- ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം; വിമാന യാത്രികർക്ക് മുന്നറിയിപ്പ്
- മോദിയെ വധിക്കാൻ പദ്ധതി; മൂന്നുപേർ പിടിയിൽ
- കൊറിയർ സേവനങ്ങൾ നിർത്തിവയ്ക്കാൻ ഡിപിഡിഐഎസ്
- തുവാമിലെ മദർ ആൻഡ് ബേബി ഹോമിലെ പരിശോധന; ശിശുക്കളുടെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെടുത്തു
- ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധം; സർക്കാരും പ്രതിഷേധക്കാരും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും
- മലയാളി നഴ്സ് അന്തരിച്ചു
- ഉദ്യോഗസ്ഥർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾ; ഗാർഡ ഷിക്കോണ ചിലവിട്ടത് 1.63 മില്യൺ യൂറോ
- നാലാം ദിവസവും തുടർന്ന് സമരം; വലഞ്ഞ് ജനങ്ങൾ
Author: sreejithakvijayan
ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾ നടന്നു. ഇന്നലെ വൈകീട്ടായിരുന്നു ശുശ്രൂഷകൾ. പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും വികാരി ഫാ. അനു മാത്യു നേതൃത്വം നൽകി. നിരവധി വിശ്വാസികളാണ് പള്ളിയിൽ നടന്ന ശുശ്രൂഷകളിൽ പങ്കെടുത്തത്. എല്ലാവർക്കും വികാരി ഫാദർ അനു മാത്യു ഈസ്റ്റർ ദിന ആശംസകളും നേർന്നു.
ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ സ്‌കൂൾ ലാബുകൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ കമ്പ്യൂട്ടറുകൾ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. പ്രശ്‌നങ്ങൾ പകുതിയോളം പരിഹരിച്ചതായി വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സ്‌കൂൾ ലാബുകളിലെ കമ്പ്യൂട്ടറുകൾ ലക്ഷ്യമിട്ട് സൈബർ ആക്രമണം ഉണ്ടായത്. ഈസ്റ്റർ അവധി കഴിഞ്ഞ് പരീക്ഷകൾ നടക്കാനിരിക്കെ ആയിരുന്നു ആക്രമണം. സ്‌കൂളുകളുട സി2കെ സിസ്റ്റത്തിലേക്കുള്ള പ്രവേശനം നഷ്ടമാകുകയായിരുന്നു. ഇത് പുന:സ്ഥാപിക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ലോറിയിടിച്ച് കാൽനട യാത്രികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരും ദൃക്സാക്ഷികളും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ആയിരുന്നു ലെറ്റർകെന്നിയിലെ പോർട്ട് റോഡിൽ വച്ച് അപകടം ഉണ്ടായത്. 40 വയസ്സുള്ള സ്ത്രീയ്ക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവർ ലെറ്റെർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. അപകട സ്ഥലത്ത് പോലീസ് ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി.
ഡബ്ലിൻ: അയർലൻഡിൽ ഡിജിറ്റൽ വാലറ്റ് ആപ്പിനായുള്ള പൊതുജന അഭിപ്രായ ശേഖരണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് പബ്ലിക് കൺസൾട്ടേഷന് തുടക്കമായത്. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ അടുത്ത വർഷം അവസാനത്തോടെ ഡിജിറ്റൽ വാലറ്റ് സേവനങ്ങൾ ലഭ്യമായി തുടങ്ങും. ജനന സർട്ടിഫിക്കറ്റ്, ലൈസൻസ് തുടങ്ങിയ സുപ്രധാന രേഖകൾ സുരക്ഷിതമായി സ്റ്റോർ ചെയ്യാനും ആക്സസ് ചെയ്യാനും വേണ്ടിയുള്ള സൗകര്യങ്ങളാണ് ഡിജിറ്റൽ വാലറ്റിലൂടെ ആളുകൾക്ക് ലഭിക്കുക. ഇതിന് പുറമേ ഫാമിലി പേയ്മെന്റ് പോലുള്ള പ്രധാന ക്ഷേമ പിന്തുണയ്ക്കായി രജിസ്റ്റർ ചെയ്യാനും ഈ സേവനം അനുവദിക്കുന്നു.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ നിയമവിരുദ്ധമായി ലൈസൻസ് പ്ലേറ്റുകൾ ഉപയോഗിക്കുന്ന വാഹനയാത്രികർക്കെതിരെ നടപടി ആരംഭിച്ച് പോലീസ്. ദൗത്യം ആരംഭിച്ച് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലെറ്റർകെന്നി റോഡ് പോലീസിംഗ് യൂണിറ്റിലെ അംഗങ്ങളാണ് ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്. നിയമവിരുദ്ധമായ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചതിനെ തുടർന്ന് നിരവധി ഡ്രൈവർമാരെ റോഡുകളിൽ പോലീസ് തടഞ്ഞു. ഇവർക്ക് മേൽ പിഴയും ചുമത്തി. നിയമവിരുദ്ധ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് വാഹനം ഓടിയ്ക്കുന്നവർക്ക് മുൻപിലും പിന്നിലുമുള്ള ഓരോ പ്ലേറ്റിലും 60 യൂറോ എന്ന നിലയിലാണ് പിഴ ചുമത്തുന്നത്. പിഴ ലഭിച്ച ഡ്രൈവർമാർ ഉടൻ തന്നെ നമ്പർ പ്ലേറ്റുകൾ മാറ്റി സ്ഥാപിക്കേണ്ടതാണ്. അല്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നിർദ്ദേശം.
