Author: sreejithakvijayan

ഡബ്ലിൻ: വ്യഭിചാരം കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായ ബ്രസീലിയൻ പൗരന്മാർ റിമാൻഡിൽ. മൂന്ന് പുരുഷന്മാരും സ്ത്രീയും അടങ്ങുന്ന സംഘത്തെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ, വ്യഭിചാരം, വേശ്യാലയം നടത്തിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് അറസ്റ്റ്. യൂറോപോളും ബ്രസീലിയൻ ഫെഡറൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡബ്ലിനിൽ നിന്നും പ്രതികളെ പിടികൂടിയത്. സെൻട്രൽ ഡബ്ലിനിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. 29,000 യൂറോ മുതൽ 1.6 മില്യൺ യൂറോവരെയാണ് ഇവർ വെളുപ്പിച്ചത്. ഡബ്ലിൻ1, ഡബ്ലിൻ 7, ഡബ്ലിൻ 8 എന്നിവിടങ്ങളിൽ 2024 മാർച്ച് മുതൽ ഇവർ വേശ്യാലയങ്ങൾ നടത്തിവരുന്നുണ്ട്.

Read More

ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ കുട്ടികളുടെ കളിസ്ഥലം കത്തിനശിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സ്ഥലത്തിന് മനപ്പൂർവ്വം തീയിട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ഷോൺ മൂർ പാർക്ക് പ്ലേഗ്രൗണ്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കളിസ്ഥലത്തെ ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. 10,0000 യൂറോയുടെ നഷ്ടമാണ് പാർക്കിൽ ഉണ്ടായിട്ടുള്ളത്. ആക്രമണത്തിൽ കളിസ്ഥലം പൂർണമായി കത്തിനശിച്ചുവെന്ന് ഫിൻ ഗെയ്ൽ ടിഡി ജെയിംസ് ജിയോഗെൻ വ്യക്തമാക്കി. 20 അടി ഉയരത്തിലുള്ള കളിക്കുന്നതിന് വേണ്ടിയുള്ള ഉപകരണം കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ പാർക്കും കളിസ്ഥലവും അടച്ചിട്ടിരിക്കുകയാണ്. ഇത് തുറക്കാനുള്ള നടപടികൾ അതിവേഗം സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

ഡബ്ലിൻ: രണ്ടാം റൗണ്ട് സിഎഒ ഓഫറുകൾ പ്രസിദ്ധീകരിച്ചു. 3,370 പേർക്കാണ് സിഎഒ ഓഫറുകൾ നൽകിയത്. ഓഫറുകൾ ലഭിച്ചവർക്ക് നാളെ ഉച്ചതിരിഞ്ഞ് 3 മണിവരെ അത് സ്വീകരിക്കാൻ സമയമുണ്ട്. ലെവൽ 8 കോഴ്‌സുകൾക്ക് 2,364 ഉം ലെവൽ 7,6 കോഴ്‌സുകൾക്ക് 1006 ഉം ഓഫറുകൾ ഉൾപ്പെടുന്നു. ലെവൽ 8 ഓഫറുകളിൽ ഫസ്റ്റ് പ്രിഫറൻസ് കോഴ്‌സിനുള്ള ഓഫർ ലഭിച്ചത് 1050 അപേക്ഷകർക്കാണ്. അവൈലബിൾ പ്ലേസസ് ഫെസിലിറ്റിയിൽ ഏകദേശം 140 കോഴ്‌സുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ജീവനക്കാർക്ക് ശുചിമുറി സൗകര്യം ഏർപ്പെടുത്താതിരുന്ന ഡബ്ലിനിലെ വസ്ത്രവ്യാപര സ്ഥാപനത്തിനോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഡൺലാവോയിലെ ജോർജ്‌സ് സ്ട്രീറ്റ് അപ്പറിൽ പ്രവർത്തിക്കുന്ന യ യ ബൊട്ടീക്കിനെതിരെയാണ് നടപടി സ്വീകരിച്ചത്. കമ്പനി 7,500 യൂറോ കമ്പനി ജീവനക്കാരിയ്ക്ക് നൽകണമെന്നാണ് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. സ്ഥാപനത്തിൽ ജോലിക്കാരി ശുചി മുറി സൗകര്യം ഇല്ലാത്തതിനെ തുടർന്ന് ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റിയിൽ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരിയെ സ്ഥാപനം പിരിച്ചുവിടുകയായിരുന്നു. ഇതോടെ ജീവനക്കാരി വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ പരാതി നൽകി. ഇതിലാണ് അനുകൂല നടപടി ഉണ്ടായത്.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇതേ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബാലിസിമോണിനും റോസ്ബ്രിയൻ ജംഗ്ഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

