- ജോയ്സ് തോമസിന്റെ കുടുംബത്തിന് കൈത്താങ്ങാകാം; ധനസമാഹരണത്തിന് തുടക്കം
- മീത്തിൽ അജ്ഞാതർ തീയിട്ട ഫാർമസി തുറന്നു
- ഫോട്ട ലൈൽഡ്ലൈഫ് പാർക്ക് തുറന്നു
- ഡ്രോണുകൾ വെടിവെച്ചിടാത്തത് നല്ല തീരുമാനം; പ്രതിരോധ സേനയെ പിന്തുണച്ച് മീഹോൾ മാർട്ടിൻ
- ചരിത്രത്തിൽ തന്നെ ആദ്യം; ഏറ്റവും വലിയ ജലവിതരണ പദ്ധതിയുമായി ഉയിസ് ഐറാൻ
- ഡൗണിൽ കാരവന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
- ക്യാൻസർ രോഗികൾക്ക് പുതിയ എഐ ടൂൾ; നിർണായക ചുവടുവയ്പ്പുമായി ഡബ്ലിനിലെ ആശുപത്രി
- വെസ്റ്റ്മീത്തിൽ വാഹനാപകടം; 60 കാരൻ മരിച്ചു
Author: sreejithakvijayan
കോർക്ക്: കോർക്കിൽ 40 കാരന് നേരെ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു 40 കാരന് നേരെ ആക്രമണം ഉണ്ടായത്. കോർക്കിലെ ക്വാക്കെർ സ്ട്രീറ്റിൽ ആയിരുന്നു സംഭവം.10 മണിയോടെ ഒരാൾ ആക്രമിക്കപ്പെട്ടതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പോലീസ് ഉടനെ സ്ഥലത്ത് എത്തി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം അറിയിക്കണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
ഡബ്ലിൻ: അയർലൻഡിന്റെ പൊതുഗതാഗത രംഗത്ത് വിദേശികൾക്ക് അവസരം. ഡ്രൈവർമാരായി വിദേശത്ത് നിന്നുള്ള തൊഴിലാളികളെ നിയമിക്കാനാണ് ബസ് ഐറാന്റെയും ഡബ്ലിൻ ബസിന്റെയും തീരുമാനം. അതേസമയം ജോലി തേടി അയർലൻഡിൽ എത്തുന്ന ഇന്ത്യക്കാർക്കുൾപ്പെടെ ഈ അവസരം പ്രയോജനപ്പെടുത്താം. ബസ് കണക്ട്‌സ് പ്രോഗ്രാമിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലുള്ള ബസ് ഡ്രൈവർമാർ മാത്രം പോര. ഈ സാഹചര്യത്തിലാണ് വിദേശികൾക്ക് അവസരം നൽകാനുള്ള തീരുമാനം. ശരത് കാലത്താകും റിക്രൂട്ട്‌മെന്റ്. അയർലൻഡിന് ഏകദേശം 2000 ഡ്രൈവർമാരെ കൂടിയാണ് ആവശ്യമായുള്ളത്.
