- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
- ജോയ്സ് തോമസിന്റെ കുടുംബത്തിന് കൈത്താങ്ങാകാം; ധനസമാഹരണത്തിന് തുടക്കം
- മീത്തിൽ അജ്ഞാതർ തീയിട്ട ഫാർമസി തുറന്നു
- ഫോട്ട ലൈൽഡ്ലൈഫ് പാർക്ക് തുറന്നു
- ഡ്രോണുകൾ വെടിവെച്ചിടാത്തത് നല്ല തീരുമാനം; പ്രതിരോധ സേനയെ പിന്തുണച്ച് മീഹോൾ മാർട്ടിൻ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ജൂനിയർ സൈക്കിൾ ഫലം പ്രസിദ്ധീകരിച്ചു. ബുധനാഴ്ച 73,336 വിദ്യാർത്ഥികളുടെ ഫലങ്ങളാണ് പുറത്തുവന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം 70,000 കവിയുന്നത്. 21 വ്യക്തിഗത വിഷയങ്ങളിലായി ഏകദേശം 646,602 ഗ്രേഡുകൾ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ 85 അല്ലെങ്കിൽ അതിൽ കൂടുതൽ സ്‌കോർ നേടുന്നവർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിക്കും. 70 മുതൽ 85 വരെയുള്ള സ്‌കോർ ലഭിക്കുന്നവർക്ക് ഉയർന്ന മെറിറ്റും ലഭിക്കും.
വെസ്‌ക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കഞ്ചാവ് വളർത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 20 ഉം 50 ഉം വയസ്സ് പ്രായമുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. ഓയിൽഗേറ്റ് മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ താമസസ്ഥലത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തത്. ഇവയ്ക്ക് വിപണിയിൽ 1,64,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ അസ്ഥികൂടം കണ്ടെത്തി. ഡബ്ലിൻ 12 ലെ നാസ് റോഡിലെ വീടിന് സമീപത്ത് നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. സ്ഥലത്ത് ചില പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ ശേഖരിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗാർഡയുടെ ടെക്‌നിക്കൽ ബ്യൂറോ അംഗങ്ങൾ സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ജയിൽ ശിക്ഷ. അഞ്ചര വർഷത്തെ തടവ് ശിക്ഷയാണ് പ്രതിയും 22 കാരനുമായ തോമസ് ഫോക്‌സിന് ഡബ്ലിൻ കോടതി വിധിച്ചിരിക്കുന്നത്. കലാപത്തിനിടെ സർജന്റിനെ ആക്രമിച്ച കേസിലാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. 2022 നവംബർ 23-ന് ഡബ്ലിൻ 2 ലെ ബർഗ് ക്വേയിൽ ആയിരുന്നു കലാപം. അക്രമ സംഭവങ്ങൾക്കിടെ അവിടെയുണ്ടായിരുന്ന സർജന്റ് ബ്രണ്ടൻ എഡ്ഡറിയെയും കുടുംബത്തെയും തോമസ് ആക്രമിക്കുകയായിരുന്നു. ഭാര്യയും മകളും ആയിരുന്നു എഡ്ഡറിയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ഇവരെ ആക്രമിച്ചതിന് പുറമേ ഇവർ സഞ്ചരിച്ച കാറും തോമസും സംഘവും കത്തിച്ചിരുന്നു. തോമസ് എഡ്ഡറിയെയും ഭാര്യയെയും മകളെയും ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വിചാരണയ്ക്കിടെ കോടതി പരിശോധിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശിക്ഷ നൽകിയിരിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ പുതുതായി 60,000 വോട്ടർമാർ. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള അവസാന തിയതി ചൊവ്വാഴ്ച അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി 91,000 ലധികം അപേക്ഷകളാണ് കമ്മീഷൻ മുൻപാകെ എത്തിരിയിരിക്കുന്നത്. 91,157 അപേക്ഷകളിൽ 60,733 പുതിയ വോട്ടർമാരാണ് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷ നൽകിയിരിക്കുന്നത്. ഇതേ കാലയളവിൽ 30,424 പേർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷ നൽകി. ചൊവ്വാഴ്ചയ്ക്ക് മുൻപുള്ള രണ്ട് ദിവസങ്ങളിൽ മാത്രം 26,335 അപേക്ഷകളാണ് ലഭിച്ചത്.
