- ‘ സഭ്യത അൽപ്പം പഠിക്കൂ ‘ ; ഇന്ത്യയിലെത്തിയ മാർക്കോ റൂബിയോയ്ക്ക് ഇറാൻ കോൺസുലേറ്റിന്റെ ഉപദേശം
- 30 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആയുധക്കയറ്റുമതി രാജ്യമാകും ; രാജ്നാഥ് സിംഗ്
- ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ ; രത്തൻ ഖേൽക്കറുടെ നിയമനം തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടി
- ബംഗാളിൽ ബി. ജെ. പി ചെയ്താൽ വോട്ടു ചോരിക്കുള്ള സമ്മാനം ; വി. ഡി. സതീശൻ ചെയ്താൽ ജനാധിപത്യത്തിന്റെ സൗന്ദര്യം ; രാഹുലും കമ്പനിയും ഭൂലോക ഇരട്ടത്താപ്പ് തന്നെ
- പിഴ തുക വർധിപ്പിച്ച നടപടി; സ്വാഗതം ചെയ്ത് കോർക്ക് കൗൺസിലർ
- ഡൗണിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്ക്
- കാറിന് തീ പിടിച്ച് ഗർഭിണി മരിച്ചതിന് പിന്നാലെ ഭർത്താവും മരിച്ചു
- എസ്ടിഐ ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ്; നടപടി വേണമെന്ന് ഇസിഡിസി
Author: sreejithakvijayan
കോർക്ക്: മാലിന്യം വലിച്ചെറിയുന്നതിനും വളർത്തുനായ്ക്കളുടെ വിസർജ്യം കൃത്യമായി നീക്കം ചെയ്യാത്തതിനുമുള്ള പിഴ ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്ത് സ്വതന്ത്ര കൗൺസിലർ. കോർക്ക് സിറ്റി സൗത്ത് ഈസ്റ്റ് വാർഡിലെ കൗൺസിലറായ കീരൻ മക്കാർത്തിയാണ് തീരുമാനത്തെ അനുകൂലിച്ച് പ്രതികരിച്ചത്. സെപ്തംബർ 1 മുതൽ 250 യൂറോയാണ് മലിനമാക്കിയാൽ പിഴയായി നൽകേണ്ടിവരിക. നിലവിൽ ഇത് 150 യൂറോ ആണ്. പിഴ ഉയർത്തുന്നുവെന്ന വാർത്ത സ്വാഗതാർഹമാണെന്ന് മക്കാർത്തി പറഞ്ഞു. മഹോണിലും ബ്ലാക്ക്റോക്കിലുടനീളമുള്ള പൊതു പാതകളിലും റോഡുകളിലും മാലിന്യ പ്രശ്നം അടുത്തിടെയായി കുറഞ്ഞിട്ടുണ്ട്. എങ്കിലും തീരുമാനം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ് 1.20 ഓടെ ആയിരുന്നു സംഭവം. ന്യൂടൗൺഡാർഡിലെ കാസിൽബൺ ഡ്രൈവ് മേഖലയിൽവച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. കാൽനട യാത്രികനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി അദ്ദേഹത്തെ ആശുപത്രിയിലാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
ഡബ്ലിൻ: അയർലൻഡിൽ ലൈംഗിക രോഗങ്ങൾ ( സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻസ്) കൂടുന്നു. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി)യുടെ പുതിയ കണക്കുകളാണ് ഇത് സംബന്ധിച്ച സൂചന നൽകുന്നത്. 2019 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024 ൽ ലൈംഗിക രോഗങ്ങളുടെ നിരക്ക് മൂന്നിലൊന്ന് കൂടുതലാണെന്നാണ് വ്യക്തമാകുന്നത്. 2022 അയർലൻഡിൽ സിഫിലിസും ഗൊണോറിയയും ബാധിച്ചവരുടെ എണ്ണം വളരെ കൂടുതൽ ആയിരുന്നു. രോഗികളുടെ എണ്ണം ഉയർന്ന യൂറോപ്പിലെ തന്നെ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നായിരുന്നു അയർലൻഡ്. നിലവിൽ ലൈംഗികരോഗ ബാധിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിലാണ്. ഇത് തടയാൻ ദേശീയതലത്തിൽ നടപടികൾ ആവശ്യമാണെന്നും ഏജൻസി നിർദ്ദേശിക്കുന്നു.
ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ വൻ ലഹരിവേട്ട. 75 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് 1.5 മില്യൺ യൂറോ വിലമതിയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതി നിലവിൽ പോലീസ് സ്റ്റേഷനിൽ തുടരുകയാണ്. ലിമെറിക്കിലും ഡബ്ലിനിലും കഴിഞ്ഞ ദിവസം ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നോർത്ത് ഡബ്ലിനിലും ലഹരിവേട്ട നടന്നത്. സംഭവത്തിൽ 30 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ: തുർക്കിയിൽ നിന്നും മടങ്ങിയ ഐറിഷ് സംഘം അയർലൻഡിലെത്തി ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 11 പേർ അടങ്ങുന്ന സംഘം ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. ഇവരെ കുടുംബാംഗങ്ങളും പിന്തുണയ്ക്കുന്നവരും ചേർന്ന് സ്വീകരിച്ചു. ആർപ്പുവിളികളോടെയായിരുന്നു ഇവർക്ക് സ്വീകരണം നൽകിയത്. ഇസ്താംബൂളിൽ നിന്നായിരുന്നു ഇവർ പുറപ്പെട്ടത്. ഇവരെ സ്വീകരിക്കാൻ രാവിലെ മുതൽ തന്നെ ആളുകൾ ഡബ്ലിൻ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ കാത്തിരുന്നു. തിങ്കളാഴ്ച ആയിരുന്നു ഗാസയിലേക്ക് പോയ ബോട്ടിൽ ഉണ്ടായിരുന്നവരെ ഇസ്രായേൽ സേന തടഞ്ഞത്. ഇവർ ഉൾപ്പെടെ 400 ലധികം പേരെ സേന തടവിലാക്കിയിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ഡബ്ലിൻ സെൻട്രലിൽ സോഷ്യൽ ഡെമോക്രാറ്റ്സിന്റെ ഡാനിയേൽ എന്നിസാണ് ലീഡ് ചെയ്യുന്നത്. എന്നിസിന് 19.6 ശതമാനം വോട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 17.1 ശതമാനം വോട്ടുകളുമായി സിൻ ഫെയ്നിന്റെ ജാനിസ് ബോയ്ലൻ രണ്ടാം സ്ഥാനത്തുണ്ട്. ഗാൽവേ വെസ്റ്റിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഫിൻ ഗെയ്ലിന്റെ സീൻ കെയ്നും ഇൻഡിപെൻഡന്റ് അയർലൻഡിന്റെ നോയൽ തോമസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നോയൽ തോമസ് 20.2 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട്. സീൻ കെയ്നിന് 19.9 ശതമാനം വോട്ടുകൾ ഇതുവരെ ലഭിച്ചു. 11.8 ശതമാനം വോട്ടുകൾ നേടി ലേബർ പാർട്ടിയുടെ ഹെലൻ ഒഗ്ബു ഇവർക്ക് പിന്നിലുണ്ട്.
