- യുവാവിന് മർദ്ദനം; ഗുരുതര പരിക്ക്
- വീടിന് നേരെ വെടിവയ്പ്പ്; സംഭവം നോർത്ത് ബെൽഫാസ്റ്റിൽ
- ടിപ്പററിയിൽ കൗമാരക്കാരായ പെൺകുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്
- അയർലൻഡിൽ താപനില കുറയുന്നു
- മീത്തിൽ വാഹനാപകടം; 80 കാരിയ്ക്ക് പരിക്ക്
- പൊതു ചിലവ് വർധിപ്പിക്കാൻ ഐറിഷ് സർക്കാർ
- യുവതിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; ഒരാൾക്കെതിരെ കേസ്
- കോസ്റ്റ് റെന്റൽ ഹോം സ്കീം; ആദംസ്ടൗണിലെ വീടുകൾക്കായുളള അപേക്ഷകൾ സ്വീകരിക്കുന്നു
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ അസസ്‌മെന്റ് ഓഫ് നീഡ് (എഒഎൻ) പൂർത്തിയാക്കാൻ കാത്തിരിക്കുന്നത് 15,000 ലധികം കുട്ടികൾ. 2025 ലെ രണ്ടാംപാദം വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 16,593 കുട്ടികളാണ് അസസ്‌മെന്റ് ഓഫ് നീഡിനായി കാത്തിരിക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ ഇത് സംബന്ധിച്ച 6,613 അപേക്ഷകളും രണ്ടാം പാദത്തിൽ 3,482 അപേക്ഷകളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനത്തിന്റെ വർദ്ധനവ് ഇക്കുറി അപേക്ഷകളിൽ ഉണ്ടായിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ 1,516 പേരുടെ അസസ്‌മെന്റ് ഓഫ് നീഡ് പൂർത്തിയാക്കി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സേവനം പൂർത്തിയാക്കുന്നതിൽ 53 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ട്. 2024 992 പേരുടെ അസസ്‌മെന്റ് ആണ് പൂർത്തിയാക്കിയത്.
ഡബ്ലിൻ: അയർലൻഡിൽ പുതിയ ആസ്ഥാനം ആരംഭിച്ച് ഡാറ്റ ആന്റ് എഐ കമ്പനിയായ ഇഎക്‌സ്എൽ. പുതിയ അന്താരാഷ്ട്ര ബിസിനസ് ആസ്ഥാനം ഡബ്ലിനിലാണ് ഉള്ളത്. കമ്പനിയുടെ വളർച്ചയിൽ ഡബ്ലിനിലെ ആസ്ഥാനം ഏറെ നിർണായകമാകും. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി 2023 മുതലാണ് അയർലൻഡിൽ പ്രവർത്തനം ആരംഭിച്ചത്. ആഗോളതലത്തിൽ 61,000 ആളുകൾ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ഡാറ്റകളെ വിശകലനം ചെയ്യാനും അത് ശരിയായ രീതിയിൽ വിനിയോഗിക്കാനും ഇഎക്‌സ്എൽ സഹായിക്കും. ഗൂഗിൽ, മൈക്രോസോഫ്റ്റ്, എഡബ്ലുഎസ്, എൻവിഡിയ എന്നീ ടെക് കമ്പനികളുമായി ചേർന്നാണ് ഇഎക്‌സ്എല്ലിന്റെ പ്രവർത്തനം.