ഡബ്ലിൻ: അയർലൻഡിന്റെ മണ്ണിൽ കരുത്തന്മാർ ഏറ്റുമുട്ടുന്നു. ചരിത്രത്തിൽ ആദ്യമായി അയർലൻഡിൽ അന്തരാഷ്ട്ര വടംവലി മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ടിംസ് (ടഗ് ഓഫ് വാർ അയർലൻഡ് ). ഈ മാസം 25 നാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. ഡബ്ലിനിലെ നാഷണൽ ബാസ്‌ക്കറ്റ് ബോൾ ഇൻഡോർ അരീനയാണ് മത്സരത്തിന് വേദിയാകുന്നത്. അയർലൻഡിലെ ചുണക്കുട്ടികൾക്ക് പുറമേ വിദേശ ടീമുകളും തീപാറും പോരാട്ടത്തിനായി ഡബ്ലിനിൽ എത്തുന്നുണ്ട്. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നാലായിരം യൂറോയും സ്വർണക്കപ്പുമാണ് സമ്മാനം. അരെ വാ ഫർണിച്ചറാണ് ഒന്നാം സമ്മാനത്തിന്റെ സ്‌പോൺസർമാർ. മറ്റു സമ്മാനങ്ങൾ: രണ്ടാം സമ്മാനം: 2000 യൂറോ (സ്‌പോൺസർ: പിങ്ക് സോൾട്ട് ഇന്ത്യൻ റെസ്റ്റോറൻറ്, ബ്രേ) മൂന്നാം സമ്മാനം: 1000 യൂറോ (സ്‌പോൺസർ: Blinds Gallery) നാലാം സമ്മാനം: 500 യൂറോ (സ്‌പോൺസർ: ഫിനാൻസ് സൊല്യൂഷൻസ്) 5 മുതൽ 8 വരെ സ്ഥാനക്കാർക്ക്: 100 യൂറോ വീതം
ഡബ്ലിൻ: അയർലൻഡിൽ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ ലഹരിശേഖരം പിടികൂടി പോലീസ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡബ്ലിൻ, മീത്ത്, വെസ്റ്റ്മീത്ത്, ലാവോയിസ് ഓഫ്‌ലേ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. ഇവിടങ്ങളിൽ നിന്നായി 8.2 മില്യൺ യൂറോ വിലവരുന്ന ലഹരി ശേഖരമാണ് പോലീസ് കണ്ടെടുത്തത്. നാല് കൗണ്ടികളിലുമായി 16 ഓളം പ്രോപ്പർട്ടികളിൽ പോലീസ് പരിശോധന നടത്തി. സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 വയസ്സുകാരനാണ് അറസ്റ്റിലായത്.
ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്കകൾ ആവശ്യമുള്ളവരുടെ കണക്കുകൾ പുറത്തുവിട്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ ( ഐഎൻഎംഒ ). ബുധനാഴ്ച രാവിലെവരെയുള്ള വിവരങ്ങൾ പ്രകാരം 521 രോഗികൾക്കാണ് കിടക്കകൾ ആവശ്യമുള്ളത്. നിലവിൽ ഇവർക്ക് ട്രോളികളിൽ പരിചരണം നൽകിവരികയാണ്. 521 പേരിൽ 360 രോഗികൾ എമർജൻസി ഡിപ്പാർട്ട്‌മെന്റിലാണ് ചികിത്സയിൽ കഴിയുന്നത്. 161 പേർ വാർഡുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സ്ഥിതി രൂക്ഷമാണ് 91 പേരാണ് കിടക്കകളുടെ അഭാവത്തെ തുടർന്ന് ഇവിടെ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 51 രോഗികൾക്കും, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 46 രോഗികളും ട്രോളികളിൽ ചികിത്സ തേടുന്നുണ്ട്.
ഡബ്ലിൻ: പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നുമുള്ള ജിം ഗാവിന്റെ പിന്മാറ്റത്തിന് പിന്നാലെ ഫിയന്ന ഫെയിൽ നേതാക്കളോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. ഇന്നലെ രാത്രി ഫിയന്ന ഫെയിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്നിരുന്നു. ഇതിലായിരുന്നു അദ്ദേഹത്തിന്റെ മാപ്പ് പറച്ചിൽ. ജിം ഗാവിന്റെ പിന്മാറ്റത്തിൽ ഏവരോടും മാപ്പ് ചോദിക്കുന്നതായി മാർട്ടിൻ പറഞ്ഞു. നിങ്ങളുടെ നിരാശ മനസിലാകും. ഗാവിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കേണ്ടിവന്നതിൽ തനിക്ക് ഖേദമുണ്ട്. പാർട്ടിയുടെ താത്പര്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് താൻ. പാർട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള ഏതൊരു നിർദ്ദേശവും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 20 ഉം 40 ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് പോലീസ് അറിയിച്ചു. ഓഗസ്റ്റ് 21 ന് ലിമെറിക്കിലെ കിൽകൂളിൽ ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്. സംഭവത്തിൽ കേസ് എടുത്ത പോലീസ് പ്രതികൾക്കായി ഊർജ്ജിത അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെയോടെ ഇവർ പിടിയിലായത്. നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
