- ആരോഗ്യ ഇൻഷൂറൻസ്; പോളിസി നിരക്ക് ഉയർത്താൻ ലെവൽ ഹെൽത്തും
- ശ്രീനിവാസൻ അന്തരിച്ചു
- കേക്ക് കഴിക്കലും സമ്മാനം നൽകലും മാത്രമല്ല; ഐറിഷ് ജനത ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇങ്ങനെ
- ഭവന നിർമ്മാണം; അയർലൻഡിന് വിദേശ തൊഴിലാളികളെ ആവശ്യം
- അയർലൻഡിലേക്ക് ലഹരി ഒഴുക്ക്; ലക്ഷ്യം ക്രിസ്തുമസ് വിപണി
- അയർലൻഡ് സന്ദർശിച്ച് മടങ്ങുന്നതിനിടെ അറസ്റ്റ്; മാസങ്ങൾക്ക് ശേഷം 58 കാരിയ്ക്ക് മോചനം
- പ്രതിഷേധം ഇനിയും തുടരും; നയം വ്യക്തമാക്കി ഐഎൻഎംഒ
- കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ശിശുക്കൾക്ക് ഇനി മുതൽ ചിക്കൻപോക്‌സ് വാക്‌സിൻ സൗജന്യമായി നൽകും. 12 മാസം ആയ കുട്ടികൾക്കുമാണ് സൗജന്യമായി വാക്‌സിൻ നൽകുക. ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ) ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2024 ഒക്ടോബർ ഒന്നിന് ശേഷം ജനിച്ച കുട്ടികൾക്ക് സൗജന്യമായി വാക്‌സിൻ സ്വീകരിക്കാം. കുട്ടികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് എച്ച്എസ്ഇ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമാണ് സൗജന്യവാക്‌സിൻ. അതേസമയം എച്ച്എസ്ഇയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് ഡോ. കിയാര മാർട്ടിൻ രംഗത്ത് എത്തി. വലിയ ആഘോഷം ആവശ്യമായ പ്രഖ്യാപനം ആണ് ഉണ്ടായിരിക്കുന്നത് എന്നായിരുന്നു കിയാരയുടെ പ്രതികരണം.
ഡബ്ലിൻ: ബജറ്റിൽ സർക്കാരിന് മുന്നറിയിപ്പുമായി ഇഎസ്ആർഐ ( ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) യും. ബജറ്റിൽ അധികമായി തുക ചിലവഴിക്കുന്നത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതത്തിന് കാരണമാകുമെന്നാണ് ഇഎസ്ആർഐ വ്യക്തമാക്കുന്നത്. നേരത്തെ സർക്കാരിന് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്കും രംഗത്ത് എത്തിയിരുന്നു. ഇക്കുറി ബജറ്റിൽ 9.4 ബില്യൺ യൂറോയാണ് സർക്കാർ ചിലവഴിക്കുന്നത്. ബജറ്റിനായി സർക്കാർ ഇക്കുറി വലിയ തുകയാണ് ചിലവഴിക്കുന്നത്. ഇത്തരത്തിലുള്ള സർക്കാരിന്റെ അധിക ചിലവുകൾ സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ബജറ്റിൽ സർക്കാരിന്റെ നിലപാട് അസാധാരണമായി തോന്നുന്നു. ഈ വർഷം 35,000 വീടുകളുടെ നിർമ്മാണം നടക്കും. അടുത്ത വർഷവും വീടുകളുടെ നിർമ്മാണത്തിൽ വർധനവ് ഉണ്ടാകും. എന്നാൽ പിന്നീടുളള വർഷങ്ങളിൽ നമ്മുടെ നിർമ്മാണ രംഗം മന്ദഗതിയിലാകും.
