ഡബ്ലിൻ: അയർലൻഡിൽ കിടക്കകൾ ലഭിക്കാതെ രോഗികൾ ബുദ്ധിമുട്ടുന്നു. ഇന്നലെ രാവിലെ വരെ 446 പേരാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത് എന്നാണ് ഐഎൻഎംഒ വ്യക്തമാക്കുന്നത്. ഇതിൽ 302 പേർ എമർജൻസി ഡിപ്പാർട്ട്മെന്റുകളിലും 144 പേർ വാർഡുകളിലുമാണ് ചികിത്സയിലുള്ളത്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്. ഇന്നലെ രാവിലെവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ആശുപത്രിയിലെ 99 പേർക്ക് കിടക്കൾ ആവശ്യമാണ്. സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 39 രോഗികൾക്കാണ് കിടക്കകൾ ആവശ്യമായുള്ളത്. അതേസമയം ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകുന്നുണ്ട്.
Discussion about this post

