- അങ്കക്കലി മുറുകി ; വട്ടിയൂർകാവിന്റെ മനസിൽ ഇടം നേടുന്നതാര് ?
- ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് നീളും; ദൃശ്യം 3 റിലീസ് മാറ്റിവെച്ചു
- ‘നിങ്ങൾ കഴിഞ്ഞ 15 വർഷമായി ഇത് തന്നെ പറയുന്നു‘: കോൺഗ്രസിന്റെ ആരോപണങ്ങളെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ
- അയർലൻഡിലെ നഴ്സുമാരിൽ ഭൂരിഭാഗവും വിദേശികൾ; ഗവേഷണ റിപ്പോർട്ട് പുറത്ത്
- കോൺസുലർ സഹായം തേടുന്ന ഐറിഷ് പ്രവാസികളുടെ എണ്ണത്തിൽ വർധന
- ടിപ്പററിയിലെ ആക്രമണം; വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
- മഴയും, വെയിലും, തണുപ്പും; ഈ വാരം സമ്മിശ്ര കാലാവസ്ഥ
- അനുമതിയില്ലാതെ നിർമ്മിച്ചു; മീത്തിലെ വീട് പൊളിച്ച് മാറ്റി
Author: sreejithakvijayan
ഡബ്ലിൻ: എഐ ജനറേറ്റഡ് കണ്ടന്റ് നിയന്ത്രിക്കാൻ പുതിയ ടൂൾ പരീക്ഷിക്കാൻ ടിക് ടോക്ക്. ഇത്തരം കണ്ടന്റുകൾ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ടൂളാണ് ടിക് ടോക്ക് പരീക്ഷിക്കുന്നത്. എഐ കണ്ടന്റുകളുടെ അതിപ്രസരത്തെ തുടർന്നാണ് തീരുമാനം. ടിക്ക് ടോക്കിന്റെ യൂറോപ്യൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ഫോറത്തിൽ വച്ചാണ് പുതിയ ടൂള് സംബന്ധിച്ച പ്രഖ്യാപനം. ഡബ്ലിനിലെ ഓഫീസിൽ നടന്ന പരിപാടിയിൽ യൂറോപ്പിലെയും യുകെയിലെയും മാധ്യമങ്ങൾ, വിദഗ്ധർ എന്നിവർ പങ്കുകൊണ്ടു.
ഡബ്ലിൻ: ആരോഗ്യ സേവനങ്ങൾക്കായി അധിക തുകയുടെ സഹായം ആവശ്യപ്പെട്ട് ഐറിഷ് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ. ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ഹെൽത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. സേവനങ്ങൾക്കായി 300 മില്യൺ യൂറോയിലധികം ധനസഹായം വേണമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. ദൈനംദിന ചിലവുകൾക്ക് മാത്രമാണ് അധിക പണം. മൂലധന ചിലവുകൾക്കായി 2.1 മില്യൺ യൂറോയും ആവശ്യമാണെന്ന് മക് നീൽ വ്യക്തമാക്കി.
ഡബ്ലിൻ: പ്രധാനമന്ത്രിയാകാൻ താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് രാജിവച്ച ധനമന്ത്രി പാസ്‌കൽ ഡൊണഹോ. രാജിയ്ക്ക് പിന്നാലെ പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയാകുക എന്നതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം എന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന പദവിയാണ് ഇപ്പോൾ തന്നെ തേടിവന്നിരിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയം വിടാൻ തീരുമാനിച്ചത്. നമ്മെ തേടിയെത്തുന്ന ഇത്തരം അവസരങ്ങൾ ഒരിക്കലും പാഴാക്കി കളയരുതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആയിരുന്നു പാസ്‌കൽ ഡൊണഹോ രാജി പ്രഖ്യാപനം നടത്തിയത്. ലോക ബാങ്കിൽ പുതിയ പദവി ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി.
ബെൽഫാസ്റ്റ്: പിഎസ്എൻഐ ഉന്നത ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 37 ഉം 73 ഉം വയസ്സുള്ളവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഭീകരവാദ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിക്റ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ജോൺ ക്ലാഡ്‌വെല്ലിനെയാണ് പ്രതികൾ ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒമാഗിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽവച്ച് പ്രതികൾ ചേർന്ന് അദ്ദേഹത്തിന് നേരെ നിരവധി തവണ നിറയൊഴിക്കുകയായിരുന്നു. 2023 ൽ ആയിരുന്നു സംഭവം.
