Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിൻ കലാപത്തിൽ അറസ്റ്റിലായ കൗമാരക്കാരനെതിരെ കുറ്റങ്ങൾ ചുമത്തി കോടതി. ഡബ്ലിനിലെ കുട്ടികളുടെ കോടതിയാണ് കുറ്റം ചുമത്തിയത്. 17 വയസ്സുള്ള കൗമാരക്കാരനെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. രണ്ട് വർഷം മുൻപ് ഒ കോണൽ സ്ട്രീറ്റിൽ ഉണ്ടായ സംഭവത്തിലാണ് നടപടി. അക്രമ സംഭവങ്ങൾക്കിടെ നഗരത്തിലെ സ്‌പോർട്‌സ്‌വെയർ ഷോപ്പ് പ്രതി കൊള്ളയടിച്ചിരുന്നു. അതിനാൽ തെഫ്റ്റ് ആൻഡ് ഫ്രോഡ് ആക്ടിലെ 12ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ പ്രതിയ്ക്ക് മേൽ കോടതി ചുമത്തി. ഇതിന് പുറമേ പബ്ലിക് ഓർഡർ ആക്ടിലെ 14ാം വകുപ്പും ചുമത്തി.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിലെ മോയ്‌റോസിൽ പുതിയ ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണത്തിനായി ആസൂത്രണ അനുമതി. ഇന്നലെയാണ് അനുമതി ലഭിച്ചത്. അംഗീകാരത്തെ ഐറിഷ് റെയിൽ സ്വാഗതം ചെയ്തു. ഗാൽവെയ്ക്കും ലിമെറിക്കിനും ഇടയിലായിട്ടാണ് പുതിയ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം. ഗതാഗതവകുപ്പാണ് സ്റ്റേഷൻ നിർമ്മാണത്തിനുള്ള ധനസഹായം നൽകുന്നത്. ഫണ്ടിംഗ് നടപടികൾ പൂർത്തിയാക്കിയാൽ ടെൻഡർ നടപടികൾ ആരംഭിക്കും. അടുത്ത വർഷം ആയിരിക്കും സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. 15 മാസംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് നിലവിൽ അധികൃതരുടെ തീരുമാനം.

Read More

ഡബ്ലിൻ: വിദ്വേഷ പ്രസംഗങ്ങൾ തടയാൻ അയർലൻഡ് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന. ഇതിനായി പുതിയ നിയമം അവതരിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം. യൂറോപ്പ് കൗൺസിലിന്റെ വംശീയ വിരുദ്ധ സംഘടനയായ യൂറോപ്യൻ കമ്മീഷൻ എഗൈൻസ്റ്റ് റേസിസം ആൻഡ് ഇൻട്ടോളറൻസ് (ഇസിആർഐ) ആണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അയർലൻഡിൽ അടുത്തിടെയായി വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ആവശ്യവുമായി ഇസിആർഐ രംഗത്ത് എത്തിയത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനനടപടി സ്വീകരിച്ചുകൊണ്ട് ഇത് ആവർത്തിക്കുന്നത് തടയണം എന്നാണ് നിർദ്ദേശം.

Read More

ഡബ്ലിൻ: ഭവന വിതരണത്തിലെ മെല്ലെപ്പോക്കിൽ സർക്കാരിനെതിരെ ഫിയന്ന ഫെയിൽ ടിഡി. വിഷയത്തിൽ പാർട്ടിയിലെ പിൻനിരയിലെ അംഗങ്ങൾ വളരെ നിരാശരാണെന്ന് ടിഡി മാൽക്കം ബൈറൺ പറഞ്ഞു. കൂടുതൽ വീടുകളുടെ നിർമ്മാണത്തിനും വിതരണത്തിനുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീടുകളുടെ നിർമ്മാണത്തിനും വിതരണത്തിനുമായി ഉയിസ് ഐറാൻ, ഇഎസ്ബി, അംഗീകൃത ഭവന സ്ഥാപനങ്ങൾ  എന്നിവയുമായി എല്ലാ തിങ്കളാഴ്ചകളിലും രാവിലെ കൂടിക്കാഴ്ച നടത്തണം. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള നിർണായക വ്യക്തികൾ കൂടിക്കാഴ്ചയിൽ നിർബന്ധമായും ഉണ്ടായിരിക്കണം. ഭവന നിർമ്മാണത്തിലെ ഈ മെല്ലെപ്പോക്ക് അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട പ്രശ്‌നം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

