- മക്കളെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കൾക്ക് തടവ് ശിക്ഷ
- മാനേജ്മെന്റിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചു; സമരത്തിൽ നിന്നും പിന്മാറി കെയർഡോക്ക് ജീവനക്കാർ
- രാജൻ ദേവസ്യ അയർലൻഡിലെ പീസ് കമ്മീഷണർ
- ഫ്ളൂ; ആശുപത്രികളിൽ നിയന്ത്രണം
- യുവാവിന് മർദ്ദനം; ഗുരുതര പരിക്ക്
- വീടിന് നേരെ വെടിവയ്പ്പ്; സംഭവം നോർത്ത് ബെൽഫാസ്റ്റിൽ
- ടിപ്പററിയിൽ കൗമാരക്കാരായ പെൺകുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്
- അയർലൻഡിൽ താപനില കുറയുന്നു
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ സോഷ്യൽ ഹൗസിംഗ് വേക്കൻസി നിരക്കിൽ കുറവ്. 2.75 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കഴിഞ്ഞ വർഷത്തെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 2023 ൽ സോഷ്യൽ ഹൗസിംഗ് വേക്കൻസി നിരക്ക് ശരാശരി 2.81 ശതമാനം ആയിരുന്നു. നാഷണൽ ഓവർസൈറ്റ് ആൻഡ് ഓഡിറ്റ് കമ്മീഷന്റെ (എൻഒഎസി) ഏറ്റവും പുതിയ ലോക്കൽ അതോറിറ്റി പെർഫോർമൻസ് ഇൻഡിക്കേറ്റർ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നത്. ലാവോയിസ്, വെക്‌സ്‌ഫോർഡ്, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ വേക്കൻസികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കിൽക്കെനി, കാർലോ, കോർക്ക് എന്നീ കൗണ്ടികൾ ഉൾപ്പെടെ 14 അതോറിറ്റികളിൽ ദേശീയ ശരാശരിയായ 2.75 ശതമാനത്തിന് മുകളിൽ ആയിരുന്നു.
ഡബ്ലിൻ: ഐറിഷ് മലയാളി കെ. ആർ അനിൽകുമാർ രചിച്ച ‘ അമ്മേ എന്റെ പനച്ചിക്കാട്ടമ്മേ ‘ എന്ന ഗാനം റിലീസ് ചെയ്തു. യൂട്യൂബിലൂടെയായിരുന്നു ഗാനത്തിന്റെ റിലീസ്. ഷൈൻ വെങ്കിടങ്ങ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ആതിര ടിസിയാണ്. പനച്ചിക്കാട് ക്ഷേത്രത്തിലും പരിസരത്തുമായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്പാട്ടുകാവ് ആമ്പൽ പാടവും അതിന്റെ പ്രകൃതി ഭംഗിയും ഗാനത്തിന് മാറ്റ് കൂട്ടുന്നു. ജയകൃഷ്ണൻ റെഡ് മൂവീസിന്റെ നേതൃത്വത്തിൽ ചിത്രീകരിക്കുന്ന ആൽബത്തിൽ ദേവിക ജ്യോതി ബാബുവാണ് അഭിനയിച്ചിരിക്കുന്നത്. ഗാനം കേൾക്കാൻ https://youtu.be/enKNJsg5Rb8?si=GNrf_pFneV15Ez9T എന്ന യൂട്യുബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഡബ്ലിൻ: ഓഗസ്റ്റ് മാസത്തിൽ അയർലൻഡ് സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന. ഇക്കുറി 7,72800 വിദേശ വിനോദ സഞ്ചാരികളാണ് രാജ്യത്ത് എത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇക്കുറി 1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2023 ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അഞ്ച് ശതമാനം കൂടുതലാണ്. ഇത്തവണ ഓഗസ്റ്റിൽ അയർലൻഡിലേക്ക് ഏറ്റവും കൂടുതൽ എത്തിത് ബ്രിട്ടീഷ് വിനോദസഞ്ചാരികളാണ്. 36 ശതമാനമാണ് ഇത്. യൂറോപ്പിൽ നിന്നും 31 ശതമാനം പേരും വടക്കേ അമേരിക്കയിൽ നിന്നും 26 ശതമാനം പേരും അയർലൻഡിൽ എത്തിയിരുന്നു.
ഡബ്ലിൻ: ഈറ്റിംഗ് ഡിസോഡർ പരിഹരിക്കുന്നതിനായുള്ള സേവനങ്ങൾക്കായി കാത്തിരിക്കുന്നത് 90 പേർ. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സെപ്തംബർ 1 വരെ 88 പേരായിരുന്നു സേവനങ്ങൾക്കായി കാത്തിരുന്നതെന്നാണ് എച്ച്എസ്ഇയുടെ റിപ്പോർട്ട്. അതേസമയം ഈ വർഷം മാർച്ചുവരെ ഈറ്റിംഗ് ഡിസോർഡറുള്ള 92 പേരായിരുന്നു സേവനങ്ങൾക്കായി കാത്തിരുന്നത്. എച്ച്എസ്ഇയുടെ കീഴിൽ ഇറ്റിംഗ് സിഡോർഡർ പരിഹരിക്കുന്നതിനായുള്ള 11 സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മൂന്ന് ടീമുകളെ കൂടി അധികമായി സജ്ജീകരിക്കാനാണ് തീരുമാനം.
