- ജോയ്സ് തോമസിന്റെ കുടുംബത്തിന് കൈത്താങ്ങാകാം; ധനസമാഹരണത്തിന് തുടക്കം
- മീത്തിൽ അജ്ഞാതർ തീയിട്ട ഫാർമസി തുറന്നു
- ഫോട്ട ലൈൽഡ്ലൈഫ് പാർക്ക് തുറന്നു
- ഡ്രോണുകൾ വെടിവെച്ചിടാത്തത് നല്ല തീരുമാനം; പ്രതിരോധ സേനയെ പിന്തുണച്ച് മീഹോൾ മാർട്ടിൻ
- ചരിത്രത്തിൽ തന്നെ ആദ്യം; ഏറ്റവും വലിയ ജലവിതരണ പദ്ധതിയുമായി ഉയിസ് ഐറാൻ
- ഡൗണിൽ കാരവന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
- ക്യാൻസർ രോഗികൾക്ക് പുതിയ എഐ ടൂൾ; നിർണായക ചുവടുവയ്പ്പുമായി ഡബ്ലിനിലെ ആശുപത്രി
- വെസ്റ്റ്മീത്തിൽ വാഹനാപകടം; 60 കാരൻ മരിച്ചു
Author: sreejithakvijayan
സ്ലിഗോ: സ്ലിഗോയിൽ കാണാതായ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടർന്ന് പോലീസ്. 14 കാരിയായ ലൂസി കാവ്‌ലിയെ ആണ് കാണാതായത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ നാല് മുതലാണ് പെൺകുട്ടിയെ കാണാതായത്. റോസസ് പോയിന്റിൽ നിന്നാണ് കാണാതായത് എന്നാണ് വീട്ടുകാർ നൽകുന്ന വിവരം. മെലിഞ്ഞ ശരീരവും ചുവന്ന മുടിയും നീലക്കണ്ണുകളുമാണ് ലൂസിയ്ക്കുള്ളത്. അഞ്ചടി മൂന്ന് ഇഞ്ചാണ് ഉയരം. കാണാതാകുമ്പോൾ കുട്ടി ലെഗ്ഗിംഗ്‌സും ചാര നിറത്തിലുള്ള ഹുഡിയുമാണ് ധരിച്ചിരുന്നത്.
ഡബ്ലിൻ: അയർലൻഡിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് പ്രമുഖ മ്യൂസിക്കൽ ബാൻഡ് ആയ കിംഗ്ഫിഷർ. അടുത്ത സമ്മറിലാകും ബാൻഡ് അയർലൻഡുകാർക്കായി സംഗീത വിസ്മയം ഒരുക്കുക. ബാൻഡിന്റെ മൂന്ന് പരിപാടികൾ അടുത്ത വർഷം ഉണ്ടാകും. ജൂൺ 9 ന് ബെൽഫാസ്റ്റിലെ എസ്എസ്ഇ അരീനയിലാണ് ആദ്യ പരിപാടി. പിന്നീട് ജൂൺ 12 ന് കോർക്കിലെ വിർജിൻ മീഡിയ പാർക്കിലും പരിപാടി അവതരിപ്പിക്കും. ജൂൺ 13 ന് ഡബ്ലിനിലെ മലാഹൈഡ് കാസിലിലെ പരിപാടിയോടെ കിംഗ്ഫിഷറിന്റെ സംഗീത പരിപാടികൾക്ക് സമാപനമാകും. ഓഗസ്റ്റ് 22 ന് അവരുടെ ആദ്യ ആൽബമായ ‘ഹാൽസിയോൺ’ പുറത്തിറങ്ങും. ഇതിന് മുന്നോടിയായിട്ടാണ് പ്രഖ്യാപനം.
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനിടെ ചർച്ചയായി ഇന്ത്യൻ പ്രവാസിയുടെ പോസ്റ്റ്. റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ അയർലൻഡിനെ മറ്റൊരു ഇന്ത്യ ആക്കരുതെന്നാണ് പോസ്റ്റിൽ പറയുന്നത്. നമ്മൾ ഐറിഷ് സംസ്‌കാരവുമായി പൊരുത്തപ്പെടേണ്ടതല്ലേ? എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. താൻ ഒരു ഇന്ത്യൻ പ്രവാസിയാണെന്ന് കുറിപ്പിൽ എഴുത്തുകാരൻ അവകാശപ്പെടുന്നു. അയർലൻഡിലേക്ക് കുടിയേറുന്ന ഇന്ത്യക്കാർ ഇവിടുത്തുകാരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും സ്വീകരിക്കണം. നമ്മൾ താമസിക്കുന്ന രാജ്യത്തെ മറ്റൊരു ഇന്ത്യയാക്കി മാറ്റാൻ ശ്രമിക്കരുത്. നമ്മൾ താമസിക്കുന്ന രാജ്യത്തിന്റെ സംസ്‌കാരത്തെ ബഹുമാനിക്കണം എന്നും റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നു. അതേസമയം വലിയ വിമർശനങ്ങളാണ് കുറിപ്പിനെതിരെ ഉയരുന്നത്. എഴുത്തിനെ പിന്തുണയ്ക്കുന്നവരും ഉണ്ട്.
