- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
- സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ : വിജയ് മത്സരിക്കുന്നത് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും
- എൽഡിഎഫിന്റെ തുടർഭരണം ഗിമ്മിക്കുകളിലൂടെ നേടിയതല്ല : ജനം ഞങ്ങളെ വിലയിരുത്തട്ടെയെന്ന് പിണറായി
- 50 കാരന്റെ മരണം; കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു
- തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
- വെക്സ്ഫോർഡിൽ ഇന്ത്യൻ വംശജനെ കാണാതായി; അന്വേഷണം
Author: sreejithakvijayan
ലിമെറിക്ക്: റൈഡർ കപ്പ് മത്സരത്തിൽ വളണ്ടിയർ ആകുന്നതിനായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു. യൂറോപ്യൻ ടൂർ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. വളണ്ടിയർ ആകാൻ താത്പര്യമുള്ളവർക്ക് ഇപ്പോൾ മുതൽ അപേക്ഷകൾ നൽകി തുടങ്ങാം. അടുത്ത വർഷം കൗണ്ടി ലിമെറിക്കിലെ അഡാര മാനറിലാണ് റൈഡർ കപ്പ് നടക്കുക. രണ്ട് തരത്തിലുള്ള വളണ്ടിയർ റോളുകളാണ് ഇക്കുറി ഉണ്ടാകുക. ഓൺ കോഴ്‌സ് മാർഷൽ റോളിനൊപ്പം ഇക്കുറി അംബാസഡർ റോളും ഉണ്ടാകും. വ്യാഴാഴ്ച മുതലാണ് രണ്ട് റോളുകളിലേക്കുമുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. ഏപ്രിൽ 1 ആണ് അപേക്ഷകൾ നൽകുന്നതിനുള്ള അവസാന തിയതി.
ഡബ്ലിൻ: ഐറിഷ് റെയിൽ ടിക്കറ്റ് ഇൻസ്‌പെക്ടറെ ആക്രമിച്ച കേസിൽ പ്രതിയ്ക്ക് തടവ്. ലോംഗ്‌ഫോർഡ് സ്വദേശിയായ ഗെറി നെവിനെയാണ് കോടതി രണ്ട് വർഷത്തേയ്ക്ക് ശിക്ഷിച്ചത്. കനോലി സ്‌റ്റേഷനിൽ വച്ചായിരുന്നു ഇയാൾ ഇൻസ്‌പെക്ടറെ ആക്രമിച്ചത്. 2024 സെപ്തംബർ 21 ന് ആയിരുന്നു സംഭവം. ഡബ്ലിൻ നിന്നും സ്ലൈഗോയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ ഗെറി മദ്യ ക്യാനുമായി കയറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്‌പെക്ടർ ഗെറിയോട് പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഗെറി അദ്ദേഹത്തെ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്ത് റെവന്യൂ വിഭാഗം. 100 കിലോ ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 2.1 മില്യൺ യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ആയിരുന്നു സംഭവം. അമേരിക്കയിൽ നിന്നും ലിനൻ ബെഡ്ഡിംഗ് എന്ന ബോക്‌സിലാണ് കഞ്ചാവ് എത്തിയത്. നോർതേൺ അയർലൻഡിലെ അഡ്രസും പെട്ടിയ്ക്ക് പുറത്ത് രേഖപ്പെടുത്തിയിരുന്നു. പെട്ടികണ്ട് സംശയം തോന്നിയ റെവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് പെട്ടിയ്ക്കുള്ളിൽ കഞ്ചാവാണെന്ന് വ്യക്തമായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: സെന്റ് പാട്രികസ് ദിനത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ട്രംപിന്റെ ക്ഷണം മാർട്ടിൻ സ്വീകരിച്ചു. മാർച്ച് 17 ന് ആണ് സെന്റ് പാട്രിക്‌സ് ദിനം. കഴിഞ്ഞ ദിവസം രാത്രി കോർക്ക് ചേംബർ ആനുവൽ ഡിന്നറിൽ മീഹോൾ മാർട്ടിൻ പങ്കെടുത്തിരുന്നു. ഇവിടെ വച്ച് തനിക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചുവെന്നകാര്യം അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷണം അംഗീകരിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്.
ഡബ്ലിൻ: ഐറിഷ് മലയാളി കുരുവിള ജോർജ് അയ്യങ്കോവിൽ യങ് ഫിൻ ഗെയ്‌ലിന്റെ ദേശീയ ഉപാദ്ധ്യക്ഷൻ. വോട്ടെടുപ്പിലൂടെയാണ് അദ്ദേഹത്തെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. കുരുവിളയെ ഫിൻ ഗെയ്‌ലിന്റെ നാഷണൽ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്കും നാമനിർദ്ദേശം ചെയ്യും. കഴിഞ്ഞ ദിവസം ആയിരുന്നു തിരഞ്ഞെടുപ്പ്. ഉപാദ്ധ്യക്ഷനായിരുന്ന കയോലൻ മഗ്വയർ രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് ദേശീയ സമ്മേളനത്തിൽവച്ച് വോട്ടെടുപ്പ് നടന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ട്രിനിറ്റി കോളേജ് ഡബ്ലിനിൽ എഐ നിയമ നിർമ്മാണത്തെക്കുറിച്ച് പിഎച്ച്ഡി ചെയ്യുകയാണ് കുരുവിള.
