- അയർലന്റിൽ കുട്ടികൾക്ക് മാത്രമായി ആശുപത്രി; നിർമ്മാണം അന്തിമ ഘട്ടത്തിൽ
- ഗാൽവേയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം; 40 കാരന് ദാരുണാന്ത്യം
- ലാഭം കുറഞ്ഞു; പിന്നാലെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ റയാൻഎയർ
- ചാരിറ്റി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ജീവപര്യന്തം
- ജൈവവൈവിധ്യ സംരക്ഷണം; പുതിയ പദ്ധതിയുമായി ഷാനൻ വിമാനത്താവളം
- ബെൽഫാസ്റ്റിലെ ആൻട്രിം റോഡ് തിങ്കളാഴ്ച രാത്രി അടച്ചിടും
- വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പുവരുത്താൻ സർക്കാർ; 60 സ്‌കൂളുകളിൽ പുതിയ പദ്ധതി
- ജോലിയിൽ അഞ്ച് വർഷം പോലും തികയ്ക്കാതെ പോലീസുകാർ; രാജി വർദ്ധിക്കുന്നു
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിൽ കുട്ടികൾക്ക് വേണ്ടി മാത്രമായുള്ള ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ചിൽഡ്രൻസ് ഹെൽത്ത് അയർലന്റും (സിഎച്ച്‌ഐ), നാഷണൽ പീഡിയാട്രിക് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് ബോർഡും (എൻപിഎച്ച്ഡിബി) ചൊവ്വാഴ്ച പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയ്ക്ക് കൈമാറും. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നാണ് സൂചന. അടുത്ത വർഷം ആശുപത്രി കുട്ടികൾക്കായി തുറന്ന് നൽകുമെന്നാണ് കരുതുന്നത്. അടുത്ത മാസങ്ങൾക്കുള്ളിൽ ആശുപത്രിയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകും.
ഗാൽവേ: ഗാൽവേ നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബാലിബേനിലെ ക്ലിയർവ്യൂ പാർക്കിലാണ് സംഭവം. 40 കാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പോലീസ് പൊതുജനസഹായം തേടി. ഞായറാഴ്ച ഉച്ചയ്ക്ക് 2.50 ഓടെയായിരുന്നു സംഭവം. മൂന്ന് കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 40 കാരന് സാരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവം കണ്ടവർ ഉണ്ടെങ്കിൽ വിവരം അറിയിക്കാനാണ് പോലീസിന്റെ അഭ്യർത്ഥന.
ഡബ്ലിൻ: വിമാന ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ റയാൻഎയർ. വാർഷിക ലാഭത്തിൽ വലിയ ഇടിവ് വന്ന സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാൻ വിമാനക്കമ്പനി ആലോചിക്കുന്നത്. ടിക്കറ്റ് നിരക്ക് വല്ലാതെ കുറച്ചതാണ് ലാഭത്തിൽ തിരിച്ചടിയായതെന്ന വിലയിരുത്തലിനെ തുടർന്നാണ് ടിക്കറ്റ് വില വർദ്ധിപ്പിക്കുന്നത്. റയാൻഎയറിന്റെ വാർഷിക ലാഭത്തിൽ 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ലോ കോസ്റ്റ് വിമാന സർവ്വീസ് നടത്തുന്ന റയാൻഎയറിന് കഴിഞ്ഞ സാമ്പത്തിക വർഷം 1.78 ബില്യൺ യൂറോയുടെ ലാഭം മാത്രമാണ് ഉണ്ടായത്. ഇതാണ് കമ്പനിയെ മാറ്റി ചിന്തിപ്പിച്ചത്. സമ്മർ ആരംഭിച്ചതിനാൽ വിമാന ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറും. ഈ സമയം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചാൽ നിലവിലെ നഷ്ടം നികത്താമെന്നാണ് റയാൻഎയർ പ്രതീക്ഷിക്കുന്നത്.
