- വ്യോമാതിർത്തി തുറന്നു; ഇത്തവണയും സമ്മാനങ്ങളുമായി സാന്താക്ലോസ് എത്തും
- ഇക്വിറ്റി ഫണ്ടായി മാറ്റിവയ്ക്കുന്നത് 400 മില്യൺ യൂറോ; ഭവന മേഖലയ്ക്ക് കരുത്ത് പകരാൻ സർക്കാർ
- അതിർത്തിയിൽ പരിശോധന ശക്തമാക്കി പോലീസ്
- തൊഴിലില്ലായ്മ നിരക്ക് വർധിച്ചു; പുതിയ റിപ്പോർട്ട് പുറത്തുവിട്ട് സിഎസ്ഒ
- വൈൽഡ് അറ്റ്ലാൻഡിക് വേ; അയർലൻഡിന്റെ ഖജനാവിലേക്ക് പണമൊഴുക്ക്
- ടി പി ചന്ദ്രശേഖരന് കൊലക്കേസ്; പ്രതികള്ക്ക് വീണ്ടും പരോള്
- ഡോണ ഹ്യൂസിന് മോചനം; വീട്ടിൽ തിരിച്ചെത്തി
- ബംഗ്ലാദേശിൽ എൻസിപി നേതാവ് മൊട്ടാലിബ് സിക്ദറിന് വെടിയേറ്റു ; നില ഗുരുതരം
Author: sreejithakvijayan
ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം) അയർലൻഡിന്റെ നാഷണൽ കോൺഫറൻസ് ആയ അവേക്ക് അയർലൻഡ് 2025 ന് ഇന്ന് തുടക്കം. ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റിയിലെ സെന്റ് പാട്രിക്‌സ് സ്‌പോർട്‌സ് ഹാളിൽവച്ചാണ് പരിപാടി. ഇന്ന് ആരംഭിച്ച കോൺഫറൻസ് തിങ്കളാഴ്ച അവസാനിക്കും. യുവ തലമുറയെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആത്മീയ സമ്മേളനമാണ് നടക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും 38 കുർബാന സെന്ററുകളിൽ നിന്നുള്ള 350-ത്തിലധികം യുവ ജനങ്ങളാണ് സമ്മേളനത്തിന്റെ ഭാഗമാകുക. സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്ററായ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, മോട്ടിവേഷൻ സ്പീക്കറും യുവജന പ്രഭാഷകനുമായ ജോസഫ് അന്നക്കുട്ടി ജോസഫ്, ഫാ. ബിനോജ് മുളവരിക്കൽ, അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ യൂത്ത് ഡയറക്ടർ ഫാ. മെൽവിൻ പോൾ, കത്തോലിക്കാ റാപ്പ് സംഗീത രംഗത്തെ ശ്രദ്ധേയനായ പ്രോഡിഗിൽ എന്നിവർ വിവിധ സെഷനുകൾ നയിക്കും.
ഡബ്ലിൻ: അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് (എഐസി) ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് അടുത്ത മാസം. നവംബർ 29 ന് മീത്തിലെ സ്റ്റാമുല്ലനിലുള്ള സെന്റ് പാട്രിക് ജിഎഎയിൽവച്ചാണ് മത്സരങ്ങൾ. സഖാവ് ജയിൻ പൗലോസ് പുറമുഠത്തിന്റെ ഓർമ്മയ്ക്കായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ടൂർണമെന്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ 089 247 4743, 087 055 5906, 089 271 3944, 089 253 0800, 089 255 3944 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കാൻ ഇന്ത്യൻ എംബസി. ഈ മാസം 29 ന് വൈകീട്ട് മൂന്ന് മണിയ്ക്കാണ് വിദ്യാർത്ഥി സംഗമം. അയർലൻഡിലെ വിവിധ സർവ്വകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന എല്ലാ ഇന്ത്യൻ വിദ്യാത്ഥികളും പരിപാടിയുടെ ഭാഗമാകണം. ഹൈബ്രിഡ് മോഡിൽ ഇന്ത്യൻ എംബസി പരിസരത്താണ് പരിപാടി. സ്ഥലപരിമിതിയുള്ളതിനാൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി എംബസിയുടെ യൂട്യൂബ് ഹാൻഡിൽ വഴി പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. പരിപാടിയ്ക്ക് രജിസ്‌ട്രേഷൻ ഉണ്ട്. താത്പര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSfo6v7W25sdLyCTSDzxYkoJ0jsHTnkK2KV_LMp5j4G3kY4WtA/viewform?pli=1 ഈ ലിങ്കുവഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
