Author: sreejithakvijayan

ഡബ്ലിൻ: ഓണം ആഘോഷമാക്കി മയോ മലയാളി അസോസിയേഷൻ. സെപ്തംബർ 6 ന് നടന്ന പരിപാടി കലാ-കായിക മത്സരങ്ങൾ കൊണ്ട് അതിഗംഭീരമായി. ബോഹോള കമ്യൂണിറ്റി ഹാളിൽ ആയിരുന്നു ആഘോഷപരിപാടികൾ നടന്നത്. കാസ്സിൽബാർ കൗൺസിലർ ബാരി ബാരറ്റ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആഘോഷപരിപാടിയിൽ പങ്കുകൊണ്ടു. കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്ത തരത്തിലുള്ള കായിക മത്സരങ്ങൾ ഉണ്ടായിരുന്നു. ഇതിനൊപ്പം നൃത്തപരിപാടികളും അരങ്ങേറി. വടംവലി മത്സരം അസോസിയേഷന്റെ ഓണാഘോഷങ്ങൾക്ക് ആവേശം പകർന്നു. തുടർച്ചയായി ഈ വർഷവും കിംഗ് കാസിൽബാറാണ് മത്സരത്തിൽ കിരീടം നേടിയത്.

Read More

ഡബ്ലിൻ: ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയ അമിത പാർക്കിംഗ് ഫീസ് റീഫണ്ട് ചെയ്യാൻ ഡബ്ലിൻ വിമാനത്താവളം. 4,500 ഉപഭോക്താക്കൾക്ക് 3,50,000 യൂറോയാണ് തിരികെ നൽകുക. വിമാനത്താവളത്തിലെ അമിത പാർക്കിംഗ് നിരക്കിനെതിരെ നിരവധി പേർ പോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനിൽ (സിസിപിസി) പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത പാർക്കിംഗ് നിരക്ക് വാർത്തകളിൽ ഇടംപിടിച്ചത്. പ്രതിദിനം 10 യൂറോ എന്ന നിരക്കിൽ വിമാനത്താവളം പാർക്കിംഗിന് ഒരു ഫ്‌ളാറ്റ് നിരക്ക് ബാധകമാക്കി. ഇത് അബദ്ധവശാൽ കുറഞ്ഞ ഓഫ്- പീക്ക് വിലകളെ മറികടന്നു. ഇതിന്റെ ഫലമായി 4,500 ഉപഭോക്താക്കളിൽ നിന്നായി അധിക ചാർജ് ഈടാക്കി. 90 ശതമാനം പേരിൽ നിന്നും 12 യൂറോയിൽ താഴെ അധിക ചാർജ് ഈടാക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ ഗ്യാസ് വില കുറച്ച് ഇലക്ട്രിക് അയർലൻഡ്. വിലയിൽ 4 ശതമാനത്തിന്റെ കുറവ് വരുത്താനാണ് തീരുമാനം. പുതുക്കിയ വില നവംബർ മുതൽ നിലവിൽ വരും. ഇലക്ട്രിക് അയർലൻഡിന്റെ തീരുമാനം അയർലൻഡിലെ ഒന്നര ലക്ഷം ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും. അതേസമയം 1.1 മില്യൺ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കിൽ മാറ്റമില്ല. ഇലക്ട്രിക് അയർലൻഡിന്റെ തീരുമാനം പ്രതിവർഷം 57.56 യൂറോയുടെ ലാഭമായിരിക്കും നേടിക്കൊടുക്കുക. അതുകൊണ്ട് തന്നെ ഗ്യാസ് വില കുറച്ചുകൊണ്ടുള്ള തീരുമാനത്തെ ഉപഭോക്താക്കൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നിലവിലെ രാജ്യത്തെ സാഹചര്യങ്ങൾ വലിയ സാമ്പത്തിക സമ്മർദ്ദമാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് തങ്ങൾക്കറിയാമെന്ന് ഇലക്ട്രിക് അയർലൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പാറ്റ് ഫെൻലോൻ പറഞ്ഞു. അതുകൊണ്ടാണ് ഗ്യാസ് വില കുറയ്ക്കാൻ തീരുമാനിച്ചത്. ഇത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായിട്ടുണ്ടെന്ന് കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ( ഡബ്യൂഎംഎ) ഓണാഘോഷം ‘ശ്രാവണം-25’ ഞായറാഴ്ച. ബാലിഗണർ ജിഎഎ ക്ലബ്ബ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പരിപാടികൾ നടക്കുക. ഓണസദ്യയും വിവിധ കലാ-കായിക ഇനങ്ങളുമായി വിപുലമായ ഓണാഘോഷ പരിപാടികളാണ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ഡബ്ലുഎംഎയുടെ 18ാമത് ഓണാഘോഷണാണ് ഞായറാഴ്ച നടത്തുന്നത്. ലോക്കൽ ഗവൺമെന്റ് ആൻഡ് പ്ലാനിംഗ് സ്റ്റേറ്റ് മന്ത്രി ജോൺ കുമ്മിൻസ് പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടികൾ വൈകീട്ട് 8 മണിവരെ തുടരും. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങൾ ഉണ്ടാകും. ഇതിനൊപ്പം ചെണ്ടമേളം, ഫാഷൻ ഷോ, മലയാളി മങ്ക- മാരൻ മത്സരങ്ങൾ എന്നിവയും ഉണ്ടാകും. ഹോളിഗ്രെയിൻ റെസ്‌റ്റോറന്റിന്റെ ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

