- ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട്; അയർലൻഡിൽ സമയം മാറുന്നു
- അയർലൻഡിൽ ഉയർന്ന മർദ്ദം; കാലാവസ്ഥ തെളിയും
- വീടിന്റെ ശരാശരി വില 3.7 ശതമാനം വർധിച്ചു
- നിയമവിധേയമല്ലാത്ത നമ്പർ പ്ലേറ്റ്; നടപടി സ്വീകരിച്ചത് 5000 ഡ്രൈവർമാർക്കെതിരെ
- വാഹന ഇൻഷൂറൻസ് പ്രീമിയം വർധിച്ചു
- എല്ലാ സുഖസൗകര്യങ്ങളിലും വളർന്ന രാഹുൽ ഗാന്ധിയ്ക്ക് എങ്ങനെ ഇന്ത്യയെ മനസിലാക്കാൻ കഴിയും : അഖിൽ മാരാർ
- ജീവിതത്തിൽ സംതൃപ്തി നാലിലൊന്ന് പേർക്ക് മാത്രം; സിഎസ്ഒയുടെ സർവ്വേ പുറത്ത്
- എടയാറിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ കടന്ന് പോയത് ചൂടേറിയ വർഷം . 1900 ന് ശേഷം അയർലൻഡിൽ ഏറ്റവും ചൂട് അനുഭവപ്പെട്ട രണ്ടാമത്തെ വർഷം ആയിരുന്നു 2025. കഴിഞ്ഞ വർഷത്തെ ആനുവൽ ക്ലൈമറ്റ് സ്റ്റേറ്റ്‌മെന്റാണ് താപനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ശരാശരി വാർഷിക വായു താപനില 11.14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 2023 ൽ ഇത് 11.21 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 1961 നും 1990 നും ഇടയിൽ വായുവിന്റെ താപനിലയിലെ ദീർഘകാല ശരാശരി (LTA) 9.55 സെൽഷ്യസ് ആയിരുന്നു. അതേസമയം 1991 നും 2020 നും ഇടയിൽ LTA എന്നത് 10.17 സെൽഷ്യസ് ആയിരുന്നു.
ഡബ്ലിൻ: അതിവേഗം വളരുന്ന വിമാനത്താവളമായി മാറി അയർലൻഡ് വെസ്റ്റ് എയർപോർട്ട്. പോയവർഷം വിമാനത്താവളത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചരിത്രത്തിൽ ആദ്യമായി വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 946,381 ആയി. 2024 നെക്കാൾ 13.5 ശതമാനത്തിന്റെ വർധനവാണ് യാത്രികരുടെ എണ്ണത്തിൽ വന്നിരിക്കുന്നത്. 2024 ൽ 8,34,000 യാത്രികർ വിമാനത്താവളം വഴി സഞ്ചരിച്ചിരുന്നു. വരും വർഷങ്ങളിൽ യാത്രികരുടെ എണ്ണത്തിൽ വീണ്ടും വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് വിമാനസർവ്വീസുകൾ ഉൾപ്പെടെ സൗകര്യപ്രദമാംവിധം ക്രമീകരിക്കുന്നുണ്ട്.
ഡബ്ലിൻ: മുള്ളിംഗർ റീജിയണൽ ആശുപത്രിയിലും തിരക്ക്. ദിനം പ്രതി രോഗികളുടെ എണ്ണം വർധിക്കുകയാണെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതേ തുടർന്ന് അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. മിഡ്‌ലാൻഡ്‌സിൽ തിരക്ക് അനുഭവപ്പെടുന്ന രണ്ടാമത്തെ ആശുപത്രിയാണ് മുള്ളിംഗറിലേത്. തിരക്കിനെ തുടർന്ന് ടുള്ളിമോർ റീജിയണൽ ആശുപത്രിയിൽ അധിക കിടക്കകൾ സജ്ജീകരിച്ചിരുന്നു. അടിയന്തിര പരിചരണം ആവശ്യമില്ലാത്തവർ മറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്തണം എന്നാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശം. ഫ്‌ളൂ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് ആശുപത്രിയിൽ തിരക്ക് ഉയരാൻ കാരണം. ഇതേ തുടർന്ന് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി. 32 വയസ്സുള്ള മൈക്കിൾ മലോണിയെ ആണ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കൊലക്കുറ്റം ചുമത്തി. പ്രമുഖ വ്യവസായി സ്റ്റീഫൻ മക്കാഹില്ലിനെയാണ് മൈക്കിൾ കൊലപ്പെടുത്തിയത്. ലെറ്റർകെന്നി ജില്ലാ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. പ്രതിയെ കാസിൽറിയ ജയിലിലേക്ക് റിമാൻഡ് ചെയ്തു. അടുത്ത ആഴ്ച വീണ്ടും വെർച്വലായി യുവാവിനെ കോടതിയിൽ ഹാജരാക്കും. 60 വയസ്സുള്ള വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് സ്റ്റീഫൻ മക്കാഹിൽ. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് സൂചന.
