- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
- ജോയ്സ് തോമസിന്റെ കുടുംബത്തിന് കൈത്താങ്ങാകാം; ധനസമാഹരണത്തിന് തുടക്കം
- മീത്തിൽ അജ്ഞാതർ തീയിട്ട ഫാർമസി തുറന്നു
- ഫോട്ട ലൈൽഡ്ലൈഫ് പാർക്ക് തുറന്നു
- ഡ്രോണുകൾ വെടിവെച്ചിടാത്തത് നല്ല തീരുമാനം; പ്രതിരോധ സേനയെ പിന്തുണച്ച് മീഹോൾ മാർട്ടിൻ
- ചരിത്രത്തിൽ തന്നെ ആദ്യം; ഏറ്റവും വലിയ ജലവിതരണ പദ്ധതിയുമായി ഉയിസ് ഐറാൻ
- ഡൗണിൽ കാരവന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
- ക്യാൻസർ രോഗികൾക്ക് പുതിയ എഐ ടൂൾ; നിർണായക ചുവടുവയ്പ്പുമായി ഡബ്ലിനിലെ ആശുപത്രി
Author: sreejithakvijayan
ബെൽഫാസ്റ്റ്: ഗാർഹിക പീഡനക്കേസിൽ പോലീസുകാരന് ശിക്ഷ വിധിച്ച് കോടതി. ആർഡ്‌മോർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ അലൻ മക്‌കെന്നിയ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മുൻ പങ്കാളിയെ രണ്ട് വർഷത്തോളം കാലം ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരായ കേസ്. 18 മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതിന് പുറമേ 100 മണിക്കൂർ സാമൂഹ്യ സേവനം നടത്താനും നിർദ്ദേശമുണ്ട്. അതേസമയം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മക്‌കെന്നിയെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
ബെൽഫാസ്റ്റ്: ഡർഹാം സ്ട്രീറ്റ് തുറക്കുന്നത് സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളുമായി ട്രാൻസ്‌ലിങ്ക്. ആഴ്ചകൾക്കുള്ളിൽ തന്നെ പ്രധാന പാതയായ ഡർഹാം സ്ട്രീറ്റ് തുറക്കുമെന്ന് ട്രാൻസ്‌ലിങ്ക് അറിയിച്ചു. തിയതി പിന്നീട് പുറത്തുവിടും. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ഡർഹാം സ്ട്രീറ്റ് അടച്ചിട്ടത്. ബെൽഫാസ്റ്റിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷന്റെ നിർമ്മാണത്തിനായി ബോയ്ൻ പാലം പൊളിച്ചുമാറ്റുന്ന പശ്ചാത്തലത്തിലായിരുന്നു അടച്ചുപൂട്ടൽ. നിർമ്മാണം പൂർത്തിയായതിന് പിന്നാലെ കഴിഞ്ഞ വർഷം ഗ്രാൻഡ് സെൻട്രൽ സ്റ്റേഷൻ തുറന്ന് നൽകിയെങ്കിലും പുതിയ ബസ്, റെയിൽ സ്റ്റേഷന് ചുറ്റുമുള്ള പൊതു ഇടം പുനർവികസിപ്പിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്.