ഡബ്ലിൻ: അംഗീകാരമില്ലാത്ത വെബ്‌സൈറ്റുകളിൽ നിന്നും മരുന്നുകൾ വാങ്ങരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഐറിഷ് ഫാർമസി യൂണിയൻ. ഇത്തരം സൈറ്റുകളിൽ നിന്നും ലഭിക്കുന്ന വ്യാജ മരുന്നുകൾ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ മരുന്നുകൾ വാങ്ങാൻ അംഗീകൃത വെബ്‌സൈറ്റുകൾ സന്ദർശിക്കണമെന്നും ഐപിയു നിർദ്ദേശിച്ചു. മാധ്യമത്തോട് സംസാരിക്കുന്നതിനിടെ ഐപിയു പ്രസിഡന്റ് ടോം മുറിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. അംഗീകാരമില്ലാത്ത വെബ്‌സൈറ്റുകൾ മരുന്നുകൾ വാങ്ങാൻ ആളുകൾ പ്രയോജനപ്പെടുത്തുന്നു എന്നത് വലിയ ആശങ്കയുളവാക്കുന്ന ഒന്നാണ്. കാരണം എന്താണ് തരുന്ന മരുന്നിൽ ഉളളത് എന്ന് രോഗികൾക്ക് അറിയില്ല. ചില മരുന്നുകളിൽ ആവശ്യമുള്ളത് ഉണ്ടാകില്ല. അതേസമയം മറ്റുമരുന്നുകളിൽ ശരീരത്തിന് ദോഷം ചെയ്യുന്ന ഘടകങ്ങൾ ഉണ്ടാകും. അതിനാൽ അംഗീകൃതമല്ലാത്ത സൈറ്റുകളിൽ നിന്നും മരുന്നുകൾ വാങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടാകുന്ന വംശീയ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ശക്തമായ പോലീസ് ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി. കുടിയേറ്റ സഹമന്ത്രി കോം ബ്രോഫിയാണ് വിഷയത്തിൽ നിർണായക പ്രതികരണം നടത്തിയത്. ഇത്തരം ആക്രമണങ്ങൾ ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. അയർലൻഡിൽ ഗുരുതര കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ ഇതിൽ മാറ്റം ഉണ്ടായി. വംശീയ ആക്രമണങ്ങൾ വർദ്ധിച്ചു. ഇത്തരം സംഭവങ്ങൾക്കതിരെ ശക്തമായ പോലീസ് നടപടിയുണ്ടാകണം. വംശീയ ആക്രമണം ഭയാനകമാണെന്നും ബ്രോഫി പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ബ്രോഫി.
ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ഉയർന്ന ചൂട് അനുഭവപ്പെടാൻ സാദ്ധ്യത. ഈ വാരം താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. അതേസമയം വ്യാപക മഴയ്ക്കും ഈർപ്പമുള്ള കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാന്റെ വിലയിരുത്തൽ. വൈകുന്നേരങ്ങളിൽ ആയിരിക്കും രാജ്യത്ത് മഴ ലഭിക്കുക. ചിലയിടങ്ങളിൽ നേരിയ മഴയും മറ്റ് ചിലയിടങ്ങളിൽ ശക്തമായ മഴയും അനുഭവപ്പെടും. ഈ വാരം കൂടുതൽ ദിവസങ്ങളും ഈർപ്പമുള്ളതും ചൂടുള്ളതുമാകും. പകൽ സമയത്ത് നല്ല വരണ്ട, തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. ഇന്ന് വെയിലുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വടക്ക് ഭാഗത്ത് മഴയ്ക്ക് സാദ്ധ്യതയുണ്ട്. 21 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്ത് ചൂട് അനുഭവപ്പെടുക.
ഗാൽവെ: പ്രൊഫസർ ഡേവിഡ് ജെ ബേണിനെ പുതിയ പ്രസിഡന്റ് ആയി നിയമിച്ച് ഗാൽവെ സർവ്വകലാശാല. പ്രൊഫ. പീറ്റർ മക്ഹഗിന്റെ പിൻഗാമിയായിട്ടാണ് നിയമനം. ഗാൽവെ സർവ്വകലാശാലയുടെ 14ാമത് പ്രസിഡന്റ് ആണ് ഡേവിഡ്. ഡേവിഡിന്റെ ചുമതല അടുത്ത മാസം മുതൽ ആരംഭിക്കും. യുകെയിലെ ന്യൂകാസിൽ യൂണിവേഴ്‌സിറ്റിയുടെ മെഡിക്കൽ സയൻസ് ഫാക്കൽറ്റി പ്രൊ-വൈസ് ചാൻസിലറാണ് അദ്ദേഹം. ഇതിന് പുറമേ ന്യൂകാസിൽ അപ്പോൺ ടൈൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിന്റെ മൂവ്‌മെന്റ് ഡിസോർഡേഴ്‌സ് ന്യൂറോളജി പ്രൊഫസറും ഓണററി കൺസൾട്ടന്റ് ന്യൂറോളജിസ്റ്റുമാണ് അദ്ദേഹം. സ്ഥാനം ഏറ്റെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബേൺ പറഞ്ഞു.
