Author: sreejithakvijayan

ഡബ്ലിൻ: കോവിഡ് 19 ന്റെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് അയർലൻഡ് ജനതയ്ക്ക് മുന്നറിയിപ്പുമായി ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ). കോവിഡ് 19 രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് എച്ച്എസ്ഇ അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ കോവിഡിന്റെ എക്‌സ്എഫ്ജി വകഭേദമാണ് രാജ്യത്ത് പടരുന്നത്. കഴിഞ്ഞ ആഴ്ച മാത്രം 461 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഏറിയ പങ്കും ഡബ്ലിനിൽ ആയിരുന്നു. ഡബ്ലിനിൽ 108 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കോർക്കിൽ 47 കേസുകളും ലിമെറിക്കിൽ 34 കേസുകളും റിപ്പോർട്ട് ചെയ്തു. ഗാൽവെയിൽ 33 കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത്. പനി, വരണ്ട ചുമ, ക്ഷീണം, മണവും രുചിയും നഷ്ടമാകുക, മൂക്കൊലിപ്പ്, കണ്ണ് ചുവക്കൽ, തൊണ്ട വേദന, തല വേദന, പേശീ വേദന, ചർമ്മത്തിലെ തിണർപ്പുകൾ, ഛർദ്ദി, ഓക്കാനം, വയറിളക്കം, തണുപ്പ് അനുഭവപ്പെടൽ, തലകറക്കം, വിശപ്പില്ലായ്മ, ശ്വാസ തടസ്സം, നെഞ്ച് വേദന എന്നീ ലക്ഷണങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്. ലക്ഷണങ്ങൾ…

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള കുടിയേറ്റ സമൂഹത്തിന് നേരെ നടക്കുന്ന വംശീയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പ്രധാനമായും കൗമാരക്കാരാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്റി റേസിസം ആൻഡ് ബ്ലാക്ക് സ്റ്റഡീസ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. എബൺ ജോസഫാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി അയർലൻഡിൽ വംശീയ ആക്രമണം പതിവാണ്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിൽ വലിയ വർദ്ധനവ് ഉണ്ടായതായി കാണാം. കൗമാരക്കാരാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ. ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഇതര രാജ്യക്കാരെ ആക്രമിക്കുന്നതിൽ തെറ്റില്ലെന്ന മനോഭാവം അയർലൻഡിലെ കൗമാരക്കാർക്കുണ്ട്. ഇതാണ് പ്രശ്‌നങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. വംശീയ ആക്രമണം ദേശീയ തലത്തിലുള്ള പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Read More

ഡൊണഗൽ: ലോഫ് നീഗ് തടാകത്തിലെ പാരിസ്ഥിതിക പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ലോഫ് നീഗ് സംരക്ഷണ റാലി സംഘടിപ്പിച്ചു. സേവ് ലോഫ് നീഗ് സഖ്യത്തിന്റെ ആഭിമുഖ്യത്തിലാണ് റാലി  സംഘടിപ്പച്ചത്. റാലിയിൽ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും പങ്കു ചേർന്നു. ലഫ് നീഗ് തീരത്തെ ഫിയോൺ മാക് കുംഹിൽ സ്റ്റാച്യു പരിസരത്താണ് റാലി സംഘടിപ്പിച്ചത്. റാലിയ്ക്ക് ശേഷം നടന്ന യോഗത്തിൽ അഞ്ച് കാര്യങ്ങൾ സേവ് ലോഫ് നീഗ് സഖ്യം മുന്നോട്ട് വച്ചു. തടാകം മലിനമാക്കുന്നവർക്ക് പിഴ ശിക്ഷ നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് അംഗങ്ങൾ മുന്നോട്ടുവച്ചത്. അയർലൻഡിലും ബ്രിട്ടനിലുമായി വ്യാപിച്ചു കിടക്കുന്ന ശുദ്ധജല തടാകമാണ് ലോഫ് നീഗ്. അടുത്തിടെയായി തടാകത്തിൽ ബ്ലൂ-ഗ്രീൻ ആൽഗകൾ രൂക്ഷമായിട്ടുണ്ട്. ഇതോടെയാണ് പ്രതിഷേധവുമായി ആളുകൾ രംഗത്ത് എത്തിയത്.

Read More

ഡബ്ലിൻ: അയർലൻഡിൽ വേനൽ അവസാനിക്കുന്നതായി മെറ്റ് ഐറാൻ. ഇനി മുതൽ രാജ്യത്ത് തണുപ്പുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഒപ്പം ഇടവിട്ടുള്ള മഴയും വെയിലും ലഭിക്കുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. ഇന്ന് പകൽ പൊതുവെ തെളിഞ്ഞ കാലവസ്ഥയായിരിക്കും അനുഭവപ്പെടുക. ഇന്ന് അന്തരീക്ഷ താപനില 16 ഡിഗ്രി മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാം. രാത്രിയിൽ അന്തരീക്ഷ താപനില കുറയും. 10 മുതൽ 13 ഡിഗ്രിവരെ മാത്രമേ താപനില രേഖപ്പെടുത്തുകയുള്ളൂ. ഇതിന് പുറമേ വൈകുന്നേരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 90 കാരി മരിച്ചു. ഗ്ലാൻമൈറിലെ ഡങ്കറ്റിൽ ബല്ലിംഗ്ലന്ന പ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. 90 കാരി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ സാരമായി പരിക്കേറ്റ വയോധിക സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മേഖലയിലെ റോഡ് സാങ്കേതിക പരിശോധനകൾക്കായി അടച്ചു. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് മേളയ്ക്കിടെ ശാരീരിക ബുദ്ധിമുട്ട് നേരിട്ട കൗമാരക്കാരി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്. കുട്ടിയുടെ മരണ കാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയായിരുന്നു ബെൽഫാസ്റ്റ് മേള. മേള ആസ്വദിക്കുന്നതിനിടെ പെൺകുട്ടിയ്ക്ക് പെട്ടെന്ന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അടിയന്തിര സേവനങ്ങൾ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അൽപ്പ നേരത്തിനുള്ളിൽ പെൺകുട്ടിയ്ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു. അതേസമയം കുട്ടിയ്ക്ക് പുറമേ മേളയിൽ പങ്കെടുക്കാൻ എത്തിയ മറ്റ് രണ്ട് പേർക്ക് കൂടി ശാരീരിക ബുദ്ധിമുട്ട് നേരിട്ടു. എന്നാൽ ഇവരുടെ ആരോഗ്യനിലയിൽ പ്രശ്‌നമില്ല. 30 വയസ്സുള്ള സ്ത്രീയ്ക്കും കൗമാരക്കാരനായ ആൺകുട്ടിയ്ക്കുമാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

