Author: sreejithakvijayan

ഡബ്ലിൻ: ഗവൺമെന്റ് ബിൽഡിംഗിന്റെ ഡ്രൈനേജ് സംവിധാനത്തിന്റെ ഒരു ഭാഗം പൊളിക്കാൻ തീരുമാനം. ഡ്രൈനേജിൽ നിന്നും രൂക്ഷമായ ദുർഗന്ധം ഉയരുന്നതായി പരാതി ലഭിച്ചതിന് പിന്നാലെയാണ് അറ്റകുറ്റപ്പണികൾക്കായി പൊളിക്കുന്നത്. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് പൊതുമരാമത്ത് ഓഫീസ് സ്ഥിരീകരിച്ചു. 1.4 മില്യൺ യൂറോയുടെ സുരക്ഷാ പവലിയന് താഴെയുള്ള ഡ്രൈനേജിന്റെ ഭാഗത്ത് നിന്നാണ് ദുർഗന്ധം വമിക്കുന്നത്. ഇത് യാത്രികർക്കും പ്രദേശത്തെ വീടുകൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതോടെയാണ് പൊളിച്ച് ഇതിനൊരു പരിഹാരം കാണാൻ തീരുമാനിച്ചത്. അതേസമയം ഇത് പൊതുജനങ്ങൾക്ക് ബാധ്യതയാകില്ലെന്ന് പൊതുമരാമത്ത് ഓഫീസ് വ്യക്തമാക്കി.

Read More

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ 5ജി മാസ്റ്റിന് നേരെ വീണ്ടും ആക്രമണം. വൈറ്റ്‌റോക്ക് റോഡിലെ മാസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 40 വയസ്സുകാരനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും 5ജി മാസ്റ്റ് പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തെ വടക്കൻ അയർലൻഡ് പോലീസ് ശക്തമായി അപലപിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read More

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വയോധികനെ കാണാതായി. 80 വയസ്സുള്ള ഡെനിസ് സ്ലൈയ്‌നെ ആണ് കാണാതെ ആയത്. ഡെനിസിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ 11.30 മുതലാണ് 80 കാരനെ കാണാതായത് എന്നാണ് പോലീസ് നൽകുന്ന വിവരം. സാൾട്ട്ഹില്ലിലായിരുന്നു അദ്ദേഹത്തെ അവസാനമായി കണ്ടത്. 5 അടി 11 ഇഞ്ചാണ് അദ്ദേഹത്തിന്റെ ഉയരം. മെലിഞ്ഞ ശരീരമുള്ള അദ്ദേഹത്തിന്റെ കണ്ണുകൾക്ക് പച്ച നിറമാണുള്ളത്. നരയും കഷണ്ടിയും ഉണ്ട്. അവസാനമായി കാണുമ്പോൾ നീല നിറത്തിലുള്ള ജാക്കറ്റ് ആണ് അദ്ദേഹം ധരിച്ചിരുന്നത്. വെള്ളനിറത്തിലുള്ള തൊപ്പിയും ബ്രൗൺ പാന്റ്‌സും അദ്ദേഹം ധരിച്ചിരുന്നു. ഡെനിസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ കിടക്കകൾ ലഭിക്കാതെ രോഗികൾ ബുദ്ധിമുട്ടുന്നു. ഇന്നലെ രാവിലെ വരെ 446 പേരാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത് എന്നാണ് ഐഎൻഎംഒ വ്യക്തമാക്കുന്നത്. ഇതിൽ 302 പേർ എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിലും 144 പേർ വാർഡുകളിലുമാണ് ചികിത്സയിലുള്ളത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്. ഇന്നലെ രാവിലെവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ആശുപത്രിയിലെ 99 പേർക്ക് കിടക്കൾ ആവശ്യമാണ്. സ്ലൈഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 39 രോഗികൾക്കാണ് കിടക്കകൾ ആവശ്യമായുള്ളത്. അതേസമയം ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകുന്നുണ്ട്.

Read More

ഡബ്ലിൻ: തനിക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന ഭീഷണികൾ വകവയ്ക്കുന്നില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇത്തരം പ്രവൃത്തികൾ നീചവും വിട്ടുവീഴ്ചയില്ലാത്തതുമാണ്. ഭീഷണികൾ കണ്ടില്ലെന്ന് നടിച്ച് താൻ ഔദ്യോഗിക കൃത്യനിർവ്വഹണവുമായി മുന്നോട്ട് പോകുകയാണെന്നും സൈമൺ ഹാരിസ് പറഞ്ഞു. മാധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. ഈ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയാണ്. നിലവിലെ ഭീഷണികൾ ഒന്നും തന്നെ ഇന്ന് നടപ്പിലാകില്ലെന്ന് തനിക്ക് അറിയാം. അതുകൊണ്ട് തന്നെ ഭീഷണികൾ വകവയ്ക്കാതെ ജോലിയുമായി മുന്നോട്ട് പോകുന്നു. കൃത്യനിർവ്വഹണം കൃത്യമായി പൂർത്തിയാക്കുകയാണ് ഇപ്പോൾ താൻ ചെയ്യേണ്ടത് എന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: സർക്കാരിന്റെ പുതുക്കിയ ഹൗസിംഗ് ഫോർ ഓൾ ഭവന പദ്ധതി അടുത്ത മാസം പ്രസിദ്ധീകരിക്കും. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്തിമ പദ്ധതി ബജറ്റിന് മുൻപ് വരുമെന്നും സൈമൺ ഹാരിസ് വ്യക്തമാക്കി. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി ഈ വിഷയം ചർച്ച ചെയ്തു. ഭവന നയത്തിൽ സുപ്രധാന മാറ്റം ഉണ്ടാകും. വാടക സമ്മർദ്ദ മേഖലയുമായി ബന്ധപ്പെട്ട നിയമത്തിൽ ഉൾപ്പെടെ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വീടെന്ന ലക്ഷ്യത്തിന് വേണ്ടി തുടക്കം കുറിയ്ക്കുന്ന പദ്ധതിയാണ് ഹൗസിംഗ് ഫോർ ഓൾ. 2021 ലാണ് പദ്ധതി ആരംഭിച്ചത്. 2030 വരെ പദ്ധതി നീളും.

