ആഘോഷങ്ങൾക്ക് മുന്നോടിയായി ഇലവെൻത്ത് നൈറ്റ് ആഘോഷങ്ങൾക്കിടെ പരക്കെ അപകടങ്ങൾ. ബോൺഫയർ കത്തിക്കുന്നതിനിടെ വിവിധയിടങ്ങളിലാണ് അപകടങ്ങൾ ഉണ്ടായത്. ഇത് സംബന്ധിച്ച് ഇന്നലെ രാത്രി 303 സഹായ അഭ്യർത്ഥനകളാണ് നോർത്തേൺ അയർലൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന് ലഭിച്ചത്. എൻഐഎഫ്ആർഎസ് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. കുക്ക്സ്ടൗൺ, മിൽനർ സ്ട്രീറ്റ് തുടങ്ങി നിരവധിയിടങ്ങളിലാണ് അപകടങ്ങൾ ഉണ്ടായത്. മിൽനർ സ്ട്രീറ്റിൽ ബോൺഫയർ കത്തിക്കുന്നതിനിടെ സമീപത്തെ ഗാരേജിലേക്ക് തീപടർന്നു. കഴിഞ്ഞ ദിവസം 151 അപകടങ്ങളിൽ അഗ്നിശമനസേനാംഗങ്ങൾക്ക് സഹായം നൽകേണ്ടതായി വന്നു. ഇതിൽ 54 എണ്ണം തീപിടത്തവുമായി ബന്ധപ്പെട്ടതായിരുന്നു.
ഡബ്ലിൻ: സിൻ ഫെയ്ൻ നേതാവ് പിയേഴ്സ് ഡൊഹർട്ടിയുടെ പേരിൽ തട്ടിപ്പ്. ഇതേ തുടർന്ന് അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡൊഹർട്ടിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ നിർമ്മിച്ച് തട്ടിപ്പ് സംഘം പണം ആവശ്യപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഡൊഹർട്ടിയ്ക്ക് ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ തട്ടിപ്പ് സംഘം ഇവരിൽ നിന്നും സംഭാവനകൾ ആവശ്യപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹം മുന്നറിയിപ്പുമായി എത്തിയത്. താൻ ആരോടും സംഭാവനകൾ ആവശ്യപ്പെടുകയില്ലെന്നും, ആരും വഞ്ചിതരാകരുത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഗാൽവേ: ഗാൽവേയിൽ വാട്ടർസ്പോർട്സ് ഇൻക്ലൂഷൻ ഗെയിംസ് ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് കാതറിൻ കനോലി. ഇന്നലെ ആയിരുന്നു ഉദ്ഘാടനം. ഗെയിംസിൽ ആളുകൾക്ക് സൗജന്യമായി പങ്കെടുക്കാം. എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഇവിടെയെത്തി വാട്ടർ സ്പോർട്സ് ആസ്വദിക്കാം. ഗാൽവേയ തുറമുഖം കേന്ദ്രീകരിച്ചാണ് പരിപാടി നടക്കുന്നത്. ന്യൂ ഡോക്സിലെ ഗാൽവേ സീ സ്കൗട്ട്സ് ഡെൻ, ഗാൽവേ ഹുക്കർ സെയിലിംഗ് ക്ലബ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ. ഈ വാരാന്ത്യത്തിൽ ഇവിടെയെത്തുന്നവർക്ക് സെയിലിംഗ്, കയാക്കിംഗ്, കനോയിംഗ്, വാട്ടർ സ്കീയിംഗ്, പവർബോട്ട് റൈഡുകൾ എന്നിവ ആസ്വദിക്കാം.
ബെൽഫാസ്റ്റ്: ബോൺഫയറിൽ നിന്നും തീപടർന്നതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ബ്രാനിയൽ എസ്റ്റേറ്റിലായിരുന്നു സംഭവം. വാറൻ എന്ന ലിറ്റിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബ്രാനിയൽ ബോൺഫയർ കമ്മിറ്റി, ബ്രാനിയൽ ലോയൽ ഫ്ലൂട്ട് ബാൻഡ്, ബ്രാനിയൽ കമ്മ്യൂണിറ്റി ഗ്രൂപ്പ് എന്നിവ സംയുക്തപ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബോൺഫയർ കത്തുന്നതിനിടെ അദ്ദേഹത്തിന് പൊള്ളലേൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