ഡബ്ലിൻ: മുൻ ചാരിറ്റി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 24 കാരനാണ് 65 കാരനായ പീറ്റർ കെന്നഡിയെ കൊലപ്പെടുത്തിയതിന് ശിക്ഷലഭിച്ചത്. 2020 ഏപ്രിലിലാണ് പീറ്റർ കൊല്ലപ്പെട്ടത്. ജീവകാരുണ്യപ്രവർത്തകനായ പീറ്ററിനൊപ്പം ആയിരുന്നു 24 കാരനും അമ്മയും താമസിച്ചിരുന്നത്. ജീവിക്കാൻ വളരെ ബുദ്ധിമുട്ടിയിരുന്ന ഇരുവർക്കും അദ്ദേഹം സ്വന്തം വീട്ടിൽ അഭയം നൽകുകയായിരുന്നു.
ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിന്റെ ഭൂമിയിൽ പശുക്കളെ മേയാൻവിട്ടു. വിമാനത്താവളത്തിന്റെ ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് പശുക്കളെ സ്ഥലത്ത് മേയാൻ വിട്ടത്. ഫാംലാൻഡ് ബയോഡൈവേഴ്‌സിറ്റി എൻഹാൻസ്‌മെന്റ് പ്രൊജക്ട് എന്നാണ് പദ്ധതിയുടെ പേര്. അയർലന്റിൽ ഈ വാരം ദേശീയ ജൈവവൈവിധ്യവാരമായി ആഘോഷിക്കുകയാണ്. ആദ്യമായാണ് പദ്ധതിയിൽ പശുക്കളെ ഉപയോഗിക്കുന്നത്. അയർലന്റിലെ തനത് ഇനമായ ഡ്രോയിമിയൻ പശുക്കളെയാണ് മേയാൻ വിട്ടത്. നിലവിൽ വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് ഇത്. വിമാനത്താവളത്തിന് 10 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇവിടെയാണ് പശുക്കളെ മേയാൻ വിട്ടത്. വിവിധ തരത്തിലുള്ള പുല്ലുകളാലും പൂക്കളാലും പിരമിഡിക്കൽ ഓർക്കിഡുകളാലും സമ്പുഷ്ടമാണ് ഇവിടം. എന്നാൽ പശുക്കൾ മേയുന്നത് ഇവയെ ദോഷമായി ബാധിക്കില്ലെന്നും പൂച്ചെടികൾ തഴച്ച് വളരാൻ സഹായകരമാകുമെന്നും അധികൃതർ പറഞ്ഞു. ചെടികളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് പശുക്കളെ ഉപയോഗിച്ചത് എന്നും അധികൃതർ വ്യക്തമാക്കി.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ആൻട്രിം റോഡിന്റെ ഒരു ഭാഗം അടയ്ക്കും. വാഹനം ഇടിച്ച് കാൽനട യാത്രികയായ വയോധിക മരിച്ച സംഭവത്തിന്റെ കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റോഡ് അടയ്ക്കുന്നത്. ഈ വർഷം ജനുവരി 13 ന് ആയിരുന്നു 77 കാരിയായ കരോൾ ഗ്രഹാം കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.30 ഓട് കൂടിയായിരിക്കും റോഡ് അടയ്ക്കുക. കേസിൽ സീൻ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയാക്കാനുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് നടപടി. ബാലിക്ലേർ റോഡിനും ജൂബിലി വേയ്ക്കുമിടയിലുള്ള റോഡ് ആണ് അടയ്ക്കുക. അന്വേഷണത്തോട് യാത്രികർ സഹകരിക്കണം എന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: വിദ്യാർത്ഥികൾ സ്‌കൂളുകളിൽ ഹാജരാകാതിരിക്കുന്നത് തടയാൻ നടപടികളുമായി അയർലന്റ് വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ ഹാജർ നില വിശകലനം ചെയ്യുന്നതിനും ഹാജർനില കുറയുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമായി പദ്ധതി രൂപീകരിക്കും. സ്‌കൂളുകളിൽ കുട്ടികളുടെ ഹാജർനില വളരെ കുറയുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് തടയുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നത്. ഹാജർനില കുറയുന്ന പ്രശ്‌നം ഉറപ്പായും പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹെലൻ മക്കെന്റീ പറഞ്ഞു. ഇതിനായുള്ള നടപടികൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഹെലൻ കൂട്ടിച്ചേർത്തു. പ്രാരംഭ ഘട്ടത്തിൽ 60 സ്‌കൂളുകളിലാണ് സർക്കാർ കുട്ടികളുടെ ഹാജർ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക.