ഡബ്ലിൻ: അയർലൻഡിനെ ലക്ഷ്യമിട്ട് നീങ്ങിയിരുന്ന ഗബ്രിയേല ചുഴലിക്കാറ്റിന്റെ സഞ്ചാര ദിശയിൽ മാറ്റം. കാറ്റിന്റെ ശക്തിയും കുറഞ്ഞു. രാത്രി ബെർമുഡ തീരത്ത് നിന്നും വടക്ക് കിഴക്ക് ദിശയിലേക്ക് ആയിരുന്നു കാറ്റ് സഞ്ചരിച്ചിരുന്നത്. അതേസമയം ചുഴലിക്കാറ്റിന്റെ ദിശയിലും ശക്തിയിലും ഉണ്ടായ മാറ്റം അയർലൻഡിന് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയിലെ വിവരങ്ങൾ പ്രകാരം മണിക്കൂറിൽ 220 കിലോ മീറ്റർ ആയിരുന്നു ഗബ്രിയേല കാറ്റിന്റെ വേഗത. എന്നാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാറ്റ് ദുർബലമായി. ഈ ആഴ്ച അറ്റ്‌ലാന്റിക് സമുദ്രത്തിന് കുറുകെയെത്തുന്ന കാറ്റ് ഈ വാരാന്ത്യത്തിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രവചനം.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തിയതി അവസാനിച്ചതിന് പിന്നാലെ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സ്ഥാനാർത്ഥികൾ. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി, ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ, ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ് എന്നിവരാണ് മത്സര രംഗത്ത് ഉള്ളത്. ഇന്ന് മുതൽ ഇവർ മുഴുവൻ സമയ പ്രചാരണം ആരംഭിക്കും. ഡബ്ലിൻ, ലാവോയിസ്, ലിമെറിക്ക് എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഡെയ്ൽ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിൽ കാതറിൻ ഇന്ന് പങ്കെടുക്കും. ഇതിന് ശേഷം ഡബ്ലിനിൽ എത്തുന്ന കാതറിൻ ഹരോൾസ് ക്രോസിലെ റാലിയിൽ ഉൾപ്പെടെ പങ്കെടുക്കും. ലാവോയിസിലാണ് ഹെതർ ഹംഫ്രീസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. പോർട്ട്‌ലോയിസിലെ പ്രചാരണം ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം ലിമെറിക്ക് സിറ്റിയിലേക്ക് പോകും. പാട്രിക്‌സ്‌വെല്ലിലെ ഫിൻ ഗെയ്ൽ റാലിയിൽ പങ്കെടുക്കുന്നതോട് കൂടി ഹെതറിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. ഡബ്ലിനിലാണ് ജിംഗാവിൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ഡബ്ലിൻ: ഡബ്ലിനിൽ വൻ കഞ്ചാവ് വേട്ട. മൂന്ന് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ആയിരുന്നു സംഭവം. റെവന്യൂ ഉദ്യോഗസ്ഥരാണ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. 19 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് 3,80,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. 41 വയസ്സുകാരനാണ് അറസ്റ്റിലായത്. ഇയാളെ ഇന്നലെ ബ്ലാഞ്ചാർട്‌സ്ഡൗണിലെ ജില്ലാ കോടതിയിൽ ഹാജരാക്കി.
ഡബ്ലിൻ: ഡബ്ലിനിൽ എൻട്രെക്കോട്ടിന്റെ പുതിയ റെസ്റ്റോറന്റ്. ഇന്ന് മുതൽ റെസ്‌റ്റോറന്റ് പ്രവർത്തനം ആരംഭിക്കും. ഡബ്ലിൻ 2 ലെ 13 ക്ലാരെൻഡൻ സ്ട്രീറ്റിലാണ് റെസ്റ്റോറന്റ് ആരംഭിക്കുന്നത്. പാരിസ്, ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ എന്നിവിടങ്ങളിൽ എൻട്രെക്കോട്ടിന് റെസ്‌റ്റോറന്റുകൾ ഉണ്ട്. ഇവരുടെ സീക്രട്ട് സോസും ഫ്രൈകളും ലോകമെമ്പാടും പ്രശസ്തമാണ്. ഇത് ഡബ്ലിനിലെ റെസ്റ്റോറന്റിൽ ലഭിക്കും. ഇതിന് പുറമേ ഐറിഷ് സ്റ്റീക്കും വിളമ്പും. ഗ്രീൻ സാലഡ് സ്റ്റാർട്ടറായുളള ഡിന്നർ ഇവിടെയെത്തി ഏവർക്കും ആസ്വദിക്കാം. ഇതിന് പുറമേ എൻട്രെക്കോട്ടിലെ മറ്റ് വിഭവങ്ങളും ആസ്വദിക്കാം. 30 യൂറോയ്ക്ക് താഴെ രണ്ട് കോഴ്‌സ് സ്റ്റീക്കാണ് ആസ്വാദകർക്കായി റെസ്‌റ്റോറന്റ് ഒരുക്കുന്നത്.
