Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ സർക്കാർ ഉടമസ്ഥതയിൽ സൂപ്പർമാർക്കറ്റുകൾ വേണമെന്ന ആവശ്യം ഉയർത്തി പീപ്പിൾ ബിഫോർ പ്രോഫിറ്റ്. രാജ്യത്ത് ഭക്ഷ്യവില ഉയരുന്ന പശ്ചാത്തലത്തിലാണ് പാർട്ടി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിൽ സർക്കാർ സൂപ്പർമാർക്കറ്റുകൾ വഴി ഭക്ഷ്യോത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി ഒരു പൈലറ്റ് പദ്ധതി തയ്യാറാക്കാൻ പ്രതിപക്ഷപാർട്ടി നിർദ്ദേശിക്കുന്നു. ഇത് ചുരുങ്ങിയ ചിലവിൽ കൂടുതൽ ആരോഗ്യകരമായ ഭക്ഷണം ആളുകളിലേക്ക് എത്തുന്ന തരത്തിൽ ആകണമെന്നുള്ള ആവശ്യവും പാർട്ടി മുന്നോട്ടുവയ്ക്കുന്നുണ്ട്.

Read More

ബെൽഫാസ്റ്റ്: ലിസ്ബണിലെ വിവിധയിടങ്ങളിൽ വംശീയ വിദ്വേഷം നിറഞ്ഞ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് ലിസ്ബണിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഇസ്ലാം മത വിശ്വാസികൾക്കെതിരെയുള്ള വിദ്വേഷ സന്ദേശങ്ങൾ ആയിരുന്നു ചുവരെഴുത്തിൽ ഉണ്ടായിരുന്നത്. സംഭവം കണ്ടവർ ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അക്രമികൾക്കായി പ്രദേശത്തെ സിസിടിവി ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

Read More

ബെൽഫാസ്റ്റ്: ന്യൂറി ഹിറ്റേഴ്‌സ് ക്ലബ്ബ് ഡൗൺപാട്രിക്കിൽ സംഘടിപ്പിച്ച ടി10 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ എസിസി ന്യൂട്ടൗണാർഡ്‌സ് ജേതാക്കൾ. കിൽഡെയർ കണ്ടംകളി വാരിയേഴ്‌സിനെ പരാജയപ്പെടുത്തിയാണ് എസിസി ന്യൂടൗണാർഡ്‌സ് വിജയം നേടിയത്. കിൽഡെയർ കണ്ടംകളി വാരിയേഴ്‌സ് റണ്ണർ അപ്പ് ആയി. 501 പൗണ്ടും എവർ റോളിംഗ് ട്രോഫിയും സ്ഥിരം ട്രോഫിയുമാണ് ജേതാക്കൾക്ക് ലഭിച്ചത്. എസിസി ന്യൂടൗണാർഡ്‌സിന്റെ ഡൊമിനിക്കാണ് മാൻ ഓഫ് ദി സീരിസ്. കണ്ടംകളി വാര്യേഴ്‌സിന്റെ വിഷ്ണു മികച്ച ബാറ്റ്‌സ്മാൻ ആയും വിന്നി മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. എസിസി ന്യൂടൗണാർഡ്‌സിന്റെ പ്രിൻസാണ് ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരൻ. 251 പൗണ്ടും എവർ റോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയുമാണ് റണ്ണേഴ്സ് അപ്പിനു ലഭിച്ചത്.

Read More

ഡബ്ലിൻ: ഇത്തവണത്തെ ബജറ്റിൽ വ്യക്തിനികുതിയിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി പാസ്‌കൽ ഡൊണഹോ. തൊഴിൽ, നിക്ഷേപം തുടങ്ങിയവയിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള നികുതി പാക്കേജുകൾ ആയിരിക്കും ഇക്കുറി പ്രഖ്യാപിക്കുക. തൊഴിലിനായി രാജ്യത്ത് നിന്നും ആളുകൾ പുറത്തുപോകുന്ന സാഹചര്യം ഓഴിവാക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപിക്കുക എന്നതാണ് തങ്ങളെക്കൊണ്ട് കഴിയുന്ന പ്രധാന കാര്യം. ഭാവിയിലും ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകണം. രാജ്യത്തിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിനും നിക്ഷേപം കൂട്ടുന്നതിനുള്ള നടപടികളാണ് നികുതിയുടെ കാര്യത്തിൽ തങ്ങൾ ആവിഷ്‌കരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 9.4 മില്യൺ യൂറോയുടെ പാക്കേജ് ആണ് ഇക്കുറി ബജറ്റിൽ പ്രഖ്യാപിക്കുന്നത്. ഇതിൽ 7.9 ബില്യൺ യൂറോ പൊതു ചിലവുകൾക്കും 1.5 ബില്യൺ ടാക്‌സ് പാക്കേജും ആണ്.

