- കോസ്റ്റ് റെന്റൽ ഹോം സ്കീം; ആദംസ്ടൗണിലെ വീടുകൾക്കായുളള അപേക്ഷകൾ സ്വീകരിക്കുന്നു
- ടെസ്റ്റർമാർ ജോലി ചെയ്യുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ; സമരത്തിന് ഫോർസ അംഗങ്ങൾ
- കാർലോ തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു
- വാട്ടർഫോർഡിലെ വിമാന അപകടം; നിർണായക വിവരങ്ങൾ പുറത്ത്
- ഡോണിബ്രൂക്കിലെ പുതുക്കിയ അപ്പാർട്ട്മെന്റ് പദ്ധതിയ്ക്ക് അനുമതി
- സെലൻസ്കിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യം
- ആരോഗ്യ ഇൻഷൂറൻസ്; പോളിസി നിരക്ക് ഉയർത്താൻ ലെവൽ ഹെൽത്തും
- ശ്രീനിവാസൻ അന്തരിച്ചു
Author: sreejithakvijayan
ഡബ്ലിൻ: ഐറിഷ് സൂപ്പർമാർക്കറ്റുകളിൽ നിന്നും സോസേജുകളും തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. സാൽമൊണല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. മാല്ലൻസ് ലൈറ്റിന്റെ സോസേജുകളിലാണ് ബാക്ടീരിയ കണ്ടെത്തിയത്. ഉടനെ തന്നെ ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുകയായിരുന്നു. എക്‌സ്പയറി ഡേറ്റ് 31/7/2025 എന്ന് രേഖപ്പെടുത്തിയ ബാച്ചുകളാണ് തിരിച്ചുവിളിച്ചത്. ഇത്തരം ഉത്പന്നങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചാൽ എക്‌സ്പയറി ഡേറ്റിന് ശേഷവും ഉപയോഗിക്കാം. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കടകളിൽ ഈ ബാച്ച് സ്റ്റോക്കുള്ളവർ വിൽപ്പന നടത്തരുതെന്നും നിർദ്ദേശമുണ്ട്.
ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ പാലിന് ക്ഷാമം നേരിടാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒരു വിഭാഗം ഫാം ജീവനക്കാർ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം സമരവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനും അധികൃതരും തമ്മിൽ ചർച്ചകൾ തുടരുകയാണ്. ഇന്നലെ യൂണൈറ്റ് ട്രേഡ് യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 20 മുതൽ സമരം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. സമരത്തിന്റെ ആദ്യ മൂന്ന് ദിവസം ഫാം പ്രൊഡക്ഷൻ സൈറ്റുകളിലെ ഡ്രൈവർമാരും എൻജിനീയർമാരും സമരത്തിൽ പങ്കാളികളാകും.
ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ഏറ്റവും വലിയ സ്‌റ്റോർ ആരംഭിക്കാൻ തീരുമാനിച്ച് ഡിസ്‌കൗണ്ട് റീട്ടെയ്‌ലറായ ബി ആൻഡ് എം. ആൻഡ്രിമിലെ സ്‌റ്റോറാണ് വിപുലീകരിക്കാനൊരുങ്ങുന്നത്. നോർതേൺ അയർലൻഡിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ സ്‌റ്റോർ ജംഗ്ഷൻ വണ്ണിൽ ആരംഭിക്കും. നിലവിൽ ബി ആൻഡ് എമ്മിന്റെ ഉത്പന്നങ്ങൾ വലിയ ആവശ്യകതയാണ് ആളുകൾക്കിടയിൽ ഉള്ളത്. അതുകൊണ്ട് തന്നെ സറ്റോർ വലുതാക്കണമെന്ന ആവശ്യം ഉപഭോക്താക്കൾ നിരന്തരം ഉയർത്തിയിരുന്നു. ഇത് പരിഗണിച്ചാണ് സ്റ്റോർ വിപുലീകരിക്കുന്നത്. 22,289 ചരുരശ്ര അടിയിലാണ് പുതിയ സ്റ്റോർ ഒരുങ്ങുന്നത്. ഇതിന് പുറമേ ഗ്രോസറി ഉത്പന്നങ്ങൾക്കായി 8,851 ചതുരശ്ര അടിയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 10,746 ചതുരശ്ര അടിയിൽ ഗാർഡൻ സെന്ററും ഒരുക്കിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ കനത്ത ചൂടുള്ള കാലാവസ്ഥയ്ക്ക് തുടക്കം. ഇന്ന് അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന വിവരം മെറ്റ് ഐറാൻ നേരത്തെ പുറത്തുവിട്ടിരുന്നു. വരണ്ട കാലാവസ്ഥയായിരിക്കും പകൽ സമയം അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷം നേരിയ മഴ ലഭിക്കും. നേരിയ കാറ്റും അനുഭവപ്പെടും. രാത്രിയിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ മേഖലയിൽ നല്ല കാർമേഘം മൂടിയ അന്തരീക്ഷം അനുഭവപ്പെടും. രാത്രി 13 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും കുറഞ്ഞ താപനില.