- പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഫിയന്ന ഫെയിലിന്റെ പരാജയം; മീഹോൾ മാർട്ടിനെ പഴിച്ച് വോട്ടർമാർ
- എൻഡോമെട്രിയോയിസ് പരിചരണം; കാത്തിരിക്കുന്നത് 900 ത്തോളം സ്ത്രീകൾ
- അയർലൻഡിൽ മഴ തുടരും; പുതിയ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ
- ഫോട്ട വൈൽഡ് ലെെഫ് പാർക്കിന് ധനസഹായം; പ്രഖ്യാപനവുമായി സർക്കാർ
- വാഹനാപകടം; ഗാർഡയ്ക്ക് സസ്പെൻഷൻ
- ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തി ; വർഗീയവാദിയെന്ന് അറിഞ്ഞുകൊണ്ടായിരുന്നു കൂടിക്കാഴ്ച
- ഇടുക്കിയിൽ മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തു ; പ്രതി അലിമുഹമ്മദ് പിടിയിൽ
- ഓഫ്ലേയിൽ വീടിന് തീടിപിച്ച സംഭവം; രണ്ട് പേർ മരിച്ചു; 50 കാരി ഗുരുതരാവസ്ഥയിൽ
Author: sreejithakvijayan
കാർലോ: കൗണ്ടി കാർലോയിൽ വേട്ടയാടുന്നതിനിടെ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. 21 കാരനായ പോൾ ഫിറ്റ്‌സ്പാട്രിക് ആണ് മരിച്ചത്. വേട്ടയാടുന്നതിനിടെ ഫിറ്റ്‌സ്പാട്രിക്കിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. ഫോറൻസിക്, സാങ്കേതിക പരിശോധനയ്ക്കായി ഗാർഡ സംഭവ സ്ഥലം സീൽ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ലീഗ്ലിൻബ്രിഡ്ജ് ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുറുക്കന്മാരെ വേട്ടയാടുകയായിരുന്നു ഫിറ്റ്‌സ്പാട്രിക്. ഇതിനിടെയാണ് അബദ്ധത്തിൽ വെടിയേറ്റത്.
കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടം. രണ്ട് കൗമാരക്കാർക്ക് പരിക്കേറ്റു. മൂൺകോയിനിന് സമീപം ചൊവ്വാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. കാറും വാനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. പിൽടൗണിനും മൂൺകോയിനും ഇടയിലുള്ള ക്ലോഗ്ഗ പട്ടണത്തിലെ എൽ3401 ൽ പുലർച്ചെ 12:30 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. ഇരുവരുടെയും പരിക്കുകൾ സാരമുള്ളതാണ്. ഇരുവരും വാട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ചികിത്സയിൽ കഴിയുന്നത്.
ഡബ്ലിൻ: ഒരു വർഷം മുൻപ് കാണാതായ യുവാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പുതിയ അഭ്യർത്ഥനയുമായി പോലീസ്. ദ്രോഗെഡ സ്വദേശി ആന്റണി ഹാൻലോണിനായുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 2024 ഡിസംബറിൽ ആയിരുന്നു അദ്ദേഹത്തെ കാണാതെ ആയത്. അന്ന് ആന്റണി ഹാൻലോണിന് 39 വയസ്സായിരുന്നു. ഇപ്പോൾ 40 തികഞ്ഞിരിക്കാമെന്ന് പോലീസ് വ്യക്തമാക്കി. ഡിസംബർ 3 ന് ദ്രോഗെഡയിൽ ഒരു കൂടിക്കാഴ്ചയിൽ അദ്ദേഹം പങ്കെടുത്തതായി വിവരം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ കാണാതെ ആകുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഗാൽവെ: ജീവനക്കാരുടെ കുറവിനെ ചൊല്ലിയുള്ള തർക്കത്തിൽ ശക്തമായ പ്രതിഷേധവുമായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. വിഷയത്തിൽ ശക്തമായ സമര മുറകളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. ഇതിൽ ജീവനക്കാർക്കിടയിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഗാൽവേയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്മെന്റിലെ അംഗങ്ങളുടെ കുറവാണ് ഐഎൻഎംഒയെ ദ്രുദഗതിയിലുള്ള നീക്കത്തിലേക്ക് നയിച്ചത്. ജീവനക്കാരുടെ കുറവ് നിലവിലെ ജീവനക്കാർക്ക് അമിത ജോലിഭാരം ഉണ്ടാക്കുന്നുണ്ട്. ഇത് മാത്രമല്ല രോഗികളുടെ സുരക്ഷയും ആശങ്കയിലാണ്. ഇതോടെയാണ് പ്രതിഷേധിക്കാൻ സംഘടന തീരുമാനിച്ചത്.
