- ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
- ലക്ഷണമൊത്തെ ആര്.എസ്.എസ് ഏജന്റ് പിണറായി ; കെ.ജി മാരാര് ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണ്
- ‘ഗോൾവാൾക്കറുടെ ചിത്രത്തിൽ വി ഡി സതീശൻ വിളക്കുകൊളുത്തിയത് ഏത് ഡീൽ?’; ചോദ്യമുന്നയിച്ച് മുഖ്യമന്ത്രി
- പ്രതിസന്ധി സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമം; ഇന്ത്യയിൽ ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ
- ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ ക്രമക്കേടില്ല; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
- ഇന്ധന വില വര്ധിപ്പിച്ച് നയാര എനര്ജി; പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി
- ഇത്രയും അനുഭവങ്ങൾക്ക് ശേഷവും ഒന്നും പഠിക്കുന്നില്ല ; രാഹുൽ ദേശീയ നേതാവാണെങ്കിലും പ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങൾ പോലും അറിയില്ല ; പിണറായി
- സെന്റ് പാട്രിക് ദിനത്തിൽ ആക്രമണം; പരിക്കേറ്റ 50 കാരൻ മരിച്ചു
Author: sreejithakvijayan
ടൈറോൺ: കൗണ്ടി ടൈറോണിൽ സംരക്ഷിത ഫാൽക്കണിനെ (പ്രാപ്പിടിയൻ പക്ഷി) വെടിവച്ച സംഭവത്തിൽ അന്വേഷണം. ആക്രമണത്തെ ഗൗരവമായി എടുത്തിട്ടുണ്ടെന്നും കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. സ്ട്രാബേനിനടുത്തുള്ള ബാലിമഗോറി പ്രദേശത്താണ് സംഭവം ഉണ്ടായത്. പെരെഗ്രിൻ ഇനത്തിൽപ്പെട്ട ഫാൽക്കണിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് നിന്നും ഫാൽക്കണിനെ കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ കാലിന് വെടിയേറ്റതായി വ്യക്തമായി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഡബ്ലിൻ: താരിഫുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾക്കിടെ അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ അയർലൻഡ്. ഇതിന്റെ ഭാഗമായുള്ള ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ കാലിഫോർണിയ സന്ദർശനം ആരംഭിച്ചു. അമേരിക്കയുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യം. ഡിജിറ്റൽ ടെക്, ഹെൽത്ത് കെയർ, മെഡ് ടെക്, ഫാർമ മേഖലകളിൽ പ്രവർത്തിക്കുന്ന ഐഡിഎ, എന്റർപ്രൈസ് അയർലൻഡ് എന്നിവയുടെ ക്ലയിന്റ് കമ്പനി പ്രതിനിധികളുമായി സൈമൺ ഹാരിസ് കൂടിക്കാഴ്ച നടത്തും. ഇതിന് പുറമേ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, സാൻ ഫ്രാൻസിസ്‌കോ മേയർ ഡാനിയേൽ ലൂറി എന്നിവരെയും അദ്ദേഹം കാണും.
ഡബ്ലിൻ: ആൻ പോസ്റ്റ് സ്റ്റാമ്പുകളുടെ വില വർധിപ്പിക്കുന്നു. ഫെബ്രുവരി 3 മുതൽ പുതിയ നിരക്കുകൾ നിലവിൽവരും. ദേശീയ, അന്തർദേശീയ സ്റ്റാമ്പുകളുടെ വിലയിൽ മാറ്റം ഉണ്ടാകും. ദേശീയ സ്റ്റാമ്പിന് 1.65 യൂറോ ആണ് നിലവിലെ വില. ഇതിൽ 20 സെന്റിന്റെ വർധനവ് വരുത്തി 1.85 യൂറോ ആക്കും. ബ്രിട്ടനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സ്റ്റാമ്പുകൾക്ക് 3.50 യൂറോ ആണ് വില. മറ്റിടങ്ങളിലേക്ക് 3.95 യൂറോയാണ് ഉപഭോക്താക്കൾക്ക് സ്റ്റാമ്പിന് നൽകേണ്ടിവരിക.
ഡബ്ലിൻ: ദ്രോഗെഡയിലെ അവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിലെ ജീവനക്കാരെ ശ്വാസം മുട്ടിച്ച് അപായപ്പെടുത്താൻ ശ്രമം. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രോഗിയാണ് ജീവനക്കാരെ ആക്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മെയിൽ നഴ്‌സിനും ക്ലീനിംഗ് ജീവനക്കാരിയ്ക്കും നേരെ ആയിരുന്നു ആക്രമണം. മയക്കുമരുന്ന് കുത്തിവച്ചാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരുവർക്കും ശരീരത്തിൽ ചതവുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തെ അപലപിച്ച് വിവിധ ആരോഗ്യസംഘടനകൾ രംഗത്ത് എത്തി.