ഡബ്ലിൻ: അയർലൻഡിൽ ബട്ടറിന്റെ വിലയിൽ വലിയ വർദ്ധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു പൗണ്ട് ബട്ടറിന്റെ വില മുൻപെങ്ങുമില്ലാത്ത വിധം വർദ്ധിച്ചെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഒരു പൗണ്ട് വെണ്ണയ്ക്ക് ഉപഭോക്താക്കൾ നൽകുന്ന ശരാശരി വില 1.08 യൂറോയായി വർദ്ധിച്ചു. രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ അവശ്യസാധനങ്ങളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വിലവർദ്ധനവാണ് വെണ്ണയിലും പ്രകടമായിരിക്കുന്നത്. സിഎസ്ഒയുടെ ഉപഭോക്തൃ വില സൂചിക പ്രകാരം കഴിഞ്ഞ വർഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൽ 2025 ജൂലൈയിൽ അവശ്യസാധനങ്ങളുടെ വിലയിൽ 1.7 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഭക്ഷണം, ആൽക്കഹോളിക് അല്ലാത്ത പാനീയങ്ങൾ എന്നിവയുടെ വിലയാണ് അതിവേഗത്തിൽ വർദ്ധിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞ ഉത്പന്നങ്ങൾക്ക് 4.7 ശതമാനത്തിന്റെ വില വർദ്ധനവ് ഉണ്ടായപ്പോൾ മദ്യം, പുകയില എന്നിവയുടെ വില 3 ശതമാനം വർദ്ധിച്ചു. അതേസമയം രാജ്യത്ത് വസ്ത്രം, ചെരുപ്പ് എന്നിവയുടെ വില കുറഞ്ഞു. 2.4 ശതമാനത്തിന്റെ കുറവാണ് വിലയിൽ ഉണ്ടായിട്ടുള്ളത്. വിതരണത്തിനായുള്ള ചിലവ്…
ഡബ്ലിൻ: ഗാസയ്ക്ക് വേണ്ടിയുള്ള അയർലൻഡിന്റെ സഹായം ജോർദാനിൽ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ അഞ്ച് മാസമായി ചരക്ക് ജോർദാനിലെ വെയർഹൗസിലാണ് ഉള്ളതെന്നാണ് ഐറിഷ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ ഇടപെടലാണ് ചരക്ക് നീക്കത്തിന് തടസ്സമായത്. ഗാസയിലെ പട്ടിണി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് അയർലൻഡ് മാനുഷികസഹായമായി ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും അയച്ചത്. രണ്ട് ലോറികളിലായിരുന്നു സഹായം. എന്നാൽ ഇസ്രായേൽ തടഞ്ഞതോടെ ജോർദാനിൽ കുടുങ്ങുകയായിരുന്നു. ഫെബ്രുവരിയിൽ ആയിരുന്നു അയർലൻഡ് ചരക്ക് അയച്ചത്. ഭക്ഷണത്തിന് പുറമേ ടെന്റുകൾ, പുതപ്പുകൾ, വീട്ടുപകരണങ്ങൾ എന്നിവയാണ് ചരക്കിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇത് എത്രയും വേഗം ഗാസയിലേക്ക് എത്തിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായി സർക്കാർ അറിയിച്ചു.
കിൽഡെയർ: കൗണ്ടി കിൽഡെയറിൽ പുതിയ വിനൈൽ ഫാക്ടറി തുറന്നു. ക്ലേനിൽ ആണ് കഴിഞ്ഞ ദിവസം പുതിയ ഫാക്ടറി തുറന്നത്. ആളുകൾക്കിയിൽ പ്രീതി വർദ്ധിച്ച പശ്ചാത്തലത്തിലാണ് കിൽഡെയറിൽ പുതിയ ഫാക്ടറി ആരംഭിച്ചതെന്ന് വിനൈലിന്റെ കൊമേഴ്ഷ്യൽ മാനേജർ ക്രിസ് കീന പറഞ്ഞു. അയർലൻഡിലെ പുതിയതും ആദ്യത്തേതുമായ വിനൈൽ ഫാക്ടറിയാണ് കിൽഡെയറിലേത്. ബ്രയാൻ കെന്നിയാണ് ഫാക്ടറിയുടെ സ്ഥാപകൻ.
ഡബ്ലിൻ: അയർലൻഡിലെ സ്‌കൂളുകളിൽ ഹോട്ട് മീൽസ് പദ്ധതി നടപ്പിലാക്കുന്നത് വൈകും. സംഭരണ നിയമങ്ങളിലെ മറ്റത്തെ തുടർന്നാണ് പദ്ധതി നടപ്പാലിക്കുന്നതിൽ കാലതാമസം നേരിടുന്നത്. 350 ഓളം സ്‌കൂളുകളെ ഇത് ബാധിക്കും. ഒക്ടോബർ മുതലാകും ഈ സ്‌കൂളുകളിൽ പ്രോഗ്രാം ആരംഭിക്കുക. ഈ മാസം മുതൽ ഹോട്ട് മീൽസ് ലഭ്യമാകുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിനിടെ പദ്ധതിയെ വിമർശിച്ച് രക്ഷിതാക്കൾ രംഗത്ത് വരികയായിരുന്നു. ഇതോടെയാണ് നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്. പുതിയ നിയമങ്ങൾ അടുത്ത ആഴ്ചയോടെ പ്രാബല്യത്തിൽ വരും. സംഭരണം പൂർത്തിയാക്കിയാൽ പദ്ധതി ആരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. വിതരണക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സ്‌കൂളുകൾക്കാണ്.
