- കോസ്റ്റ് റെന്റൽ ഹോം സ്കീം; ആദംസ്ടൗണിലെ വീടുകൾക്കായുളള അപേക്ഷകൾ സ്വീകരിക്കുന്നു
- ടെസ്റ്റർമാർ ജോലി ചെയ്യുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ; സമരത്തിന് ഫോർസ അംഗങ്ങൾ
- കാർലോ തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു
- വാട്ടർഫോർഡിലെ വിമാന അപകടം; നിർണായക വിവരങ്ങൾ പുറത്ത്
- ഡോണിബ്രൂക്കിലെ പുതുക്കിയ അപ്പാർട്ട്മെന്റ് പദ്ധതിയ്ക്ക് അനുമതി
- സെലൻസ്കിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യം
- ആരോഗ്യ ഇൻഷൂറൻസ്; പോളിസി നിരക്ക് ഉയർത്താൻ ലെവൽ ഹെൽത്തും
- ശ്രീനിവാസൻ അന്തരിച്ചു
Author: sreejithakvijayan
സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ കാണാതായ മത്സ്യത്തൊഴിലാളിയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. മുല്ലഗ്മോർ തീരത്ത് നിന്നാണ് മത്സ്യത്തൊഴിലാളിയെ കാണാതെ ആയത്. മലിൻ ഹെഡ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ വൈകീട്ടോടെയായിരുന്നു അദ്ദേഹത്തെ കാണാതായത്. വള്ളത്തിൽ മീൻ പിടിക്കാൻ പോയതായിരുന്നു അദ്ദേഹം. തീരത്തിന്റെ തെക്കൻ മേഖലയിൽ ആയിരുന്നു അവസാനമായി അദ്ദേഹം എത്തിയത് എന്നാണ് വിവരം. മത്സ്യബന്ധനത്തിനിടെ വള്ളം മറഞ്ഞിരിക്കാമെന്നാണ് സംശയിക്കുന്നത്. കോസ്റ്റ്ഗാർഡിന്റെ ആർ 118 ഹെലികോപ്റ്റർ രക്ഷാദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. കില്ലിബെഗ്‌സ് കോസ്റ്റ്ഗാർഡ് യൂണിറ്റ് വിവിധയിടങ്ങളിൽ നിന്നുള്ള ലൈഫ് ബോട്ടുകളും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്.
ലിമെറിക്ക്: യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ രോഗികൾക്കായി കൂടുതൽ കിടക്കകൾ സജ്ജമാക്കാൻ തീരുമാനം. ആശുപത്രിയിലെ പുതിയ യൂണിറ്റ് രോഗികൾക്കായി തുറന്ന് നൽകുന്നതിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. അടുത്ത ആഴ്ച യൂണിറ്റ് തുറക്കും. 96 കിടക്കകളാണ് പുതിയ യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി തുടരുകയായിരുന്നു. ഇത് പൂർത്തിയായതിനെ തുടർന്നായിരുന്നു യൂണിറ്റ് തുറന്ന് നൽകാൻ തീരുമാനിച്ചത്. മറ്റ് രണ്ട് യൂണിറ്റുകളുടെ നിർമ്മാണ പ്രവർത്തനം തുടരുകയാണ്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 96 മില്യൺ യൂറോയുടെ വികസന പദ്ധതി നടപ്പിലാക്കിവരികയാണ്. 96 കിടക്കകൾ ഉള്ള മൂന്ന് യൂണിറ്റുകളുടെ നിർമ്മാണം ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ആദ്യ യൂണിറ്റാണ് പ്രവർത്തനക്ഷമമാകുന്നത്.
ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമനും മരിച്ചു. കിൽകീൽ പ്രദേശത്ത് നിന്നുള്ള കാവോയിംഗ്ഹിൻ ടെഗാർട്ട് ആണ് മരിച്ചത്. 28 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. ഈ മാസം 15 ന് ഡൗൺപാട്രിക്കിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. ബാലിഡുഗൻ റോഡിൽ ഫോക്സ്വാഗൺ ബോറയും ടൊയോട്ട അവെൻസിസും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ 21 വയസ്സുള്ള റയാൻ കണ്ണിംഗ്ഹാം മരിച്ചിരുന്നു. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
ഡബ്ലിൻ: അയർലൻഡിന്റെയും അമേരിക്കയുടെയും ബന്ധം കൂടുതൽ ദൃഢമാക്കാൻ അയർലൻഡുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിലെ പുതിയ ഐറിഷ് എംബസിയെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ചയായിരുന്നു പുതിയ എംബസി കെട്ടിടം അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉദ്ഘാടനം ചെയ്തത്. അയർലൻഡുമായി കൂടുതൽ മികച്ച വ്യാപാര നയങ്ങളിൽ ഏർപ്പെടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന നിക്ഷേപ പദ്ധതികളും ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഡ്രിങ്ക് സ്‌പൈക്കിംഗ് തടയാൻ പുതിയ രീതിയ്ക്ക് തുടക്കം കുറിച്ച് ക്യൂൻസ് യൂണിവേഴ്‌സിറ്റി ബെൽഫാസ്റ്റ്. ഡ്രിങ്ക് സ്‌പൈക്കിംഗ് പരിശോധിക്കുന്നതിനായി ബെൽഫാസ്റ്റിലെ ക്ലബ്ബുകളിലും ബാറുകളിലും ഡ്രിങ്ക് സ്‌പൈക്കിംഗ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തും. ഒരാൾ കുടിയ്ക്കുന്ന പാനീയത്തിൽ അവരറിയാതെ മദ്യമോ മയക്കുമരുന്നോ അല്ലെങ്കിൽ മറ്റ് മരുന്നുകളോ ചേർക്കുന്നതിനെയാണ് ഡ്രിങ്ക് സ്‌പൈക്കിംഗ് എന്ന് പറയുന്നത്. നോർതേൺ അയർലൻഡ് പോലീസുമായി സഹകരിച്ചുകൊണ്ടാണ് സർവ്വകലാശാല പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അടുത്തിടെ വിഷയത്തിൽ വലിയ ആശങ്ക വിദ്യാർത്ഥികൾ ഉയർത്തിയിരുന്നു. ഇതോടെയാണ് ടെസ്റ്റിംഗ് കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യാൻ യൂണിവേഴ്‌സിറ്റി തീരുമാനിച്ചത്. ഈ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ പാനീയം പരിശോധിക്കാം. പാനീയത്തിൽ മറ്റെന്തെങ്കിലും ചേർന്നതായി വ്യക്തമായാൽ ഉടൻ തന്നെ പോലീസിന്റെ സഹായം തേടാവുന്നതാണ്.
ഡബ്ലിൻ: അയർലൻഡിൽ ഇ- ലിക്വിഡ് പൊഡക്ട്‌സ് ടാക്‌സ് (ഇപിടി) നവംബർ മുതൽ. നവംബർ 1 മുതൽ ടാക്‌സ് പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള പ്രാരംഭ ഉത്തരവിൽ ധനകാര്യമന്ത്രി പാസ്‌കൽ ഡൊണഹോ ഒപ്പുവച്ചു. ഒരു മില്ലീ ലിറ്ററിന് 50 സി എന്ന നിരക്കിലാണ് ടാക്‌സ് ഈടാക്കുക. അടുത്തിടെയായി വേപ്പുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും ഉപയോഗത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് ഇപിടി ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്. നിക്കോട്ടിൻ അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ എല്ലാ വേപ്പ് ഇ ലിക്വിഡുകൾക്കും ഈ നികുതി ബാധകമാകും. അതേസമയം വിതരണക്കാർ ഇ ലിക്വിഡ് ഉത്പന്നങ്ങളുടെ ആദ്യ വിതരണത്തിന് മുൻപ് റവന്യൂവിൽ രജിസ്റ്റർ ചെയ്യണം.
