Author: sreejithakvijayan

ഡബ്ലിൻ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ മുൻപാകെ ലൈസൻസ് സമർപ്പിക്കാത്തത് കോടതി അയോഗ്യരാക്കപ്പെട്ട 23,000 ഡ്രൈവർമാർ. എന്നാൽ ഇവരിൽ ഒരാൾക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. 1,935 പേർ മാത്രമാണ് മൂന്ന് വർഷത്തിനിടെ ലൈസൻസ് സമർപ്പിച്ചതെന്നും നീതി വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2022 മുതലുള്ള കണക്കുകളാണ് നീതിവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇവർക്കെതിരെ 2010 ലെ റോഡ് ട്രാഫിക് ആക്ട് പ്രകാരം യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ഒരു ഡ്രൈവർക്കെതിരെ പിഴ ചുമത്തുകയും വാഹനം ഓടിയ്ക്കുന്നതിൽ നിന്നും നിയമപ്രകാരം അദ്ദേഹത്തെ വീണ്ടും വിലക്കുകയും ചെയ്തു. 2022 ൽ ആയിരുന്നു ഇത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലൈസൻസ് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ട കുറ്റവുമായി ബന്ധപ്പെട്ട് 26 വ്യക്തികൾ കോടതിയിൽ ഹാജരായി. എന്നാൽ ഇവരിൽ ആരും ശിക്ഷിക്കപ്പെട്ടില്ല.

Read More

ഡബ്ലിൻ: ക്രിമിനൽ ഗ്രൂപ്പുകളുടെ വീടുകൾ വിൽപ്പന നടത്തി ക്രിമിനൽ അസെറ്റ്‌സ് ബ്യൂറോ. ലിമെറിക്ക്, ലോംഗ്‌ഫോർട് എന്നിവിടങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുടെ വീടുകൾ ആണ് വിറ്റത്. 2,50,000 യൂറോയ്ക്കായിരുന്നു ഇരു വീടുകളുടെയും വിൽപ്പന. കഴിഞ്ഞ ആഴ്ച മക്കാർത്തി റയാൻ ഗ്രൂപ്പിലെ അംഗമായ വില്യം മക്കെനെർണിയുടെ ഫാംഹൗസ് അടങ്ങുന്ന സ്ഥലം സിഎബി വിറ്റിരുന്നു. 18.5 ഏക്കറോളം വരുന്ന ഫാം ഹൗസ് 1,75,000 യൂറോയ്ക്ക് ആയിരുന്നു വിൽപ്പന നടത്തിയത്. കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, ലഹരിക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സംഘമാണ് റയാൻ മക്കാർത്തി.

