- വ്യോമാതിർത്തി തുറന്നു; ഇത്തവണയും സമ്മാനങ്ങളുമായി സാന്താക്ലോസ് എത്തും
- ഇക്വിറ്റി ഫണ്ടായി മാറ്റിവയ്ക്കുന്നത് 400 മില്യൺ യൂറോ; ഭവന മേഖലയ്ക്ക് കരുത്ത് പകരാൻ സർക്കാർ
- അതിർത്തിയിൽ പരിശോധന ശക്തമാക്കി പോലീസ്
- തൊഴിലില്ലായ്മ നിരക്ക് വർധിച്ചു; പുതിയ റിപ്പോർട്ട് പുറത്തുവിട്ട് സിഎസ്ഒ
- വൈൽഡ് അറ്റ്ലാൻഡിക് വേ; അയർലൻഡിന്റെ ഖജനാവിലേക്ക് പണമൊഴുക്ക്
- ടി പി ചന്ദ്രശേഖരന് കൊലക്കേസ്; പ്രതികള്ക്ക് വീണ്ടും പരോള്
- ഡോണ ഹ്യൂസിന് മോചനം; വീട്ടിൽ തിരിച്ചെത്തി
- ബംഗ്ലാദേശിൽ എൻസിപി നേതാവ് മൊട്ടാലിബ് സിക്ദറിന് വെടിയേറ്റു ; നില ഗുരുതരം
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ 9 മണിയോടെയാണ് വോട്ടെണ്ണലിന് തുടക്കമായത്. 32 സെന്ററുകളിലാണ് വോട്ടെണ്ണുന്നത്. ഇന്ന് വൈകീട്ടോടെ ഫലം പ്രഖ്യാപിക്കും. രണ്ട് സ്ഥാനാർത്ഥികളാണ് പ്രസിഡന്റ് പദവിയ്ക്കായി മത്സരിക്കുന്നത്. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി ഫിൻ ഗെയ്ൽ വനിതാ നേതാവ് ഹെതർ ഹംഫ്രീസ് എന്നിവരാണ് മത്സരിക്കുന്നത്. വിധിയറിയാൻ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇരുവരും. ഇന്നലെ രാവിലെ 9 മണി മുതൽ രാത്രി 10 മണിവരെ ആയിരുന്നു വോട്ടെടുപ്പ്. 2018 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി പോളിംഗ് ശതമാനം കുറവാണെന്നാണ് പ്രാഥമിക വിവരം.
ഡബ്ലിൻ: അമേരിക്കൻ വനിതയെ പീഡിപ്പിച്ച സംഭവത്തിൽ ഡബ്ലിൻ സ്വദേശി കുറ്റക്കാരനെന്ന് കോടതി. 38 കാരനും ഡബ്ലിനിലെ അഗ്നിശമനസേനാംഗവുമായ ടെറൻസ് ക്രോസ്ബിയാണ് യുവതിയെ പീഡിപ്പിച്ചത്. അമേരിക്കയിലെ ബോസ്റ്റണിൽ വച്ചായിരുന്നു ഇയാൾ യുവതിയെ പീഡിപ്പിച്ചത്. 2024 മാർച്ച് 14 ന് ആയിരുന്നു സംഭവം. സഹപ്രവർത്തകർക്കൊപ്പം സെന്റ് പാട്രിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പോയതായിരുന്നു ടെറൻസ്. ഇവിടെവച്ച് അതിക്രമത്തിനിരയായ യുവതിയെ പരിചയപ്പെടുകയായിരുന്നു. ഈ അടുപ്പം മുതലെടുത്തായിരുന്നു ഇയാൾ യുവതിയെ പീഡിപ്പിച്ചത്. ക്രോസ്ബിയുടെ ശിക്ഷ ഒക്ടോബർ 30 ന് വിധിക്കും. അറസ്റ്റിലായതിനുശേഷം ക്രോസ്ബി സഫോക്ക് കൗണ്ടി ജയിലിൽ 50,000 ഡോളർ ജാമ്യത്തിൽ കസ്റ്റഡിയിലാണ്.