ഡബ്ലിൻ: ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷത്തിനുള്ളിൽ രാജിവയ്ക്കുന്ന പോലീസുകാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 400 പേരാണ് ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷത്തിനുള്ളിൽ തന്നെ രാജിവച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മാത്രം ജോലി ഉപേക്ഷിച്ച് പോയവരുടെ എണ്ണം നൂറിലധികമാണ്. 2023 ൽ 68 പേരാണ് രാജിവച്ചത്. 2024 ൽ 65 പേരും രാജിവച്ചു. ഇവരെല്ലാം ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷം തികഞ്ഞിരുന്നില്ല. 10 വർഷത്തിനിടെ 2017 ൽ മാത്രമാണ് ജോലി ഉപേക്ഷിച്ച പോലീസുകാരുടെ എണ്ണത്തിൽ കുറവ് ഉണ്ടായത്. 2017 ൽ എട്ട് പേർ മാത്രമായിരുന്നു രാജിവച്ചത്. ജോലി ഉപേക്ഷിച്ച പോലീസുകാരുടെ കണക്കുകൾ ഇങ്ങനെ 2016 – 12 2017 – 8 2018 – 26 2019 – 41 2020 – 42 2021 – 63 2022 – 59 2023 – 68 2024 – 65 2025 – 16
ഡബ്ലിൻ: അയർലന്റിൽ ശരാശരി വാടക നിരക്കിൽ വർദ്ധന. ചരിത്രത്തിലാദ്യമായി ശരാശരി രണ്ടായിരം യൂറോ കടന്നു. 2053 യൂറോ ആണ് ഈ വർഷം ആദ്യപാദത്തിലെ ശരാശരി വാടക നിരക്ക്. 2025 തുടങ്ങി മൂന്ന് മാസം പിന്നിടുമ്പോഴേയ്ക്കും വാടക നിരക്കിൽ 3.4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായിട്ടാണ് മൂന്ന് മാസത്തിനുള്ളിൽ ഇത്രയും വലിയ മാറ്റം ഉണ്ടാകുന്നത്. ഡബ്ലിനിൽ വാടക നിരക്കിൽ 5.8 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷം കൊണ്ട് വാടകയിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുളളത് ലിമെറിക് കൗണ്ടിയിൽ ആണ്. 20 ശതമാനമാണ് ഈ വർദ്ധനവ്. കോർക്കിൽ 13.6 ശതമാനത്തിന്റെയും ഗാൽവെയിൽ 12.6 ശതമാനത്തിന്റെയും വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കോർക്കിൽ 2,213 യൂറോ ആണ് ശരാശരി വാടക നിരക്ക്. ഗാൽവെയിൽ താമസത്തിനായി ശരാശരി 2,304 യൂറോ വാടകയായി നൽകണം.
ബാംഗോർ: കൗണ്ടി ഡൗണിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ പിടിയിലായതായി പോലീസ്. ബാംഗോറിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഒരാൾ വെടിയുതിർക്കുന്നതിന്റെയും പോലീസുകാർ ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിടിയിലായ ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഹൈ സ്ട്രീറ്റിൽ ആയിരുന്നു ഇന്നലെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും ജീവൻ നഷ്ടമാകുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ല.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.