- ദേശീയ ഗ്രിഡ് നവീകരണം; അയർലൻഡിൽ വൈദ്യുതി നിരക്കിൽ വർധന
- കുടുംബസമേതം യാത്ര ചെയ്യുന്നവരുടെ ചിലവ് കുറയും; നിർണായക പ്രഖ്യാപനവുമായി റയാൻഎയർ
- Fallout Season 2 : ആമസോൺ പ്രൈം വീഡിയോയിൽ OTT റിലീസ് ചെയ്തു
- ബസിന് തീയിട്ട സംഭവം; യുവതിയ്ക്ക് ആറ് വർഷം തടവ്
- ഡൗണിൽ വീണ്ടും ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചു
- ഗവർണറെ മാറ്റി , മുഖ്യമന്ത്രിയെ സംസ്ഥാന സർവകലാശാലകളുടെ ചാൻസലറായി നിയമിക്കാൻ ശ്രമിച്ചു ; മമത സർക്കാരിന്റെ ബില്ല് തള്ളി രാഷ്ട്രപതി
- സിനിമ സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ഭർത്താവ്
- ചാരിറ്റിയിൽ നിന്നും പണം തട്ടിയ കേസ്; മുൻ ഫിൻ ഗെയ്ൽ കൗൺസിലർക്ക് തടവ്
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ അനധികൃതമായി ജോലി ചെയ്യുന്നവർക്കെതിരെ നടപടിയുമായി തൊഴിൽവകുപ്പ്. നിയമം ലംഘിച്ച് അയർലൻഡിൽ തുടരുന്നവരെ കണ്ടെത്താൻ തൊഴിൽവകുപ്പ് വ്യാപക പരിശോധനകൾ നടത്തിവരികയാണ്. ഡബ്ലിൻ അടക്കമുള്ള നഗരങ്ങളിലെ ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ മറ്റ് ഭക്ഷണശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. സമയപരിധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവരെയാണ് പരിശോധനയിലൂടെ പിടികൂടുക. വ്യാജ രേഖകൾ ഉപയോഗിച്ച് രാജ്യത്ത് തുടരുന്നവരും പിടിയിലാകും. തൊഴിൽ പെർമിറ്റ് ലഭിക്കാത്ത പലരും അയർലൻഡിലെ വിവിധ കടകളിലും മറ്റും ജോലി ചെയ്യുന്നതായി അടുത്തിടെ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പരിശോധന ആരംഭിച്ചത്. അഭയാർത്ഥികൾക്ക് തൊഴിൽ പെർമിറ്റ് ഇല്ലാതെ ജോലിയിൽ പ്രവേശിക്കാൻ സഹായിക്കുന്ന സംഘങ്ങൾ രാജ്യത്ത് സജീവമാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കുക കൂടി പരിശോധനയുടെ ഭാഗമാണ്.
ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിലെ ആഗോള സാംസ്‌കാരിക ഉത്സവമായ ബെൽഫാസ്റ്റ് മേളയിൽ പങ്കുകൊണ്ട് ആയിരങ്ങൾ. നഗരത്തിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സംഘടിപ്പിച്ച കാർണിവൽ പേരേഡോടെ ഒൻപത് ദിവസം നീണ്ട പരിപാടിയ്ക്ക് സമാപനമായി. സംഗീത കച്ചേരിയും സമാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. അവസാന ദിവസവും വലിയ ജനപങ്കാളിത്തം ആയിരുന്നു ഉണ്ടായിരുന്നത്. പതിനായിരക്കണക്കിന് ആളുകൾ ഒൻപത് ദിവസമായി നീണ്ട പരിപാടിയുടെ ഭാഗമായി. വംശീയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്രയും അധികം ആളുകൾ പരിപാടിയുടെ ഭാഗമായത് സംഘാടകരെയും അതിശയിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫ്‌ളോട്ടുകൾ പരേഡിന്റെ ഭാഗമായി. ഇതിന് പുറമേ നൃത്ത- സംഗീത ആവിഷ്‌കാരങ്ങളും ഉണ്ടായിരുന്നു.
