- യുവാവിന് മർദ്ദനം; ഗുരുതര പരിക്ക്
- വീടിന് നേരെ വെടിവയ്പ്പ്; സംഭവം നോർത്ത് ബെൽഫാസ്റ്റിൽ
- ടിപ്പററിയിൽ കൗമാരക്കാരായ പെൺകുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്
- അയർലൻഡിൽ താപനില കുറയുന്നു
- മീത്തിൽ വാഹനാപകടം; 80 കാരിയ്ക്ക് പരിക്ക്
- പൊതു ചിലവ് വർധിപ്പിക്കാൻ ഐറിഷ് സർക്കാർ
- യുവതിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; ഒരാൾക്കെതിരെ കേസ്
- കോസ്റ്റ് റെന്റൽ ഹോം സ്കീം; ആദംസ്ടൗണിലെ വീടുകൾക്കായുളള അപേക്ഷകൾ സ്വീകരിക്കുന്നു
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ സുരക്ഷിതരല്ലാതെ ആശുപത്രി ജീവനക്കാർ. ഇവർക്ക് നേരെയുള്ള ആക്രമണങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നാല് വർഷത്തിനുള്ളിൽ എച്ച്എസ്ഇ ജീവനക്കാർ 25,700 ലധികം ആക്രമണങ്ങൾക്ക് ഇരയായി. ആശുപത്രികളിലെ ഹൗസ് കീപ്പിംഗ് ജീവനക്കാർ ഉൾപ്പെടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ആക്രമണത്തിന് ഇരയായവരിൽ 852 ജീവനക്കാർക്ക് സാരമായ പരിക്കുകൾ സംഭവിച്ചു. ഇതിൽ എല്ലിന് പൊട്ടൽ ഉണ്ടാക്കിയ ആക്രമണങ്ങൾവരെ ഉൾപ്പെടുന്നു. ഇതിന് പുറമേ ദീർഘകാല വൈകല്യങ്ങൾ ഉണ്ടാക്കുന്ന ശാരീരിക മാനസിക ആക്രമണങ്ങൾക്കും ആരോഗ്യപ്രവർത്തകർ ഇരയായിട്ടുണ്ട്. ആക്രമിക്കപ്പെട്ട ആരോഗ്യപ്രവർത്തകരിൽ 60 ശതമാനം പേരും നഴ്‌സുമാരാണ്. നഴ്‌സുമാർ ആക്രമിക്കപ്പെട്ട 15,526 സംഭവങ്ങൾ കഴിഞ്ഞ നാല് വർഷത്തിനിടെ ഉണ്ടായി.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 25 വയസ്സുള്ള വില്യം ഹെവിറ്റ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ആൻഡ്രിമിലെ ലൗഘരീമ റോഡിൽവച്ച് വില്യം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ബെൽഫാസ്റ്റ് സ്വദേശിയാണ് വില്യം. രാവിലെ 11.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. വില്യം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ വിവരം അറിഞ്ഞ് പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി. തുടർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ കൈവശമുളളവരും വിവരങ്ങൾ അറിയുന്നവരും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
പോട്ടാഡൗൺ: സൺഡേ സ്‌കൂൾ കുട്ടികൾക്കായി വിനോദയാത്ര സംഘടിപ്പിച്ച് സെന്റ് അൽഫോൺസാ സിറോ മലബാർ കമ്യൂണിറ്റി. ഈ മാസം രണ്ടിനായിരുന്നു വിനോദയാത്ര. കമ്മിറ്റി അംഗങ്ങളായ മോൻസി തോമസ്, ലാലിച്ചൻ ജോസഫ്, ബൈജു മാളിയേക്കൽ, ജോമോൻ പള്ളിയാൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വിനോദയാത്ര സംഘടിപ്പിച്ചത്. രാവിലെ 10 മണിയ്ക്ക് ഡെങ്കനോൺ പാർക്കിൽ നടന്ന പരിപാടി ഫാ. സജി ഡൊമിനിക്ക് ഉദ്ഘാടനം ചെയ്തു. സൺഡേ സ്‌കൂൾ ഹെഡ്മിസ്ട്രസ് അഞ്ജു ഷെയിസ് പരിപാടിയ്ക്ക് സ്വാഗതമരുളി. കുട്ടികൾക്കും മുതിർന്നവർക്കുമായി കലാകായിക മത്സരങ്ങളും യാത്രുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വൈകീട്ട് ആറ് മണിയ്ക്കായിരുന്നു യാത്രയ്ക്ക് സമാപനം ആയത്.
വാട്ടർഫോർഡ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ അനുസ്മരണയോഗം സംഘടിപ്പിച്ച് എഐസി ബ്രിട്ടൻ ആൻഡ് അർലൻഡ്. വാട്ടർഫോർഡിൽ കഴിഞ്ഞ ദിവസം ആയിരുന്നു യോഗം. എഐസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിലാഷ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സാമൂഹിക- സാംസ്‌കാരിക സംഘടനകളിൽ നിന്നും നിരവധി പേർ പങ്കെടുത്തു. യോഗത്തിൽ നവീൻ കെ.എസ് അദ്ധ്യക്ഷനായി. ദയാനന്ദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഡബ്ലിൻ: 11ാമത് ഇന്ത്യ ഡേ ഫെസ്റ്റിവൽ മാറ്റിവച്ചു. ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനം, ഞായറാഴ്ച ഫീനിക്‌സ് പാർക്കിൽ ആയിരുന്നു ഇന്ത്യ ഡേ ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചിരുന്നത്. അയർലൻഡ് ഇന്ത്യാ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിൽ ചെയർമാൻ പ്രശാന്ത് ഷുക്കിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യാ ദിനം ആചരിക്കുന്നതിനുള്ള നിലവിലെ സാഹചര്യം അനുകൂലമല്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2015 മുതൽ എല്ലാ വർഷവും അയർലൻഡ് ഇന്ത്യാ കൗൺസിൽ ഇന്ത്യാ ഡേ സംഘടിപ്പിച്ചുവരുന്നു. 10 വർഷക്കാലമായി തുടർച്ചയായി നടന്ന പരിപാടിയ്ക്ക് ആദ്യമായിട്ടാണ് മുടക്കം വരുന്നത്.