ബെൽഫാസ്റ്റ്: കൗണ്ടി ബെൽഫാസ്റ്റിൽ സ്‌ഫോടക വസ്തു കണ്ടെത്തി. ബെൽഫാസ്റ്റിലെ അർഡ്നമോണാഗ് പരേഡ് മേഖലയിൽ ആയിരുന്നു സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ആയിരുന്നു സംഭവം. പ്രദേശവാസികളാണ് സ്‌ഫോടക വസ്തു ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി. തുടർന്ന് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. ശേഷം സ്‌ഫോടക വസ്തു നിർവ്വീര്യമാക്കി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ വനിതകൾക്ക് നേരെ ആക്രമണം. നോർത്ത് ഡബ്ലിനിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. രണ്ട് വനിതകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പുരുഷനാണ് ആക്രമിച്ചത് എന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കനോലിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിയ്ക്കുന്നതിനിടെ ഇവർക്ക് സമീപം എത്തിയ പ്രതി മർദ്ദിക്കുകയായിരുന്നു. അതേസമയം ആക്രമണത്തിൽ ഇവർക്ക് പരിക്കേറ്റില്ല. ഇത് വലിയ ആശ്വാസമായി. എങ്കിലും ഇവരെ മേറ്റർ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾക്ക് വിധേയരാക്കി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വെള്ളിയാഴ്ച ജനത്തിരക്കില്ലാതെ അയർലൻഡിലെ പോളിംഗ് ബൂത്തുകൾ. രാവിലെ മുതൽ വൈകുന്നേരം വരെ വളരെ മന്ദഗതിയിൽ ആയിരുന്നു വോട്ടെടുപ്പ് നടന്നത്. ഒരു ബൂത്തിലും പ്രതീക്ഷിച്ച തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. പോളിംഗ് ശതമാനത്തിലും കുറവുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. രാവിലെ മുതൽ രാത്രി 10 മണിവരെയായിരുന്നു വോട്ടെടുപ്പ്. ആദ്യ മണിക്കൂറുകളിൽ പോളിംഗ് ഉദ്യോഗസ്ഥർ മാത്രമാണ് ബൂത്തിൽ ഉണ്ടായിരുന്നത്. പിന്നീട് ആളുകൾ എത്തിത്തുടങ്ങി. നഗരങ്ങളിലെ മിക്ക ബൂത്തുകളിലും വളരെ കുറവ് പേർ മാത്രമാണ് എത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനോട് ആളുകൾക്ക് താത്പര്യമില്ലെന്നാണ് ഇത് നൽകുന്ന സൂചന.
ഡബ്ലിൻ: തുസ്ല കേന്ദ്രത്തിലെ 10 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഡബ്ലിനിൽ ആരംഭിച്ച പ്രതിഷേധം തുടരുന്നു. സാഗർട്ടിൽ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ഒത്തുകൂടി. അതേസമയം പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ പ്രതിരോധവും ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. ബുധനാഴ്ച സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപം പ്രതിഷേധക്കാർ സംഘടിച്ചു. എന്നാൽ അക്രമ സംഭവങ്ങൾ ഉണ്ടായില്ല. വ്യാഴാഴ്ചയും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ ഇതും സമാധാനപരം ആയിരുന്നു. പോലീസിന്റെ ശക്തമായ നീക്കങ്ങളാണ് പ്രതിഷേധം അക്രമാസക്തമാകാതെ തടുത്തത് എന്നാണ് കരുതുന്നത്. അതേസമയം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ ആക്രമണങ്ങൾ ആയിരുന്നു പ്രതിഷേധക്കാർ ഡബ്ലിനിലെ തെരുവിൽ അഴിച്ചുവിട്ടത്. ഇവരുടെ ആക്രമണത്തിൽ പ്രദേശവാസികളും പോലീസുകാരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ഡബ്ലിൻ: ഐറിഷ് മലയാളി വിനോദ് പിള്ള അയർലൻഡിലെ പുതിയ പീസ് കമ്മീഷണർ. ഇന്നലെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഐറിഷ് സമൂഹത്തിന് വേണ്ടിയുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ പദവിയ്ക്ക് അർഹനാക്കിയത്. കഴിഞ്ഞ 25 വർഷമായി അയർലൻഡിലാണ് വിനോദ് പിള്ളയുടെ താമസം. രണ്ട് പതിറ്റാണ്ടിലേറെയായി ഓസ്‌കർ ട്രാവൽസ് ആൻഡ് എംബസി കോൺസുലാർ സേവനങ്ങൾ അദ്ദേഹം നടത്തിവരുന്നുണ്ട്. സമൂഹങ്ങൾക്കിടയിൽ ഐക്യവും ധാരണയും വളർത്തുന്നതിൽ വലിയ പങ്കാണ് അദ്ദേഹത്തിനുള്ളത്. സാമൂഹിക സംഘടനകൾക്ക് പുറമേ കായിക സംഘടനകളായും വിനോദ് പിള്ള ബന്ധം പുലർത്തുന്നുണ്ട്. ഇന്ത്യൻ എംബസി സപ്പോർട്ട് ടീമിലെ അംഗമായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു.