ഡൗൺ: നോർത്ത് ഡൗണിലെ ബീച്ചുകളിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുക ലക്ഷ്യമിട്ടാണ് നടപടി. വാരാന്ത്യ ബാങ്ക് അവധിയുടെ പശ്ചാത്തലത്തിലാണ് പട്രോളിംഗുമായി പോലീസ് രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം ബംഗോറിലെ ബീച്ച് പരിസരത്ത് യുവാക്കൾ പ്രശ്നം ഉണ്ടാക്കിയിരുന്നു. സമാനമായ സംഭവങ്ങൾ തടയുകയാണ് പട്രോളിംഗിന്റെ ലക്ഷ്യം. ബീച്ചുകൾക്ക് പുറമേ നഗരങ്ങളിലും മറ്റ് സ്ഥലങ്ങളിലും കർശന നിരീക്ഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
ഡെറി: കൗണ്ടി ഡെറിയിൽ വയോധക ദമ്പതികളെ കെട്ടിയിട്ട് മോഷണം. ഇന്ന് പുലർച്ചെ 1.15 ഓടെ ആയിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകോസ്ക്വിനിലെ ഫോർമോയിൽ റോഡ് പ്രദേശത്തെ വീട്ടിൽ ആയിരുന്നു സംഭവം. 70 ഉം 60 ഉം വയസ്സുള്ള ദമ്പതികളാണ് ആക്രമണത്തിന് ഇരയായത്. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ ഇവരെ മർദ്ദിച്ച ശേഷം കെട്ടിയിടുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെട്ടു. ഇരുവരുടെയും മൊബൈൽ ഫോണുകൾ, വാച്ച്, കാർ എന്നിവയാണ് രണ്ടംഗ സംഘം കവർന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും ലിയോ പതിനാലാമൻ മാർപ്പാപ്പയുമായും കൂടിക്കാഴ്ച നടത്തി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്നലെ ആയിരുന്നു പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഇറ്റലിയിൽ എത്തിയത്. വത്തിക്കാനിൽ വച്ച് മാർപ്പാപ്പയുമായും റോമിൽ വച്ച് മെലോണിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയായിരുന്നു. ജൂലൈയിൽ യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുക്കുകയാണ്. ഇതിന് മുന്നോടി ആയിട്ടാണ് മീഹോൾ മാർട്ടിന്റെ ഇറ്റലി സന്ദർശനം. യൂറോപ്പിലുടനീളമുള്ള ഊർജ്ജ ചിലവിനെക്കുറിച്ച് മീഹോൾ മാർട്ടിൻ മെലോണിയുമായി ചർച്ച നടത്തി. ദീർഘനേരം ചർച്ചകൾ നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമേ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. യുക്രെയ്ൻ സംഘർഷത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഗാസയ്ക്ക് ഇറ്റലി നൽകുന്ന സഹായത്തെ അദ്ദേഹം പ്രശംസിച്ചു. മാർപ്പാപ്പയുമായി 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ച ആയിരുന്നു മീഹോൾ മാർട്ടിൻ നടത്തിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യവും മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയിലും ചർച്ചാ വിഷയമായി.
ഡബ്ലിൻ: ഇസ്രായേൽ സേന തടഞ്ഞ ഐറിഷ് സംഘം ഇന്ന് തിരികെ അയർലൻഡിൽ എത്തും. ഉച്ചയ്ക്ക് ശേഷം ഇവർ ഡബ്ലിൻ വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തുർക്കിയിൽ നിന്നും രാവിലെ പ്രത്യേക വിമാനത്തിൽ ഇവർ ഡബ്ലിനിലേക്ക് പുറപ്പെട്ടു. ഐറിഷ് സംഘത്തെ സ്വീകരിക്കാൻ ബന്ധുക്കളും പിന്തുണയ്ക്കുന്നവരും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ഗാസയിലേക്ക് പോയ ബോട്ടിലെ 14 ഐറിഷ് പൗരന്മാരെയാണ് ഇസ്രായേൽ തടവിലാക്കിയത്. പിന്നീട് വിട്ടയച്ച ഇവർ ഇന്നലെ തുർക്കിയിൽ എത്തിയിരുന്നു. ഇവർക്ക് വേണ്ട എല്ലാ നയതന്ത്ര സഹായവും നൽകിയതായി അധികൃതർ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