ബെൽഫാസ്റ്റ്: പിഎസ്എൻഐ (പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡ്) ഡിക്റ്റക്ടീവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. 45 ഉം 25 ഉം വയസ്സ് പ്രായമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിഎസ്എൻഐ ഡിക്റ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ജോൺ ക്ലാഡ്‌വെല്ലിനെയായിരുന്നു വെടിവച്ച് കൊല്ലാൻ ശ്രമിച്ചത്. സ്റ്റുവർട്ട്ടൗണിൽ നിന്നാണ് 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ നിന്നും 25 കാരനും പിടിയിലാകുകയായിരുന്നു. ഇവരുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഇതിന് പുറമേ ഇവരുടെ വീട്ടിൽ പരിശോധനയും നടത്തി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് മേൽ തീവ്രവാദക്കുറ്റം ചുമത്തി. ഇവരെ മസ്‌ഗ്രേവ് ക്രൈം സ്യൂട്ടിലാണ് പാർപ്പിച്ചിട്ടുള്ളത്. 2023 ഫെബ്രുവരിയിൽ ആയിരുന്നു സംഭവം. ടൈറോണിലെ ഒമാഗിൽ വച്ചായിരുന്നു ജോണിനെ ഇവർ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒമാഗിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ വച്ച് നിരവധി തവണ പ്രതികൾ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
ഡൗൺ: ഡൗൺപാട്രിക്കിലെ മരിയൻ പാർക്കിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. രണ്ട് കുട്ടികളുടെ അച്ഛനും മുത്തച്ഛനുമായ 50 വയസ്സുള്ള സ്റ്റീഫൻ ബ്രന്നിഗാൻ ആണ് കൊല്ലപ്പെട്ടത്. മരിയൻ പാർക്ക് സ്വദേശിയാണ് അദ്ദേഹം. ഇന്നലെ ഉച്ചയോടെയായിരുന്നു സ്റ്റീഫനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഉച്ചയ്ക്കാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ സ്റ്റീഫനെ കണ്ടെത്തിയത്.
കോർക്ക്: കൗണ്ടി കോർക്കിലെ മെയ്ഫീൽഡിൽ വീട്ടിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു മൂന്നംഗ സംഘം പ്രദേശത്തെ വീട്ടിൽ മോഷണം നടത്തിയത്. വീടിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുകയായിരുന്നു. കൈവശം ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ക്രിമിനൽ സംഘം ഇതുപയോഗിച്ച് മോഷണം തടയാൻ എത്തിയവരെ നേരിട്ടു. ഇവരുടെ ആക്രമണത്തിൽ 30 വയസ്സുള്ള യുവാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം അവിടെ പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. സംഭവം അറിഞ്ഞയുടൻ പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഡബ്ലിൻ: ക്ലിക്ക് ആൻഡ് കളക്ട് സേവനം പുനരാരംഭിച്ച് മാർക്ക് ആൻഡ് സെപ്ൻസർ. ഹാക്കിംഗിനെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചതിന് പിന്നാലെയാണ് സേവനം വീണ്ടും ആരംഭിച്ചത്. 15 ആഴ്ചകൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് കമ്പനി സേവനം പുനരാരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 25 ന് ആയിരുന്നു മാർക്ക് ആൻഡ് സ്‌പെൻസറിന്റെ വെബ്‌സൈറ്റും ആപ്പും ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന് ഓൺലൈൻ വഴിയുള്ള ഓർഡർ എടുക്കലും ഡെലിവറികളുമെല്ലാം കമ്പനി നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് ജൂൺ 10 ന് വീണ്ടും സേവനം ആരംഭിച്ചെങ്കിലും പ്രശ്‌നങ്ങളെ തുടർന്ന് നിർത്തി. പിന്നീട് ഇന്ന് മുതലാണ് ക്ലിക്ക് ആൻഡ് കളക്ട് സേവനം തുടങ്ങിയത്.
ഡൗൺ: കൗണ്ടി ഡൗണിലെ ഡൗൺപാട്രിക്കിൽ ജാഗ്രതാ നിർദ്ദേശം. യുവാവ് മരിക്കുകയും ക്രൈസ്തവ പുരോഹിതന് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം. അതേസമയം ഇരുസംഭവങ്ങളിലും ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ഭീതിയിലാണ് പ്രദേശവാസികൾ. ഞായറാഴ്ചയായിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രദേശത്ത് അക്രമ സംഭവങ്ങൾ ഉണ്ടായത്. ഇന്നലെ രാവിലെ 10 മണിയോടെ സെന്റ് പാട്രിക്കിലെ പള്ളിയിൽ എത്തിയ യുവാവ് ഫാ. കാനൻ ജോൺ മുറെയെ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് ഉച്ചയ്ക്ക് 12 മണിയോടെ മരിയൻ പാർക്കിൽ യുവാവ് കൊല്ലപ്പെടുകയായിരുന്നു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