ഡബ്ലിൻ: അയർലൻഡിന്റെ ഖജനാവ് സമ്പന്നമാണെന്ന് വ്യക്തമാക്കി സർക്കാർ. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനവകുപ്പ് പുറത്തിറക്കിയ ധവളപത്രത്തിലാണ് ഇത് സംബന്ധിച്ച കണക്കുകൾ. ഖജനാവിൽ 10.3 മില്യൺ യൂറോ മിച്ചമുണ്ടെന്നാണ് ധവളപത്രത്തിൽ വ്യക്തമാക്കുന്നത്. ബജറ്റിൽ വലിയൊരു തുക ചിലവഴിച്ചാലും ഈ വർഷം 8.7 ബില്യൺ യൂറോയുടെ മിച്ചം ഉണ്ടാകുമെന്നാണ് ധനവകുപ്പ് പറയുന്നത്. ഈ വർഷം 1.07 ബില്യൺ യൂറോയുടെ വർഷാവസാന മിച്ചം പ്രതീക്ഷിക്കുന്നു. 2026 അവസാനത്തോടെ 1.45 ബില്യൺ യൂറോയുടെ മിച്ചം പ്രതീക്ഷിക്കുന്നുണ്ടെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ പുതുതായി നിർമ്മിക്കുന്ന അപ്പാർട്ട്‌മെന്റുകൾക്ക് വാറ്റിൽ ഇളവ് നൽകാൻ തീരുമാനം. അപ്പാർട്ട്‌മെന്റ് പദ്ധതികളുടെ പൂർത്തീകരണം ദ്രുതഗതിയിലാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. നിലവിൽ 40,000 പുതിയ അപ്പാർട്ട്‌മെന്റുകളുടെ നിർമ്മാണത്തിന് അനുമതിയുണ്ട്. വാറ്റിലെ ഇളവ് ഇതിന് ഗുണം ചെയ്യും. ബജറ്റ് അവതരണത്തിന് ശേഷം സർക്കാർ ഏറ്റവും ആദ്യം നടപ്പിലാക്കുന്ന പ്രഖ്യാപനം ഇതാകാനാണ് സാധ്യത. ഇക്കുറി 9.4 ബില്യൺ യൂറോയുടെ പാക്കേജുകളാണ് സർക്കാർ പ്രഖ്യാപിക്കുന്നത്. അപ്പാർട്ട്‌മെന്റുകളുടെ വാറ്റിലെ ഇളവിന് പുറമേ കോളേജ് ഫീസിൽ കുറവുവരുത്തുന്ന പ്രഖ്യാപനവും ഉണ്ടായേക്കും.
കിൽക്കെന്നി: കിൽക്കെന്നിയിൽ ആളുകളെ ആക്രമിക്കുകയും അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ആണ് അറസ്റ്റിലായത്. അപകടം സൃഷ്ടിച്ച വാഹനം പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ലൈറത്തിലെ ഓൾഡ് ഡബ്ലിൻ റോഡിലൂടെ ആയിരുന്നു മൂവർ സംഘം അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ഇതിനിടെ വാഹനം ഇടിച്ച് അപകടം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്നംഗ സംഘം വാഹനത്തിൽ മുൽദിൻ സ്ട്രീറ്റിലേക്ക് വരികയായിരുന്നു. ഇവിടെയും ഇവർ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. ഇതിന് പുറമേ രണ്ട് പേരെ പോലീസ് അക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് ഉടനെ സ്ഥലത്ത് എത്തി മൂന്നംഗ സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ബെൽഫാസ്റ്റ്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ ശേഷിക്കേ പ്രചാരണം ശക്തമാക്കി ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. ഇന്നലെ ബെൽഫാസ്റ്റിൽ ആയിരുന്നു ഹംഫ്രീസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ. നമ്മളെ ഭിന്നിപ്പിക്കുന്നതിനെക്കാൾ ഒന്നിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ടെന്ന് ഹംഫ്രീസ് പറഞ്ഞു. ബെൽഫാസ്റ്റിലെ ഫാൾസ് റോഡിലുള്ള സെന്റ് ഡൊമിനിക്‌സ് ഗ്രാമർ സ്‌കൂൾ ഹംഫ്രീസ് സന്ദർശിച്ചു. ഇവിടെ എത്തി സ്‌കൂൾ അധികൃതരുമായി കുട്ടികളുമായും സംവദിച്ചു. വിദ്യാർത്ഥികളുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഹംഫ്രീസ് പറഞ്ഞു. വളരെ നല്ലൊരു പ്രഭാതം ആയിരുന്നു കടന്ന് പോയത്. സ്‌കൂളുകൾ തമ്മിലുള്ള സഹകരണത്തെക്കുറിച്ച് താൻ അധികൃതരുമായി സംസാരിച്ചു. നമ്മളെ ഭിന്നിപ്പിക്കുന്നതിനെക്കാൾ ഒന്നിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ടെന്നും ഹംഫ്രീസ് വ്യക്തമാക്കി.
