- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
- ജോയ്സ് തോമസിന്റെ കുടുംബത്തിന് കൈത്താങ്ങാകാം; ധനസമാഹരണത്തിന് തുടക്കം
- മീത്തിൽ അജ്ഞാതർ തീയിട്ട ഫാർമസി തുറന്നു
- ഫോട്ട ലൈൽഡ്ലൈഫ് പാർക്ക് തുറന്നു
- ഡ്രോണുകൾ വെടിവെച്ചിടാത്തത് നല്ല തീരുമാനം; പ്രതിരോധ സേനയെ പിന്തുണച്ച് മീഹോൾ മാർട്ടിൻ
- ചരിത്രത്തിൽ തന്നെ ആദ്യം; ഏറ്റവും വലിയ ജലവിതരണ പദ്ധതിയുമായി ഉയിസ് ഐറാൻ
- ഡൗണിൽ കാരവന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
- ക്യാൻസർ രോഗികൾക്ക് പുതിയ എഐ ടൂൾ; നിർണായക ചുവടുവയ്പ്പുമായി ഡബ്ലിനിലെ ആശുപത്രി
Author: sreejithakvijayan
ഡബ്ലിൻ: ക്രീസ്ലോഗ് ദുരന്തത്തിൽ പൊതു അന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ പിതാവ്. ഇന്നലെ ഡൊണഗലിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയ്ക്ക് പിന്നാലെയായിരുന്നു ദുരന്തത്തിൽ കൊല്ലപ്പെട്ട ലിയോണ ഹാർപെറിന്റെ പിതാവ് ഹഗ് ഹാർപർ ആവശ്യം ഉന്നയിച്ചത്. പരിപാടിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പരിപാടിയിൽ പങ്കുചേർന്നു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അനുസ്മരണ പരിപാടി. ക്രീസ്‌ലോഗിലെ ഭൂരിഭാഗം ആളുകളും പരിപാടിയുടെ ഭാഗം ആയി. 2022 ഓക്ടോബർ ഏഴിനായിരുന്നു ദുരന്തം സംഭവിച്ചത്. ക്രീസ്ലോഗിലെ സർവ്വീസ് സ്‌റ്റേഷനിൽ ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർക്ക് ആയിരുന്നു ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിൽ മരിച്ചവർക്ക് 5 നും 59 നും ഇടയിൽ ആയിരുന്നു പ്രായം.
ഡബ്ലിൻ: അയർലൻഡ് പോലീസിനെതിരെ വിമർശനവുമായി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് (ഐസിസിഎൽ) രംഗത്ത്. ഡബ്ലിൻ പോർട്ടിൽ പലസ്തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധം പോലീസ് കൈകാര്യം ചെയ്ത രീതിയിലാണ് വിമർശനം ഉയർന്നിരിക്കുന്നത്. പോലീസിന്റെ നടപടി തീർത്തും നിരുത്തരവാദപരമായിരുന്നതായി ഐസിസിഎൽ വ്യക്തമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പലസ്തീൻ അനുകൂലികൾ ഡബ്ലിൻ പോർട്ടിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. എന്നാൽ ഇവരെ പോലീസ് കായികപരമായി നേരിടുകയായിരുന്നു. ഇതിലാണ് ഐസിസിഎൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരായ പോലീസ് ആക്രമണം വലിയ ആശങ്കയുളവാക്കുന്നുവെന്നും ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത് എന്നും ഐസിസിഎൽ വ്യക്തമാക്കി.
ഡബ്ലിൻ: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (യുഎച്ച്എൽ) പുതിയ ബെഡ് ബ്ലോക്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.96 ബെഡുകൾ അടങ്ങിയ ബെഡ് ബ്ലോക്കുകളാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം പുതിയ ബ്ലോക്ക് രോഗികൾക്ക് വലിയ ആശ്വാസമാണ് നൽകുക. ആശുപത്രിയിൽ പൊതുവെ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. കിടക്കകളുടെ പരിമിതിയെ തുടർന്ന് നല്ലൊരു ശതമാനം രോഗികൾക്കും ചികിത്സ നൽകുന്നത് ട്രോളികളിൽ കിടത്തിയാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ ബെഡ് ബ്ലോക്കുകൾ സജ്ജീകരിച്ചത്. 24 കിടക്കകൾ അടങ്ങിയ നാല് വാർഡുകളായിട്ടാണ് ബ്ലോക്കിന്റെ ക്രമീകരണം. ബ്ലോക്കുകളുടെ ഉദ്ഘാടനം ഈ വരുന്ന 13 ന് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ നിർവ്വഹിക്കും.