വിക്ലോ: പുതിയ ഫുഡ് ഡെലിവറി സേവനം ആരംഭിച്ച് മാക്‌സോൾ. ഐറിഷ് ഉടമസ്ഥതയിലുള്ള ബിസിനസ്സ് റെസ്റ്റോറന്റ് പ്ലാറ്റ്ഫോമായ നോഹസുമായി സഹകരിച്ചാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തിൽ ഡബ്ലിനിലെ ഡൊണബേറ്റ്, ലോംഗ് മൈൽ റോഡ് എന്നിവിടങ്ങളിലും വിക്ലോയിലെ ബ്രേയിലുമാണ് സർവ്വീസ് നടത്തുന്നത്. ഭക്ഷണ വിതരണത്തിനായി നോഹസുമായി കരാറിൽ മാക്‌സോൾ ഏർപ്പെട്ടിട്ടുണ്ട്. 18 മാസത്തെ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്. പുതിയ സേവനത്തിന്റെ ഭാഗമായി ഭക്ഷണത്തിന് പുറമേ പലചരക്ക് സാധനങ്ങളും ഉപഭോക്താക്കൾക്ക് എത്തിച്ച് നൽകും. ഇതിനായി ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താം. കഴിഞ്ഞ വർഷം വിറ്റുവരവിൽ മാക്‌സോൾ  786 മില്യൺ യൂറോയുടെ നേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സേവനം ആരംഭിക്കുമെന്ന പ്രഖ്യാപനം. 

Read More

ന്യൂയോർക്ക്/ ഡബ്ലിൻ: ആഗോളതലത്തിൽ ജോലികൾ വെട്ടിക്കുറയ്ക്കാൻ പ്രമുഖ ഇ- കൊമേഴ്‌സ് ഭീമനായ ആമസോൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൻ തോതിലുള്ള നിക്ഷേപം നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. ആഗോളതലത്തിൽ 30,000 തസ്തികകൾ വേണ്ടെന്ന് വയ്ക്കാനാണ് കമ്പനിയുടെ തീരുമാനം എന്നാണ് പ്രാഥമിക വിവരം. എഐ സാങ്കേതിക വിദ്യയിൽ വൻ നിക്ഷേപം നടത്തുന്ന പശ്ചാത്തലത്തിൽ മറ്റ് ചിലവുകൾ കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ആളുകളെ പിരിച്ചുവിടുന്നത്. ഓഫീസിലെ ജീവനക്കാരെയാണ് നടപടി സാരമായി ബാധിക്കുക. 30,000 തസ്തികകൾ എന്നത് കമ്പനിയുടെ ആകെ തസ്തികകളുടെ പത്ത് ശതമാനം മാത്രമാണ്. എന്നാൽ നടപടി വിതരണ വിഭാഗം ജീവനക്കാരെയോ, വെയർ ഹൗസിലെ ജീവനക്കാരെയോ ബാധിക്കില്ല. അതേസമയം കമ്പനിയുടെ തീരുമാനം ഐറിഷ് ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തതയില്ല. നിലവിൽ രാജ്യത്ത് ആറ് കേന്ദ്രങ്ങളിലാണ് ആമസോൺ പ്രവർത്തിക്കുന്നത്. ഡബ്ലിനിലെ ബാൽഡണിലെ ബിസിനസ് പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന ആമസോൺ ഫുൾഫിൽമെന്റ് സെന്റർ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. 6,500 ജീവനക്കാരാണ് അയർലൻഡിൽ ആമസോണിന് ഉള്ളത്.