Read More

സ്ലൈഗോ: സ്ലൈഗോയിൽ കാണാതായ മത്സ്യത്തൊലാളിയെ കണ്ടെത്താനാകാതെ കോസ്റ്റ് ഗാർഡ്. തിരച്ചിൽ വീണ്ടും തുടരും. ഇന്നലെ ഏറെ വൈകിയാണ് കോസ്റ്റ്ഗാർഡ് രക്ഷാദൗത്യം അവസാനിപ്പിച്ചത്. മുള്ളഗ്മോർ തീരത്ത് നിന്നും മത്സ്യബന്ധനത്തിനായി പോയ ആളെ ആണ് കാണാതെ ആയത്. വ്യാഴാഴ്ച വൈകീട്ട് എട്ട് മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമാകുകയായിരുന്നു. ഇന്നലെ രാവിലെയും തിരച്ചിൽ തുടർന്നു. എന്നാൽ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. തീരത്ത് നിന്നും നാല് കിലോമീറ്റർ തെക്ക് ഭാഗത്തായി അദ്ദേഹത്തിന്റെ വള്ളം കണ്ടെത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അമേരിക്കൻ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഉൾപ്പെടെ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. വാഷിംഗ്ടൺ ഡിസിയിൽവച്ച് വ്യാഴാഴ്ചയായിരുന്നു ഹാരിസ് ലുട്‌നിക്കിനെ കണ്ടത്. ധനകാര്യവകുപ്പിൽ ആയിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ചലനാത്മകമായ സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. താരിഫും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. 15 ശതമാനം താരിഫ് എന്നതിൽ നിന്നും കൂടുതൽ ഉത്പന്നങ്ങൾ ഒഴിവാക്കുന്നതിനുള്ള സാധ്യതയും പരിശോധിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഫ്‌ളൂവാക്‌സിൻ എടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം കുറയുന്നു. ഈ വിന്ററിൽ പൊതു ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരിൽ 45.4 ശതമാനം പേർ മാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏറ്റവും താഴ്ന്ന കണക്കുകൾ ആണ് ഇത്. ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് സർവൈലൻസ് സെന്ററാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2017-18 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് വാക്‌സിൻ എടുത്തവരുടെ എണ്ണം ഇത്രയും താഴ്ന്ന് നിൽക്കുന്നത്. അന്ന് 44.8 ശതമാനം ആരോഗ്യപ്രവർത്തകർ മാത്രമേ വാക്‌സിൻ സ്വീകരിച്ചിരുന്നുള്ളൂ. ഡബ്ലിനിലും സൗത്ത് ഈസ്റ്റിലും മാത്രമാണ് ഫ്‌ളൂ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം കൂടുതൽ ഉള്ളത്. ഇവിടങ്ങളിൽ പകുതിയിലധികം ആരോഗ്യപ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. അതേസമയം ഫ്‌ളൂ പടരുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ വാക്‌സിൻ സ്വീകരിക്കാത്തത് വളരെ ഗൗരവമേറിയ വിഷയമാണ്.

Read More

കോർക്ക്: കോർക്കിലെ ബ്ലാക്ക് വാട്ടർനദിയിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയ സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. ഇതുവരെ നടത്തിയ പരിശോധനകളിൽ അന്വേഷണ സംഘത്തിന് മീനുകൾ കൂട്ടത്തോടെ ചാകാനുണ്ടായ കാരണം സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അതേസമയം രാസവസ്തുക്കളോ കീടനാശിനികളോ വെള്ളത്തിൽ കലർന്നിട്ടില്ലെന്ന നിഗമനത്തിലും അന്വേഷണ സംഘം എത്തിനിൽക്കുന്നു. 32,000 മീനുകൾ ആയിരുന്നു ബ്ലാക്ക്‌വാട്ടർ നദിയിൽ ചത്ത് പൊന്തിയത്. ഇതിൽ സാൽമൺ , ബ്രൗൺ ടൗട്ട് മത്സ്യങ്ങൾ ഉൾപ്പെടുന്നു. ഓഗസ്റ്റിൽ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പിന്നാലെ നദിയിലെ വെള്ളവും മീനുകളുടെ സാമ്പിളുകളും പരിശോധനയ്ക്കായി അധികൃതർ എടുത്തിരുന്നു. എന്നാൽ വെള്ളത്തിന്റെ ഗുണനിലവാരത്തിൽ ഉൾപ്പെടെ യാതൊരു പ്രശ്‌നവും കണ്ടെത്താൻ കഴിയാതെ വരികയായിരുന്നു. പരിസ്ഥിതിവകുപ്പും, മറൈൻ ഇൻസ്റ്റിറ്റ്യൂട്ടും ആയിരുന്നു ഇതിൽ അന്വേഷണം നടത്തിയിരുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ വീടുകളുടെ വിലക്കയറ്റത്തിൽ ഈ വർഷം നേരിയ കുറവ്. ഡിഎൻജിയുടെ ഹൗസ് പ്രൈസ് ഗേജിന്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ഈ വർഷം മൂന്നാംപാദത്തിൽ വീടുകളുടെ വിലക്കയറ്റം കുറഞ്ഞുവെന്നാണ് റിപ്പോർട്ടിലെ പരാമർശം. സെപ്തംബർവരെയുള്ള മൂന്ന് മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഡബ്ലിനിലെ വീടുകളുടെ ശരാശരി റീസെയിൽ വാല്യൂവിൽ 0.9 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഉയർച്ച വളരെ കുറവാണ്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഉയർച്ച എന്നത് 2.5 ശതമാനം ആയിരുന്നു. ഈ വർഷം ജൂൺവരെയുള്ള മൂന്ന് മാസങ്ങളിൽ 8 ശതമാനവും മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ 9.6 ശതമാനവും ആയിരുന്നു ഡബ്ലിനിലെ വീടുകളുടെ വിലക്കയറ്റം.

