- ടി പി ചന്ദ്രശേഖരന് കൊലക്കേസ്; പ്രതികള്ക്ക് വീണ്ടും പരോള്
- ഡോണ ഹ്യൂസിന് മോചനം; വീട്ടിൽ തിരിച്ചെത്തി
- ബംഗ്ലാദേശിൽ എൻസിപി നേതാവ് മൊട്ടാലിബ് സിക്ദറിന് വെടിയേറ്റു ; നില ഗുരുതരം
- അയർലൻഡിൽ ഉയർന്ന മർദ്ദം; വരും ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ
- ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിൽ പാകിസ്ഥാൻ സായുധ സേനയ്ക്ക് “ദൈവിക ഇടപെടൽ” ലഭിച്ചു ; തങ്ങൾക്കത് അനുഭവപ്പെട്ടുവെന്ന് അസിം മുനീർ
- ന്യൂഇയർ ദിനത്തിൽ വെക്സ്ഫോർഡിൽ അമ്പെയ്ത്ത് ചടങ്ങ്
- ‘ All eyes on Bangladesh Hindus ‘ ; ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് കാജൽ അഗർവാൾ
- യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് തടവ്
Author: sreejithakvijayan
അർമാഗ്: കൗണ്ടി അർമാഗിൽ കാറിൽ നിന്നും പൈപ്പ് ബോംബ് പിടിച്ചെടുത്തു. ബുധനാഴ്ച പുലർച്ചെ ലുർഗനിൽ ആയിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെയോടെയായിരുന്നു സംഭവം. ലുർഗൻ മേഖലയിൽപോലീസ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് വെള്ള നിറത്തിലുള്ള ലാൻഡ് ക്രൂയിസർ കാർ അവിടെ എത്തിയത്. രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിന് ഇൻഷൂറൻസ് ഇല്ലെന്ന് കണ്ടെത്തി. ഇതോടെ വാഹനം കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ശ്രമിച്ചു. എന്നാൽ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടർന്ന പോലീസ് ഇവരെ പിടികൂടി. തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ ബോംബുകൾ കണ്ടെടുക്കുകയായിരുന്നു. ഇവ പിന്നീട് നിർവ്വീര്യമാക്കി.
ഡബ്ലിൻ: ഡീപ്പ് ഫേക്ക് വീഡിയോയിൽ പ്രതികരിച്ച് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് വ്യാജ വീഡിയോ എന്ന് കനോലി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായാണ് സോഷ്യൽ മീഡിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതായി വ്യക്തമാക്കിയുളള കനോലിയുടെ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിച്ചത്. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീചമായ ശ്രമാണ് വീഡിയോയെന്ന് കനോലി വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിക്കുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയിട്ടില്ല. ഇപ്പോഴും സ്ഥാനാർത്ഥിയാണ്. കരുതിക്കൂട്ടി നിർമ്മിച്ച വീഡിയോ ആണ് പ്രചരിക്കുന്നത്. നമ്മുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ് ഇത് ചെയ്തവരുടെ ലക്ഷ്യമെന്നും കനോലി വ്യക്തമാക്കി.
ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലെ തുസ്ല കേന്ദ്രത്തിലെ അന്തേവാസിയായ പെൺകുട്ടിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി. ഇന്നലെ രാവിലെയാണ് ക്ലോവർഹിൽ ജില്ലാ കോടതിയിൽ ഹാജരാക്കിയത്. അറസ്റ്റിലായ ശേഷം രണ്ടാം തവണയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്. അതീവ സുരക്ഷയിൽ ആയിരുന്നു പ്രതിയെ കോടതിയിൽ എത്തിച്ചത്. ജഡ്ജി അലൻ മിച്ചൽ കോടതിയിൽ ഹാജരാക്കുമ്പോഴെല്ലാം പ്രതിയ്ക്ക് ശക്തമായ സുരക്ഷ നൽകണമെന്ന് നിർദ്ദേശിച്ചു. ജാമ്യാപേക്ഷ നൽകുന്നത് സംബന്ധിച്ചും കോടതി നിർദ്ദേശം പുറപ്പെടുവിച്ചു. ജാമ്യാപേക്ഷ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പ്രതിഭാഗം 48 മണിക്കൂർ മുൻപ് ഗാർഡയ്ക്ക് നോട്ടീസ് നൽകണമെന്നാണ് ജഡ്ജിയുടെ ഉത്തരവ്.
ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ കൂടുതൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 23 പേരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോലീസുകാരെ ആക്രമിച്ചവരുൾപ്പെടെ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. സിറ്റി വെസ്റ്റിലെ ഹോട്ടലിന് മുൻപിൽ ഇന്നലെ രാത്രിയും പ്രതിഷേധക്കാർ സംഘടിച്ചു. ഇവരുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളെ പ്രതിഷേധക്കാരിൽ ഒരാൾ കുപ്പികൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. നൂറ് കണക്കിന് പേരായിരുന്നു ഇന്നലെ രാത്രി ഹോട്ടലിന് മുൻപിൽ പ്രതിഷേധവുമായി എത്തിയത്. അറസ്റ്റിലായ പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കും.
ഡബ്ലിൻ: വസ്ത്ര വ്യാപാര ഭീമനായ എച്ച്&എമ്മിന്റെ നികുതിയ്ക്ക് മുൻപുള്ള വരുമാനത്തിൽ വർധനവ്. കഴിഞ്ഞ വർഷം സ്ഥാപനത്തിന്റെ നികുതിയ്ക്ക് മുൻപുള്ള ലാഭം അഞ്ച് മടങ്ങ് വർധിച്ചു. 3.87 മില്യൺ യൂറോ ആയിരുന്നു നികുതിയ്ക്ക് മുൻപുള്ള കമ്പനിയുടെ നേട്ടം. 2024 നവംബർ 30 വരെ സ്വീഡിഷ് ഉടമസ്ഥതയിലുള്ള എച്ച്&എമ്മിന്റെ വരുമാനത്തിൽ 437 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് പുതിയ കണക്കുകൾ. എന്നാൽ ആകെ വരുമാനത്തിൽ 1 ശതമാനത്തിന്റെ കുറവ് ഉണ്ടായി. 1.2 മില്യൺ യൂറോ കുറഞ്ഞ് 2024 നവംബർ 30 വരെയുള്ള വരുമാനം 113.2 മില്യൺ യൂറോയിൽ നിന്ന് 119.99 മില്യൺ യൂറോയായി.
കോർക്ക്: കോർക്ക് സിറ്റി സെന്ററിൽ പുതിയ ഹോട്ടലിന്റെ നിർമ്മാണത്തിന് അനുമതി. 220 ബെഡ്‌റൂമുകളുള്ള ഹോട്ടലിന്റെ നിർമ്മാണത്തിനാണ് ആസൂത്രണ കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. കോർക്ക് സിറ്റി സെന്ററിലെ ഫിറ്റോൺ സ്ട്രീറ്റ് ഈസ്റ്റിലെ ഒഴിഞ്ഞ സ്ഥലത്താണ് ഹോട്ടലിന്റെ നിർമ്മാണം. പ്രമുഖ നിർമ്മാതാക്കളായ പേപ്പാർഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് 8 ലിമിറ്റഡാണ് ഹോട്ടൽ നിർമ്മാണത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. അഞ്ച് നിലകളുള്ള ഹോട്ടൽ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി വൻ തുക ചിലവ് വരും. പദ്ധതിയ്ക്ക് കഴിഞ്ഞ മെയിൽ കോർക്ക് കൗണ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആസൂത്രണ കമ്മീഷനിൽ നിന്നും അനുമതി ലഭിച്ചിരിക്കുന്നത്.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ സോഷ്യൽ മീഡിയയിൽ വൈറൽ ആയി ഇടത് പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയുടെ ‘ രാജിക്കത്ത്’ വീഡിയോ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ ആണ് കഴിഞ്ഞ രണ്ട് ദിവസമായി പ്രചരിക്കുന്നത്. അതേസമയം എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ഡീപ്പ് ഫേക്ക് വീഡിയോ ആണ് ഇതെന്ന് ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലാണ് പിന്മാറ്റത്തെക്കുറിച്ചുള്ള വ്യാജ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് അതിവേഗം പ്രചരിക്കുകയായിരുന്നു. ഇത് വോട്ടർമാർക്കിടയിൽ വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്. പിന്നാലെ വലിയ രാഷ്ട്രീയ കോലാഹലത്തിനും കാരണമായി. വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ കനോലിയുടെ പ്രചാരണ വിഭാഗം നടപടി സ്വീകരിച്ചു. പ്രചാരണത്തിൽ നിന്നും പിന്മാറിയിട്ടില്ലെന്നും ഇവർ വ്യക്തമാക്കുകയായിരുന്നു.
