Author: sreejithakvijayan

ഡബ്ലിൻ: ഐറിഷ് പാസ്‌പോർട്ടുകൾ തിരിച്ചുവിളിച്ച് അയർലൻഡ് വിദേശകാര്യവകുപ്പ്. പാസ്‌പോർട്ടിൽ അച്ചടിപിശക് കടന്ന്കൂടിയ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. 2025 ഡിസംബർ 23 നും 2026 ജനുവരി ആറിനും ഇടയിൽ നൽകിയ പാസ്‌പോർട്ടുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. പാസ്‌പോർട്ടുകളിൽ ഐആർഎൽ എന്ന അക്ഷരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ബോർഡർ കൺട്രോൾ നിയന്ത്രണത്തിൽ ഈ പാസ്‌പോർട്ടുകൾ സ്വീകരിക്കില്ല. അതിനാലാണ് പാസ്‌പോർട്ടുകൾ തിരിച്ചുവിളിച്ചത്. സോഫ്റ്റ്‌വെയർ അപ്ഡേഷനിടെ ഉണ്ടായ സാങ്കേതിക  പിഴവാണ് പ്രശ്‌നത്തിന് കാരണം എന്നാണ് അധികൃകർ അറിയിക്കുന്നത്. ആയിരക്കണക്കിന് പാസ്‌പോർട്ടുകളിലാണ് പിഴവ് ഉണ്ടായത്.

Read More

ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വില ഉയർന്നുതന്നെ. ചോദിക്കുന്ന വിലയെക്കാൾ ഉയർന്ന തുകയ്ക്കാണ് അയർലൻഡിൽ വീടുകൾ വിൽപ്പന നടത്തുന്നത് എന്നാണ് മൈഹോം വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. രാജ്യത്ത് വീടുകൾ ശരാശരി ചോദിക്കുന്ന വിലയെക്കാൾ 7.4 ശതമാനം അധികം തുകയ്ക്കാണ് വിറ്റ് പോകുന്നത്. അയർലൻഡിൽ വീടുകൾക്ക് വലിയ ക്ഷാമം നേരിടുന്നുണ്ട്. ഇതാണ് ഈ സാഹചര്യത്തിന് കാരണം എന്നാണ് നിരീക്ഷണം. അയർലൻഡിലെ ഭവന വിപണിയിൽ പണപ്പെരുപ്പം നേരിയ തോതിൽ മന്ദഗതിയിൽ ആയിട്ടുണ്ട്. ഈ അവസ്ഥയിൽ വിലയ്ക്ക് ചാഞ്ചാട്ടം ഉണ്ടാകേണ്ടതാണ്. എന്നാൽ വീടില്ലാത്തതാണ് പ്രതിസന്ധി വർധിപ്പിച്ചത്.

Read More

ഡബ്ലിൻ: സീറ്റ് തിരഞ്ഞെടുക്കാൻ നിരക്ക് ഏർപ്പെടുത്തി വിമാനക്കമ്പനിയായ എയർ ലിംഗസ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കണമെങ്കിൽ യാത്രികർക്ക് 4.99 യൂറോ അധികമായി നൽകേണ്ടിവരും. എയർ ലിംഗസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ചില പ്രത്യേക കാറ്റഗറിയിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിന് പുതിയ മാറ്റം ബാധമകമായിരിക്കില്ലെന്ന് വക്താവ് അറിയിച്ചു. ഈ മാസം മുതൽ ഈ മാറ്റം നിലവിൽ വന്നുവെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ എയർ ലിംഗസിന്റെ വരുമാനത്തിൽ 22 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് തിരഞ്ഞെടുക്കാൻ നിരക്ക് ഏർപ്പെടുത്തിയത്.

Read More

ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് കെന്നി ജേക്കബ്‌സ്. തന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെന്നി നിയമ നടപടി സ്വീകരിച്ചത്. കെന്നിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി തിങ്കളാഴ്ച വാദം കേൾക്കും. ജീവനക്കാരോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് കെന്നിയെ അധികൃതർ സസ്‌പെൻഡ് ചെയ്തത്. എന്നാൽ ഇത് വ്യാജമാണെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കെന്നി പറയുന്നു. തന്റെ സസ്‌പെൻഷൻ റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ എയർപോർട്ട് അധികൃതർക്ക് ലീഗൽ നോട്ടീസ് നൽകണം എന്നാണ് കെന്നിയുടെ ആവശ്യം.

Read More

ഡബ്ലിൻ: അയർലൻഡിൽ അയവില്ലാതെ ശൈത്യം. ഗൊരെത്തി ചുഴലിക്കാറ്റ് എത്തിയതോടെ അയർലൻഡിൽ തണുപ്പും ശക്തമായി. ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കൗണ്ടികളിൽ മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഡബ്ലിൻ, കിൽഡെയർ, ലൗത്ത്, മീത്ത്, വിക്ലോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഇവിടെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടും. രാവിലെ ആറേ കാലോടെ മുന്നറിയിപ്പ് നിലവിൽ വന്നിട്ടുണ്ട്. രാത്രി 10 മണിവരെ ഇത് തുടരും.