Read More

ഡബ്ലിൻ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്‌നിന് നൽകിയിരിക്കുന്ന പിന്തുണ കൂടുതൽ ശക്തമാക്കാനുള്ള നീക്കവുമായി അയർലൻഡ്. ക്യാബിനറ്റിൽ പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഇക്കാര്യം ചർച്ച ചെയ്യും. ഉപരോധങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും റഷ്യയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കാനും ആലോചനയുണ്ട്. യുക്രെയ്‌നിന്റെ പിന്തുണ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മറ്റ് മന്ത്രിമാരുമായി സംസാരിക്കും.സുരക്ഷ, മാനുഷിക, രാഷ്ട്രീയ മേഖലകളിൽ പിന്തുണ കൂടുതൽ ശക്തമാക്കണമെന്നാണ് മൈക്കിൾ മാർട്ടിൻ വിശ്വസിക്കുന്നത്. നിലവിൽ സൈനിക പിന്തുണ അയർലൻഡ് യുക്രെയ്‌ന് നൽകി വരുന്നുണ്ട്. അതേസമയം തന്നെ യുക്രെയ്ൻ – റഷ്യ സംഘർഷം പരിഹരിക്കുന്നതിനായുള്ള സമാധാന ദൗത്യത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും അയർലൻഡ് ആലോചിക്കുന്നുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ കുട്ടികളിലെ അമിത വണ്ണം വ്യാപകം. യുണിസെഫിന്റെ (UNICEF ) റിപ്പോർട്ട് പ്രകാരം അയർലൻഡിൽ അഞ്ചിൽ ഒരു കുട്ടിയ്ക്ക് അമിത വണ്ണം ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ലോകത്ത് 10 ൽ ഒരു കുട്ടിയ്ക്ക് പൊണ്ണത്തടിയുണ്ട്. യുണിസെഫിന്റെ ചൈൽഡ്ഹുഡ് ഒബീസിറ്റി സർവൈലൻസ് ഇനിഷ്യേറ്റീവിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സബ്-സഹാറൻ ആഫ്രിക്കയും ദക്ഷിണേഷ്യയും ഒഴികെ, ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും പൊണ്ണത്തടി ഇപ്പോൾ ഭാരക്കുറവിനേക്കാൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രശ്‌നമാണ്. ലോകവ്യാപകമായി 188 ദശലക്ഷം സ്‌കൂൾ കുട്ടികളെയാണ് പൊണ്ണത്തടിയുള്ളവരായി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഭക്ഷണശീലം വളരെ മോശമാണെന്ന് യുണിസെഫ് കണ്ടെത്തിയിട്ടുണ്ട്. സംസ്‌കരിച്ചതും പഞ്ചസാര അമിതമായി അടങ്ങിയതുമായ ഭക്ഷണമാണ് ഇവർ കഴിയുന്നത്.