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ പാർക്കുകൾ 24 മണിക്കൂറും തുറന്ന് നൽകാനുള്ള തീരുമാനത്തിൽ സമ്മിശ്ര പ്രതികരണം. പൊതുജനങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങളാണ് വിഷയത്തിൽ പങ്കുവച്ചത്. ബെൽഫാസ്റ്റിലെ അഞ്ച് പാർക്കുകളുടെ പ്രവർത്തനസമയം 24മണിക്കൂർ ആക്കാനാണ് നിലവിൽ ബെൽഫാസ്റ്റ് കൗൺസിൽ ആലോചിക്കുന്നത്. ബൊട്ടാണിക്, ഓർമിയു, ബെൽമോണ്ട്, ഫാൾസ്, വുഡ്വാലെ പാർക്കുകളാണ് കൗൺസിലിന്റെ പരിഗണനയിൽ ള്ളത്. വിഷയത്തിൽ യുവർ സേ പ്ലാറ്റ്‌ഫോമിലൂടെ കൗൺസിൽ ഉദ്യോഗസ്ഥർ ഫെബ്രുവരി മുതൽ ഏപ്രിൽവരെ തുറന്ന സർവ്വേ നടത്തിയിരുന്നു. ഇതിലാണ് തീരുമാനത്തെ അനുകൂലിച്ചും എതിർത്തും പ്രതികരണം ഉയർന്നത്. ബൊട്ടാണിക്, ഓർമിയു, ബെൽമോണ്ട് എന്നീ പാർക്കുകളുടെ പ്രവൃത്തി സമയം 24 മണിക്കൂർ ആക്കുന്നതിനെ ആളുകൾ അനുകൂലിച്ചു. എന്നാൽ വുഡ്‌വാലെ പാർക്കിന്റെ പ്രവൃത്തി സമയം വർദ്ധിപ്പിക്കാൻ ആളുകൾ താത്പര്യം കാണിച്ചില്ല.
ലിമെറിക്ക്: ലിമെറിക്കിലെ കാസിൽകോണെലിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്. വീട് ആക്രമിക്കുകയും കാറ് കത്തിക്കുകയും വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോലീസ് നടപടി. സയുധ ഗാർഡ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലാണ് മേഖല. ശനിയാഴ്ച വൈകീട്ട് 5.40 ഓടെ സ്‌കാൻലൻ പാർക്ക് മേഖലയിലെ വീട്ടിൽ ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇതിന് തലേന്ന് പുലർച്ചെ 1.39 ന് പ്രദേശത്തെ വീട്ടിൽ കോടാലികളുമായി എത്തി ഒരു സംഘം ഭീതി പടർത്തുകയായിരുന്നു. ഈ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറും സംഘം കത്തിച്ചു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇരു സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
വാട്ടർഫോർഡ്: വിമാനയാത്രയ്ക്കിടെ മലയാളി കുടുംബത്തിന്റെ വിലപിടിപ്പിക്കുള്ള സാധനങ്ങൾ വിമാന അധികൃതർ നഷ്ടപ്പെടുത്തിയതായി പരാതി. വാട്ടർഫോർഡ് മലയാളികളായ ബിജോയിയ്ക്കും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്. ഇൻഡിഗോ വിമാനയാത്രയ്ക്കിടെ ആയിരുന്നു സംഭവം. കൊല്ലം കുളക്കട സ്വദേശിയാണ് ബിജോയ്. ജൂലൈ 23 ന് ആയിരുന്നു ഭാര്യ ഷീന മാത്യൂസിനും മകനുമൊപ്പം ബിജോയ് അവധിയ്ക്ക് നാട്ടിൽ എത്തിയത്. മുംബൈ വഴി കൊച്ചി എയർപോർട്ടിലേക്ക് ആയിരുന്നു യാത്ര. നാല് ബാഗുകളായിരുന്നു ഇവർ കയ്യിൽ കരുതിയിരുന്നത്. എന്നാൽ മുംബൈയിൽ ഇറങ്ങിയപ്പോൾ ഇതിൽ ഒരു ലഗേജ് കാണാനില്ലായിരുന്നു. തുടർന്ന് രേഖാമൂലം പരാതി നൽകി. ഇതിന് പിന്നാലെ ഈ മാസം രണ്ടിന് ലഗേജ് തിരിച്ച് നൽകിയെങ്കിലും ബാഗിൽ നിന്നും ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും ഉൾപ്പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ പരാതി ഉന്നയിച്ചെങ്കിലും അന്വേഷണം നടക്കുന്നുവെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം. സംഭവത്തിൽ കേരള പോലീസിനും ബിജോയ് പരാതി നൽകിയിട്ടുണ്ട്.