ഡബ്ലിൻ: സ്‌പെയിനിൽ നിന്നും അയർലൻഡിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ തകർത്തെറിഞ്ഞ് പോലീസ്. സ്‌പെയിനിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയാണ് സംഘത്തെ പിടികൂടിയത്. സ്‌പെയിൻ, അയർലൻഡ്, യുകെ പോലീസുകൾ സംയുക്തമായി നടത്തിയ നീക്കത്തിലാണ് സംഘം പിടിയിലായത്. അയർലൻഡിലേക്ക് വിദേശത്ത് നിന്നും കഞ്ചാവ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരിയിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സ്‌പെയിനിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി. ഇതിൽ വൻ ലഹരി ശേഖരവും പണവും കണ്ടെടുക്കുകയായിരുന്നു. ഇതിന് പുറമേ കഞ്ചാവ് കൃഷിയും കണ്ടെത്തി പോലീസ് നശിപ്പിച്ചു. മൃഗങ്ങൾക്കുള്ള കാലിത്തീറ്റയിലും മറ്റ് ഭക്ഷണങ്ങളിലും ഒളിപ്പിച്ചാണ് ഇവർ അയർലൻഡിലേക്ക് വ്യാപകമായി കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്.
ഡബ്ലിൻ: അയർലൻഡിൽ ആറ് വയസ്സുള്ള മലയാളി പെൺകുട്ടി വംശീയ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പോലീസിൽ പരാതി നൽകി കുടുംബം. കുട്ടിയുടെ മാതാവ് അനുപ അച്യുതനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്രമികളായ കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം അവർക്ക് കൗൺസിലിംഗാണ് നൽകേണ്ടതെന്നും അനുപ പ്രതികരിച്ചു. കഴിഞ്ഞ ദിവസാണ് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കൗമാരക്കാരുടെ സംഘം ആക്രമിച്ചത്. മകളെ ആക്രമിച്ചവരെ ഞാൻ കണ്ടിരുന്നു. 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അവർ എന്നെ തുറിച്ച് നോക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. മകൾക്ക് നേരെ ഉണ്ടായത് വംശീയ ആക്രമണം ആണ്. സൈക്കിൾ കൊണ്ട് ഇടിച്ച ശേഷം കുട്ടികൾ മകളുടെ മുഖത്തും കഴിത്തിലും അടിച്ചെന്നും അനുപ പറഞ്ഞു.
ബെൽഫാസ്റ്റ്: ശരീരഭാഗം കുറയ്ക്കുന്ന വ്യാജ മരുന്നുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം മെഡിസിൻസ് റെഗുലേറ്ററി ഗ്രൂപ്പ് (എംആർജി). വ്യാജ മരുന്ന് ഉപയോഗിച്ച് ആശുപത്രിയിൽ അടുത്തിടെ ധാരാളം പേർ ചികിത്സ തേടിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഇത്തരം മരുന്നുകൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും അതിനാൽ ഉപയോഗിക്കരുതെന്നും എംആർജി വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയും വ്യാജ വെബ്‌സൈറ്റുകളിൽ നിന്നുമാണ് വ്യാജൻമാരുടെ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി ആളുകൾ ഇത്തരം മരുന്നുകൾ വാങ്ങുന്നത്. എന്നാൽ ഇത് ഉപയോഗിച്ചാൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകും. അടുത്തിടെയായി മരുന്നുകളുടെ പാർശ്വഫലങ്ങളെ തുടർന്ന് നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സതേടി എത്തിയത്. പല മരുന്നുകളിലും ശരീരത്തെ സാരമായി ബാധിക്കുന്ന ഘടകങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിനാൽ വ്യാജ മരുന്നുകളിൽ നിന്നും അകന്ന് നിൽക്കണമെന്ന് എംആർജ അറിയിച്ചു.
ഡബ്ലിൻ: ഡബ്ലിനിൽ കാൽനട യാത്രികരായ മലയാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടം. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ല. കഴിഞ്ഞ ദിവസം സ്വാർഡ്‌സിനടുത്ത് ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫുഡ്പാത്തിലേക്കാണ് വാഹനം ഇടിച്ച് കയറിയത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണോ, അതോ മനപ്പൂർവ്വമുള്ള ആക്രമണമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്തിടെയായി അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതിനിടെ ഉണ്ടായ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