ഡബ്ലിൻ: അയർലൻഡിലെ ശൈത്യകാല സമയമാറ്റം നാളെ മുതൽ. നാളെ പുലർച്ച മുതലായിരിക്കും നിലവിലെ സമയത്തിൽ മാറ്റം വരിക. നാളെ മുതൽ നിലവിലെ സമയത്തിൽ നിന്നും ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റിയാണ് ശൈത്യസമയം ക്രമീകരിക്കുന്നത്. സൂര്യാസ്തമന സമയത്തിലും മാറ്റം ഉണ്ടാകും. ഞായറാഴ്ച മുതൽ സൂര്യോദയവും അസ്തമയും തലേദിവസത്തെക്കാൾ ഏകദേശം ഒരു മണിക്കൂർ മുൻപായിരിക്കും. അടുത്ത വർഷം മാർച്ചിലാകും ഈ സമയക്രമത്തിൽ മാറ്റം വരിക. യൂറോപ്പിലാകമാനം നാളെ മുതൽ പുതിയ സമയമാറ്റം നിലവിൽവരും.
ഡബ്ലിൻ: ടൈലക്‌സ് യൂറോപ് സ്റ്റാർ സിംഗർ 2025 നാളെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഡബ്ലിനിലെ ചർച്ച് ഓഫ് സയന്റോളജി സെന്ററിലാണ് പരിപാടി നടക്കുക. അയർലൻഡിലെ മികച്ച ഗായകരെ കണ്ടെത്തുകയാണ് ഈ റിയാലിറ്റി ഷോയുടെ ലക്ഷ്യം. യൂറോപ്പിലെ തന്നെ ആദ്യത്തെ മ്യൂസിക്കൽ റിയാലിറ്റി ഷോയാണ് നാളെ നടക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ മഞ്ജരി, അഖില ആനന്ദ്, അൽഫോൺസ് ജോസഫ് എന്നിവരാണ് ഷോയിലെ അതിഥികൾ. 1500 യൂറോ ആണ് മത്സരത്തിൽ ഒന്നാമത് എത്തുന്ന മത്സരാർത്ഥിയ്ക്ക് ലഭിക്കുക. 750 യൂറോയാണ് രണ്ടാം സമ്മാനം. 555 യൂറോയാണ് മൂന്നാം സമ്മാനം. ഷോയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾ ലഭ്യമാണ്. നമ്മുടെ അയർലൻഡ് എഫ്എം, സൂപ്പർ ഡ്യൂപ്പർ ക്രിയേഷൻസ്, ഫ്രെയിമെക്‌സ് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡബ്ലിൻ: കീരൻ ക്വില്ലിഗന്റെ കൊലപാതകത്തിൽ രണ്ടാമത്തെ പ്രതിയും കുറ്റക്കാരൻ. കോർക്കിലെ ബ്ലാക്ക്‌റോക്ക് സ്വദേശിയായ ലൂക്ക് ടെയ്‌ലറിനെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഇയാൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. ഇന്നലെയും ഇന്നുമായി കേസിന്റെ വിചാരണ നടക്കുന്നുണ്ട്. ഇന്നലെ കൊലക്കേസിലെ മറ്റൊരു പ്രതിയായ നിയാൽ ലോംഗം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൂക്ക് ടെയ്‌ലറും കുറ്റക്കാരനെന്ന് കോടതി വിധിച്ചിരിക്കുന്നത്. നിലവിൽ രണ്ട് പേരും ഇപ്പോൾ നിർബന്ധിത ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. ഈ മാസം 29 ന് ആകും ഇവർക്ക് ശിക്ഷ വിധിക്കുക. അതുവരെ ഇവരെ കസ്റ്റഡിയിൽ വിടാൻ കോടതി നിർദ്ദേശിച്ചു. 2023 സെപ്തംബർ 1 ന് ആയിരുന്നു ക്വില്ലിഗനെ കാണാതായത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ 2024 ജനുവരിയിൽ കോർക്കിലെ റോസ്റ്റെല്ലനിലെ വൈറ്റ്വെല്ലിലെ ഒരു മലയിടുക്കിൽ നിന്നും മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.