Read More

ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് പ്രമുഖ ബ്രെഡ് നിർമ്മാതാക്കളായ പാനൽറ്റോ ഫുഡ്സ്. കൗണ്ടിയിലെ സ്ഥാപനം കൂടുതൽ വികസിപ്പിക്കാനാണ് തീരുമാനം. ഇതുവഴി 370 തൊഴിലവസരങ്ങളും കൗണ്ടിയിൽ കമ്പനി സൃഷ്ടിക്കും. ഏഴ് മില്യൺ യൂറോയുടെ നിക്ഷേപമാണ് കമ്പനി കൗണ്ടിയിൽ നടത്തുന്നത്. കമ്പനിയുടെ ആസ്ഥാനം കൂടിയായ ഇവിടെ പുതിയ ബ്രെഡ് ലൈൻ നിർമ്മിക്കും. നിലവിലെ ട്രെൻഡിനും ഉപഭോക്താക്കളുടെ ആവശ്യത്തിനും അനുസരിച്ച് ബ്രെഡുകൾ നിർമ്മിച്ചു നൽകുകയാണ് ഇതിലൂടെ കമ്പനിയുടെ ലക്ഷ്യം. 2018 മുതൽ ഇതുവരെ 40 മില്യൺ യൂറോയുടെ നിക്ഷേപം കമ്പനി ലോംഗ്‌ഫോർഡിൽ നടത്തിയിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്: ന്യൂറിയിൽ നിന്നും വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ തേടി പോലീസ്. യുവാവിനെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 12 വർഷങ്ങൾക്ക് മുൻപ് കാണാതായ പീറ്റർ കിഗ്ലിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 2013 സെപ്തംബർ 26 ന് ആയിരുന്നു പീറ്ററിനെ കാണാതെ ആയത്. ജയിൽ മോചിതനായതിന് പിന്നാലെയായിരുന്നു പീറ്റർ അപ്രത്യക്ഷനായത്. അന്നേദിവസം രാവിലെ 11 മണിയ്ക്ക് കൗണ്ടി ഡൗണിലെ മോയ്‌റ റെയിൽവേ സ്‌റ്റേഷനിൽ പീറ്റർ വാഹനമിറങ്ങിയതായി പ്രിസൺ സ്റ്റാഫ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് ശേഷം പീറ്റർ എവിടെയാണെന്ന് വ്യക്തമല്ല. നിലവിൽ അദ്ദേഹത്തിന് 43 വയസ്സ് പ്രായംവരുമെന്ന് പോലീസ് വ്യക്തമാക്കി.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്നും വരുന്ന രണ്ട് ദിവസവും അന്തരീക്ഷ താപനില ഉയരും. 14 ഡിഗ്രി സെൽഷ്യസിനും 17 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും പകൽ സമയങ്ങളിൽ താപനില രേഖപ്പെടുത്തുക. അയർലൻഡിൽ വരുന്ന നാല് ദിവസം കൂടി സ്ഥിരതയുള്ള വരണ്ട കാലാവസ്ഥ തുടരും. അയർലൻഡിന് സമീപമായി ഉയർന്ന മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്ഥാനം മാറ്റമില്ലാതെ തുടരുകയാണ്. അതിനാലാണ് പകൽ സമയങ്ങളിൽ മഴ മാറി നിൽക്കുന്നത്. ഇന്ന് വൈകുന്നേരം അതിശക്തമായ മഴ ആയിരിക്കും രാജ്യത്ത് അനുഭവപ്പെടുക.

Read More