- കോസ്റ്റ് റെന്റൽ ഹോം സ്കീം; ആദംസ്ടൗണിലെ വീടുകൾക്കായുളള അപേക്ഷകൾ സ്വീകരിക്കുന്നു
- ടെസ്റ്റർമാർ ജോലി ചെയ്യുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ; സമരത്തിന് ഫോർസ അംഗങ്ങൾ
- കാർലോ തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു
- വാട്ടർഫോർഡിലെ വിമാന അപകടം; നിർണായക വിവരങ്ങൾ പുറത്ത്
- ഡോണിബ്രൂക്കിലെ പുതുക്കിയ അപ്പാർട്ട്മെന്റ് പദ്ധതിയ്ക്ക് അനുമതി
- സെലൻസ്കിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യം
- ആരോഗ്യ ഇൻഷൂറൻസ്; പോളിസി നിരക്ക് ഉയർത്താൻ ലെവൽ ഹെൽത്തും
- ശ്രീനിവാസൻ അന്തരിച്ചു
Author: sreejithakvijayan
ഡബ്ലിൻ: സുരക്ഷാ ആശങ്കയെ തുടർന്ന് കൂടുതൽ ഭക്ഷ്യോത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്പാറിന്റെ ഗോട്ട്‌സ് ചീസ് ആണ് തിരിച്ചുവിളിച്ചത്. ലിസ്റ്റീയയക്ക് കാരണമായേക്കാവുന്ന അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 12 ഓഗസ്റ്റ് വരെ കാലാവധിയുള്ള 100 ഗ്രാമിന്റെ പാക്കറ്റുകളിലാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ പാക്കറ്റുകൾ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഇതിന് പുറമേ ഉത്പന്നങ്ങൾ വിൽക്കരുതെന്ന് കടകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ലിസ്റ്റീരിയയ്ക്ക് കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് റെഡി മീൽസ്, ചീര ഇല, മല്ലി ഇല എന്നിവ തിരിച്ച് വിളിച്ചിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ഉഷ്തരംഗത്തിന് സാദ്ധ്യതയുള്ളതായി മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ അയർലൻഡിൽ ചൂട് കൂടിയ കാലാവസ്ഥയാകും അനുഭവപ്പെടുക. ഇതാണ് ഉഷ്ണതരംഗത്തിന് കാരണം ആകുന്നത്. ഈ വാരവും ചിലപ്പോൾ അടുത്ത വാരവും കനത്ത ചൂട് ആയിരിക്കും അയർലൻഡിൽ അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാനിലെ കാലാവസ്ഥാ ഗവേഷകയായ സിയോഭാന റയാൻ പറഞ്ഞു. ഇത് രാജ്യത്ത് ഉഷ്ണതരംഗത്തിന് കാരണമാകും. അഞ്ചോ അതിൽ കൂടുതലോ ദിവസം ഈ സ്ഥിതി നിലനിന്നേക്കാം. അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസോ 28 ഡിഗ്രി സെൽഷ്യസോ ആയി ഉയർന്നേക്കാം. അതേസമയം ഈ വാരാന്ത്യത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭാഗത്ത് മഴ ലഭിക്കാം. പകൽ സമയങ്ങളിൽ നല്ല തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്നും സിയോഭാന റയാൻ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഈ വർഷത്തെ ഏറ്റവും വലിയ ഉൽക്കാവർഷം അയർലൻഡിൽ കാണാം. രാജ്യത്ത് ഇന്നും നാളെയും രാത്രികളിലാണ് ഈ അത്ഭുത പ്രതിഭാസം ദൃശ്യമാകുക. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ ദൃശ്യമാകുന്ന പെഴ്‌സിഡ് ഉൽക്കാവർഷമാണ് ദൃശ്യമാകുന്നത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയ്ക്ക് ശേഷമാകും ഉൽക്കാ വർഷം ഏറ്റവും നന്നായി കാണാൻ സാധിക്കുക. ഈ സമയത്താണ് ധൂമകേതുവിന്റെ അവശിഷ്ടങ്ങളുള്ള ഏറ്റവും സാന്ദ്രമായ ഭാഗത്ത് കൂടി കടന്നുപോകുന്നത്. ഈ വേളയിൽ മണിക്കൂറിൽ 60 മുതൽ 100 വരെ ഉൽക്കളാണ് ദൃശ്യമാകുക. അതേസമയം ഉൽക്കാവർഷം കാണാൻ ആഗ്രഹിക്കുന്നവർ ഇരുണ്ട ആകാശമുള്ള സ്ഥലത്തേക്ക് എത്തണം. 30-45 മിനിറ്റ് നേരം കണ്ണുകൾക്ക് ഇരുട്ടുമായി പൊരുത്തപ്പെടാൻ സമയം നൽകണം. ഈ സമയം ഫോണിലേക്ക് നോക്കുന്നത് ഒഴിവാക്കുക.
