Author: sreejithakvijayan

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ബണ്ടോറൻ തീരത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. രക്ഷിച്ച ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരത്ത് ചൂണ്ടയിടുകയായിരുന്നു ഇരുവരും. ഇതിനിടെ ഒരാൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ രണ്ടാമനും കടലിലേക്ക് ഇറങ്ങി. ഇതോടെ രണ്ട് പേരും കുടുങ്ങിപ്പോകുകയായിരുന്നു. ഉടൻ തന്നെ മാലിൻ ഹെഡ് കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചു. ഇതോടെ കോസ്റ്റ് ഗാർഡ് അംഗങ്ങൾ എത്തി ഇവരെ രക്ഷിക്കുകയായിരുന്നു. പ്രദേശവാസികളും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി.

Read More

ഡബ്ലിൻ: കാലാവസ്ഥാ വ്യതിയാനം ഐറിഷ് തീരത്ത് വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയെ സ്വാധീനിക്കുന്നതായി മെറ്റ് ഐറാനിലെ കാലാവസ്ഥാ നിരീക്ഷകർ. കാലാവസ്ഥാ മാറ്റം കാറ്റിന്റെ വേഗത വർധിപ്പിച്ചിട്ടുണ്ട്. ആഗോളതാപനത്തിന്റെ ആഘാതം എങ്ങനെ ചർച്ച ചെയ്യാമെന്നതിനെക്കുറിച്ചുള്ള ഒരു മാർഗ്ഗനിർദ്ദേശ രേഖയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. മഴയുടെ അളവും രാജ്യത്ത് വർധിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കാറ്റിന്റെ വേഗത  വർദ്ധിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, ചൂടുള്ള മേഖലകളിൽ  കൊടുങ്കാറ്റുകൾ ‘കൂടുതൽ ശക്തവും വലുതും കൂടുതൽ വിനാശകരവുമായി  മാറാൻ സാധ്യതയുണ്ട്. വെള്ളത്തിന്റെ ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും വർദ്ധിക്കുന്നത് കൊടുങ്കാറ്റുകളുടെ ശക്തി വർദ്ധിപ്പിക്കും. കഠിനമായ കാലാവസ്ഥയുള്ള സമയങ്ങളിൽ സമുദ്രനിരപ്പ് ഉയരുന്നത് തിരമാലകൾ വർദ്ധിപ്പിക്കുമെന്നും തീരദേശ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുമെന്നും കലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Read More

ഡബ്ലിൻ: ടൊമാറ്റോ കെച്ചപ്പ് നിർമ്മാതാക്കളായ ഹെയ്ൻസിന്റെ നികുതിയ്ക്ക് മുൻപുള്ള വരുമാനം കുത്തനെ ഉയർന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 88 ശതമാനത്തിന്റെ വർദ്ധനവാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം കമ്പനിയുടെ മൊത്തത്തിലുള്ള ലാഭവും വർധിച്ചു. എച്ച്‌ജെ ഹെയ്ൻസ് കമ്പനി ( അയർലൻഡ്) ലിമിറ്റഡിന്റെ 2023 ലെ നികുതിയ്ക്ക് മുൻപുള്ള ലാഭം 5.39 മില്യൺ യൂറോ ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് 10.19 മില്യൺ യൂറോ ആയി. 2024 ഡിസംബർ 28 വരെയുളള 12 മാസത്തിൽ കമ്പനിയുടെ വരുമാനം 58.1 മില്യൺ യൂറോയിൽ നിന്ന് 62.26 മില്യൺ യൂറോയായി ഉയർന്നു.

Read More

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ ഉണ്ടായ വംശീയ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച കാറുകൾക്ക് കേടുപാടുകൾ ഉണ്ടായ സംഭവത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. സംഭവ സ്ഥലങ്ങളിൽ എത്തി ശാസ്ത്രീയ പരിശോധന നടത്തിയതായും തെളിവുകൾ ശേഖരിച്ചതായും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി 7.30 ഓടെ ഫാക്ടറി സ്ട്രീറ്റിലാണ് ഒരു സംഘം ആളുകൾ വംശീയ ആക്രമണം നടത്തിയത്. പ്രദേശത്ത് സംഘടിച്ചെത്തിയ പ്രതികൾ അവിടെ നിർത്തിയിട്ടിരുന്ന വെള്ള നിറമുള്ള കാറിന്റെ ഡ്രൈവറെ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ടു. ഇതോടെ കാറ് നശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് നിർത്തിയിട്ട നേവി ബ്ലൂ നിറമുള്ള കാറ് ലക്ഷ്യമിട്ടു. എന്നാൽ ഭയന്ന ഡ്രൈവർ അതിവേഗം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തെ ഞെട്ടിച്ച് പോലീസിന്റെ വൻ ലഹരിവേട്ട. സംഭവത്തിൽ 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിൻ 1 ൽ ഇന്നലെ ആയിരുന്നു വൻ തോതിലുള്ള കഞ്ചാവ് ശേഖരം പോലീസ് പിടികൂടിയത്. ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീമിലെ പോലീസുകാർ ആയിരുന്നു ലഹരി പിടിച്ചെടുത്തത്. ലഹരി സംഘങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള ദൗത്യത്തിന്റെ ഭാഗമായി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ആയിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 1, 92,000 യൂറോ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ഗാൽവെ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതായി തുറന്ന് സമ്മതിച്ച് മുൻ ടിഡി കോളം കീവേനി. ഇന്നലെ തുവാം ഡിസ്ട്രിക്റ്റ് കോടതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കുറ്റസമ്മതം. അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 2023 ജൂൺ 12 ന് ആയിരുന്നു സംഭവം. കൊക്കെയ്ൻ ഉപയോഗിച്ചായിരുന്നു അദ്ദേഹം വാഹനം ഓടിച്ചത്. എന്നാൽ വാഹന പരിശോധനയ്ക്കിടെ ഗാൽവെയിലെ ചെക്ക് പോയിന്റിൽവച്ച് അദ്ദേഹം പിടിയിലാകുകയായിരുന്നു. വാഹനത്തിന്റെ രേഖകൾ രിശോധിച്ചതിൽ നിന്നും ഇൻഷൂറൻസ് ഇല്ലെന്നും കണ്ടെത്തി. ഇതോടെ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിനും ഇൻഷൂറൻസ് പുതുക്കാത്തതിനും കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