ഡബ്ലിൻ: കരിയറിൽ മുന്നോട്ട്‌കൊണ്ട് പോകാൻ വിമുഖത പ്രകടിപ്പിച്ച് അയർലൻഡിലെ സിംഗിൾ സെക്‌സ് സ്‌കൂളിലെ പെൺകുട്ടികൾ. ഈ വിഭാഗം സ്‌കൂളുകളിലെ പകുതിയിലധികം പെൺകുട്ടികളും ശാസ്ത്രം, സാങ്കേതിക വിദ്യ, എൻജിനീയറിംഗ്, ഗണിതം (എസ്ടിഇഎം) എന്നീ മേഖലകളിൽ കരിയർ പിന്തുടരുന്നതിൽ നിന്നും പിൻവാങ്ങുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന സർവ്വേ വ്യക്തമാക്കുന്നത്. ഐ വിഷിന്റെ സർവ്വേയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിംഗിൾ സെക്‌സ് സ്‌കൂളുകളിൽ നിന്നുള്ള 2,335 വിദ്യാർത്ഥികൾ സർവ്വേയുടെ ഭാഗമായി. ഇവരിൽ 6 ശതമാനം പേർ മാത്രമാണ് എൻജിനീയറിംഗിലേക്ക് പ്രവേശനം തേടാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. മിക്‌സ്ഡ് സ്‌കൂളിൽ ഇത് 84 ശതമാനം ആയിരുന്നു. 55 ശതമാനം കുട്ടികൾ എസ്ടിഇഎം വിദ്യാഭ്യാസത്തിന് സിംഗിൾ സെക്‌സ് സ്‌കൂളിലെ പരിമിതമായ വിഷയ തിരഞ്ഞെടുപ്പ് തടസ്സമായി കാണുന്നു.
ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ അയവില്ലാതെ പ്രതിഷേധം. അഭയാർത്ഥികൾക്കായി സർക്കാർ വാങ്ങിയ സിറ്റി വെസ്റ്റിലെ ഹോട്ടലിന് മുൻപിൽ ഇന്നലെ രാത്രിയും അക്രമ സംഭവങ്ങൾ ഉണ്ടായി. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് കാര്യമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്. പോലീസുകാർക്ക് നേരെ ഉൾപ്പെടെ പ്രതിഷേധക്കാരുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. പോലീസുകാർക്ക് നേരെ ഇന്നലെ രാത്രിയും പടക്കേറ് ഉണ്ടായി. പ്രദേശത്ത് വലിയ പോലീസ് സന്നാഹം ആണ് വിന്യസിച്ചിട്ടുള്ളത്. ഹോട്ടൽ പരിസരത്തുവച്ച് തിങ്കളാഴ്ചയാണ് 10 വയസ്സുള്ള കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ 26 വയസ്സുള്ള ആഫ്രിക്കൻ പൗരൻ അറസ്റ്റിലായിട്ടുണ്ട്.
ഡബ്ലിൻ: പുനരുപയോഗിക്കുന്ന തുണി ഡയപ്പറുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ‘ ഐറിഷ് ക്ലോത്ത് നാപ്പി ഇനീഷ്യേറ്റീവ്’. വിഒഐസിഇ അയർൻഡ് (VOICE Ireland) യൂണിവേഴ്‌സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റൽ ലിമെറിക്ക്, ക്ലെയർ, ലിമെറിക്ക്, ടിപ്പററി എന്നിവിടങ്ങളിലെ പ്രാദേശിക അധികാരികൾ എന്നിവർ ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി തുണി ഡയപ്പറുകളുടെ സ്റ്റാർട്ടർ കിറ്റ് വിതരണം ചെയ്യും. കുട്ടികളുടെ ഡയപ്പർ മാലിന്യം രാജ്യത്തിന് വലിയ തലവേദനയാണ്. ഇതേ തുടർന്നാണ് തുണി കൊണ്ടുള്ള നാപ്പികൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ആവിഷ്‌കരിക്കാൻ തീരുമാനിച്ചത്. ഓരോ ദിവസവും പത്ത് ലക്ഷം ഡിസ്‌പോസിബിൾ ഡയപ്പർ മാലിന്യങ്ങളാണ് നിക്ഷേപ സ്ഥലങ്ങളിലേക്ക് എത്തുന്നത് എന്നാണ് കണക്കുകൾ. പദ്ധതിയുടെ ആദ്യഘട്ടമെന്നോണം യുഎംഎച്ച്എല്ലിലെ ഗർഭിണികൾക്കാണ് ഡയപ്പർ കിറ്റുകൾ വിതരണം ചെയ്യുക. ഡയപ്പറുകൾ, തുണി വൈപ്പുകൾ, വാട്ടർപ്രൂഫ് സ്റ്റോറേജ് ബാഗ് എന്നിവയാണ് കിറ്റിൽ ഉള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
