- മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം
- പി വി അൻവറും, സി കെ ജാനുവും ഇനി യുഡിഎഫിൽ ; അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനം
- നടിയെ ആക്രമിച്ച കേസ്: പ്രതി മാര്ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേര് അറസ്റ്റില്
- ഡാനിയേൽ അരൂബോസിന്റെ തിരോധാനം; യുവതി അറസ്റ്റിൽ
- എൻസിഎച്ച് അടുത്ത ഡിസംബറോടെ പ്രവർത്തനക്ഷമമാകും; ജെന്നിഫർ കരോൾ മക്നീൽ
- അയർലൻഡിൽ ഗുരുതര കുറ്റകൃത്യം കുറഞ്ഞു; ക്രമസമാധാന ലംഘനങ്ങൾ വർധിച്ചു
- കാസിൽടൗൺ ഡെമെസ്നെയിലെ കാർ പാർക്കിംഗ് തുറന്നു
- കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 60 കാരിയ്ക്ക് പരിക്കേറ്റു
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ആഡംബര കാറുകൾ മോഷ്ടിക്കുന്ന ക്രിമിനൽ സംഘങ്ങൾ സജീവം. ഏറ്റവും സമ്പന്നമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ഇവരുടെ മോഷണം എന്നും പോലീസ് വിലയിരുത്തുന്നു. വിദേശ വിപണി ലക്ഷ്യമിട്ടാണ് ക്രിമിനൽ സംഘങ്ങളുടെ മോഷണം. മോഷ്ടിച്ച വാഹനം പൊളിച്ച ശേഷം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ഇവരുടെ രീതി. വാഹനങ്ങളുടെ കീലെസ് സംവിധാനത്തെ നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇവർക്ക് അറിയാമെന്നും പോലീസ് പറയുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ വാണിംഗ് ഏർപ്പെടുത്തി. തുടർച്ചയായി പെയ്യുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്. കൗണ്ടികളിൽ മഴയെയും കാറ്റിനെയും തുടർന്നുള്ള വ്യത്യസ്ത മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചത്. കോർക്ക്, കെറി കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള മുന്നറിയിപ്പുള്ളത്. ഇന്ന് രാവിലെ 11 മണി മുതൽ രാത്രി 8 മണിവരെയാണ് മഴ മുന്നറിയിപ്പ്. കെറി, കോർക്ക്, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ് എന്നീ കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ആണ്. രാവിലെ 11 ന് ആരംഭിക്കുന്ന മുന്നറിയിപ്പ് രാത്രി 11 നാണ് അവസാനിക്കുക.
ഡബ്ലിൻ: അടുത്ത വർഷം മുതൽ അയർലൻഡിലെ ദേശീയ റോഡുകളിൽ ടോൾ നിരക്ക് വർധിക്കും. ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം ജനുവരി 1 മുതൽ എം 50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവ ഉൾപ്പെടെ 10 ദേശീയ റോഡുകളിലെ ടോൾ നിരക്കാണ് ഉയരുന്നത്. പണപ്പെരുപ്പമാണ് ടോൾ നിരക്ക് വർധിപ്പിക്കാൻ ടിഐഐയെ നിർബന്ധിതരാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലുള്ള 12 മാസങ്ങളിൽ 2 ശതമാനമാണ് പണപ്പെരുപ്പം ഉണ്ടായത്. ഇതേ തുടർന്നാണ് ടോൾ നിരക്ക് വർധിപ്പിക്കുന്നത്. ഡബ്ലിൻ പോർട്ട് ടണൽ വഴി തെക്ക് ദിശയിലേക്കുള്ള ഗതാഗതത്തിനുള്ള പീക്ക് മോണിംഗ് ചാർജുകൾ 1 യൂറോ വർധിക്കും. രാവിലെ 6 മുതൽ രാവിലെ 10 വരെയുള്ള നിരക്ക് ആഴ്ചയിൽ 14 യൂറോ എന്ന നിലയിൽ ഉയർത്തും. വടക്കോട്ടുള്ള പീക്ക് സമയത്തെ ടോൾ നിരക്കിൽ മാറ്റമില്ല. 12 യൂറോ ആയി തന്നെ തുടരും. അതേസമയം ഓഫ് പീക്ക് ചാർജുകൾ എല്ലാ വാഹനങ്ങൾക്കും 3.50 യൂറോ ആയി…
ഡബ്ലിൻ: ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം നടന്നു. ഈ മാസം 25 ന് നോക്കിൽ ആയിരുന്നു കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ പരിപാടി നടന്നത്. രാവിലെ 11 മണി മുതൽ ആയിരുന്നു പരിപാടിയ്ക്ക് തുടക്കമായത്. അഖണ്ഡ ജപമാലയോടെയായിരുന്നു പരിപാടിയ്ക്ക് തുടക്കമായത്. ഇതിന് ശേഷം ഉച്ചതിരിഞ്ഞ് 3.15 ന് വിശുദ്ധ കുർബാനയർപ്പണവും നടന്നു. ഫാ.ബ്രിട്ടസ് കടവുങ്കൽ,ഫാ.ഡിക്‌സി,ഫാ.ജേക്കബ് മെൻഡസ് എന്നിവരുടെ കാർമ്മികത്വത്തിൽ ആയിരുന്നു പരിപാടി നടന്നത്. രാജ്യമെമ്പാട് നിന്നും ആയിരക്കണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ അനധികൃതമായി ജോലി ചെയ്തതിനെ തുടർന്ന് അറസ്റ്റിലായത് 200 ലധികം പേർ. കഴിഞ്ഞ വർഷത്തെ കണക്കുകൾ ആഭ്യന്തര വകുപ്പിന്റെ ഓഫീസാണ് പുറത്തുവിട്ടത്. 2024 ഒക്ടോബർ മുതൽ ഈ വർഷം സെപ്തംബർവരെ 214 പേരാണ് അറസ്റ്റിലായിട്ടുള്ളത്. മുൻ വർഷത്തെക്കാൾ ഇത്തവണ അറസ്റ്റിലായവരുടെ എണ്ണം 168 ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷം അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണം 80 ആയിരുന്നു. ഈ വർഷം ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റിന്റെ പരിശോധനകളുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ വർഷം അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താൻ 109 പരിശോധനകൾ ആയിരുന്നു ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയത്. എന്നാൽ ഇത് ഇക്കുറി 168 ആണ്.
കാവൻ/ മെൽബൺ: ഓസ്‌ട്രേലിയയിൽ ഖനിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഐറിഷ് സ്വദേശി മരിച്ചു. കാവൻ സ്വദേശിയ്ക്കാണ് ജീവൻ നഷ്ടമായത്. സ്‌ഫോടനത്തിൽ സഹപ്രവർത്തകരായ രണ്ട് സ്ത്രീകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂട്ട്ഹിൽ സ്വദേശിയും 59 കാരനുമായ ആംബ്രോസ് പാട്രിക് മക്മല്ലെൻ ആണ് മരിച്ചത്. ന്യൂ സൗത്ത് വേൽസിലെ കോബാർ എൻഡോവർ ഖനിയിൽ ആണ് സ്‌ഫോടനം ഉണ്ടായത്. ഇന്നലെ പുലർച്ചെ അണ്ടർഗ്രൗണ്ടിൽ ആയിരുന്നു സംഭവം. ഉടനെ തന്നെ പരിക്കേറ്റവരെ ഖനിയിൽ നിന്നും പുറത്തെടുത്തുവെങ്കിലും ആംബ്രോസിന് ജീവൻ നഷ്ടമാകുകയായിരുന്നു. ഏതാനും വർഷങ്ങളായി ആംബ്രോസ് കുടുംബവുമൊത്ത് ഇവിടെയാണ് താമസം.
