- ജോലി കഴിഞ്ഞ് മടങ്ങും വഴി കാർ പുഴയിലേക്ക് മറിഞ്ഞു; കോർക്കിൽ മലയാളി യുവാവിന് ദാരുണാന്ത്യം
- അർമാഗിൽ ലഹരിവേട്ട; നാല് പേർ അറസ്റ്റിൽ
- മക്കളെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കൾക്ക് തടവ് ശിക്ഷ
- മാനേജ്മെന്റിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചു; സമരത്തിൽ നിന്നും പിന്മാറി കെയർഡോക്ക് ജീവനക്കാർ
- രാജൻ ദേവസ്യ അയർലൻഡിലെ പീസ് കമ്മീഷണർ
- ഫ്ളൂ; ആശുപത്രികളിൽ നിയന്ത്രണം
- യുവാവിന് മർദ്ദനം; ഗുരുതര പരിക്ക്
- വീടിന് നേരെ വെടിവയ്പ്പ്; സംഭവം നോർത്ത് ബെൽഫാസ്റ്റിൽ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡ് മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കറിന് നേരെ ഭീഷണി. രണ്ടംഗ സംഘമാണ് അദ്ദേഹത്തിന് നേരെ ഭീഷണി മുഴക്കിയത്. ഡബ്ലിൻ നഗരത്തിൽവച്ചായിരുന്നു സംഭവം. ഇതിൽ പോലീസിൽ അദ്ദേഹം പരാതി നൽകി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം എന്നാണ് അദ്ദേഹം നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഡബ്ലിനിലെ പാർണൽ സ്ട്രീറ്റിലൂടെ കടന്ന് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ രണ്ട് പേർ അദ്ദേഹത്തിന് നേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വരദ്കർ തിരിച്ച് പ്രതികരിച്ചതോടെ വാക്ക് തർക്കം രൂക്ഷമായി. സംഭവത്തിന്റെ വീഡിയോകൾ വലതുപക്ഷ പ്രവർത്തകനായ പോൾ നോളൻ പുറത്തുവിട്ടിട്ടുണ്ട്.
ഡബ്ലിൻ: ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസയിൽ നഴ്‌സുമാരെ അയർലൻഡിൽ എത്തിക്കുന്ന സംഘങ്ങൾക്കെതിരെ മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് ( എംഎൻഐ). തട്ടിപ്പ് സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംഎൻഐ ആവശ്യപ്പെട്ടു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരാണ് ഇത്തരം ഏജൻസികളുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. വിദേശത്ത് നിന്ന് നഴ്സുമാരെ നിയമിക്കുന്ന നഴ്സിംഗ് ഹോമുകൾ, ശരിയായി രജിസ്റ്റർ ചെയ്തിട്ടുള്ള നിയമാനുസൃത ഏജൻസികളുമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എംഎൻഐ കൺവീനറും സീനിയർ നഴ്‌സുമായ വർഗീസ് ജോയ് വ്യക്തമാക്കി. നിയമാനുസൃതമായുള്ള തുകയ്ക്ക് പുറമേ നിയമവിരുദ്ധമായി വലിയ തുകയാണ് കമ്പനികൾ ഉദ്യോഗാർത്ഥികളിൽ നിന്നും ഈടാക്കുന്നത്. 4,000 യൂറോവരെ നഴ്‌സുമാർക്ക് അധികമായി നൽകേണ്ടിവരുന്നു. സർക്കാരിനെ ഉൾപ്പെടെ കബളിപ്പിച്ചുകൊണ്ടാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: വനിതാ ക്രിക്കറ്റ് ടീമിന് രൂപം നൽകാനൊരുങ്ങി ഫിൻഗൽസ് ക്രിക്കറ്റ് ക്ലബ്ബ്. അടുത്ത സീസണിലേക്ക് ടീമിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് ക്രിക്കറ്റ് ക്ലബ്ബുമായി ബന്ധപ്പെടാം. ആളുകൾക്കിടയിൽ ക്രിക്കറ്റിന്റെ പ്രധാന്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വനിതാ ടീം കൂടി രൂപീകരിക്കാൻ ക്ലബ്ബ് തീരുമാനിച്ചത്. മുൻ പരിചയം ഇല്ലാത്തവർക്കും ടീമിന്റെ ഭാഗമാകാം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആണ് ടീമിൽ ചേരാനുള്ള അവസരം ഉള്ളത്. പരിശീലനവും ഫണ്ടിംഗും ക്ലബ്ബ് നൽകും. താത്പര്യമുള്ളവർക്ക് 087 754 9269, 087 247 1142 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാം. അപേക്ഷ ഇ-മെയിൽ ആയും അയക്കാം. അയക്കേണ്ട വിലാസം finglascricketclub@gmail.com.