ഡബ്ലിൻ: അയർലൻഡിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി കൂദാശ ചെയ്തു. ഇതോടെ പള്ളി മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് സ്വന്തമായി. സഭാ വിശ്വാസികൾ ചേർന്ന് പണിത ആദ്യ ദേവാലയം ആണ് ഡബ്ലിനിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി. 2006 ൽ ആയിരുന്നു പള്ളിയുടെ നിർമ്മാണം ആരംഭിച്ചത്. ഏകദേശം രണ്ട് മില്യൺ യൂറോ ചിലവിട്ടാണ് ഇടവകയുടെ ദീർഘനാളത്തെ സ്വപ്‌നമായ പള്ളി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഈ മാസം നാല്, അഞ്ച് തിയതികളിൽ ആയിരുന്നു കൂദാശ നടന്നത്. അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ്, ഇടവക മെത്രപ്പൊലീത്ത ഏബ്രഹാം മാർ സ്‌തേഫാനോസ് എന്നിവർ ചടങ്ങിന്റെ ഭാഗമായി. ആയിരത്തോളം വിശ്വാസികളാണ് ചടങ്ങിൽ പങ്കെടുത്തത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ശിശുവിന് ദാരുണാന്ത്യം. ജോബ്‌സ്ടൗണിലെ രത്മിൻതിനിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ആൺ കുട്ടിയ്ക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഉടനെ തന്നെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിൽ (സിഎച്ച്‌ഐ) എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡബ്ലിൻ: അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണമേകുന്ന പ്രഖ്യാപനങ്ങളുമായി ഐറിഷ് സർക്കാരിന്റെ ബജറ്റ്. നികുതിയിൽ പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ആയിരുന്നു ചൊവ്വാഴ്ച പാർലമെന്റിൽ ധനമന്ത്രി പാസ്‌കൽ ഡൊണഹൊ നടത്തിയത്. അയർലൻഡിന്റെ സമ്പദ് വ്യവസ്ഥ ഈ വർഷം 3.3 ശതമാനവും, അടുത്ത വർഷം 2.3 ശതമാനവും വളർച്ച കൈവരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ബജറ്റ് അവതരണ വേളയിൽ പങ്കുവച്ചു. അടുത്ത വർഷം മുതൽ ദേശീയ കുറഞ്ഞ വേതനം മണിക്കൂറിന് 14.15 യൂറോ ആക്കി വർധിപ്പിക്കും. 65 സെന്റിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. അപ്പാർട്ട്‌മെന്റുകളുടെ വാറ്റ് 13.5 ശതമാനത്തിൽ നിന്നും 9 ശതമാനം ആയി കുറയ്ക്കും. റെന്റ് ടാക്‌സ് ക്രെഡിറ്റ് 2028 വരെ തുടരുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. മോർട്ട്‌ഗേജ് പലിശ നികുതി ഇളവ് രണ്ട് വർഷത്തേയ്ക്ക് കൂടി തുടരും. അവസാന വർഷം മൂല്യം കുറയും. ഭക്ഷണശാല, കാറ്ററിംഗ്, ഹെയർഡ്രെസിംഗ് മേഖലകളിൽ വാറ്റ് 9 ശതമാനം ആക്കി കുറച്ചു. ഇന്ധന അലവൻസിൽ 6 യൂറോ വർധിപ്പിക്കും. വിദ്യാർത്ഥികളുടെ…
