Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ വിവിധ ഇൻഷൂറൻസ് കമ്പനികളുടെ പുതുക്കിയ ഹെൽത്ത് ഇൻഷൂറൻസ് നിരക്ക് പ്രാബല്യത്തിൽ. ഇന്നലെ മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്. വിഎച്ച്‌ഐ, ഐറിഷ് ലൈഫ് ഹെൽത്ത്, ലയ തുടങ്ങിയ കമ്പനികളാണ് ഹെൽത്ത് ഇൻഷൂറൻസ് നിരക്ക് വർധിപ്പിച്ചത്. വിഎച്ച്‌ഐയും ഐറിഷ് ലൈഫ് ഹെൽത്തും ഇൻഷൂറൻസ് നിരക്കിൽ മൂന്ന് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ലയയുടെ ഇൻഷൂറൻസ് നിരക്കിൽ 4.5 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്. പുതിയ ഇൻഷൂറൻസ് ഉടമകൾക്കാണ് ഈ നിരക്കുകൾ ബാധകമാകുക.

Read More

കോർക്ക്: വെസ്റ്റ് കോർക്കിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ഉണ്ടായ ചട്ടലംഘനത്തിന് ഉയിസ് ഐറാന് പിഴ. നാലായിരം യൂറോയാണ് ഉയിസ് ഐറാന് പിഴ ചുമത്തിയത്. വെസ്റ്റ്‌കോർക്കിലെ വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ചട്ടലംഘനമാണ് ഉയിസ് ഐറാന് വിനയായത്. പ്ലാന്റിലെ സെപ്റ്റിക് ടാങ്കിൽ നിന്നും അതിശക്തമായ ദുർഗന്ധം വമിച്ചിരുന്നു. ഇത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഈച്ചകളുടെയും പ്രാണികളുടെയും ശല്യത്തെ തുടർന്ന് വീടുകളിൽ നിന്നും പ്രദേശവാസികൾക്ക് മാറിത്താമസിക്കേണ്ടതായി വന്നു. ദുർഗന്ധം വമിച്ചതോടെ പ്രദേശത്തെ പാർക്ക് അടച്ചിടേണ്ടി വന്നിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് വൻ തുക പിഴയായി ചുമത്തിയത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. വിവിധ കൗണ്ടികളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആമി കൊടുങ്കാറ്റ് കരതൊടുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുന്നത്. സമാന കാലാവസ്ഥ നാളെയും തുടരും. മഴയുടെ പശ്ചാത്തലത്തിൽ കൗണ്ടി കെറിയിൽ ഓറഞ്ച് വാണിംഗ് പുറപ്പെടുവിച്ചു. കൊണാക്ട്, മുൻസ്റ്റർ, കാവൻ, ഡൊണഗൽ, ലോംഗ്‌ഫോർഡ് എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. എല്ലാ കൗണ്ടികളിലും രാവിലെ ആറ് മുതൽ നിലവിൽ വരുന്ന വാണിംഗ് രാത്രി എട്ട് മണിവരെ തുടരും. ആമി കൊടുങ്കാറ്റ് ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. ഇതിന് പുറമേ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാം. ശക്തമായ മഴ വാഹന യാത്രികരുടെ കാഴ്ച മറച്ചേക്കാം. അതിനാൽ ജാഗ്രത വേണം. നാളെ ആൻഡ്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ടെറി എന്നീ കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഏർപ്പെടുത്തി.

Read More

മയോ: കൗണ്ടി മയോയിൽ മലയാളി യുവാവിന് നേരെ ആക്രമണം. യുവാവിന് നേരെ അക്രമിസംഘം പടക്കം എറിഞ്ഞു. സംഭവത്തിൽ പരിക്കേൽക്കാതെ വളരെ അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപത് മണിയ്ക്കായിരുന്നു സംഭവം. കാസിൽബാറിലെ ഗാരിഡഫ് എക്‌സ്എൽ ഷോപ്പിന് സമീപം ആയിരുന്നു സംഭവം ഉണ്ടായത്. നാലംഗ സംഘമാണ് ആക്രമിച്ചത് എന്നാണ് യുവാവിന്റെ മൊഴി. സംഭവ സമയം മറ്റൊരു ഐറിഷ് പൗരൻ സ്ഥലത്ത് ഉണ്ടായിരുന്നു. ഇയാളും സമീപ വാസികളും യുവാവിന്റെ രക്ഷയ്ക്കായി എത്തുകയായിരുന്നു. വംശീയ ആക്രമണം ആയിരുന്നു ഉണ്ടായത് എന്നാണ് യുവാവ് പറയുന്നത്.

Read More

ഡബ്ലിൻ/ന്യൂഡൽഹി: ഇന്ത്യയിലേക്ക് വരുന്ന വിദേശ പൗരന്മാർക്ക് ഇനി മുതൽ ഫിസിക്കൽ അറൈവൽ കാർഡുകൾ ഇഷ്യൂ ചെയ്യില്ല. ഇന്നലെ മുതൽ രാജ്യത്ത് എത്തുന്നവർക്ക് ഇത്തരം കാർഡുകൾ അനുവദിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ വ്യക്തമാക്കുന്നത്. ഒസിഐ കാർഡ് ഉടമകൾക്കും ഈ മാറ്റം ബാധകമാണ്. ഇന്ത്യയിലേക്ക് പോകുന്നവർ ഇതിന് മുൻപായി ഇ-അറൈവൽകാർഡ് പൂരിപ്പിച്ച് നൽകണം.