Read More

ഡബ്ലിൻ: ഹോസ്പിറ്റാലിറ്റി മേഖലയിൽ വാറ്റ് ഇളവ് പ്രതീക്ഷിക്കുന്നതായി എന്റർപ്രൈസ് മന്ത്രി പീറ്റർ ബർക്ക്. അടുത്ത മാസം ടൂറിസം മേഖലയുമായി ബന്ധപ്പെട്ടുള്ള സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ഇളവിൽ നിന്നും ഹോട്ടലുകളെ ഒഴിവാക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടിയാണ് പുതിയ മാറ്റങ്ങൾ. രണ്ട് ലക്ഷത്തോളം തൊഴിലുകളാണ് റെസ്‌റ്റോറന്റ്, കോഫി ഷോപ്പ് തുടങ്ങിയ ബിസിനസുകളെ ആശ്രയിച്ചുള്ളത്. ഈ മേഖല വലിയ വെല്ലുവിളികൾ നേരിട്ടു. വാറ്റിൽ ഇളവ് വരുത്തണമെന്ന ആവശ്യം ദീർഘകാലമായി ഹോസ്പിറ്റാലിറ്റി മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. നിലവിൽ 13.5 ശതമാനം ആണ് വാറ്റ്. ഇത് 9 ശതമാനം ആക്കണമെന്നാണ് ആവശ്യം. ഹോസ്പിറ്റാലിറ്റി മേഖലയുടെ ചില വിഭാഗങ്ങളിൽ ഇത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: സമ്മറിന്റെ അവസാന മാസമായ ഓഗസ്റ്റിൽ അയർലൻഡ് ജനത മദ്യത്തിനായി ചിലവിട്ടത് 7.2 മില്യൺ യൂറോ. വേൾഡ്പാനലിൽ നിന്നുള്ള ന്യൂമറേറ്ററിന്റെ ഏറ്റവും പുതിയ ഉപഭോക്തൃ ചിലവ് ഡാറ്റയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. വെയിലിൽ നിന്നും സംരക്ഷണത്തിനായി 1.3 മില്യൺ യൂറോയും ഐറിഷ് ജനത ചിലവാക്കി. ഓഗസ്റ്റിൽ 58.7 മില്യൺ യൂറോയാണ് വ്യാപാരികൾ ബ്രാൻഡഡ് ഉത്പന്നങ്ങൾ കടകളിൽ എത്തിക്കാൻ ചിലവിട്ടത്. കഴിഞ്ഞ 12 ആഴ്ചകളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർദ്ധനവാണ് ചിലവഴിച്ച തുകയിൽ ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റിൽ അയർലൻഡ് അനവധി കലാ-സാംസ്‌കാരിക പരിപാടികൾക്ക് വേദിയായിരുന്നു. ഇതുവഴി 68.2 മില്യൺ യൂറോ ആയിരുന്നു വ്യാപാരികൾക്ക് അധികമായി ലഭിച്ചതെന്നും ഡാറ്റകൾ വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടം. 20 വയസ്സുള്ള രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ബാലിമൻ റോഡിലെ കോളിൻസ് അവന്യൂ ജംഗ്ഷനിൽ ആയിരുന്നു സംഭവം. പരിക്കേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് 3.35 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. വാനും സ്‌ക്രാംപ്ലർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഒരാൾ ഡ്രൈവറും മറ്റെയാൾ യാത്രികനുമാണ്. ഇതിൽ യാത്രികനായ യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് സൂചന.

Read More

ഡബ്ലിൻ: അയർലൻഡിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ എണ്ണം കുറഞ്ഞു. ജിയോഡയറി റെസിഡെൻഷ്യൽ ബിൽഡിംഗ്‌സ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. കഴിഞ്ഞ 12 മാസത്തിനിടെ 30,000 ലധികം പുതിയ അഡ്രസ്സുകളാണ് ഡാറ്റാ ബേസിൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. ഈ വർഷം ജൂൺ വരെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. ജൂൺ വരെയുള്ള 12 മാസങ്ങളിൽ 33,000 പുതിയ അഡ്രസുകൾ ഡാറ്റാബേസിൽ കൂട്ടിച്ചേർക്കപ്പെട്ടു. ഒരു വർഷത്തിനിടെ ഭവന നിർമ്മാണത്തിൽ ഉണ്ടായ 5.2 ശതമാനം വർദ്ധനവാണ് ഇത്.ഈ വർഷം ജൂണിൽ 20,000 കെട്ടിടങ്ങൾ ഒഴിഞ്ഞു കിടക്കുന്നുവെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ജൂണിൽ ഇത് 23,869 ആയിരുന്നു.

Read More