ഡബ്ലിൻ: മികച്ച ജീവിതത്തിനായി രാജ്യം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഐറിഷ് യുവത. 25 വയസ്സിൽ താഴെയുള്ള അഞ്ചിൽ മൂന്ന് പേരും തങ്ങൾ മറ്റൊരു രാജ്യത്ത് താമസമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അഭിപ്രായ സർവ്വേയിൽ വ്യക്തമാക്കുന്നത്. മികച്ച ജീവിത നിലവാരത്തിനായി രാജ്യം വിടുന്നതാണ് നല്ലതെന്ന് മൂന്നിൽ ഒരാളും ചിന്തിക്കുന്നു. നാഷണൽ യൂത്ത് കൗൺസിൽ ഓഫ് അയർലൻഡിന് വേണ്ടി റെഡ് സിയാണ് ഗവേഷണം നടത്തിയത്. അയർലൻഡിലെ ജീവത ചിലവ് വലിയ ബുദ്ധിമുട്ടാണ് യുവാക്കൾക്ക് സൃഷ്യടിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. വാടക, വൈദ്യുതി ബില്ല്, മറ്റ് ചിലവുകൾ എന്നിവ വലിയ വെല്ലുവിളിയാണ് ജീവിതത്തിൽ ഉയർത്തുന്നത്. 18 നും 24 നും ഇടയിൽ പ്രായമുള്ള 82 ശതമാനം പേരെയും ചിലവ് സാരമായി ബാധിച്ചിട്ടുണ്ട്. 84 ശതമാനം പേർ ഭവന പ്രതിസന്ധി തങ്ങളുടെ ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി വ്യക്തമാക്കുന്നു. 94 ശതമാനം മുഴുവൻ സമയ വിദ്യാർത്ഥികളും വാടകയും താമസവും വലിയ സാമ്പത്തികഭാരം ഉണ്ടാക്കുന്നതായുള്ള അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: വൈദ്യുതി നിരക്കിൽ മാറ്റം വരുത്താൻ തീരുമാനിച്ച് എനർജിയ. നിരക്കുകളിൽ 12 ശതമാനംവരെ വർദ്ധനവ് വരുത്താനാണ് എനർജിയയുടെ തീരുമാനം. പുതിയ നിരക്ക് അടുത്ത മാസം ഒൻപത് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് എനർജിയ വ്യക്തമാക്കുന്നത്. രാജ്യത്ത് വൈദ്യുതി സിസ്റ്റം ഓപ്പറേറ്റർ, നെറ്റ്‌വർക്ക് ചാർജുകളിൽ തുടർച്ചയായി വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ഇതിന്റെ ഫലമായിട്ടാണ് നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള എനർജിയയുടെ തീരുമാനം. അതേസമയം എനർജിയയുടെ പുതിയ നടപടി ഐറിഷ് കുടുംബങ്ങളുടെ സാമ്പത്തിക ബാദ്ധ്യത ഇരട്ടിയാക്കും. ഉപഭോക്താക്കളുടെ വാർഷിക ബില്ലിൽ 10.9 ശതമാനം വർദ്ധനവ് ആകും ഉണ്ടാകുക. ഇത് ആഴ്ചയിൽ 3.94 യൂറോ ആണ്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ഗാർഡയ്ക്ക് നേരെ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഫിബ്‌സ്ബറോയിലെ റോയൽ കനാൽ ബാങ്കിൽ വച്ചാണ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായത്. സംഭവ സമയം ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിൽ ആയിരുന്നില്ല. റോയൽ കനാൽ ബാങ്കിന് മുൻപിലെ സംഘർഷം പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയായിരുന്നു സംഭവം. അദ്ദേഹം മേറ്റർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ കുട്ടിയ്ക്ക് നേരെ ആക്രമണം. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ നാസ് ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ന്യൂബ്രിഡ്ജിലെ മെയിൻ സ്ട്രീറ്റിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. ഞായറാഴ്ച വൈകീട്ട് 3.30 സമയത്ത് സംഭവ സ്ഥലം വഴി കടന്ന് പോയ വാഹനങ്ങളുടെ ഡാഷ് ക്യാമിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ ഗാർഡയ്ക്ക് നൽകേണ്ടതാണ്.

Read More