Read More

ഡബ്ലിൻ: വേപ്പുകളുടെ ഉപയോഗം പുതിയ തലമുറയെ പുകവലിയിലേക്ക് ആകർഷിക്കുന്നതായി കണ്ടെത്തൽ. വേപ്പിംഗ് പുതുതലമുറയെ പുകവലിയിൽ നിന്നും അകറ്റി നിർത്തുകയല്ല, മറിച്ച് നിക്കോട്ടിനിലേക്ക് കൂടുതൽ ആകർഷിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഒരു സംഘം വിദഗ്ധരുടെ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ റിപ്പോർട്ട് ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത് യൂറോപ്പ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം വേപ്പ്, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. എച്ച്എസ്ഇ, ട്രിനിറ്റി കോളേജ്, ആർസിഎസ്‌ഐ, കോർക്ക് യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. കണ്ടെത്തലിലേക്ക് നയിച്ച തെളിവുകളും ഗവേഷകർ പുറത്തുവിട്ടിട്ടുണ്ട്. വേപ്പുകളുടെ ഉപയോഗത്തിലൂടെ പുതുതലമുറയ്ക്കിടയിലെ പുകവലി കുറയ്ക്കാൻ കഴിയുകയില്ല. ഇത് മാത്രവുമല്ല പുകവലി കുറയ്ക്കാനുള്ള ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Read More

ഡബ്ലിൻ/ ന്യൂഡൽഹി: അയർലൻഡിലെ ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണം തടയുന്നതിനായുള്ള കർശന നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ നൽകിയ നിവേദനത്തിന് നൽകിയ മറുപടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ അയർലൻഡ് സർക്കാരുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് എന്നിവർ ആക്രമണങ്ങളെ പരസ്യമായി തന്നെ അപലപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അവർ ഉറപ്പ് നൽകി. ഡബ്ലിനിലെ ഇന്ത്യൻ എംബസി വഴിയും ഡൽഹിയിലെ ഐറിഷ് എംബസിവഴിയുമാണ് കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടത് എന്നും അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് അംഗങ്ങൾ. കഴിഞ്ഞ ദിവസം ആയിരുന്നു കൂടിക്കാഴ്ച. വംശീയ ആക്രമണം ഉൾപ്പെടെ അയർലൻഡിലെ ഇന്ത്യക്കാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഐഒസി അയർലൻഡ് ഭാരവാഹികളും അഖിലേഷ് മിശ്രയും ചേർന്ന് ചർച്ച ചെയ്തു. ഐ.ഒ.സി അയർലൻഡ് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു, കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ, യു.പി. പ്രസിഡന്റ് അപൂർവ കുമാർ, വനിതാ വിഭാഗം പ്രസിഡന്റ് സിന്ധു മേനോൻ, കേരള ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജോസ് കല്ലനോട് തുടങ്ങിയവർ പങ്കെടുത്തു.

Read More

ലിമെറിക്ക്: ക്രാന്തി ലിമെറിക്ക് യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ കപ്പുയർത്തി കിൽക്കെനി വാരിയേഴ്‌സ്. ഫൈനലിൽ മീത്ത് സ്‌ട്രൈക്കേഴ്‌സിനെ എട്ട് റൺസിന് തോൽപ്പിച്ചാണ് കിൽക്കെനി ജേതാക്കളായത്. ആദ്യ സെമിഫൈനലിൽ കിൽക്കെനി വാരിയേഴ്‌സ് അയ്‌നാഷ് 11 നെ 29 റൺസിന് പരാജയപ്പെടുത്തി. ലിമെറിക്കിലെ ന്യൂകാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബിൽ കഴിഞ്ഞ ദിവസം ആയിരുന്നു ടൂർണമെന്റ്. മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരിച്ചു. കിൽക്കെനി വാരിയേഴ്‌സിന്റെ സുമൈർ രാജയാണ് ഫൈനലിലെ താരവും മികച്ച കളിക്കാരനും. ഇതിന് പുറമേ മികച്ച ബാറ്ററായും കൂടുതൽ സിക്‌സർ നേടിയ താരമായും അദ്ദേഹത്തെ തിരഞ്ഞെടുത്തു. മികച്ച ബോളർ, മാൻ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങൾ മീത്ത് സ്‌ട്രൈക്കേഴ്‌സിന്റെ അഥർവ്വ നേടിയപ്പോൾ, ന്യൂകാസിൽ വെസ്റ്റ് ടീമിന്റെ ഷീൻ മികച്ച ക്യാച്ചിനുള്ള പുരസ്‌കാരത്തിന് അർഹനായി.

Read More