ഒമാഗ്: കൗണ്ടി ഒമാഗിൽ ഉണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസിനെ സമീപിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. കാസിൽടൗൺ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. 10.40 ഓടെ ആയിരുന്നു സംഭവം ഉണ്ടായത് എന്നാണ് വിവരം. രണ്ട് അംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ദൃക്‌സാക്ഷി മൊഴി. മൂന്ന് തവണ പ്രതികൾ നിറയൊഴിച്ചതായി പോലീസ് വ്യക്തമാക്കി. അതേസമയം സംഭവം പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.
ഡബ്ലിൻ: വടക്കൻ അയർലൻഡിൽ കൂടുതൽ പശുക്കളിൽ ബ്ലൂ ടങ്ക് ബാധയുള്ളതായി സൂചന. നിരീക്ഷണത്തിൽ തുടരുന്ന പശുക്കളിൽ രോഗവ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. നിലവിൽ രോഗം ബാധിച്ചതായി സംശയിക്കുന്ന 44 പശുക്കൾ നിരീക്ഷണത്തിലാണ്. ഡൗണിലെ ബൻഗോറിലെ പശുക്കൾക്കിടയിലാണ് രോഗവ്യാപനം. രണ്ട് ദിവസം മുൻപ് ഇവിടുത്തെ രണ്ട് പശുക്കൾക്ക് ബ്ലൂ ടങ്ക് സ്ഥിരീകരിച്ചിരുന്നു. കൂടുതൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നും 20 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് ഇറച്ചി വിൽപ്പനയ്ക്കും കന്നുകാലികളുടെ കൈമാറ്റത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
ലിമെറിക്ക്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ലിമെറിക്കിൽ വ്യാപക പരിശോധന. റാത്ത്കീലിൽ ആയിരുന്നു പരിശോധന. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും സംഭവത്തിൽ അറസ്റ്റിലായി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. റാത്ത്കീലിലെ 11 ഇടങ്ങളിൽ പരിശോധന നടത്തി. വിവിധ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം യൂറോ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ക്രിസ്തുമസ് അടുത്തതിന് പിന്നാലെ ഉപഭോക്താക്കൾക്കായി കൂടുതൽ സമയം തുറന്ന് പ്രവർത്തിക്കാൻ ആൽഡി. ഡിസംബർ 22 തിങ്കൾ, ഡിസംബർ 23 ചൊവ്വ എന്നീ ദിവസങ്ങളിലാണ് ഷോപ്പുകൾ അധിക സമയം തുറന്നിരിക്കുക. രണ്ട് ദിവസങ്ങളിലും ഷോപ്പുകൾ രാത്രി 11 മണിവരെ തുടരും. ക്രിസ്മസ്, സെന്റ് സ്റ്റീഫൻസ് ഡേ, പുതുവത്സര ദിനം എന്നീ മൂന്ന് ദിവസം ആൽഡി ഐറിഷ് സ്റ്റോറുകൾ അടച്ചിടും. രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെയുള്ള സമയമാണ് ക്രിസ്തുമസ് ഷോപ്പിംഗിന് ഏറ്റവും അനുയോജ്യം എന്ന് ആൽഡി വ്യക്തമാക്കി. വൈകുന്നേരങ്ങളിൽ ഷോപ്പിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് 7 മുതൽ 10 വരെയുള്ള സമയം തിരഞ്ഞടുക്കാം. ഡിസംബർ 18 വ്യാഴാഴ്ച തിരക്ക് കുറഞ്ഞ സമയം ആയിരിക്കുമെന്നും ആൽഡി അറിയിച്ചു.
ഡബ്ലിൻ: കോടതിയലക്ഷ്യ കുറ്റത്തിൽ നിന്നും മോചനം തേടിയില്ലെങ്കിൽ എനോക്ക് ബർക്കിന് ക്രിസ്തുമസിനും ജയിലിൽ തുടരേണ്ടിവരുമെന്ന് ഹൈക്കോടതി. എനോക്കിനെ ഇന്ന് ഹാജരാക്കിയ വേളയിൽ ആയിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ അദ്ദേഹം മൗണ്ട് ജോയി ജയിലിൽ തടവിലാണ്. കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അദ്ദേഹത്തെ ജയിലിൽ അടച്ചത്. വിൽസൺസ് ഹോസ്പിറ്റൽ സ്‌കൂളുമായുള്ള തർക്കത്തിൽ എനോക്ക് തുടർച്ചയായി കോടതി ഉത്തരവുകൾ ലംഘിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ ജയിലിൽ അടയ്ക്കാൻ കോടതി ഉത്തരവിട്ടത്. ശമ്പളം സ്‌കൂളിന് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കാർലോ: കൗണ്ടി കാർലോയിൽ വേട്ടയാടുന്നതിനിടെ ഒരാൾ മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാർലോ പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ലിലിൻ ബ്രിഡ്ജിനോട് ചേർന്നുള്ള മേഖലയിൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 20 കാരനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് കുറുക്കന്മാരെ വേട്ടയാടുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ടാമനിൽ നിന്നും പോലീസ് മൊഴിയെടുത്തു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