ഡബ്ലിൻ: ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയനുമായുള്ള കരാറിന്റെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ ഗാസയിൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരോധം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി അദ്ദേഹം സംസാരിക്കും. ഈ ആഴ്ച കോപ്പൻഹേഗനിൽ വച്ചായിരിക്കും കൂടിക്കാഴ്ച. ഗാസയിലെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദേശകാര്യമന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെടും. ഗാസ കടുത്ത പട്ടിണിയിലാണെന്ന് യുഎൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈമൺ ഹാരിസിന്റെ നീക്കം. ഭക്ഷ്യക്ഷാമം എന്നത് അയർലൻഡിലെ ജനങ്ങൾക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അർമാഗ്: ലോഫ് നീഗ് തടാകത്തിലെ പാരിസ്ഥിതിക പ്രശ്‌നത്തിൽ പ്രതിഷേധവുമായി പരിസ്ഥിതി സ്‌നേഹികൾ. സേവ് ലോഫ് നീഗ് എന്ന പേരിൽ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. തടാകത്തിൽ ബ്ലൂ- ഗ്രീൻ ആൽഗകൾ നിറഞ്ഞ പശ്ചാത്തലത്തിലാണ് പരിസ്ഥിതി സ്‌നേഹികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ഫിൻ മക്കൂൾ സ്റ്റാച്യൂ പരിസരത്താണ് പ്രതിഷേധം. പരിസ്ഥിതി സ്‌നേഹികൾക്കൊപ്പം മത്സ്യത്തൊഴിലാളികലും മറ്റുള്ളവരും പങ്ക് ചേരും. മുൻപെങ്ങും ഇല്ലാത്ത വിധം ലോഫ് നീഗിൽ ആൽഗകൾ വളരെയധികം വ്യാപിച്ചിട്ടുണ്ടെന്നാണ് പ്രദേശിക സംഘടനകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും ഇവർ പറയുന്നു.
ഡബ്ലിൻ: അയർലൻഡിൽ ക്യാൻസർ രോഗ നിർണയത്തിലും ചികിത്സയിലും സ്ത്രീകൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. രോഗനിർണയ വേളയിൽ 46 ശതമാനം സ്ത്രീകളും ചികിത്സയ്ക്കിടെ 21 ശതമാനം സ്ത്രീകളും ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വർഷത്തിനിടെയുള്ള കണക്കുകളാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. രോഗനിർണയ സമയത്തും ചികിത്സാ വേളയിലും പുരുഷന്മാരും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എന്നാൽ സ്ത്രീകളെക്കാൾ ഇത് കുറവാണ്. രോഗനിർണയ വേളയിൽ 18 ശതമാനം പുരുഷന്മാരാണ് വിഷമങ്ങൾ നേരിടുന്നത്. ചികിത്സയ്ക്കിടെ 5 ശതമാനം പുരുഷന്മാർ ബുദ്ധിമുട്ടുകൾ നേരിടുന്നു. ജോലി, ക്ഷീണം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് രോഗികളെ പ്രധാനമായും ബാധിക്കുന്ന മൂന്ന് ഘടകങ്ങൾ. അതേസമയം മൂന്ന് ശതമാനം രോഗികൾ മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നു.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ കാറിടിച്ച് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. 37 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. സംഭവ സമയം ഇയാൾ അമിതമായി മദ്യപിച്ചിരുന്നു. ഇത് പരിശോധനയിൽ പോലീസ് കണ്ടെത്തി. മദ്യപിച്ച് അപകടകരമാംവിധം വാഹനമോടിച്ച് ഇയാൾ അപകടമുണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ കസ്റ്റഡിയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ബ്ലാക്ക് റിഡ്ജിൽവച്ച് അപകടം ഉണ്ടായത്. ഫുട്പാത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടെ 37 കാരന്റെ കാർ ഇവരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. മൂന്ന് കുട്ടികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഡബ്ലിൻ: അയർലൻഡിൽ വാടക വീട് തട്ടിപ്പ് വർദ്ധിച്ചതായി പോലീസ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരം തട്ടിപ്പിൽ 22 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിദ്യാർത്ഥികൾക്ക് പോലീസ് മുന്നറിയിപ്പ് നൽകുന്നു. താമസസ്ഥലം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങിയ ശേഷം കടന്ന് കളയുകയാണ് തട്ടിപ്പ് സംഘങ്ങളുടെ രീതി. ഈ വർഷം ഇത്തരം തട്ടിപ്പ് ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 160 കേസുൾ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തു. ഇതുവരെ മാത്രം ഇത്തരം തട്ടിപ്പുകളിൽ 3,85,000 യൂറോയാണ് ആളുകൾക്ക് നഷ്ടമായിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം മുഴുവനായി ഈ തട്ടിപ്പിൽ നഷ്ടമായത് 6,17,000 യൂറോ ആയിരുന്നു.