ഡബ്ലിൻ: അയർലൻഡിൽ സുരക്ഷിതരല്ലാതെ ആശുപത്രി ജീവനക്കാർ. ഇവർക്ക് നേരെയുള്ള ആക്രമണങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നാല് വർഷത്തിനുള്ളിൽ എച്ച്എസ്ഇ ജീവനക്കാർ 25,700 ലധികം ആക്രമണങ്ങൾക്ക് ഇരയായി. ആശുപത്രികളിലെ ഹൗസ് കീപ്പിംഗ് ജീവനക്കാർ ഉൾപ്പെടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ആക്രമണത്തിന് ഇരയായവരിൽ 852 ജീവനക്കാർക്ക് സാരമായ പരിക്കുകൾ സംഭവിച്ചു. ഇതിൽ എല്ലിന് പൊട്ടൽ ഉണ്ടാക്കിയ ആക്രമണങ്ങൾവരെ ഉൾപ്പെടുന്നു. ഇതിന് പുറമേ ദീർഘകാല വൈകല്യങ്ങൾ ഉണ്ടാക്കുന്ന ശാരീരിക മാനസിക ആക്രമണങ്ങൾക്കും ആരോഗ്യപ്രവർത്തകർ ഇരയായിട്ടുണ്ട്. ആക്രമിക്കപ്പെട്ട ആരോഗ്യപ്രവർത്തകരിൽ 60 ശതമാനം പേരും നഴ്‌സുമാരാണ്. നഴ്‌സുമാർ ആക്രമിക്കപ്പെട്ട 15,526 സംഭവങ്ങൾ കഴിഞ്ഞ നാല് വർഷത്തിനിടെ ഉണ്ടായി.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 25 വയസ്സുള്ള വില്യം ഹെവിറ്റ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ആൻഡ്രിമിലെ ലൗഘരീമ റോഡിൽവച്ച് വില്യം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ബെൽഫാസ്റ്റ് സ്വദേശിയാണ് വില്യം. രാവിലെ 11.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. വില്യം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ വിവരം അറിഞ്ഞ് പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി. തുടർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ കൈവശമുളളവരും വിവരങ്ങൾ അറിയുന്നവരും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
പോട്ടാഡൗൺ: സൺഡേ സ്‌കൂൾ കുട്ടികൾക്കായി വിനോദയാത്ര സംഘടിപ്പിച്ച് സെന്റ് അൽഫോൺസാ സിറോ മലബാർ കമ്യൂണിറ്റി. ഈ മാസം രണ്ടിനായിരുന്നു വിനോദയാത്ര. കമ്മിറ്റി അംഗങ്ങളായ മോൻസി തോമസ്, ലാലിച്ചൻ ജോസഫ്, ബൈജു മാളിയേക്കൽ, ജോമോൻ പള്ളിയാൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വിനോദയാത്ര സംഘടിപ്പിച്ചത്. രാവിലെ 10 മണിയ്ക്ക് ഡെങ്കനോൺ പാർക്കിൽ നടന്ന പരിപാടി ഫാ. സജി ഡൊമിനിക്ക് ഉദ്ഘാടനം ചെയ്തു. സൺഡേ സ്‌കൂൾ ഹെഡ്മിസ്ട്രസ് അഞ്ജു ഷെയിസ് പരിപാടിയ്ക്ക് സ്വാഗതമരുളി. കുട്ടികൾക്കും മുതിർന്നവർക്കുമായി കലാകായിക മത്സരങ്ങളും യാത്രുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വൈകീട്ട് ആറ് മണിയ്ക്കായിരുന്നു യാത്രയ്ക്ക് സമാപനം ആയത്.
