- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
- ജോയ്സ് തോമസിന്റെ കുടുംബത്തിന് കൈത്താങ്ങാകാം; ധനസമാഹരണത്തിന് തുടക്കം
- മീത്തിൽ അജ്ഞാതർ തീയിട്ട ഫാർമസി തുറന്നു
- ഫോട്ട ലൈൽഡ്ലൈഫ് പാർക്ക് തുറന്നു
- ഡ്രോണുകൾ വെടിവെച്ചിടാത്തത് നല്ല തീരുമാനം; പ്രതിരോധ സേനയെ പിന്തുണച്ച് മീഹോൾ മാർട്ടിൻ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. ബുധനാഴ്ചയും ഇന്ത്യക്കാരന് നേരെ ആക്രമണം ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഡബ്ലിൻ 2 ലെ അനന്താര ദി മാർക്കർ ഹോട്ടലിലെ ഷെഫായ ലക്ഷ്മൺ ദാസിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. മൂന്നംഗ സംഘമാണ് അദ്ദേഹത്തെ ആക്രമിച്ചത്. അവശനിലയിലായ ദാസിന്റെ പക്കൽ നിന്നും പ്രതികൾ പണവും മൊബൈൽ ഫോണുകളും ഉൾപ്പെടെ മോഷ്ടിച്ചു. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പാസ്‌പോർട്ട്, 2600 യൂറോ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയാണ് തട്ടിയെടുത്തത്. 21 വർഷമായി അയർലൻഡിൽ താമസിച്ചുവരികയാണ് ലക്ഷ്മൺ ദാസ്.
ഡബ്ലിൻ: അവധിക്കാല യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ ഭയന്ന് അയർലൻഡിലെ ജനങ്ങൾ. മോഷണം ഭയന്നാണ് ഇവർ യാത്രയുടെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ മടിക്കുന്നത്. വീടിന്റെ എല്ലാ വാതിലുകളും ജനാലകളും പൂട്ടിപ്പോകാൻ മടിയ്ക്കുന്നവരും ഏറെയാണ്. മോട്ടോർ ഇൻഷൂറൻസ് ദാതാക്കളായ റെഡ്ക്ലിക്ക് നടത്തിയ സർവ്വേയിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. അയർലൻഡിലെ 28 ശതമാനം പേർ മോഷണം ഭയന്ന് യാത്രയുടെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ഭയക്കുന്നു. 17 ശതമാനം പേർ ദൂരേയ്ക്ക് യാത്ര പോകുമ്പോൾ വീട്ടിൽ ആളുണ്ടെന്ന പ്രതീതിയുണ്ടാക്കാൻ മുഴുവൻ വാതിലുകളും ജനാലകളും പൂട്ടാതെ യാത്ര പോകുന്നു. 51 ശതമാനം പേർ വീട് നോക്കാൻ മറ്റൊരാളെ ഏൽപ്പിച്ച ശേഷമാണ് യാത്ര പോകുന്നത് എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ ഞായറാഴ്ച വരെ ചൂട് തുടരുമെന്ന് മെറ്റ് ഐറാൻ. ഈ വാരം മഴ മാറി നിൽക്കും. ചൂടുള്ള കാലാവസ്ഥയായതിനാൽ മെർക്കുറിയുടെ അളവ് വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. ഞായറാഴ്ചയോടെ നിലവിലെ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ താപനില 23 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. ഈ ദിവസങ്ങളിൽ മെർക്കുറിയുടെ അളവും വർദ്ധിക്കാം. വ്യാഴാഴ്ച പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. വൈകീട്ടോടെ കാർമേഘം മൂടിയ അന്തരീക്ഷം ഉണ്ടാകും. എന്നാൽ മഴ ലഭിക്കില്ല.
ഡബ്ലിൻ: അയർലൻഡിൽ 3,70,000 പേർക്ക് എഐ ചാറ്റ്‌ബോട്ടിനോട് പ്രണയം. പ്യുവർ ടെലികോമിനു വേണ്ടി സെൻസസ് വൈഡ് നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. ചാറ്റ്‌ബോട്ടുമായി പ്രണയത്തിലുള്ളവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. രാജ്യത്ത് 13 ശതമാനം പുരുഷന്മാരാണ് എഐ ചാറ്റ്‌ബോട്ടുമായി പ്രണയ ബന്ധം കാത്തു സൂക്ഷിക്കുന്നത്. ഏഴ് ശതമാനം സ്ത്രീകളും ചാറ്റ്‌ബോട്ടിനെ പ്രണയിക്കുന്നുണ്ട്. മുതിർന്നവരിൽ 20 ശതമാനം പേർ എഐയുമായുള്ള പ്രണയ ബന്ധം മനുഷ്യരുമായുള്ളത് പോലെ സങ്കീർണ്ണമല്ലെന്ന് വിശ്വസിക്കുന്നു. വ്യക്തി ജീവിതത്തിൽ ബന്ധങ്ങൾ കാത്ത് സൂക്ഷിക്കാൻ എഐയുമായുള്ള പ്രണയം നല്ലതാണെന്നാണ് അയർലൻഡിലെ 10 ശതമാനം പേർ വിശ്വസിക്കുന്നത്. എഐയുമായി പ്രണയത്തിലുള്ളവരിൽ 16 ശതമാനം പേർ 25 നും 34 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് സർവ്വേയിലെ കണ്ടെത്തൽ.