ഡബ്ലിൻ: സ്‌കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരും ഉൾപ്പെട്ട പെൻഷൻ തർക്കം ഇന്ന് ലേബർ കോടതി പരിഗണിക്കും. തൊഴിലാളി സംഘടനയായ ഫോർസയുടെ അപേക്ഷയിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി ഫോർസയും വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം ലേബർ കോടതിയ്ക്ക് മുൻപിൽ എത്തിയത്. നവംബറിൽ ആയിരുന്നു ചർച്ചകൾ. പെൻഷനും മറ്റ് ആനുകൂല്യങ്ങളും തങ്ങൾക്കും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് ഉന്നയിച്ച് ഒരാഴ്ച നീണ്ട സമരവും ഇവർ നടത്തിയിരുന്നു. ഈ സമരം രണ്ടായിരം സ്‌കൂളുകളെ ആയിരുന്നു ബാധിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച മലയാളി സന്യാസിനിയുടെ സംസ്‌കാരം ബുധനാഴ്ച നടത്തും. കടുത്തുരുത്തി അരുണാശേരി സ്വദേശിനി സിസ്റ്റർ ജോവാൻ കുഴിവേലിൽ സിഎസ്‌ജെയാണ് അന്തരിച്ചത്. 90 വയസ്സ് ആയിരുന്നു. റഹേനിയിലെ അവർ ലേഡി മദർ ഓഫ് ഡിവൈൻ ഗ്രേസ് പള്ളിയിലാണ് സംസ്‌കാരം. ഇതിന് മുന്നോടിയായി നാളെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നര മുതൽ വൈകീട്ട് മൂന്നര വരെ ആകും പൊതുദർശനം. രഹേനീ സ്പ്രിംഗ് ഡെയ്ൽ റോഡിലെ ജെന്നിംഗ്സ് ഫ്യുണറൽ ഹോമിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച 11 മണിയോടെ പള്ളിയിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും.ജനുവരി 5 ന് ഡബ്ലിൻ രഹേനീ സെന്റ് ജോസഫ്‌സ് കമ്യുണിറ്റി നഴ്‌സിംഗ് ഹോമിൽ വച്ചായിരുന്നു ജോവാൻ അന്തരിച്ചത്.
ഗാൽവെ: ഗാൽവെ സർവ്വകലാശാലയിലെ ലൈബ്രറിയ്ക്ക് മരണപ്പെട്ടപ്പെട്ട വിദ്യാർത്ഥിനിയുടെ പേര് നൽകാൻ തീരുമാനം. ജൂനിയർ മെഡിക്കൽ വിദ്യാർത്ഥിനി ആയിരുന്ന ഡോ.കാരെൻ ഗിനിയുടെ പേരാണ് നൽകുന്നത്. വിദ്യാർത്ഥിനിയോടുള്ള ബഹുമാനാർത്ഥമാണ് പേര് നൽകുന്നത്. 2006 ൽ ആയിരുന്നു കാരെൻ ഗിനി കൊല്ലപ്പെട്ടത്. 23 കാരിയായ വിദ്യാർത്ഥിനിയെ കാമുകൻ കൊലപ്പെടുത്തുകയായിരുന്നു. 2000 ത്തിൽ ആയിരുന്നു കാരെൻ യൂണിവേഴ്‌സിറ്റിയിൽ പഠനം ആരംഭിച്ചത്. കാരെന്റെ മരണ ശേഷം അമ്മാവൻ മൈക്കൽ ഗിനി ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നുള്ള സംഭാവന പ്രയോജനപ്പെടുത്തിയാണ് ലൈബ്രറിയുടെ നിർമ്മാണം.
ഡബ്ലിൻ: വുഡ് ക്വായിലെ ഡബ്ലിൻ സിറ്റി കൗൺസിൽ ആസ്ഥാനം ഉപേക്ഷിക്കാനുള്ള നീക്കത്തിൽ ആശങ്ക. ഇതേ തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ കൗൺസിലർമാർ ആവശ്യപ്പെട്ടു. വുഡ് ക്വായിലെ ആസ്ഥാനം സോഷ്യൽ ഹൗസിംഗിനായി പ്രയോജനപ്പെടുത്താനാണ് തീരുമാനം. കൗൺസിലിന്റെ തീരുമാനത്തിൽ ഇതിനോടകം തന്നെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. തീരുമാനം ബുദ്ധിശൂന്യം ആണെന്നാണ് ഉയരുന്ന വിമർശനം. കാലാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷ്യം കെെവരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓഫീസ് മാറ്റാനുള്ള തീരുമാനം.
ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വീണ്ടും വർധിച്ചു. 86,300 രോഗികളാണ് അധികമായി വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഡിസംബർ അവസാനം വരെ രാജ്യത്തെ ആശുപത്രികളിൽ ഔട്ട്‌പേഷ്യന്റ് ക്ലിനിക്ക് സേവനത്തിനോ ശസ്ത്രക്രിയയ്‌ക്കോ വേണ്ടി കാത്തിരിക്കുന്ന രോഗികൾ 8,94,369 ആയിരുന്നു. 2024 ഡിസംബറിലെ കണക്കുകൾ പ്രകാരം ഇത് 808,061 ആയിരുന്നു. നാഷണൽ ട്രീറ്റ്മെന്റ് പർച്ചേസ് ഫണ്ടിൽ നിന്നുള്ളതാണ് ഈ വിവരങ്ങൾ. നിലവിൽ ദേശീയതലത്തിൽ 107,181 രോഗികൾ ഇൻപേഷ്യന്റ് അല്ലെങ്കിൽ ഡേ കേസ് നടപടിക്രമങ്ങൾക്കായി കാത്തിരിക്കുന്നു. ഇതിൽ 7,540 മുതിർന്നവരും 510 കുട്ടികളും ആണ്. 18 മാസമോ അതിൽ കൂടുതലോ ആയി ഇവർ സേവനങ്ങൾക്കായി കാത്തിരിക്കുകയാണ്.
ഡൗൺ: ബംഗോറിൽ തീപിടിത്തത്തിൽ നശിച്ച ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. എത്രയും വേഗം തന്നെ സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു ബല്ലൂ റോഡിലുള്ള ബല്ലൂ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫസ്‌കോ വെഹിക്കിൾ സെയിൽസ് കത്തിനശിച്ചത്. തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. അതിനാൽ തന്നെ ബിസിനസ് പുന:രാരംഭിക്കാൻ കാലതാമസം നേരിടില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വ്യാപാരം എത്രയും വേഗം തുടങ്ങാനാണ് പദ്ധതിയെന്നും ഇവർ വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