കോർക്ക്: കൗണ്ടി കോർക്കിലുണ്ടായ തീപിടിത്തത്തിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. രണ്ട് വീടുകൾ ഭാഗീകമായി കത്തിനശിച്ചു. മറ്റ് വീടുകളുടെ മേൽക്കൂരകളിലേക്ക് തീ പടർന്നു. കരിഗലിനിൽ ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം എന്നാണ് വിവരം. ഈ തീ ഗ്യാസ് സിലിണ്ടറുകളിലേക്ക് പടർന്നത് സാഹചര്യം ഗുരുതരമാക്കി. ശക്തമായ കാറ്റുള്ള കാലാവസ്ഥയായിരുന്നു പ്രദേശത്ത് അനുഭവപ്പെട്ടിരുന്നത്. ഇതോടെ തീ മറ്റ് വീടുകളിലേക്കും വ്യാപിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
ക്ലെയർ: ക്ലെയറിലെ സംഗീതോത്സവത്തിൽ പങ്കുകൊണ്ട് ആഫ്രിക്കയിൽ നിന്നുള്ള സംഘവും. മൊസാംബിക്കിൽ നിന്നുള്ള സംഗീതജ്ഞരാണ് കിഴക്കൻ ക്ലെയറിലെ ഫീക്കിൾ ഗ്രാമത്തിൽ നടന്ന പരിപാടിയുടെ ഭാഗമായത്. പരമ്പരാഗത സംഗീതജ്ഞർക്കൊപ്പം ആഫ്രിക്കൻ സംഘം കൂടി ചേർന്നതോടെ പരിപാടി ഗംഭീരമായി. നൂറ് കണക്കിന് പേരാണ് ഇവരുടെ പരിപാടി കാണാൻ എത്തിയത്. ഫീക്കിൾ ട്രഡീഷണൽ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് സംഗീത പരിപാടി നടക്കുന്നത്. തുടർച്ചയായ 38ാം വർഷമാണ് ഇവിടെ പരിപാടി നടക്കുന്നത്. എന്നാൽ ആഫ്രിക്കൻ സംഘത്തിന്റെ വരവ് പരിപാടിയെ വേറിട്ടതാക്കി. മൊസാംബിക്വാൻ ഗ്രൂപ്പ് സിക്വിറ്റ്‌സി മൊസാംബിക് യൂത്ത് ഓർക്കസ്ട്രയിലെ അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും പുരോഹിതന് നേരെയുണ്ടായ ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് വിവരങ്ങൾ ലഭിച്ചത് എന്നാണ് സൂചന. ഇന്നലെയായിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരു സംഭവങ്ങളും ഉണ്ടായത്. സെന്റ് പാട്രിക് അവന്യുവിലെ ചർച്ചിലെ പുരോഹിതനാണ് ആക്രമണത്തിന് ഇരയായത്. പള്ളിയിൽ പ്രാർത്ഥനയ്‌ക്കെന്ന പേരിൽ എത്തിയ യുവാവ് കുപ്പി കൊണ്ട് പുരോഹിതന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഉച്ചയോടെയാണ് മരിയൻ പാർക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവങ്ങളിൽ പോലീസ് ഊർജ്ജിത അന്വേഷണം നടത്തുകയാണ്. അറസ്റ്റ് സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ആക്രമണങ്ങളിൽ ആശങ്ക പ്രകടമാക്കിയ അദ്ദേഹം ഇന്ത്യക്കാരെ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാട്ടർഫോർഡിൽ ആറ് വയസ്സുകാരി ആക്രമിക്കപ്പെട്ട സംഭവം ഭീകരവും ഹൃദയഭേദകവും ആണെന്ന് അദ്ദേഹം പറഞ്ഞു. അയർലൻഡിൽ ഏകദേശം 80,000 ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് വലിയ സംഭാവനയാണ് ഇവർ നൽകുന്നത്. ഇന്ത്യക്കാരില്ലാതെ ആരോഗ്യമേഖലയ്ക്ക് നിലനിൽപ്പില്ല. അയർലൻഡ് വംശീയത വെറുക്കുന്ന രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