ഡബ്ലിൻ: അയർലൻഡിന് പുതിയ ഇന്ത്യൻ അംബാസിഡർ. പുതിയ ഇന്ത്യൻ അംബാസിഡറായി മനീഷ് ഗുപ്ത നിയമിതനായി. നിലവിലെ അംബാസിഡറായ അഖിലേഷ് മിശ്രയുടെ സേവന കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് മനീഷ് ഗുപ്ത സ്ഥാനമേറ്റത്. 1998 ലെ ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മനീഷ് ഗുപ്ത. ഘാനയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് നിലവിൽ അദ്ദേഹം.
ഡബ്ലിൻ: പ്രമുഖ സൂപ്പർമാർക്കറ്റ് ഭീമന്മാരായ ടെസ്‌കോയോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (ഡബ്ല്യുആർസി). പാരാലിമ്പിക് അത്‌ലറ്റിന് പ്രവേശനം നിഷേധിച്ച സംഭവത്തിലാണ് നടപടി. ആറായിരം യൂറോ അത്‌ലറ്റിന് നഷ്ടപരിഹാരമായി നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. അന്ധയായ പാരാലിമ്പിക് താരം നദീൻ ലാറ്റിമോറിനാണ് സൂപ്പർമാർക്കറ്റിൽ നിന്നും ദുരനുഭവം നേരിടേണ്ടിവന്നത്. സൂപ്പർമാർക്കറ്റിലേക്ക് നായയുമായി എത്തിയ ഇവർക്ക് ജീവനക്കാർ പ്രവേശനം നിഷേധിക്കുകയായിരുന്നു. ടെസ്‌കോയുടെ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്നായിരുന്നു താരം പ്രവേശനത്തിന് വിലക്ക് നേരിട്ടത്. ഇതോടെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. 2024 ലെ സംഭവങ്ങളിലാണ് ഇപ്പോൾ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.
ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റിന്റെ ഓഫീസ് നടത്തിപ്പിനുള്ള ചിലവ് വർധിക്കും. അടുത്ത വർഷം മുതൽ ചിലവ് 674,000 യൂറോ മുതൽ 6.2 മില്യൺ യൂറോവരെ ഉയരുമെന്നാണ് വിലയിരുത്തൽ നിലവിലെ ചിലവിന്റെ 12 ശതമനം അധികമാണ് ഇത്. അധിക ജീവനക്കാർക്കുള്ള ശമ്പളവും മറ്റ് കാര്യങ്ങളിൽ കൂടുതൽ പണം ചിലവാക്കാനുള്ള തീരുമാനവുമാണ് ചിലവ് വർധനവിലേക്ക് നയിക്കുന്നത്. അടുത്ത വർഷം ഓഫീസിലേക്ക് കൂടുതൽ ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം. ഇതോടെ ജീവനക്കാരുടെ എണ്ണം 31 ൽ നിന്നും 33 ആയി ഉയരും. ഇവർക്കുള്ള ശമ്പളം ആനുകൂല്യം എന്നിവയ്ക്കായി 2.8 മില്യൺ യൂറോയുടെ അധിക തുക വിനിയോഗിക്കേണ്ടിവരും. ഇതിൽ ഓഫീസിലെ പാചകക്കാർക്കുള്ള ശമ്പളവും മറ്റും ഉൾപ്പെടുന്നു. വീഡിയോഗ്രഫി, ഫോട്ടോഗ്രഫി എന്നിവയ്ക്ക് അടുത്ത വർഷം മുതൽ കൂടുതൽ പണം വിനിയോഗിക്കാനാണ് തീരുമാനം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