ക്ലെയർ: കൗണ്ടി ക്ലെയറിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ മുൻ അദ്ധ്യപകന് തടവ്. 16 മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 2021 ഒക്ടോബർ 21 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എന്നിസിലെ ലഹിഞ്ചിലെ ലിസ്‌കോണർ റോഡിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം. 35 കാരനായ ടോണി ഗ്രീൻ ആണ് കേസിലെ പ്രതി. ടോണി മദ്യലഹരിയിൽ അമിത വേഗതയിൽ ഓടിച്ച വാഹനം മറ്റൊരു യുവതിയുടെ കാറിൽ ഇടിയ്ക്കുകയായിരുന്നു. എന്നാൽ ഇവിടെ നിന്നും കടന്നുകളഞ്ഞ ടോണി പിന്നീട് അപകടത്തിൽ നിന്നും രക്ഷപ്പെടാൻ തന്റെ വാഹനം കളവ് പോയെന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സത്യാവസ്ത കണ്ടെത്തി. ഇതോടെ ടോണിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജോൺസൺ ജോയ് (34) വടക്കേ കരുമാങ്കൽ ആണ് മരിച്ചത്. അയർലൻഡിലെ ബെയിലിബ്രോയിൽ ആണ് ജോൺസൺ താമസിക്കുന്നത്. കെയർ ഹോം ജീവനക്കാരനാണ്. പാച്ചിറ ഇടവക കൊച്ചുപറമ്പിൽ ആൽബി ലൂക്കോസ് ആണ് ഭാര്യ. പ്രവസത്തോടനുബന്ധിച്ച് ആൽബി നാട്ടിലാണ്. ഈ മാസം 16 ന് ആയിരുന്നു കുഞ്ഞിന്റെ മാമോദീസ നടക്കാനിരുന്നത്. ഇതിനിടെ ആയിരുന്നു ജോൺസണിന്റെ അപ്രതീക്ഷിത വിയോഗം.
ഡബ്ലിൻ: ഗാസയിലേക്ക് സഹായവുമായി പോയ ഫ്‌ളോട്ടില ( കപ്പൽ വ്യൂഹം ) ഇസ്രായേൽ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേൽ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ആണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ മുന്നോട്ട് പോകുകയായിരുന്നു ഫ്‌ളോട്ടില്ല. എന്നാൽ ഇത് ഇസ്രായേൽ നാവിക സേനാംഗങ്ങൾ ഒരു കാരണവും ഇല്ലാതെ തടഞ്ഞു. ഗാസയിലെ ജനങ്ങൾക്ക് വേണ്ടി മാനുഷിക സഹായങ്ങളുമായി പോകുകയായിരുന്നു ഫ്‌ളോട്ടില. ഇത് തടഞ്ഞത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു. 43 ബോട്ടുകളാണ് ഗാസയെ ലക്ഷ്യമിട്ട് സഞ്ചരിച്ചിരുന്നത്. ഇതിൽ 500 ഓളം പലസ്തീൻ അനുകൂല പ്രവർത്തകരും ഉണ്ടായിരുന്നു.