Read More

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസറ്റിൽ 5ജി മാസ്റ്റുകൾക്ക് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങൾ സൃഷ്ടിച്ചത് വൻ സാമ്പത്തിക നഷ്ടം. 4 മില്യൺ യൂറോയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കോടതിയിൽ ആയിരുന്നു പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 5ജി മാസ്റ്റിന് തീയിട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ പോലീസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. ഈ വേളയിൽ ആയിരുന്നു പോലീസ് ആക്രമണങ്ങൾ സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തെക്കുറിച്ച് വ്യക്തമാക്കിയത്. അതേസമയം കേസിലെ പ്രതിയായ 44 കാരനെ കോടതി റിമാൻഡ് ചെയ്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം അതിശക്തമായ മഴ പ്രവചിച്ച് മെറ്റ് ഐറാൻ. വാരാന്ത്യത്തോടെ അറ്റ്‌ലാന്റിക്കിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതാണ് മഴയ്ക്ക് ശക്തി നൽകുന്നത്. അതേസമയം അയർലൻഡിൽ കഴിഞ്ഞ ഒരാഴ്ചയായി മഴ സജീവമാണ്. മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. വാരാന്ത്യത്തിൽ ന്യൂനമർദ്ദം രൂപപ്പെടാൻ നേരിയ സാദ്ധ്യത മാത്രമാണ് ഉള്ളത്. ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നത് അതിശക്തമായ കാറ്റിനും ഇടയാക്കും.

Read More

കോർക്ക്: കോർക്കിൽ അന്തരിച്ച ഐറിഷ് മലയാളി രഞ്ജു റോസ് കുര്യന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോർക്കിലെ ബാൻഡൻ സെന്റ് പാട്രിക്‌സ് ചർച്ചിലെ സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിക്കുക. ഇതിന് മുന്നോടിയായി ഇന്ന് രാവിലെ മുതൽ ബാൻഡണിലെ ഗബ്രിയേൽ ആൻഡ് ഒ’ഡോണോവൻ ഫ്യുണറൽ ഫോമിൽ പൊതുദർശനം ഉണ്ടാകും. ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിന് ശേഷം മൃതദേഹം 11.30 ന് ബാൻഡൻ സെന്റ് പാട്രിക്‌സ് ചർച്ചിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മണിയോടെ ശുശ്രൂഷകൾക്ക് തുടക്കമാകും. രഞ്ജുവിന്റെ സംസ്‌കാര ചടങ്ങിൽ മാതാപിതാക്കൾ പങ്കെടുക്കും. കോഴിക്കോട് കുടിയേറിയ ബിസിനസ് കുടുംബത്തിലെ അംഗമാണ് രഞ്ജു റോസ് കുര്യൻ.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ കണ്ടെത്തിയ ഏഷ്യൻ ഹോർണെറ്റുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ച് യുസിസി മെഡിസിനൽ വിഭാഗം സീനിയർ ടെക്‌നിക്കൽ ഓഫീസർ ഡോ. ഡേവ് ലിയറി. അയർലൻഡിൽ സാധാരണയായി കാണപ്പെടുന്ന ഇനത്തെയല്ല കണ്ടെത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. കടന്നലുകളെ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഡഗ്ലസ് സ്ട്രീറ്റിലെ കഫ്‌ളാൻ ബാറിലെ ഗാർഡനിലാണ് ഏഷ്യൻ ഹോർണെറ്റിനെ കണ്ടത്. ധാരാളം കടന്നലുകൾ ഗാർഡനിൽ ഉണ്ടായിരുന്നു. എന്നാൽ ഏഷ്യൻ ഹോർണെറ്റ് ഇവയിൽ നിന്നും അൽപ്പം വ്യത്യസ്തം ആയിരുന്നു. സാധാരണത്തേതിനെക്കാൾ രണ്ടിരട്ടി വലിപ്പം ഇവയ്ക്കുണ്ട്. അധിനിവേശ സ്പീഷീസ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് കൊല്ലാതിരുന്നത്. ചിത്രങ്ങൾ പകർത്തി കടന്നലിന്റെ വിവരങ്ങൾ ഗൂഗിളിൽ തിരയുന്നതിന് മുൻപേ അത് പറന്ന് പോയെന്നും അദ്ദേഹം പറഞ്ഞു. അന്ന് വൈകുന്നേരമാണ് കടന്നലിനെക്കുറിച്ച് അന്വേഷിച്ചത്. അപ്പോൾ അതൊരു ഏഷ്യൻ കടന്നലാണെന്ന് വ്യക്തമാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More