ഡബ്ലിൻ: ഫസ്റ്റ് ഹോം പദ്ധതിയിൽ നിർണായക തീരുമാനവുമായി സർക്കാർ. ഇത്തവണത്തെ ബജറ്റിൽ പദ്ധതി സെക്കൻഡ് ഹാൻഡ് വീടുകൾ വാങ്ങുന്നതിനായി വികസിപ്പിക്കില്ല. പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വീടുകളുടെ വിതരണം വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. പുതിയ നിർമ്മാണത്തിന് ആണ് ഇത്തവണത്തെ ബജറ്റിൽ സർക്കാർ പ്രധാന്യം നൽകുന്നത്. ഇത് സംബന്ധിച്ച് നിലവിൽ ഭവന- പബ്ലിക് എക്‌സൻഡിച്ചർ മന്ത്രിമാർ തമ്മിൽ ചർച്ചകൾ നടത്തിവരികയാണ്. ലാൻഡ് റീസോണിംഗുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഫ്രീഡം ഓഫ് സിറ്റി പുരസ്‌കാരം ഏറ്റുവാങ്ങി അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ. ഇന്നലെ ഡബ്ലിനിൽ നടന്ന പ്രത്യേക ചടങ്ങിൽ ആയിരുന്നു ലോർഡ് മേയർ റേയ് മക്ആഡം ബഹുമതി സമ്മാനിച്ചത്. രാഷ്ട്രീയ വ്യക്തി ജീവിതത്തിലെ നേട്ടങ്ങളാണ് അദ്ദേഹത്തെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്. ബറാക് ഒബാമയ്ക്ക് പുരസ്‌കാരം നൽകാൻ കഴിഞ്ഞത് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ ബഹുമതിയാണെന്ന് റേയ് മക്ആഡം പറഞ്ഞു. അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയിലെ അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് ലഭിക്കുന്ന ആദരവ് മാത്രമല്ല പുരസ്‌കാരം. മറിച്ച് ജനാധിപത്യം, തുല്യത, സാമൂഹിക ശക്തി എന്നിവയ്ക്കായുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകൾക്കുള്ള ആദരം കൂടിയാണെന്നും മക്ആഡം പറഞ്ഞു. ഡബ്ലിനിലെ ഏറ്റവും ഉയർന്ന പൗര ബഹുമതിയാണ് ഫ്രീഡം ഓഫ് ദി സിറ്റി, ലോകത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കും ഡബ്ലിനിലെ ജനങ്ങൾ വിലമതിക്കുന്ന മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നവർക്കും വേണ്ടിയുള്ളതാണ് ഇത്.
ഡബ്ലിൻ: ഫിക്‌സ്ഡ് റേറ്റ് മോർട്ട്‌ഗേജുകളുടെ പലിശനിരക്ക് കുറച്ച് പിടിഎസ്ബി. ഇന്നലെ മുതൽ ഇളവുകൾ നിലവിൽവന്നു. 0.15 ശതമാനം മുതൽ 0.2 ശതമാനംവരെയാണ് പലിശ നിരക്ക് കുറച്ചത്. നിലവിലെ ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും ആനുകൂല്യം ലഭ്യമാകും. രണ്ട് മുതൽ ഏഴ് വർഷംവരെ കാലയളവുള്ള മോർട്ട്‌ഗേജുകളുടെ പലിശയാണ് കുറച്ചിരിക്കുന്നത്. ഗ്രീൻ മോർട്ട്‌ഗേജുകൾ ഹൈ വാല്യു മോർട്ട്‌ഗേജുകൾ എന്നിവ ഇവയിൽ പെടും. ലോൺ ടു വാല്യു (എൽടിവി) 80 ശതമാനത്തിനും 90 ശതമാനത്തിനും ഇടയ്ക്കുള്ള മോർട്ട്‌ഗേജുകൾക്ക് ഇളവ് ബാധകമാണ്.
ഡബ്ലിൻ: കഫേ സോൾ പെസ്റ്റോ പാസ്ത ആൻഡ് ചിക്കൻ വിപണിയിൽ നിന്നും തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ലിസ്റ്റീരിയ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ഡൺസ് സ്റ്റോർഴ്‌സിന്റെ ഉത്പന്നമാണ് തിരിച്ചുവിളിച്ചത്. യൂസ്ഡ് ബൈ ഡേറ്റ് സെപ്തംബർ 25 എന്ന് രേഖപ്പെടുത്തിയ ഉത്പന്നങ്ങൾക്കെതിരെയാണ് മുന്നറിയിപ്പ്. 224 ഗ്രാം പാക്കുകളാണ് തിരിച്ചെടുക്കാൻ നിർദ്ദേശമുള്ളത്. ഈ ബാച്ചിൽ ഉൾപ്പെട്ട ഉത്പന്നങ്ങൾ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