ഡബ്ലിൻ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അനുസ്മരണ സമ്മേളനം നടത്താൻ ക്രാന്തി അയർലൻഡ്. ഞായറാഴ്ച ( ഓഗസ്റ്റ് 10) വൈകീട്ട് മൂന്ന് മണിയ്ക്ക് ഡബ്ലിനിലെ അൽസാ സ്‌പോർട്‌സ് സെന്ററിലാണ് സമ്മേളനം. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ , എം.പി ജോസ് കെ. മാണി എന്നിവർ ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കും. അയർലൻഡിലെ വിവിധ സാംസ്‌കാരിക സംഘടനകളിലെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കുചേരും. പരിപാടിയിലേക്ക് ഐറിഷ് മലയാളി സമൂഹത്തെ ക്രാന്തി അയർലൻഡ് കേന്ദ്ര കമ്മിറ്റി സ്വാഗതം ചെയ്തു.
ഡബ്ലിൻ: സൗത്ത് ഡബ്ലിൻ മേയർ സ്ഥാനത്ത് നിന്നും രാജിവച്ചതിന് പിന്നാലെ ബേബി പെരേപ്പാടനെതിരെ ആരോപണം. അദ്ദേഹം കൂടി ഉൾപ്പെട്ട റിക്രൂട്ട്‌മെന്റ് കമ്പനി ഇന്ത്യൻ നഴ്‌സുമാരിൽ നിന്നും പണം തട്ടിയെന്നാണ് ആരോപണം. ഐറിഷ് മാധ്യമമായ ദി ജേണലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരുമായി ഇടപാടുകൾ നടത്തിയ മൂന്ന് പേർ മാദ്ധ്യമത്തെ സമീപിച്ചതോടെയാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ചാലക്കുടി സ്വദേശിയായ ബാബു വല്ലൂരാനുമായി ചേർന്ന് 2022 ൽ അയർലൻഡിൽ ബേബി ആരംഭിച്ച ഏഞ്ചൽ കെയർ കൺസൾട്ടൻസി ലിമിറ്റഡിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇന്ത്യൻ നഴ്‌സുമാരിൽ നിന്ന് ആയിരക്കണക്കിന് യൂറോ ‘ഏജൻസി ഫീസ്’ ഈടാക്കിയതയാണ് പരാതി. പരാതിക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാധ്യമം നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് വാർത്ത പുറത്തുവിട്ടത്. അടുത്തിടെയാണ് മേയർ സ്ഥാനം ബേബി പെരേപ്പാടൻ രാജിവച്ചത്. നിലവിൽ താലയിലെ ഫിനഗേൽ കൗൺസിലറാണ് അദ്ദേഹം.
ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ഒരു മാസത്തേയ്ക്കാണ് കേസിലെ പ്രതിയായ 23 കാരൻ അബ്ദുള്ള ഖാന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. നേരത്തെയുള്ള കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇയാളെ ക്ലോവർഹിൽ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ സെപ്തംബർ മൂന്നിന് കോടതി അടുത്ത വാദം കേൾക്കും. ജൂലൈ 29 ന് ആയിരുന്നു കാപ്പൽ സ്ട്രീറ്റിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരനെ അബ്ദുള്ള കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അപ്പോൾ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ വേളയിൽ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ നിർദ്ദേശം വരുന്നതുവരെ ജയിലിൽ തുടരാനായിരുന്നു ജസ്റ്റിസിന്റെ നിർദ്ദേശം.
ബെൽഫാസ്റ്റ്: മഗേരയിൽ വീടിനുള്ളിൽ സ്‌ഫോടനം. മുല്ലാഗ് പാർക്കിലെ പൂട്ടി കിടന്നിരുന്ന വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ വീടിന്റെ ചുവരുകൾക്കും ജനാലകൾക്കും കേടുപാടുകൾ ഉണ്ടായി. സംഭവ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പോലീസും വിദഗ്ധ സംഘവും പരിശോധനയ്‌ക്കെത്തി. ഇവിടെ നിന്നും വിദഗ്ധപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം സംഭവം പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ തുണിക്കടകളിൽ മോഷണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആയിരുന്നു ജംഗ്ഷൻ 1 ഒട്ട്‌ലെറ്റിലെ കടകളിൽ അഞ്ചംഗ സംഘം മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസുകളും ആയിരുന്നു ഇവർ മോഷ്ടിച്ചത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായ സംഘത്തിലുള്ളത്.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. അടുത്ത രണ്ട് ദിവസങ്ങളിലും നേരിയ ചാറ്റൽ മഴ രാജ്യത്ത് അനുഭവപ്പെടും. പകൽ സമയം താപനില 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. ഇന്ന് വൈകുന്നേരം കാർമേഘം മൂടിയ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയും ലഭിക്കും. വടക്കൻ മേഖലയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. ഉൾസ്റ്റർ, കൊണാച്ച് എന്നീ മേഖലകളിൽ നല്ല തണുത്ത കാലാവസ്ഥ തുടരും.
ബെൽഫാസ്റ്റ്: ഗാർഹിക പീഡനക്കേസിൽ പോലീസുകാരന് ശിക്ഷ വിധിച്ച് കോടതി. ആർഡ്‌മോർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ അലൻ മക്‌കെന്നിയ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മുൻ പങ്കാളിയെ രണ്ട് വർഷത്തോളം കാലം ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരായ കേസ്. 18 മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതിന് പുറമേ 100 മണിക്കൂർ സാമൂഹ്യ സേവനം നടത്താനും നിർദ്ദേശമുണ്ട്. അതേസമയം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മക്‌കെന്നിയെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