Read More

ഡബ്ലിൻ:വെസ്റ്റ് ഡബ്ലിനിൽ പുതിയ സ്റ്റേഷൻ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഐറിഷ് റെയിൽ. പദ്ധതിയുടെ രൂപരേഖ പുറത്തുവിട്ടു. ഡബ്ലിനിലെ കൈൽമോറിലാണ് പുതിയ കമ്യൂട്ടർ റെയിൽ സ്റ്റേഷൻ നിലവിൽ വരുന്നത്. കൈൽമോർ റോഡ് ബ്രിഡ്ജിൽ പാർക്ക്‌വെസ്റ്റിനും ഹ്യൂസ്റ്റൺ സ്റ്റേഷനുകൾക്കും ഇടയിലായിട്ടാണ് സ്റ്റേഷൻ. പുതിയ സ്റ്റേഷൻ ഗ്രേറ്റർ ഡബ്ലിൻ മേഖലയിലെ നിലവിലെ ഗതാഗത സംവിധാനത്തെ ആകെ മാറ്റിമറിയ്ക്കും. അതേസമയം പദ്ധതിയെക്കുറിച്ച് എന്തെങ്കിലും പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ കൗൺസിലിനെ വിവരം അറിയിക്കാം. അടുത്ത മാസം മൂന്ന് വരെയാണ് നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസരം ഉള്ളത്. പദ്ധതിയുടെ മുഴുവൻ വിശദാംശങ്ങളും ബന്ധപ്പെട്ട സൈറ്റിൽ ലഭ്യമാണ്.

Read More

ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഭീഷണികളിൽ പ്രതികരിച്ച് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്. ഇത്തരം പ്രവൃത്തികൾ അങ്ങേയറ്റം നിന്ദ്യമാണെന്ന് മേരി പറഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം ഭീഷണികൾ അംഗീകരിക്കാൻ കഴിയില്ലെന്നും മേരി കൂട്ടിച്ചേർത്തു. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ഇത്തരം ഭീഷണികൾ വലിയ ആശങ്ക ഉളവാക്കുന്നതാണ്. തനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതുണ്ടാക്കുന്ന അസ്വസ്ഥത വളരെ നന്നായിട്ട് അറിയാം. ആർക്കെതിരെ ആണെങ്കിലും ഇത്തരം ഭീഷണികൾ അംഗീകരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്കെതിരായ ഇത്തരം പ്രവൃത്തികൾ നിന്ദ്യമാണെന്നും മേരി കൂട്ടിച്ചേർത്തു.

Read More

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ മലയാളി യുവതിയെ കാണാതായ സംഭവത്തിൽ ദുരൂഹത. 20 കാരിയായ സാന്റാ മേരി തമ്പിയെ ആണ് കാണാതായത്. പെൺകുട്ടിയ്ക്കായുള്ള തിരച്ചിലിനിടെ സുഹൃത്തിന്റെ മൊബൈലിലേക്ക് വന്ന സന്ദേശം ആണ് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നത്. ഇന്നലെ രാവിലെ മുതലായിരുന്നു യുവതിയെ കാണാതായത്. പിന്നാലെ പോലീസും മലയാളി അസോസിയേഷനും വിവിധ കമ്യൂണിറ്റികളും തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സാന്റയുടെ സുഹൃത്തിന്റെ ഫോണിലേക്ക് ട്രിമോറിൽ പാറക്കൂട്ടത്തിന്റെ അടിയിലായി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള സന്ദേശം ലഭിച്ചത്. ഇതോടെ എല്ലാവരും അവിടേയ്ക്ക് പോയി തിരച്ചിൽ നടത്തി. എന്നാൽ മൃതദേഹം കണ്ടെത്തിയില്ല. ഇതിന് ശേഷമാണ് വീടിന് സമീപത്ത് നിന്നും പരിക്കേറ്റ നിലയിൽ സാന്റയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ച് വീടിന്റെ പരിസരം പരിശോധിച്ചിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സാന്റയെ ആരോ തട്ടിക്കൊണ്ട് പോയതാണെന്ന സംശയമാണ് ഉയരുന്നത്.

Read More

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി. 20 കാരിയായ സാന്റാ മേരി തമ്പിയെ ആണ് അവശനിലയിൽ പരിക്കുകളോടെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയായിരുന്നു യുവതിയെ കാണാതായത്. ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിനിയാണ് സാന്റാ മേരി തമ്പി. വീടിന് സമീപത്തെ റൗണ്ട് എബൗട്ടിന് സമീപത്ത് നിന്നായിരുന്നു യുവതിയെ കണ്ടെത്തിയത്. അവശനിലയിൽ ഒരാൾ കിടക്കുന്നതായി പോളിഷ് വംശജൻ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ കണ്ടത്. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള മത്സരത്തിൽ നിന്നും പിന്മാറി സിൻ ഫെയ്ൻ സ്ഥാനാർത്ഥി മേരി ലൂ മക്‌ഡൊണാൾഡ്. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പാർട്ടിയ്ക്കുള്ളിൽ പുരോഗമിക്കുകയാണ്. ഈ മാസം 20 നുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും മേരി ലൂ പറഞ്ഞു. ദേശീയ മാധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത മാസം 24 ന് ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പ്രതിപക്ഷത്തിരിക്കുമ്പോഴും സർക്കാരിനെ മുൻപിൽ നിന്ന് നയിക്കേണ്ടതുണ്ടെന്ന് മേരി പ്രതികരിച്ചു.വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ’നീലിനെ സ്ഥാനാർത്ഥിയാക്കുന്നുണ്ടോ എന്ന വാർത്തകൾ മേരി തള്ളി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും മേരി കൂട്ടിച്ചേർത്തു.

Read More