Read More

ഡബ്ലിൻ: സിറ്റി വെസ്റ്റിലെ അഭയാർത്ഥികൾക്കായുള്ള ഹോട്ടലിന് മുൻപിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കുറ്റം ചുമത്തി. 40 വയസ്സുള്ള യുവാവിനെതിരെയാണ് കുറ്റം ചുമത്തിയത്. ഈ മാസം 21 നും 22 നും ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ഞായറാഴ്ചയാണ് 40 കാരനെ കലാപ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഇയാളെ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് ആയിരുന്നു പോലീസ് ഇയാൾക്ക് മേൽ ചുമത്തിയിരുന്നത്. എന്നാൽ ഇതിന് പുറമേ ക്രിമിനൽ ജസ്റ്റിസ് (പബ്ലിക് ഓർഡർ) ആക്ടിലെ 15ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ കോടതിയും ചുമത്തുകയായിരുന്നു. ഇയാളെ അടുത്ത മാസം 24 ന് വീണ്ടും കോടതിയിൽ ഹാജരാക്കും.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ശക്തമായ നടപടിയുമായി ബെൽഫാസ്റ്റ് കൗൺസിൽ. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാനാണ് തീരുമാനം. മേഖലയിലെ ജനജീവിതം സുരക്ഷിതമാക്കാൻ കൗൺസിലർമാരും പോലീസും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാനുള്ള നിർദ്ദേശം സിൻ ഫെയ്‌നാണ് കൗൺസിൽ മുൻപാകെവച്ചത്. ഇത് കൗൺസിലർമാർ പിന്തുണയ്ക്കുകയായിരുന്നു. അടുത്തിടെ നഗരത്തിൽ കുറ്റകൃത്യങ്ങൾ പ്രത്യേകിച്ച് സംഘം ചേർന്നുള്ള ആക്രമണം, വ്യക്തിയ്‌ക്കെതിരായ ആക്രമണം, ലഹരിക്കടത്ത് എന്നിവ വർധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഫിയന്ന ഫെയിൽ പാർട്ടിയിൽ കലഹം. ഐറിഷ് പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ മീഹോൾ മാർട്ടിനെതിരെ പാർട്ടിയ്ക്കുള്ളിൽ നിന്നും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ മീഹോൾ മാർട്ടിന്റെ പ്രവൃത്തികളിൽ കടുത്ത അതൃപ്തരാണ്. മീഹോൾ മാർട്ടിന്റെ നിർബന്ധത്തെ തുടർന്നാണ് ഫിയന്ന ഫെയിലിന് ജിം ഗാവിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അംഗീകരിക്കേണ്ടിവന്നത്. എന്നാൽ കടുത്ത അതൃപ്തിയ്ക്കിടയിലും നേതാക്കൾ ഗാവിനായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇതിനിടെയായിരുന്നു വാടക സംബന്ധിച്ച വിവാദത്തിൽ അകപ്പെട്ട് അദ്ദേഹം സ്ഥാനാർത്ഥിത്വം പിൻവലിച്ചത്. ഇത് പാർട്ടിയ്ക്കുള്ളിൽ വലിയ തർക്കത്തിന് കാരണമായി. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മീഹോൾ മാർട്ടിൻ രംഗത്ത് എത്തിയെങ്കിലും അദ്ദേഹത്തിനെതിരെ നേതാക്കൾ ഉൾപ്പെടെ നിലപാട് കടുപ്പിച്ചു. അദ്ദേഹത്തെ മടുത്തു എന്ന നിലപാട് പലരും പാർട്ടിയ്ക്കുള്ളിൽ പരസ്യമാക്കിയിട്ടുണ്ട്. നേതൃത്വം നഷ്ടമായാൽ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി സ്ഥാനവും കൈവിടേണ്ടിവരും.

Read More

ഡബ്ലിൻ: അയർലൻഡിലെ നിയുക്ത പ്രസിഡന്റ് കാതറിൻ കനോലിയുടെ സത്യപ്രതിജ്ഞ അടുത്ത മാസം. നവംബർ 11 നാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. അതുവരെ സ്ഥാനമൊഴിയാനിരിക്കുന്ന പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ് സ്ഥാനത്ത് തുടരും. കനോലിയ്ക്ക് ഹിഗ്ഗിൻസ് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം രോഗബാധിതനായി ആശുപത്രിയിൽ തുടരുകയാണ് ഹിഗ്ഗിൻസ്. അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More