ഡബ്ലിൻ: അയർലൻഡിൽ ഡേവ് ചുഴലിക്കാറ്റ് ആഞ്ഞ് വീശി. ഇതേ തുടർന്ന് 18,000 ഓളം വീടുകളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതൽ ഇന്ന് പുലർച്ചെവരെ രാജ്യ വ്യാപകമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതിയില്ലാത്തത് വീടുകളെയും ബിസിനസ് സ്ഥാപനങ്ങളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. വൈദ്യുതി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ ഇഎസ്ബി ഇതിനോടകം തന്നെ ആരംഭിച്ചു. വീട്ടുടമകൾക്ക് ഉണ്ടായ അസൗകര്യത്തിൽ വൈദ്യുതി വിതരണ കമ്പനികൾ ക്ഷമാപണം നടത്തിയിട്ടുണ്ട്.
ഡബ്ലിൻ: ഈസ്റ്റർ വാരാന്ത്യ അവധിക്കാലത്തും റോഡ് നിയമങ്ങൾ പാലിക്കാതെ ഐറിഷ് ജനത. റോഡ് സുരക്ഷാ ദൗത്യം ആരംഭിച്ച് ആദ്യ 48 മണിക്കൂറിനുള്ളിൽ 1400 ലധികം ഡ്രൈവർമാരാണ് അമിത വേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയത്. 170 ഓളം പേർ മൊബൈൽ ഉപയോഗിച്ച് വാഹനം ഓടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതലാണ് അവധിയോട് അനുബന്ധിച്ചുള്ള റോഡ് സുരക്ഷാദൗത്യം ആരംഭിച്ചത്. ഇത് ചൊവ്വാഴ്ച രാവിലെ ഏഴ് മണിവരെ തുടരും. ശനിയാഴ്ച രാവിലെ വരെ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചതിന് ആകെ 66 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിനിൽ ബസ് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. 80 കാരിയ്ക്കാണ് ജീവൻ നഷ്ടമായത്. മാർച്ച് 25 ന് ആയിരുന്നു ഇവർക്ക് ബസ് അപകടത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച ആയിരുന്നു മരണം സംഭവിച്ചത്. ഇവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മെയിൻ സ്ട്രീറ്റിൽ ഉച്ചയ്ക്ക് 1.10 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ സ്ത്രീയെ സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന് നേരെ ആക്രമണം. 30 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 28 ന് ആയിരുന്നു സംഭവം. എന്നാൽ ഇപ്പോഴാണ് വിവരം പുറത്തുവരുന്നത്. ശനിയാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ സെന്റ്. ജോൺസ് ആശുപത്രിയിലും പിന്നീട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
ഡബ്ലിൻ: ക്രൈസ്തവ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈസ്റ്റർ. എല്ലാ ക്രിസ്തീയ വിശ്വാസികളും ഈ ദിനത്തെ സുപ്രധാന പുണ്യദിനമായി കണക്കാക്കുന്നു. കുരിശുമരണത്തിന് ശേഷമുള്ള യേശുവിന്റെ ഉയർത്തെഴുന്നേൽപ്പാണ് ഈസ്റ്റർ. അതുകൊണ്ട് തന്നെ വിശ്വാസികൾക്ക് ഈസ്റ്റർ ആഘോഷങ്ങളുടെ ദിനം കൂടിയാണ്. ഐറിഷ് ജനതയുടെ ഈസ്റ്റർ ആഘോഷങ്ങൾക്ക് വ്യത്യസ്തത ഏറെയാണ്. പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പങ്കുകൊള്ളുന്നതിന് പുറമേ പ്രത്യേക രീതിയിലായിരിക്കും അന്നത്തെ ദിനം കടന്ന് പോകുക. ഈസ്റ്റർ ദിനത്തിൽ അയർലൻഡിലെ ക്രൈസ്തവർ ആദ്യം കഴിക്കുക പുഴുങ്ങിയ മുട്ടയാണെന്നാണ് പറയപ്പെടുന്നത്. ആഷ് ബുധൻ ദിവസം ചുമരുകളിൽ തൂക്കിയിടുന്ന മാംസങ്ങൾ ഈസ്റ്റർ ദിനത്തിൽ തീയിലേക്ക് എറിയും. ഈ മാംസങ്ങൾ വേവുമ്പോഴുള്ള ഗന്ധം വീടുകളെ സുഗന്ധപൂരിതമാക്കുമെന്നാണ് പറയപ്പെടുന്നത്. ഞായറാഴ്ച രാവിലെ തന്നെ പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പങ്കുകൊള്ളാൻ വിശ്വാസികൾ പള്ളികളിലേക്ക് പോകും. ഉച്ചവരെ പള്ളികളിലാണ് ചിലവിടാറ്. ലീക്ക് സൂപ്പ്, റോസ്റ്റ് സ്പ്രിംഗ് ലാംബ്, കോൺഡ് ബീഫ്, ബേക്ക്ഡ് ഹാം, വേവിച്ച ബേക്കൺ എന്നിവ ഈസ്റ്ററിന് വിളമ്പുന്ന പരമ്പരാഗത ഭക്ഷണമാണ്. ബാംബ്രാക്ക് എന്ന മധുരമുള്ള…
Subscribe to Updates
Get the latest creative news from FooBar about art, design and business.