ഡബ്ലിൻ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് പേർ അറസ്റ്റിൽ. നോർത്ത് ഡബ്ലിനിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഡബ്ലിൻ, ലൗത്ത് എന്നിവിടങ്ങളിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. രാത്രി മേഖലയിൽ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ ഡബ്ലിനിലും ലൗത്തിലും ഉള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ പരിശോധന നടത്തി. ഇവിടെ നിന്നും രണ്ടര ലക്ഷം യൂറോയും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയായിരുന്നു.
ക്ലെയർ: കൗണ്ടി ക്ലെയറിൽ പുതിയ കാറ്റാടിപ്പാടം നിർമ്മിക്കാനുള്ള പദ്ധതിയ്‌ക്കെതിരെ പ്രദേശവാസികൾ രംഗത്ത്. ഇതിനോടകം തന്നെ പദ്ധതിയ്‌ക്കെതിരെ 200 ഓളം പരാതികളാണ് ക്ലെയർ കൗണ്ടി കൗൺസിലിന് ലഭിച്ചത്. ക്ലെയറിലെ വില്ലി ക്ലാൻസി സമ്മർ സ്‌കൂളിന് സമീപമാണ് കാറ്റാടിപ്പാടം നിർമ്മിക്കുന്നത്. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇല്ലോൺബൗൺ വിൻഡ് ഫാം ലിമിറ്റഡ് ആണ് പ്രദേശത്ത് കാറ്റാടി പാടം നിർമ്മിക്കുന്നത്. 10 വർഷത്തേക്കുള്ള പദ്ധതി അനുമതി തേടി അടുത്തിടെ കമ്പനി ക്ലെയർ കൗണ്ടി കൗൺസിലിന് മുൻപിൽ അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എതിർപ്പ് ഉയർന്നത്. നിലവിൽ മിൽടൗൺ/ വെസ്റ്റ് ക്ലെയർ മേഖലയിൽ കാറ്റാടി പാടങ്ങൾ ഉണ്ട്. പുതിയ പദ്ധതി കൂടി വരുമ്പോൾ അത് പരിസ്ഥിതിയ്ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് എതിർക്കുന്നവർ പറയുന്നത്.
ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ ഉണ്ടായ വെടിവയ്പ്പിൽ കൗമാരക്കാരന് പരിക്ക്. ബ്ലൂബെൽ മേഖലയിൽ ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ കൗമാരക്കാർ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന് പുറത്തുവച്ചായിരുന്നു കൗമാരക്കാരന് വെടിയേറ്റത്. വെടിയേറ്റ് കുട്ടി താഴെ വീണതോടെ അക്രമി അവിടെ നിന്നും കടന്ന് കളയുകയായിരുന്നു. കുട്ടിയുടെ പരിക്കുകൾ സാരമുള്ളതാണ്. എന്നാൽ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ തങ്ങളെ വിവരം അറിയിക്കണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
ഡബ്ലിൻ: 11 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 63 കാരനായ ജോസഫ് കാംബെല്ലിനാണ് സെൻട്രൽ ക്രിമിനൽ കോടതി എട്ടര വർഷം ശിക്ഷ വിധിച്ചത്. 9 വർഷം മുൻപുള്ള കേസിലാണ് ശിക്ഷാവിധി. ഇപ്പോൾ 19 വയസ്സുള്ള വ്യക്തിയാണ് പീഡനത്തിന് ഇരയായത്. 19 കാരന്റെ അമ്മയുടെ രണ്ടാം ഭർത്താവാണ് കാംബെൽ. 2017 ഒക്ടോബറിൽ ആയിരുന്നു കാംബെൽ 11 വയസ്സുകാരനെ പീഡിപ്പിച്ചത്. കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെ കാംബെല്ലിനെതിരായ നിയമ നടപടി ആരംഭിക്കുകയായിരുന്നു. പിറ്റേ വർഷം ജൂണിൽ നടന്ന വിചാരണയിൽ കാംബെൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