ഡബ്ലിൻ: ഡബ്ലിനിലെ ഫിംഗ്ലാസിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെയും കുട്ടിയുടെയും പേര് വിവരങ്ങൾ പുറത്ത്. 30 വയസ്സുള്ള ക്രിസ്റ്റോഫ് ഡാക്‌സ്‌കോവ്‌സ്‌കി മകൾ ജൂലിയ ഡാക്‌സ്‌കോവ്‌സ (5) എന്നിവരാണ് മരിച്ചത്. ജൂലിയയുടെ മരണം ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക നിഗമനം. ഹീത്ത്ഫീൽഡ് ടെറസിലെ വീട്ടിൽ ആണ് ഇവരുടെ താമസം. പെൺകുട്ടിയുടെ അമ്മയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ജൂലിയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റോഫ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ലൗത്ത്: കൗണ്ടി ലൗത്തിൽ രണ്ട് പുരുഷന്മാരെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. ടാലൻസ്ടൗണിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മരിച്ച മൂന്ന് പേരുടെയും ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ട്. ഇവർ ക്രൂരമായ ആക്രമണത്തിന് ഇരയായാണ് മരിച്ചതെന്നാണ് ഇത് നൽകുന്ന സൂചന. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരമാണ് 30 കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൃതദേഹങ്ങൾ കണ്ടെടുത്ത പ്രദേശം പോലീസ് വളഞ്ഞു.
ഡബ്ലിൻ: അയർലൻഡിൽ സമ്മറിലെ സംഗീത പരിപാടികൾ പ്രഖ്യാപിച്ച് പ്രമുഖ സ്‌കോട്ടിഷ് സംഗീതജ്ഞൻ കാൽവിൻ ഹാരിസ്. രണ്ട് പരിപാടികളാണ് അടുത്ത സമ്മറിൽ അദ്ദേഹം ഐറിഷ് ജനതയ്ക്കായി കാഴ്ചവയ്ക്കുന്നത്. ടിക്കറ്റുകളുടെ വിൽപ്പന അടുത്ത മാസം മൂന്നാം തിയതി മുതൽ ആരംഭിക്കും. ജൂൺ 27 ന് ആണ് സമ്മറിലെ ആദ്യ പരിപാടി. മാർലി പാർക്കിലാണ് പരിപാടി അരങ്ങേറുക. ഓഗസ്റ്റ് 22 ന് ബെൽഫാസ്റ്റിലെ ബൗച്ചർ റോഡ് പ്ലേയിംഗ് ഫീൽഡിൽ ആണ് രണ്ടാമത്തെ പരിപാടി. ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 9 മണി മുതൽ ഒക്ടോബർ 3 വെള്ളിയാഴ്ച രാവിലെ 9 മണി വരെ മാസ്റ്റർകാർഡ് പ്രീസെയിൽ ടിക്കറ്റുകൾ സ്വന്തമാക്കാം.
ആൻട്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഗ്ലാരിഫോർഡ് മേഖലയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം. 80 വയസ്സുകാരിയ്ക്കാണ് ജീവൻ നഷ്ടമായത്. അപടത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമുള്ളതല്ല.
ഡബ്ലിൻ: ലൈംഗിക അതിക്രമത്തിന് ഇരയായവരെ ലക്ഷ്യമിട്ടുള്ള ബോധവത്കരണ ക്യാമ്പെയ്‌നിന് ഇന്ന് തുടക്കം. നിയമ ഏജൻസിയായ ക്വാൻ ആണ് ക്യാമ്പെയ്ൻ നടത്തുന്നത്. ഓൾവേയ്‌സ് ഹിയർ എന്ന പേരിലാണ് ക്യാമ്പെയ്ൻ. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർക്ക് പിന്തുണയും സംരക്ഷണവും ഉറപ്പാക്കുകയാണ് ക്യാമ്പെയ്‌നിന്റെ ലക്ഷ്യം. വിവിധ കമ്യൂണിറ്റികൾ, സന്നദ്ധ സംഘടനകൾ, സർക്കാർ ഏജൻസികൾ എന്നിവയിൽ നിന്നും അതിജീവിതർക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് ഇവരെ ബോധവത്കരിക്കുകയാണ് ക്യാമ്പെയ്‌നിലൂടെ ക്വാൻ ലക്ഷ്യമിടുന്നത്. ഈ വർഷം ഇത് രണ്ടാമത്തെ ക്യാമ്പെയ്ൻ ആണ് ക്വാൻ സംഘടിപ്പിക്കുന്നത്. നേരത്തെ ഫെബ്രുവരിയിലും സമാന ക്യാമ്പെയ്ൻ സംഘടിപ്പിച്ചിരുന്നു.
റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിലെ വിൻഡ് ഫാമിനെതിരെ പ്രാദേശിക ഗ്രൂപ്പ് രംഗത്ത് . വിൻഡ് ഫാം മേഖലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നാണ് ബാലിഫീനി ആക്ഷൻ ഗ്രൂപ്പ് വ്യക്തമാക്കുന്നത്. അതിനാൽ ദേശീയ നിർദ്ദേശങ്ങൾ പുതുക്കുന്നതുവരെ പദ്ധതി നിർത്തിവയ്ക്കണം എന്നും ഇവർ ആവശ്യപ്പെട്ടു. ശബ്ദമലിനീകരണം, മേഖലയുടെ കാഴ്ച മറയ്ക്കൽ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് ഇവർ പറയുന്നത്. ബാലിഫീനി ഗ്രീൻ എനർജി പദ്ധതിയെന്നാണ് വിൻഡ് ഫാം പദ്ധതിയുടെ പേര്. ടുള്ളി, ബാലിഫീനി എന്നീ പ്രദേശങ്ങൾക്കിടയിൽ ആറ് ടർബൈനുകൾ സ്ഥാപിച്ചുകൊണ്ടാണ് ഈ പദ്ധതി. ലിമെറിക്കിലെ കോ ആസ്ഥാനമായുള്ള ഗ്രീൻസോഴ്സ് ആണ് പദ്ധതിയുടെ നിർമ്മാതാക്കൾ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