Read More

ഡബ്ലിൻ: അയർലൻഡിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് 14 കൗണ്ടികളിൽ നാളെ യെല്ലോ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. യെല്ലോ വാണിംഗ് നാളെ രാവിലെ ആറ് മണി മുതൽ കൗണ്ടികളിൽ നിലവിൽവരും. രാത്രി 8 മണി വരെയാണ് മുന്നറിയിപ്പ് . മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും ചില പ്രദേശങ്ങളിൽ സാധ്യതയുണ്ട്. മഴ വാഹന യാത്രയ്ക്കിടെ കാഴ്ച മറച്ചേക്കാം. അതിനാൽ ജാഗ്രത പാലിക്കണം.

Read More

ലിമെറിക്ക്: യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ കിടക്കകൾ ലഭിക്കാത്ത രോഗികളുടെ എണ്ണം വീണ്ടും നൂറ് കടന്നു. കിടക്കകളുടെ അഭാവത്തെ തുടർന്ന് 105 പേർക്കാണ് ആശുപത്രിയിൽ ട്രോളികളിൽ ചികിത്സ നൽകുന്നത്. ഇവരിൽ 40 രോഗികൾ എമർജൻസി വിഭാഗത്തിലും ബാക്കിയുള്ളവർ വാർഡുകളിലുമാണ് ചികിത്സയിൽ ഉള്ളത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം 472 രോഗികൾ രാജ്യവ്യാപകമായി ട്രോളികളിൽ ചികിത്സ തേടുന്നുണ്ട്. ഇതിൽ 311 രോഗികൾ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്. 161 പേർക്ക് ട്രോളികളിൽ വാർഡുകളിലാണ് ചികിത്സ നൽകുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്ക് കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ രോഗികൾ ട്രോളികളിൽ ചികിത്സ തേടുന്നത് കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ആണ്. 57 പേർ. ഇവരിൽ 43 പേർ എമർജൻസി വിഭാഗത്തിലാണ് ചികിത്സയിലുള്ളത് എന്ന് ഐൻഎംഒ വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: അയർലൻഡിന്റെ ജിഡിപിയിൽ വളർച്ച പ്രവചിച്ച് ഇവൈ. ഈ വർഷം ജിഡിപിയിൽ 9 ശതമാനത്തിന്റെ വളർച്ചയാണ് ഇവൈ പ്രവചിച്ചിരിക്കുന്നത്. ഈ വർഷം രാജ്യത്തിന്റെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ 3.2 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്നും ഇവൈ വ്യക്തമാക്കുന്നു. 2026 ൽ 2.6 ശതമാനത്തിന്റെ സാമ്പത്തിക വളർച്ച രാജ്യം കൈവരിക്കുമെന്നും ഇവൈ പ്രവചിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളാണ് അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥയെ അനുകൂലമായി സ്വാധീനിച്ചിട്ടുള്ളത്. ഈ വർഷം ആദ്യം ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് നിരക്കുകളുടെ ആഘാതം മറികടക്കാൻ ബഹുരാഷ്ട്ര കമ്പനികൾ മത്സരിച്ചു. ഇത് കയറ്റുമതി അസാധാരണമാം വിധം വർധിക്കാൻ ഇടയായി. ഇതാണ് സാമ്പത്തിക വളർച്ചയ്ക്ക് കാരണം ആയത്. ഈ വർഷവും അടുത്ത വർഷവും പണപ്പെരുപ്പം 2 ശതമാനം ആയി തുടരുമെന്നും ഇവൈ വ്യക്തമാക്കുന്നുണ്ട്.

Read More

ഡബ്ലിൻ: ഇത്തവണത്തെ സമ്മറിൽ നേട്ടം കൊയ്ത് ഷാനൻ വിമാനത്താവളം. യാത്രികരുടെ എണ്ണത്തിൽ വർധനവുണ്ടായി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനം അധിക യാത്രികരാണ് യാത്രയ്ക്കായി ഷാനൻ വിമാനത്താവളം തിരഞ്ഞെടുത്തത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 7,55,000 യാത്രികരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. അഞ്ച് ദിനം പ്രതിയുള്ള ട്രാൻസ്അറ്റ്‌ലാൻഡിക് വിമാന സർവ്വീസുകൾ ഉൾപ്പെടെ 36 സർവ്വീസുകൾ വ്യാപിപ്പിച്ചിരുന്നു. ഇതാണ് യാത്രികരുടെ എണ്ണത്തിൽ പ്രതിഫലിച്ചത്.

Read More

ബെൽഫാസ്റ്റ്: ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് ബെൽഫാസ്റ്റിലെ ദമാസ്‌കസ് സ്ട്രീറ്റിലുള്ള നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം. ഇവരെ ബാധിച്ച അസുഖത്തെക്കുറിച്ച് വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ല. നിലവിൽ പ്രദേശത്ത് പോലീസ് തമ്പടിച്ചിട്ടുണ്ട്. ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതുവരെ മേഖലവഴിയുള്ള സഞ്ചാരം പാടില്ലെന്ന് അധികൃതർ അറിയിച്ചു.

Read More