ഡബ്ലിൻ: അയർലൻഡിലെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ജനപ്രീതിയുമായി ബന്ധപ്പെട്ട സർവ്വേയിൽ ഒന്നാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. 37 ശതമാനം ആളുകളാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ നാല് ശതമാനത്തിന്റെ പിന്തുണ വർധിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതിപക്ഷ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്‌സിനാണ് ജനപിന്തുണയിൽ രണ്ടാം സ്ഥാനം. 35 ശതമാനം പിന്തുണയാണ് ഇവർക്കുള്ളത്. അതേസമയം ഇവരുടെ ജനപിന്തുണയിൽ നാല് ശതമാനത്തിന്റെ ഇടിവ് ഉണ്ടായി. ഫിൻ ഗെയ്ൽ നേതാവും ഉപപ്രധാനമന്ത്രിയുമായ സൈമൺ ഹാരിസിനാണ് മൂന്നാം സ്ഥാനം. 31 ശതമാനം പേരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ സർവ്വേയുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹത്തിന് പിന്തുണയിൽ നാല് ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.
ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാൻ അംഗീകാരം ഇല്ലാത്ത തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ചവർക്ക് എട്ടിന്റെ പണി. ബുക്കിംഗുകൾ റോഡ് സേഫ്റ്റി അതോറിറ്റി റദ്ദാക്കും. ഇനി മുതൽ മൈറോഡ്‌സേഫ്റ്റി പോർട്ടൽ വഴിയുള്ള ബുക്കിംഗുകൾ മാത്രമേ സ്വീകരിക്കൂവെന്നും ആർഎസ്എ വ്യക്തമാക്കി. ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് സംബന്ധിച്ച വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം ആപ്പുകളിൽ നിന്നുള്ള ബുക്കിംഗുകൾ റദ്ദാക്കാനുളള തീരുമാനം. ആർഎസ്എയുടെ പോർട്ടൽ വഴി ബുക്ക് ചെയ്യുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റിനായി ആഴ്ചകളോളം കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് മുതലെടുത്താണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്.
ഡബ്ലിൻ: ഡബ്ലിനിൽ ഇന്ന് സൗജന്യ സംഗീത പരിപാടി. വേൾഡ് ഇന്റർഫെയ്ത്ത് ഹാർമണി വീക്കിന്റെ ഭാഗമായിട്ടാണ് സംഗീത പരിപാടി സഘടിപ്പിക്കുന്നത്. സൗത്ത് ഡബ്ലിനിലെ ഫിർഹൗസിലെ ചർച്ച് ഓഫ് സയന്റോളജി ആൻഡ് കമ്യൂണിറ്റി സെന്ററിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെയാണ് പരിപാടി നടക്കുക. മിലാനിൽ നിന്നുള്ള സംഗീതജ്ഞൻ സ്റ്റെഫാനോ ബോൺവിനിയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. അദ്ദേഹത്തിന്റെ ലൈവ് കൺസർട്ട് ഉണ്ടാകും. ഗായകൻ മുഹമ്മദ് സിഫ്ഖാൻ, ഉക്രേനിയൻ ഗിത്താറിസ്റ്റ് വിക്ടോറിയ ഴാഡ്‌കോ, ഐറിഷ് സംഗീതജ്ഞൻ ഡാനിഷ് കാർത്തി, ദി കിംഗ്ഡം ഓഫ് മ്യൂസിക് ബാൻഡ്, ഉക്രേനിയൻ പോലീസ് ഓർക്കസ്ട്ര ഗായകൻ മൈക്കൾ നോൾബന്റോവ് എന്നിവരുടെ സംഗീത പരിപാടികളും ഉണ്ടായിരിക്കും.
ഡബ്ലിൻ: അയർലൻഡിൽ മഴയ്ക്ക് ശമനം ഉണ്ടാകുമെങ്കിലും പ്രളയ ഭീതി ഒഴിയുന്നില്ല. നദികളിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതാണ് പ്രളയ ഭീഷണിയ്ക്ക് കാരണം ആകുന്നത്. ഇന്നും വരും ദിവസങ്ങളിലും മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ചെറിയ മഴ പോലും നദി കരകവിയുന്നതിന് കാരണം ആകും. ഈ സാഹചര്യത്തിൽ പ്രളയ സാധ്യതാ മേഖലകളിൽ എൻഇസിജി നിരീക്ഷണം നടത്തുകയാണ്. അടിയന്തിര സാഹചര്യങ്ങൾക്കായി തയ്യാറായിരിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡബ്ലിൻ: സെന്റ് പാട്രിക്‌സ് ദിനത്തിൽ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണം ലഭിച്ചെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കോക്ക് ചേംബർ ബിസിനസിന്റെ അത്താഴ വിരുന്നിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റ് തന്നെ ഔദ്യോഗികമായി ക്ഷണിച്ചുവെന്നായിരുന്നു മീഹോൾ മാർട്ടിന്റെ സ്ഥിരീകരണം. മാർച്ച് 17 ന് വൈറ്റ് ഹൗസ് സന്ദർശിക്കാനാവശ്യപ്പെട്ടാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. അമേരിക്കയും അയർലൻഡും തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ സൗഹൃദം ദൃഢമാക്കാൻ ലഭിച്ച അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