ഗാൽവെ: അഴിമതി കേസിലെ പ്രതികളായ പോലീസുകാരെ കോടതിയിൽ ഹാജരാക്കി. റോസ്‌കോമണിലെ കിൽറ്റീവൻ ബല്ലിനാബോയ് സ്വദേശിയും 42 കാരനുമായ ബ്രയാൻ കരോൾ, ഗാൽവേ സ്വദേശിയും 47 കാരനുമായ ജെയിംസ് മൾഡൗണി എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ തുടർ വിചാരണകൾക്ക് കോടതി നിർദ്ദേശം നൽകി. ലോംഗ്‌ഫോർഡ് ജില്ലാ കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തി നൽകിയെന്നും ഇതിന്റെ തെളിവുകളുള്ള മൊബൈൽ ഫോൺ നശിപ്പിച്ചെന്നുമാണ് ബ്രിയാൻ കരോളിനെതിരായ കുറ്റം. കേസുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തിയ വീട്ടിൽ നിന്നും പണം മോഷ്ടിച്ചതിനാണ് ജെയിംസിനെതിരെ കേസുള്ളത്. ഇരുവരെയും ആന്റി കറപ്ഷൻ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ അഴിമതിയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഡബ്ലിൻ: ‘ദി ബീറ്റിൽസ് വീക്കെൻഡ്’ ആഘോഷിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. ഈ മാസം 22 മുതലാണ് വാരം ആഘോഷിക്കുക. ഇതിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ 22 മുതൽ 24 വരെ ഡബ്ലിനിലെ വിവിധ വേദികളിലായി നടക്കും. ഡബ്ലിനും ലിവർപൂളും തമ്മിലുള്ള ദൃഢമായ ബന്ധത്തെയും സൗഹൃദത്തെയും സൂചിപ്പിക്കാനാണ് ബീറ്റിൽസ് വീക്കെൻഡ് ആഘോഷിക്കുന്നത്. മിഡിൽ ആബി സ്ട്രീറ്റിലെ വിഗ്വാമിലും ടെമ്പിൾ ബാറിലും പാർലമെന്റ് സ്ട്രീറ്റിലും ബീറ്റിൽസ് വീക്കെൻഡിന്റെ ഭാഗമായി ആഘോഷപരിപാടികൾ നടക്കും. ലിവർപൂൾ എന്ന മഹാനഗരവുമായി തങ്ങൾക്ക് ദീർഘകാല ബന്ധമുണ്ടെന്ന് ഡബ്ലിൻ ലോർഡ് മേയർ റേ മക്ആഡം പറഞ്ഞു. ലിവർപൂളുമായി ചേർന്ന് ആഴത്തിലുള്ളതും വാത്സല്യം നിറഞ്ഞതുമായ കുടുംബ-സാമൂഹ്യ ബന്ധം തലമുറകളായി ഡബ്ലിൻ കാത്ത് സൂക്ഷിക്കുന്നു. വാരാന്ത്യ ആഘോഷപരിപാടികൾ ഇരു നഗരങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഗാൽവെ: ഗാൽവെയിൽ വഴിയോരത്ത് നിന്നും കണ്ടെത്തിയ നായ്ക്കുട്ടികളുടെ അമ്മ നായയെ കണ്ടെത്തി. മൃഗസ്‌നേഹികളുടെ ഇടപെടലിനെ തുടർന്നാണ് അമ്മ നായയെ കണ്ടെത്താൻ കഴിഞ്ഞത്. നിലവിൽ അമ്മയും മക്കളും മാഡ്ര എന്ന ഡോഗ് റെസ്‌ക്യൂ ചാരിറ്റി സംഘടനയുടെ പരിചരണത്തിലാണ്. കഴിഞ്ഞ ദിവസമാണ് എൻ59 ൽവച്ച് 13 നായ്ക്കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. ഉടനെ അതുവഴി പോയവർ മാഡ്രയിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെ അവശനിലയിൽ ആയിരുന്നു നായ്ക്കുട്ടികൾ. തുടർന്ന് ഇതിൽ 5 എണ്ണം ചത്തുപോയി. സംഭവത്തിന് പിന്നാലെ അമ്മ നായയെ കണ്ടെത്താനുളള ശ്രമത്തിലായിരുന്നു മാഡ്രയിലെ അംഗങ്ങൾ. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