ഡബ്ലിൻ: ജോഗിംഗിനിടെ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയ്ക്ക് തടവ്. സിറിയക്കാരനായ ഹോയ്ദ ഹമദിനാണ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസം 26 ന് ആയിരുന്നു ഇയാൾ യുവതിയെ ആക്രമിച്ചത്. ഡബ്ലിനിലെ ഈസ്റ്റ് വാൾ റോഡിൽ രാവിലെയോടെയായിരുന്നു സംഭവം. ജോഗിംഗിനിടെ യുവാവ് യുവതിയുടെ വയറ്റിൽ ഇടിയ്ക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ യുവതി നിലത്ത് വീണു. പിന്നാലെ യുവതിയ്ക്ക് നേരെ ഇയാൾ അസഭ്യവർഷം നടത്തി. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ നികുതി വരുമാനത്തിൽ വർദ്ധന. ജനുവരി മുതൽ ജൂലൈ മാസം വരെ ശേഖരിച്ച നികുതിയിൽ 7.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 56.2 ബില്യൺ യൂറോ നികുതി ഇനത്തിൽ സർക്കാരിന് ലഭിച്ചു. 2024 ൽ ജൂലൈ വരെ 53 ബില്യൺ യൂറോയാണ് വരുമാനമായി ലഭിച്ചത്. എന്നാൽ ഇക്കുറി 3.9 ബില്യൺ യൂറോയുടെ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചകൂടിയാണ് നികുതിയിലെ വർദ്ധനവിൽ പ്രതിഫലിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഈ വർഷം തുടക്കത്തിൽ തന്നെ താരിഫ് ഭീതി രാജ്യത്ത് നിലനിന്നിരുന്നു. ഇതിനിടെയാണ് നികുതി വരുമാനം വർദ്ധിച്ചത് എന്നത് ശ്രദ്ധേയമാണ്. എല്ലാ നികുതിയിലും വർദ്ധനവ് പ്രതിഫലിച്ചിട്ടുണ്ട്. ആദായ നികുതി മാത്രമായി 20.3 ബില്യൺ യൂറോയാണ് ഇക്കുറി ലഭിച്ചത്.
കോർക്ക്: വിപുലമായ ഓണാഘോഷം സംഘടിപ്പിക്കാൻ മാലോ ഇന്ത്യൻ അസോസിയേഷൻ (എംഐഎ). അടുത്ത മാസം 30 ന് (ശനിയാഴ്ച) ഷാൻബാലിമോർ കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷ പരിപാടികൾ നടക്കുക. പരിപാടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. രാവിലെ 10.30 മുതൽ രാത്രി 8 മണിവരെയാണ് ആഘോഷപരിപാടികൾ. പരിപാടിയുടെ ഭാഗമാകുന്നവർക്ക് വിഭവ സമൃദ്ധമായ സദ്യയുണ്ട്. നിരവധി കലാ- കായിക മത്സരങ്ങളും പരമ്പരാഗത ആഘോഷങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. അയർലൻഡിലെ പ്രമുഖ ബാൻഡ് ആയ ബാക്ക് ബഞ്ചേഴ്‌സ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിപാടിയ്ക്കായുള്ള ടിക്കറ്റുകൾ മാലോയിലെ സ്‌പൈസ് ടൗൺ ഏഷ്യൻ സൂപ്പർമാർക്കറ്റിന്റെ ശാഖയിൽ ലഭിക്കും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
ഡബ്ലിൻ: അയർലൻഡിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നു. ആകെ എത്തുന്നവരിൽ 20 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അയർലൻഡിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിൽ നിന്നായി 40,400 വിദ്യാർത്ഥികൾ അയർലൻഡിൽ എത്തി. ഇതിൽ 20 ശതമാനം ഇന്ത്യക്കാരാണ്. ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ചുരുങ്ങിയ ചിലവിൽ ബിരുദം സ്വന്തമാക്കാമെന്നതും മികച്ച തൊഴിലവസരങ്ങളുമാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ അയർലൻഡിലേക്ക് ആകർഷിക്കുന്നത്. പഠനാന്തര വിസകളും ടെക് കരിയറും വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുന്നു.
ഡബ്ലിൻ: താരിഫിൽ ട്രംപിന് മുന്നറിയിപ്പുമായി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. താരിഫ് നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ അതിന്റെ നഷ്ടം അയർലൻഡിലെ അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന സെക്ഷൻ 232 അന്വേഷണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. താരിഫുമായി മുന്നോട്ട് പോകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു കാര്യം മനസിൽ വയ്ക്കണം. താരിഫ് നിങ്ങളുടെ ഫാർമസ്യൂട്ടിക്കൽ മേഖലയെ ആണ് തകർക്കുക. യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്കിടെ നിരവധി പേരുമായി താനും ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ താരിഫ് ലോകസമ്പദ്‌വ്യവസ്ഥയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ല. പൊതുജനങ്ങൾക്കോ തൊഴിലാളികൾക്കോ ഉപഭോക്താക്കൾക്കോ ഇത് കൊണ്ട് ഗുണം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഹെയ്തിയിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ ജെന ഹെരാട്ടിയുടെ മോചനത്തിനായി അഭ്യർത്ഥിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഹെയ്തിയിലുള്ളവർക്കായി വലിയ സംഭാവനകൾ ജെന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെറിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീഹോൾ മാർട്ടിൻ. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കായി മികച്ച രീതിയിൽ പ്രവർത്തിച്ച വ്യക്തിയാണ് ജെന. ജെനയുടെ മോചനത്തിനായി സാദ്ധ്യമായതെല്ലാം ചെയ്തുവരികയാണ്. നയതന്ത്രപരമായും മറ്റ് ശൃംഖലകളിലൂടെയും ജെനയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജെനയെയും സംഘത്തെയും എത്രയും വേഗം വിട്ടയക്കണമെന്ന് തങ്ങൾ അഭ്യർത്ഥിക്കുകയാണ്. അവരെ ഉപദ്രവിക്കരുത്. ജെന ജനങ്ങൾക്ക് വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