വാട്ടർഫോർഡ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ അനുസ്മരണയോഗം സംഘടിപ്പിച്ച് എഐസി ബ്രിട്ടൻ ആൻഡ് അർലൻഡ്. വാട്ടർഫോർഡിൽ കഴിഞ്ഞ ദിവസം ആയിരുന്നു യോഗം. എഐസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിലാഷ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സാമൂഹിക- സാംസ്‌കാരിക സംഘടനകളിൽ നിന്നും നിരവധി പേർ പങ്കെടുത്തു. യോഗത്തിൽ നവീൻ കെ.എസ് അദ്ധ്യക്ഷനായി. ദയാനന്ദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഡബ്ലിൻ: 11ാമത് ഇന്ത്യ ഡേ ഫെസ്റ്റിവൽ മാറ്റിവച്ചു. ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനം, ഞായറാഴ്ച ഫീനിക്‌സ് പാർക്കിൽ ആയിരുന്നു ഇന്ത്യ ഡേ ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചിരുന്നത്. അയർലൻഡ് ഇന്ത്യാ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിൽ ചെയർമാൻ പ്രശാന്ത് ഷുക്കിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യാ ദിനം ആചരിക്കുന്നതിനുള്ള നിലവിലെ സാഹചര്യം അനുകൂലമല്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2015 മുതൽ എല്ലാ വർഷവും അയർലൻഡ് ഇന്ത്യാ കൗൺസിൽ ഇന്ത്യാ ഡേ സംഘടിപ്പിച്ചുവരുന്നു. 10 വർഷക്കാലമായി തുടർച്ചയായി നടന്ന പരിപാടിയ്ക്ക് ആദ്യമായിട്ടാണ് മുടക്കം വരുന്നത്.
ബെൽഫാസ്റ്റ്: പിഎസ്എൻഐ (പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡ്) ഡിക്റ്റക്ടീവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. 45 ഉം 25 ഉം വയസ്സ് പ്രായമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിഎസ്എൻഐ ഡിക്റ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ജോൺ ക്ലാഡ്‌വെല്ലിനെയായിരുന്നു വെടിവച്ച് കൊല്ലാൻ ശ്രമിച്ചത്. സ്റ്റുവർട്ട്ടൗണിൽ നിന്നാണ് 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ നിന്നും 25 കാരനും പിടിയിലാകുകയായിരുന്നു. ഇവരുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഇതിന് പുറമേ ഇവരുടെ വീട്ടിൽ പരിശോധനയും നടത്തി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് മേൽ തീവ്രവാദക്കുറ്റം ചുമത്തി. ഇവരെ മസ്‌ഗ്രേവ് ക്രൈം സ്യൂട്ടിലാണ് പാർപ്പിച്ചിട്ടുള്ളത്. 2023 ഫെബ്രുവരിയിൽ ആയിരുന്നു സംഭവം. ടൈറോണിലെ ഒമാഗിൽ വച്ചായിരുന്നു ജോണിനെ ഇവർ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒമാഗിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ വച്ച് നിരവധി തവണ പ്രതികൾ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
ഡൗൺ: ഡൗൺപാട്രിക്കിലെ മരിയൻ പാർക്കിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. രണ്ട് കുട്ടികളുടെ അച്ഛനും മുത്തച്ഛനുമായ 50 വയസ്സുള്ള സ്റ്റീഫൻ ബ്രന്നിഗാൻ ആണ് കൊല്ലപ്പെട്ടത്. മരിയൻ പാർക്ക് സ്വദേശിയാണ് അദ്ദേഹം. ഇന്നലെ ഉച്ചയോടെയായിരുന്നു സ്റ്റീഫനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഉച്ചയ്ക്കാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ സ്റ്റീഫനെ കണ്ടെത്തിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