ഡബ്ലിൻ: ആമി കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ വിവിധ കൗണ്ടികളിലെ മുന്നറിയിപ്പുകളിൽ മാറ്റം. ശക്തമായ കാറ്റിനെ തുടർന്ന് നേരത്തെ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയ അഞ്ച് കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തി. ഡൊണഗൽ, മയോ, ഗാൽവെ, സ്ലൈഗോ, ലെയ്ട്രിം എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തിയത്. ആമി ചുഴലിക്കാറ്റ് തീരം തൊടുന്ന സാഹചര്യത്തിൽ കൗണ്ടികളിൽ കാറ്റ് അതിശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിലവിലെ വിലയിരുത്തൽ. അതിനാലാണ് ഓറഞ്ച് വാണിംഗ് ആക്കിയത്. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെയാണ് വാണിംഗ് ഉണ്ടായിരിക്കുക. കാറ്റിനെ തുടർന്ന് വൈദ്യുതി തടസ്സം, മരം പൊട്ടിവീഴാനുള്ള സാധ്യത, യാത്രാ തടസ്സം, എന്നിവ ഉണ്ടായേക്കാം.
ഡബ്ലിൻ: പ്രമുഖ ചൈനീസ് ഭക്ഷ്യവസ്തുവിനെതിരെ മുന്നറിയിപ്പുമായി അയർലൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. ഛർദ്ദിയ്ക്കും വയറിളക്കത്തിനും കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജയന്റ് ട്രീ സാൾട്ടഡ് ബീൻ തൈര് ക്യൂബുകളാണ് തിരിച്ചുവിളിച്ചത്. ഈ ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബാസിലസ് സെറിയസ് എന്നയിനം ബാക്ടീരിയകളുടെ സാന്നിദ്ധ്യം ആണ് കണ്ടെത്തിയിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഈ ഉത്പന്നം വിൽക്കരുതെന്ന് അയർലൻഡിലെ കടകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാസിലസ് സെറിയസ് എന്നത് ഭക്ഷ്യവിഷബാധയ്ക്കോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കോ കാരണമാകുന്ന ഒരു സൂക്ഷ്മ വിഷവസ്തു ഉൽപ്പാദിപ്പിക്കുന്ന ബാക്ടീരിയയാണ്.
ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാസിൽവാർഡ് പാർക്കിൽ ആയിരുന്നു സംഭവം. പ്രദേശത്ത് പോലീസ് പരിശോധനകൾ തുടരുകയാണ്. പ്രദേശവാസികളാണ് ഇത് സംബന്ധിച്ച വിവരം പോലീസിനെ അറിയിച്ചത്. ഉടനെ പോലീസ് എത്തി പ്രദേശത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. പരിശോധനകൾക്കും മറ്റ് നടപടിക്രമങ്ങൾക്കുമായി മേഖല അടച്ചു.
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഐഷാഡോ ബ്രാൻഡിനെതിരെ മുന്നറിയിപ്പ്. ഉത്പന്നത്തിന്റെ ഉപയോഗം ക്യാൻസറിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യൻ കമ്മീഷന്റെ സേഫ്റ്റി ഗേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഉത്പന്നം വിപണിയിൽ നിന്നും തിരിച്ചുവിളിച്ചിട്ടുണ്ട്. പ്രമുഖ ഐറിഷ് സ്‌കിൻ കെയർ ബ്രാൻഡ് ആയ സോസു (SOSU) വിന്റെ പീച്ച് ഡ്രീംസ് എന്ന പേരിൽ ലഭ്യമായ ഐഷാഡോയ്‌ക്കെതിരെയാണ് മുന്നറിയിപ്പ്. ഇതിൽ ആഴ്‌സെനിക് എന്ന മാരക രാസവസ്തുവിന്റെ സാന്നിദ്ധ്യം അളവിലും അധികമാണെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