ഡബ്ലിൻ: നവംബർ മുതൽ പൂർണമായും ഡിജിറ്റൽ ബോർഡിംഗ് പാസിലേക്ക് മാറുമെന്ന് വ്യക്തമാക്കി റയാൻഎയർ. നവംബർ 12 മുതലായിരിക്കും ഈ പരിഷ്‌കരണം നിലവിൽ വരുക. തിരക്ക് നിറഞ്ഞ യാത്രാവേളകളിൽ യാത്ര കൂടുതൽ എളുപ്പമുള്ളതാക്കുക ലക്ഷ്യമിട്ടാണ് റയാൻഎയറിന്റെ തീരുമാനം. യാത്രികർക്ക് ഇനി മുതൽ പേപ്പർ ബോർഡിംഗ് പാസുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. പകരം ചെക്ക് ഇൻ സമയത്ത് ഡിജിറ്റൽ പാസ് കാണിക്കാം. റയാൻഎയർ ആപ്പിൽ ആയിരിക്കും ഈ പാസ് ജനറേറ്റ് ചെയ്യുക. ഇത് കാണിച്ച് വിമാനത്തിൽ കയറാം. 206 ദശലക്ഷം ഉപഭോക്താക്കളാണ് റയാൻഎയറിന് ഉള്ളത്. ഇവരിൽ 80 ശതമാനം പേരും ഇപ്പോൾ ഡിജിറ്റൽ ബോർഡിംഗ് പാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്. നവംബറോടെ ഇത് 100 ശതമാനത്തിൽ എത്തും.
ഡബ്ലിൻ: അയർലൻഡിൽ അഭയം തേടുന്ന അമേരിക്കൻ പൗരന്മാരുടെ എണ്ണം വർധിക്കുന്നു. ട്രംപ് അധികാരമേറ്റതിന് പിന്നാലെ വലിയ വർധനവാണ് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഈ വർഷം ഇതുവരെ 76 അമേരിക്കൻ പൗരന്മാരാണ് അയർലൻഡിൽ അന്താരാഷ്ട്ര സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം മുഴുവനായുളള കണക്കുകൾ പരിശോധിക്കുമ്പോൾ അപേക്ഷകരുടെ എണ്ണം 22 മാത്രമായിരുന്നു. എന്നാൽ ഈ വർഷം ഇരട്ടിയിലധികം വർധനവാണ് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഐറിഷ് പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 2024 ന്റെ തുടക്കം മുതൽ ഇതുവരെ 31,825 പേരാണ് വിസയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്. 2016 ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന എണ്ണമാണ് ഇത്. ഈ വർഷം എട്ട് മാസത്തിനിടെ 26,111 പേരാണ് വിസയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്.
ഡബ്ലിൻ: വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന പ്രൊഫൈലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ടിക്ക് ടോക്ക് ഉറപ്പ് നൽകിയതായി ഫിയന്ന ഫെയിൽ പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിൻ. എൽഎംഎഫ്എം റേഡിയോ സ്‌റ്റേഷന്റെ അജണ്ട ഷോയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ജിം ഗാവിന്റെ പ്രതികരണം. വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെ സാധാരണവത്കരിക്കാൻ കഴിയില്ലെന്നും ജിം ഗാവിൻ കൂട്ടിച്ചേർത്തു. തെറ്റായ വിവരങ്ങളെ തെറ്റായ വിവരങ്ങൾ എന്ന് മാത്രം പറയാൻ സാധിക്കുകയില്ല. അത് കള്ളങ്ങൾ കൂടിയാണ്. അതുകൊണ്ട് തന്നെ ഇതിനെ സാധാരണവത്കരിക്കുക സാധ്യമല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രം ആയിരുന്നു ഇതുവരെ ശ്രദ്ധ. ഇതിനിടെയാണ് കൂട്ടുകാരും കുടുംബാംഗങ്ങളും ഈ വിഷയം തന്നെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇത് അവസാനിപ്പിക്കണമെന്ന് അവർ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ/ ന്യൂയോർക്ക്: അമേരിക്കയിലെ വാഷിംഗ് ടൺ ഡിസിയിലെ പുതിയ ഐറിഷ് എംബസി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉദ്ഘാടനം ചെയ്യും. വൈറ്റ് ഹൗസിന് സമീപമായിട്ടാണ് പുതിയ എംബസി കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നത്. അയർലൻഡും അമേരിക്കയും തമ്മിലുള്ള ശോഭനമായ ഭാവിയ്ക്കായുള്ള ആഗ്രഹത്തിന്റെ പ്രതീകമാണ് എംബസിയെന്ന് സൈമൺ ഹാരിസ് പറഞ്ഞു. യുഎൻ ഹൈലവൽ വീക്കിൽ പങ്കെടുക്കുന്നതിനായി സൈമൺ ഹാരിസ് ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്. ഇവിടെ വച്ച് യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കിനെ കാണും. വാഷിംഗ് ടൺ ഡിസിയിലെ നിരവധി യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