ഡബ്ലിൻ: റിസീവർഷിപ്പിലേക്ക് കടന്നതിന് പിന്നാലെ ന്യൂവിയോൺ ഗ്രൂപ്പിലെ ജീവനക്കാർ പ്രതിസന്ധിയിൽ. ഏത് നിമിഷവും ജോലി നഷ്ടമായേക്കാമെന്ന അവസ്ഥയിലാണ് ഡെലിവറി, ലോജിസ്റ്റിക്‌സ് കമ്പനിയായ ന്യൂവിയോൺ. 300 ഓളം ജോലികളാണ് നിലവിൽ ഭീഷണി നേരിടുന്നത്. നിലവിൽ ന്യൂവിയോൺ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് കമ്പനി വക്താവ് പറഞ്ഞു. പണപ്പെരുപ്പം, വർധിച്ചുവരുന്ന പ്രവർത്തന ചിലവ്, പാഴ്‌സൽ വിപണിയിലെ വില സമ്മർദ്ദങ്ങൾ എന്നിവ കമ്പനിയ്ക്ക് വലിയ വെല്ലുവിളിയാണെന്നും വക്താവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് കമ്പനി റിസീവർഷിപ്പിലേക്ക് കടന്നത്. ഇന്റർപാത്ത് അഡൈ്വസറിയിലെ മാർക്ക് ഡെഗ്‌നാൻ, ബ്രെൻഡൻ ഒ’റെയ്ലി എന്നിവരാണ് കമ്പനിയുടെ റിസീവർമാർ.
ഡബ്ലിൻ: ഓൺലൈൻ തട്ടിപ്പിൽ അയർലൻഡിലെ യൂണിവേഴ്‌സിറ്റിയ്ക്ക് പണം നഷ്ടമായി. ഐറിഷ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയ്ക്കാണ് 98,500 യൂറോ അക്കൗണ്ടിൽ നിന്നും നഷ്ടമായത്. കഴിഞ്ഞ വർഷം ആയിരുന്നു സംഭവം. യൂണിവേഴ്‌സിറ്റിയുടെ വാർഷിക റിപ്പോർട്ടിൽ ആയിരുന്നു വിശദാംശങ്ങൾ ഉണ്ടായിരുന്നത് യൂണിവേഴ്‌സിറ്റിയുടെ ഇമെയിൽ വിലാസത്തിലേക്ക് സ്പാം മെയിൽ അയച്ചായിരുന്നു തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്. മെയിലിലെ ഉള്ളടക്കം വിശ്വസിച്ച സർവ്വകലാശാല ബാങ്കിന്റെ വിശദാംശങ്ങളും മറ്റും പങ്കുവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ് ആശുപത്രിവിട്ടു. ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ അദ്ദേഹം പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലാണ് ഉള്ളത്. ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയിൽ ആയിരുന്നു ഹിഗ്ഗിൻസിനെ പ്രവേശിപ്പിച്ചിരുന്നത്. അണുബാധയെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ വേഗം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു. നിലവിൽ അദ്ദേഹം പൂർണ ആരോഗ്യവാനാണ്. എങ്കിലും കുറച്ചുനാളത്തേയ്ക്ക് ഡോക്ടർമാർ ഹിഗ്ഗിൻസിന് വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
സ്ലൈഗോ: അയർലൻഡിൽ വിവിധയിടങ്ങളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകീട്ടോടെയായിരുന്നു മെയ്‌നൂത്ത്, സ്ലൈഗോ, എം3 പാർക്ക്‌വേയ് എന്നിവിടങ്ങളിലെ സർവ്വീസുകൾ തടസ്സപ്പെട്ടത്. സർവ്വീസുകൾ തടസ്സപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. ഐറിഷ് റെയിൽ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് റൂട്ടുകളിലുള്ള ട്രെയിൻ സർവ്വീസുകൾ താത്കാലികമായി ഐറിഷ് റെയിൽ റദ്ദാക്കിയതാണ്. പെല്ലറ്റ്‌സ്ടൗണിലൂടെയുള്ള എല്ലാ സർവ്വീസും നിർത്തിവച്ചു. സ്ലൈഗോയിലെ യാത്രക്കാർക്കായി കനോലിക്കും മെയ്നൂത്തിനും ഇടയിൽ ബസ് ട്രാൻസ്ഫറുകൾ ക്രമീകരിച്ചിട്ടുണ്ട്. മെയ്നൂത്തിൽ നിന്നാണ് സ്ലൈഗോ സർവീസ് ആരംഭിക്കുന്നതെന്ന് ഐറിഷ് റെയിൽ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