ഡബ്ലിൻ: മഴയ്ക്കും അസ്ഥിരകാലാവസ്ഥയ്ക്കും പിന്നാലെ അയർലൻഡിൽ മഞ്ഞ് വീഴ്ച. നാളെ മുതൽ രാത്രി കാലങ്ങളിൽ രാജ്യത്ത് താപനില ഗണ്യമായി കുറയുമെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. അന്തരീക്ഷതാപനില രാത്രി നേരങ്ങളിൽ 1 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നാണ് മെറ്റ് ഐറാന്റ് പ്രവചനം. വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ പകൽ സമയവും പൊതുവെ തണുപ്പുള്ള അന്തരീക്ഷം അനുഭവപ്പെടും. 10 ഡിഗ്രിയിൽ താഴെ ആയിരിക്കും പകൽ നേരങ്ങളിലെ താപനില. അതേസമയം അടുത്ത വാരം മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത വാരം മുഴുവൻ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്.
ഡബ്ലിൻ: നഗരത്തിലെ ഗ്രേസ് പാർക്ക് റോഡിൽ ഉണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ 16 ന് ആയിരുന്നു ഗ്രേസ് പാർക്ക് റോഡിൽ വച്ച് വ്യക്തിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. രാത്രി 9.20 ഓടെയായിരുന്നു സംഭവം. ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്നവർ എത്രയും വേഗം തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഈ സമയം മേഖല വഴി കടന്ന് പോയ വാഹനങ്ങളുടെ ഡാഷ് ക്യാമറകൾ പരിശോധിക്കണം. അന്വേഷണത്തിന് സഹായകരമായ എന്തെങ്കിലും ദൃശ്യങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം കൈമാറണമെന്നും പോലീസ് നിർദ്ദേശിച്ചു.
വാട്ടർഫോർഡ്: വാട്ടർഫോർഡ് വിമാനത്താവളത്തിൽ നിന്നും വിമാന സർവ്വീസുകൾ ആരംഭിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ച് റയാൻഎയർ. ചീഫ് എക്‌സിക്യൂട്ടീവ് മൈക്കൽ ഒ’ലിയറിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാരംഭഘട്ടത്തിൽ വീക്ക്‌ലി സർവ്വീസുകൾ ആയിരിക്കും ഉണ്ടാകുക. 30 മില്യൺ യൂറോയുടെ സ്വകാര്യ നിക്ഷേപം ഉപയോഗിച്ച് അടിമുടി മാറാൻ ഒരുങ്ങുകയാണ് വാട്ടർഫോർഡ് വിമാനത്താവളം. കഴിഞ്ഞ ആഴ്ച സ്വകാര്യ നിക്ഷേപം സ്വീകരിക്കാൻ വാട്ടർഫോർഡ് കൗണ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാന സർവ്വീസുകൾ സംബന്ധിച്ച പ്രഖ്യാപനം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിമാനത്താവളത്തെ മാറ്റിയെടുക്കുകയാണ് സ്വകാര്യ നിക്ഷേപം സ്വീകരിക്കുക വഴി അധികൃതർ ലക്ഷ്യമിടുന്നത്.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ പ്രാദേശിക ടിഡിയുടെ ഓഫീസിന് നേരെ ആക്രമണം. ഫിയന്ന ഫെയിൽ ടിഡി റയാൻ ഒ മെയറയുടെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ടിപ്പററിയിലെ തുർലെസിലെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ഓഫീസിന്റെ പുറത്ത് കറുത്ത ചായം കൊണ്ട് ട്രെയ്‌റ്റേഴ്‌സ് ( ചതിയന്മാർ) എന്ന് എഴുതുകയായിരുന്നു. അദ്ദേഹത്തിന്റെ ചിത്രവും കറുത്ത നിറത്തിലുള്ള ചായം കൊണ്ട് വികൃതമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