Read More

ഡൊണഗൽ: ശക്തമായ മഞ്ഞ് വീഴ്ചയുടെ പശ്ചാത്തലത്തിൽ റോഡുകളിൽ ഗ്രിറ്ററുകൾ വിന്യസിക്കാൻ ഡൊണഗൽ കൗണ്ടി കൗൺസിൽ. ഇന്ന് രാവിലെ മുതൽ റോഡുകളിൽ ഗ്രിറ്റിംഗ് ആരംഭിക്കും. റോഡുകൾ മഞ്ഞ് മൂടിക്കിടക്കുന്ന സാഹചര്യത്തിൽ വാഹന യാത്രികർ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം. അയർലൻഡിൽ അന്തരീക്ഷ താപനില മൈനസ് ആറ് ഡിഗ്രി സെൽഷ്യസ് വരെ താഴും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ വിൻഡോയും ഗ്ലാസുമെല്ലാം വൃത്തിയാക്കണം എന്ന് അധികൃതർ നിർദ്ദേശിച്ചു. ഐസിൽ തെന്നാൻ സാധ്യതയുള്ളതിനാൽ വാഹന മോടിയ്ക്കുമ്പോൾ വേഗത കുറയ്ക്കണം.

Read More

ലൗത്ത്: കൗണ്ടി ലൗത്തിലെ പെന്നിയുടെ ഷോറൂമിൽ തീപിടിത്തം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദ്രോഗെഡയിലെ വെസ്റ്റ് സ്ട്രീറ്റിലെ കടയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ഉടനെ ഫയർഫോഴ്‌സ് എത്തി തീ അണച്ചു. അപ്പോഴേയ്ക്കും കടയിലെ ജീവനക്കാരും ഉപഭോക്താക്കളും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിയിരുന്നു. സംഭവത്തിന് പിന്നാലെ വെസ്റ്റ് സ്ട്രീറ്റ്  റോഡ് അടച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ മകരവിളക്ക് മഹോത്സവം. സദ്ഗമയ സത്സംഗിന്റെ നേതൃത്വത്തിൽ ‘ സ്വാമിയേ ശരണമയ്യപ്പാ- മകരവിളക്ക് മഹോത്സഹം’ നാളെ നടക്കും. വേദിക് ഹിന്ദു കൾച്ചറൽ സെന്റർ അയർലൻഡും ഇൻഡോ- ഐറിഷ് തെലുങ്കു വെൽഫെയർ അസോസിയേഷനും ചേർന്നാണ് ഭക്തിസാന്ദ്രമായ പരിപാടി സംഘടിപ്പിക്കുന്നത്. വിഎച്ച്‌സിസിഐ ക്ഷേത്രമാണ് മഹോത്സവത്തിന് വേദിയാകുന്നത്. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിപാടികൾ വൈകീട്ട് 4 മണിവരെ തുടരും. പരിപാടിയിൽ പങ്കെടുക്കാൻ ഭക്തർക്ക് രജിസ്‌ട്രേഷനുണ്ട്. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം.

Read More

ഡബ്ലിൻ: ബോംബ് ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ പങ്കുവച്ച് ഫിൻഗ്ലാസിൽ വീട് നഷ്ടമായ കുടുംബം. ഒറ്റ നിമിഷം കൊണ്ട് തങ്ങൾ വീടില്ലാത്തവരായി മാറിയെന്ന് ഡിസിയുവിലെ എംഎ വിദ്യാർത്ഥിനിയും ആക്രമണത്തിന് ഇരയായ കുടുംബത്തിലെ അംഗവുമായ അമാൻഡ് ഉവാസെ പറഞ്ഞു. മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഉവാസെ. സംഭവം നടക്കുമ്പോൾ താൻ സഹോദരങ്ങൾക്കൊപ്പം രണ്ടാം നിലയിൽ ഇരുന്ന് ടിവി ആസ്വദിക്കുകയായിരുന്നു. അടുക്കളയിൽ നിന്നും ശബ്ദം കേട്ടതിന് തുടർന്ന് അവിടെ ചെന്ന് നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. ജനാലയ്ക്ക് സമീപം പെട്രോൾ ബോംബിന് സമാനമായ ഒരു വസ്തു കത്തുന്നു. ഉടനെ തന്നെ സഹോദരങ്ങളുമായി ജനാലയിൽ നിന്നും താഴേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. താഴേയ്ക്ക് ചാടുമ്പോൾ പരിക്കേൽക്കാതിരിക്കാൻ അയൽവാസി കിടക്ക വിരിച്ച് തന്നിരുന്നുവെന്നും ഉവാസെ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: എക്‌സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് അയർലൻഡ് കമ്യൂണിക്കേഷൻസ് മന്ത്രി പാട്രിക് ഒ ഡോണോവൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ ഗ്രോക്ക് ഉപയോഗിച്ച് നഗ്നചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത്. സംഭവത്തിൽ നേരത്തെ തന്നെ അദ്ദേഹം പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഗ്രോക്ക് ഉപയോഗിച്ച് എക്‌സിൽ ആളുകളുടെ നഗ്നചിത്രം സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വിവരം പുറത്തുവന്നത്. കുട്ടികളുടെ ഉൾപ്പെടെ ലൈംഗിക ചിത്രങ്ങൾ ഉപയോക്താക്കൾ ഇത്തരത്തിൽ പ്രചരിപ്പിച്ചിട്ടുണ്ട്.

Read More