മയോ: കൗണ്ടി മയോയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ 20 കാരന് സാരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ 2.50 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാസിൽബാറിലെ ടക്കർ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. ആക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. സംഭവം കണ്ട ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിക്കാൻ അയർലൻഡ് സർക്കാർ. ഇവർക്ക് സൗജന്യമായി സോഷ്യൽ ഹൗസിംഗിൽ താമസ സൌകര്യം നൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച നിയമ നിർമ്മാണത്തിനും ഐറിഷ് സർക്കാർ ഒരുങ്ങുകയാണ്. സോഷ്യൽ ഹൗസിംഗിനും ഹൗസിംഗ് അസിസ്റ്റൻസ് പേയ്‌മെന്റിനും അപേക്ഷിക്കുന്നവർ അയർലൻഡിൽ സ്ഥിരതാമസക്കാർ ആയിരിക്കണമെന്ന വ്യവസ്ഥയാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഇത് സംബന്ധിച്ച ബില്ല് വരും മാസങ്ങളിൽ ഡെയ്‌ലിൽ സമർപ്പിക്കും. അതേസമയം നിലവിലെ ഹൗസിംഗ് അസസ്‌മെന്റ് പ്രക്രിയയ്ക്ക് ഈ തീരുമാനം ബാധകമായിരിക്കില്ല. അതേസമയം തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടനകളിൽ നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്. ദുർബലരായ ആളുകളെ കൂടുതൽ ഭവനരഹിതരാക്കുന്നതാണ് പുതിയ തീരുമാനം എന്നാണ് ഇവരുടെ അഭിപ്രായം.
ഡബ്ലിൻ: അയർലൻഡിൽ സാമൂഹിക ക്ഷേമ തട്ടിപ്പ് വ്യാപകമാകുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇത്തരം സംഭവങ്ങൾ അയർലൻഡിന്റെ ഖജനാവിന് 162 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കണക്കുകൾ. സാമൂഹിക സുരക്ഷാ മന്ത്രി ഡാരാഗ് കാലിയറിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം മാത്രം സാമൂഹിക ക്ഷേമ തട്ടിപ്പ് സംബന്ധിച്ച 6,007 കേസുകൾ രജിസ്റ്റർ ചെയ്തു. 2023 നെ അപേക്ഷിച്ച് ആയിരം കേസുകൾ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 24.3 മില്യൺ യൂറോയുടെ നഷ്ടം ഖജനാവിന് ഉണ്ടായി. കർശന നടപടികളുടെ ഭാഗമായി പകുതിയോളം പണം തിരികെ എത്തിച്ചു. ഏഴ് വർഷത്തിനിടെ 43,058 തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ അർഹതയില്ലാതെ നേടിയെടുക്കുന്നതാണ് സാമൂഹിക ക്ഷേമ തട്ടിപ്പായി കണക്കാക്കുന്നത്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