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള ബാലറ്റ് പേപ്പറിൽ നിന്നും ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിന്റെ പേര് നീക്കം ചെയ്യില്ല. സാങ്കേതിക ബുദ്ധിമുട്ടുകളെ തുടർന്നാണ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയിട്ടും അദ്ദേഹത്തിന്റെ പേര് ബാലറ്റ് പേപ്പറിൽ നിന്നും നീക്കം ചെയ്യാത്തത്. ഇക്കാര്യം തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ സ്ഥിരീകരിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷമുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ആണ് ബാലറ്റ് പേപ്പറിൽ ഉൾക്കൊള്ളിക്കുക. ഇതേ തുടർന്നാണ് ജിംഗാവിന്റെ പേരും ഉൾപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബാലറ്റ് പേപ്പറുകൾ മാറ്റാൻ കഴിയുകയില്ലെന്നാണ് റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: നഗരത്തിൽ സ്വകാര്യ കമ്പനികളുടെ ഡ്രോണുകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യം. ഡ്രോൺ ആക്ഷൻ ഡബ്ലിൻ 15 എന്ന പേരിൽ രൂപീകരിച്ച സംഘത്തിന്റെ പടിഞ്ഞാറൻ ഡബ്ലിനിൽ നടന്ന യോഗത്തിലാണ് ഈ ആവശ്യം ഉയർന്നുവന്നത്. നഗരത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ ആശങ്കകളും സംഘത്തിലെ അംഗങ്ങൾ പങ്കുവച്ചു. 250 ഓളം പേർ ആയിരുന്നു യോഗത്തിൽ പങ്കെടുത്തത്. ഡ്രോണുകൾ പറക്കുമ്പോഴുണ്ടാകുന്ന ശബ്ദം വലിയ അലോസരം ഉണ്ടാക്കുന്നതായി ആളുകൾ യോഗത്തിൽ വ്യക്തമാക്കി. ഡ്രോണുകളുടെ സ്വകാര്യതാ ലംഘനവും യോഗത്തിലെ ആശങ്കകളിൽ ഒന്നായി ഉയർന്നു. യോഗത്തിൽ ടിഡിമാരും കൗൺസിലർമാരും പങ്കെടുത്തു.
ഡബ്ലിൻ: ഇസ്രായേൽ നാവിക സേന പിടികൂടിയ ഐറിഷ് പൗരന്മാരിൽ മൂന്ന് പേർ അയർലൻഡിൽ തിരിച്ചെത്തി. തോമസ് മക്യൂൻ, സാറ ക്ലാൻസി, ഡോണ ഷ്വാർട്ട്‌സ് എന്നിവരാണ് ഇന്നലെ രാത്രി ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. ഇവരെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു. ഇവർക്ക് അധികൃതർ വസ്ത്രം, വെള്ളം, മരുന്നുകൾ എന്നിവ നൽകി. ഇതിന് ശേഷം ബന്ധുക്കൾക്കൊപ്പം ഇവർ വീടുകളിലേക്ക് മടങ്ങി. സംഘത്തിലെ ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ രാജ്യത്ത് എത്തും. ഗ്ലോബൽ സുമുദ് ഫ്‌ളോട്ടിലയിൽ ഗാസയ്ക്ക് സഹായവുമായി പോയ 15 ഐറിഷ് പൗരന്മാരെയാണ് ഇസ്രായേൽ സേന തടവിലാക്കിയത്. പിന്നീട് ഇവരെ തിരികെ രാജ്യത്തേക്ക് അയക്കുകയായിരുന്നു.
ലൗത്ത്: ലൗത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഇന്ന് രാവിലെ ഡൺഡ്‌ലാക്കിലെ സെന്റ് പാട്രിക്‌സ് ചർച്ചിൽ ആയിരുന്നു സംസ്‌കാരം. സെന്റ് പാട്രിക്‌സ് ചർച്ച് ഇടവക വികാരി ഫ. മാർക്ക് ഒ ഹാഗൻ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംസ്‌കാര ചടങ്ങിൽ പുരോഹിതർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ലൗത്ത് പാരിഷ് അഡ്മിനിസ്‌ട്രേറ്റർ ഫാ. ജെറി കാംബെലും സംസ്‌കാര ചടങ്ങുകൾക്ക് എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഡൺഡ്‌ലാക്കിലെ വീട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. 54 കാരനായ മാർക്ക്, 56 കാരിയായ ലോയിസ്, 27 കാരൻ ഇവാൻ എന്നിവരാണ് മരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