ഡബ്ലിൻ: ഡബ്ലിനിൽ പ്ലേ ഗ്രൗണ്ടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ നോർത്ത് സെൻട്രൽ ഏരിയ കമ്മിറ്റി ചെയർപേഴ്‌സൺ. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഫിയന്ന ഫെയിൽ കൗൺസിലർ ഡാരിൽ ബാരൺ പറഞ്ഞു. മാധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞായറാഴ്ച രാത്രിയുണ്ടായ സംഭവം അത്യന്തം ഭയാനകവും ഞെട്ടിപ്പിക്കുന്നതും ആണ്. വലിയ തുകയുടെ നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 1 ലക്ഷം യൂറോയുടെ നാശം പ്ലേ ഗ്രൗണ്ടിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ലൈംഗിക ചൂഷണത്തെ തുടർന്ന് പ്രതിവാരം ചൈൽഡ് ലൈനിന്റെ സഹായം തേടുന്നത് 14 കുട്ടികൾ. പ്രതിവർഷം 300 കുട്ടികൾ ചൈൽഡ് ലൈനിന്റെ സഹായം തേടുന്നുണ്ടെന്നും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. അയർലൻഡിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന സൂചന കൂടിയാണ് പുതിയ റിപ്പോർട്ട് നൽകുന്നത്. ബന്ധുക്കളിൽ നിന്നും പീഡനം നേരിടുന്ന 100 കുട്ടികൾ പ്രതിവർഷം ചൈൽഡ് ലൈനിനെ സഹായത്തിനായി ബന്ധപ്പെട്ടിട്ടുണ്ട്. വീട്ടിൽ നിന്നും ക്രൂരമായ പീഡനം നേരിട്ട 200 ഓളം കുട്ടികളും സഹായം തേടിയിട്ടുണ്ട്. ചൈൽഡ് ലൈനിന്റെ സഹായം തേടിയവരിൽ 10 വയസ്സുള്ള കുട്ടികൾ ഉൾപ്പെടെയുണ്ട് എന്നത് ആശങ്കാജനകമാണ്.
ഡബ്ലിൻ: പ്രസിഡന്റ് ആയതിന് പിന്നാലെ ഐറിഷ് മന്ത്രിസഭയിൽ ആദ്യ നിയമനം നടത്തി കാതറിൻ കനോലി. ഹിൽഡെഗാർഡ് നൗട്ടണിനെ വിദ്യാഭ്യാസ യുവജന മന്ത്രിയായി നിയമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ. ധനമന്ത്രി പാസ്‌കൽ ഡൊണഹോയുടെ രാജിയ്ക്ക് പിന്നാലെ മന്ത്രിസഭ പുന:സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് വിദ്യാഭ്യാസ- യുവജന മന്ത്രിസ്ഥാനം നൗട്ടന്റെ കൈകളിൽ എത്തിയത്. നിയമന വാറന്റിൽ ഒപ്പുവച്ച കനോലി ഔദ്യോഗിക മുദ്ര സമ്മാനിച്ചു. മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നൗട്ടനെ പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും അഭിനന്ദിച്ചു.
ഡബ്ലിൻ: ദ്രോഗെഡയിൽ എറണാകുളം സ്വദേശി അന്തരിച്ചു. പച്ചാളം പള്ളിപ്പറമ്പിൽ പി.കെ സനുലാൽ (64) ആണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. മക്കളായ ശ്രീകുമാർ, നവമി എന്നിവർ അയർലൻഡിലാണ് താമസം. ഇതേ തുടർന്ന് സന്ദർശനത്തിനായി ശ്രീകുമാർ താമസിക്കുന്ന ദ്രോഗെഡയിൽ എത്തിയതായിരുന്നു സനുലാൽ. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനായി ധനസഹായ സമാഹരണവും ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ https://www.gofundme.com/f/mr-pc-sanulal-funeral-service?attribution_id=sl:fb7fddec-61bb-4d14-a164-2345bcc5acab&lang=en_IE&ts=1763536486&utm_campaign=fp_sharesheet&utm_medium=customer&utm_source=copy_link ഈ ലിങ്ക് വഴി സഹായം നൽകാം.
ഡബ്ലിൻ: കടബാധ്യതയെ തുടർന്ന് പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും. ഡോ. ജോ ഷീഹാൻ (80), നോറ ഷീഹാൻ (77) എന്നിവരാണ് ഹർജി നൽകിയത്. ഫ്‌ളോറിഡയിലെ പാപ്പരത്ത കോടതിയിൽ ആണ് സംയുക്ത ഹർജി. ഇരുവരും ഫ്‌ളോറിഡയിലാണ് താമസം. ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകളാണ് ഇവർക്കുള്ളത്. ഒരു വർഷം മുൻപ് ഇല്ലിനോയിസിലെ കോടതി ദമ്പതികൾക്കും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും അനുബന്ധ കമ്പനികൾക്കുമെതിരെ 7.2 മില്യൺ യൂറോയുടെ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാപ്പരത്ത ഹർജി നൽകിയിരിക്കുന്നത്.
കോർക്ക്: കോർക്കിൽ വയോധിക ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ സമഗ്ര അന്വേഷണവുമായി പോലീസ്. സംഭവത്തിൽ കൊലപാതകത്തിന് കേസ് എടുത്ത് കർശനമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. അതേസമയം കൊല്ലപ്പെട്ട വയോധികയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. 59 വയസ്സുള്ള സ്ത്രീയ്ക്കും 63 വയസ്സുള്ള പുരുഷനും നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമി കത്തി ഉപയോഗിച്ച് രണ്ട് പേരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 59 വയസ്സുകാരിയ്ക്ക് ജീവൻ നഷ്ടമായി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