ഡബ്ലിൻ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ അധികാരത്തിൽ നിന്നും പുറത്തുപോയത് നല്ല കാര്യമാണെന്ന് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മഡുറോ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയല്ല. നിരവധി പേർക്ക് വേദനയും ദുരിതവും സമ്മാനിച്ച വ്യക്തിയാണ് മഡുറോയെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സൈമൺ ഹാരിസ് പറഞ്ഞു. അതേസമയം അമേരിക്കയുടെ നടപടിയോട് അയർലൻഡിന് മൃദുസമീപനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഡുറോയെയും ഭാര്യയെയും പിടികൂടിയതിനെ തട്ടിക്കൊണ്ട് പോകലെന്ന് ഒരിക്കലും വിശേഷിപ്പിക്കില്ല. ജനാധിപത്യപരമായിട്ടല്ല അദ്ദേഹം അധികാരത്തിലേറിയത്. മഡുറോ പുറത്ത് പോയത് നല്ല കാര്യമാണ്. ക്രൂരനായ സ്വേച്ഛാധിപതിയാണ് അദ്ദേഹം എന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: പോയ വർഷം ഏറ്റവും കൂടുതൽ തിരക്കേറിയ വിമാനത്താവളമായി കോർക്ക് വിമാനത്താവളം. 3.46 ദശലക്ഷം യത്രികർ ആയിരുന്നു കഴിഞ്ഞ ദിവസം വിമാനത്താവളം വഴി സഞ്ചരിച്ചത്. അതേസമയം തുടർച്ചയായ മൂന്നാം വർഷമാണ് യാത്രികരുടെ എണ്ണത്തിൽ ഇത്രയും വലിയ വളർച്ച കൈവരിക്കുന്നത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2025 ൽ യാത്രികരുടെ എണ്ണം 13 ശതമാനം വർധിച്ചു. കഴിഞ്ഞ 10 വർഷക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ യാത്രികരുടെ എണ്ണത്തിൽ 67 ശതമാനം വർധനവ് ഉണ്ടായി.
ഡബ്ലിൻ: മോർട്ട്‌ഗേജ് നിരക്കുകൾ വർധിപ്പിച്ച് ഐസിഎസ് മോർട്ട്‌ഗേജസ്. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓണർ- ഒക്യുപയർ മോർട്ട്‌ഗേജ് നിരക്കുകളാണ് വർധിപ്പിച്ചത്. അതേസമയം ഈ വർഷം ആദ്യമായി മോർട്ട്‌ഗേജ് വർധിപ്പിക്കുന്നത് ഐസിഎസ് ആണ്. ഫിക്‌സ്ഡ് മോർട്ട്‌ഗേജ് നിരക്കുകളിൽ 0.25 ശതമാനം മുതൽ 0.45 ശതമാനം വരെ വർധനവ് ഉണ്ട്. മൂന്ന് വർഷത്തെയും അഞ്ച് വർഷത്തെയും മോർട്ട്‌ഗേജുകൾക്ക് ഇത് ബാധകമാണ്. എന്നാൽ വേരിയബിൾ റേറ്റ് മോർട്ട്‌ഗേജുകളോ നിലവിലുള്ള ഉപഭോക്താക്കളോ ഇതിൽ ഉൾപ്പെടുന്നില്ല.വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളാണ് വില വർധനവിന് കാരണമെന്ന് ഐസിഎസ് വ്യക്തമാക്കി.
ഡബ്ലിൻ: ഫ്രാൻസിൽ മരിച്ച ഐറിഷ് യുവാവിന്റെ പേര് വിവരങ്ങൾ പുറത്ത് . കോർക്ക് സ്വദേശിയായ സിയാൻ ഒ ബ്രയാനാണ് മരിച്ചത്. 20 വയസ്സാണ് യുവാവിന്. കോർക്കിലെ ബ്ലാർണിയാണ് യുവാവിന്റെ ജന്മദേശം. യൂണിവേഴ്‌സിറ്റി കോളേജ് കോർക്കിലെ വിദ്യാർത്ഥിയാണ്. അവധിക്കാലം ആഘോഷിക്കുന്നതിന് വേണ്ടിയാണ് യുവാവ് സുഹൃത്തുക്കൾക്കൊപ്പം ഫ്രാൻസിൽ എത്തിയത്. ഞായറാഴ്ച രാത്രി പ്രശസ്ത ഫ്രഞ്ച് സ്‌കീ റിസോർട്ടായ ആൽപ് ഡി’ഹ്യൂസിൽ സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിനിടെ സിയാന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ നൽകിയെങ്കിലും മരിക്കുകയായിരുന്നു. സിയാന്റെ മൃതദേഹം അയർലൻഡിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്.
ഡബ്ലിൻ: ഐറിഷ് ബീഫ് ഉത്പന്നങ്ങൾ സ്വീകരിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് അയർലൻഡ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഐറിഷ് ബീഫ് ഉത്പന്നങ്ങൾക്കായുള്ള വിപണി വീണ്ടും തുറക്കണമെന്നാണ് അയർലൻഡിന്റെ ആവശ്യം. അദ്ദേഹത്തിന്റെ ചൈനീസ് സന്ദർശനം തുടരുകയാണ്. ചൊവ്വാഴ്ച അദ്ദേഹം ചൈനയുടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് ചെയർമാൻ ഷാവോ ലെജിയുമായി കൂടിക്കാഴ്ച നടത്തി. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിനെയും കണ്ടു.
ഡബ്ലിൻ: യുകെ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചു. ഇന്നലെ ഡബ്ലിൻ വിമാനത്താവളത്തിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഡബ്ലിനിൽ നിന്നുള്ള സർവ്വീസുകളും റദ്ദാക്കേണ്ടതായി വന്നു. കനത്ത മഞ്ഞാണ് അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അനുഭവപ്പെടുന്നത്. ഡബ്ലിൻ വിമാനത്താവളത്തിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇവിടെ നിന്നും ആംസ്റ്റർഡാമിലേക്കുള്ള മൂന്ന് സർവ്വീസുകളും ബ്രസ്സൽസിലേക്കുള്ള ഒരു സർവ്വീസും റദ്ദാക്കി. നിരവധി വിമാനങ്ങളാണ് വൈകി സർവ്വീസ് നടത്തിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