Read More

ഡൊണഗൽ: ആമി കൊടുങ്കാറ്റിനെ തുടർന്ന് കൗണ്ടി ഡൊണഗലിലെ ലെറ്റർകെന്നിയിൽ ഒരു മരണം. 40 വയസ്സുള്ളയാളാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശക്തമായ കാറ്റിൽ വീടിന്റെ ഭാഗങ്ങൾ ശരീരത്തിൽ വീണായിരുന്നു മരണം. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആമി കൊടുങ്കാറ്റിനെ തുടർന്ന് രാജ്യവ്യാപകമായി വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. പലയിടങ്ങളിലും വെള്ളപ്പൊക്കം അനുഭവപ്പെട്ടു. മരങ്ങൾ കടപുഴകി വീണു. ഡൊണഗലിൽ രണ്ടര ലക്ഷത്തോളം വീടുകളിൽ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് നിരവധി സ്‌കൂളുകളാണ് അടച്ചത്.

Read More

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഇടവക തിരുനാൾ ആഘോഷം നാളെ നടക്കും. വെക്‌സ്‌ഫോർഡ് ഫ്രാൻസിസ്‌കൻ ഫെയറി ദേവാലയത്തിലാണ് തിരുനാളിന്റെ ഭാഗമായിട്ടുള്ള തിരുകർമ്മങ്ങൾ നടക്കുക. ഇടവക മധ്യസ്ഥയായ വി. അൽഫോൺസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആണ് നാളെ നടക്കുന്നത്. കൊടിയേറ്റത്തോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമാകുക. വികാരി ഫാ. ജിൻസ് വാളിപ്ലാക്കല കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. ഞായറാഴ്ച വൈകീട്ട് 3 മണിയ്ക്ക് ദിവ്യകാരുണ്യ ആരാധന, പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. തിരുനാൾ കർമ്മങ്ങൾക്ക് അയർലൻഡ് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് മുഖ്യകാർമ്മികനും ഫാ. പോൾ കോട്ടയ്ക്കൽ സഹ കാർമ്മികനും ആയിരിക്കും.

Read More

മീത്ത്: കൗണ്ടി മീത്തിലെ നാവൻ സീറോ മലബാർ ഇടവകയുടെ നിത്യസഹായമാതാവിന്റെ തിരുനാളിന് തുടക്കം. ഇന്നലെ ആരംഭിച്ച തിരുനാൾ ആഘോഷപരിപാടികൾക്ക് ഇന്ന് സമാപനമാകും. ജോൺസ്ടൗണിലെ ചർച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് അവർ ലേഡിയിൽ വച്ചാണ് തിരുനാൾ ആഘോഷപരിപാടി. വെള്ളിയാഴ്ച രാവിലെ ആറ് മണിയ്ക്ക് ജപമാലയോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. ഇന്ന് വൈകീട്ടത്തെ സ്‌നേഹവിരുന്നോട് കൂടി ആഘോഷപരിപാടികൾ അവസാനിക്കും.

Read More

ഗാൽവെ: തുവാമിലെ മദർ ആൻഡ് ബേബി ഹോമിൽ നിന്നും അസ്ഥികൾ കണ്ടെടുത്തു. അഞ്ച് സെറ്റ് അസ്ഥികളാണ് കണ്ടെടുത്തത്. ഇത് ആരുടേതെന്ന് സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസമായി സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്. എന്നാൽ ആദ്യമായിട്ടാണ് അസ്ഥികൾ കണ്ടെടുക്കുന്നത്. നേരത്തെ വസ്ത്രങ്ങളും പല്ലും കണ്ടെടുത്തിരുന്നു. 1841 മുതൽ 1918 വരെയുള്ള വർഷങ്ങളിൽ വെയർഹൗസായി പ്രവർത്തിച്ചിരുന്ന ഭാഗത്ത് നിന്നാണ് അസ്ഥികൾ കണ്ടെടുത്തത്. സ്ഥലത്ത് പരിശോധന തുടരുകയാണ്.

Read More

ഡബ്ലിൻ: ആമി കൊടുങ്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് അയർലൻഡിൽ അതിശക്തമായ കാറ്റും മഴയും. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ കൗണ്ടി ഡൊണഗലിലെ മുന്നറിയിപ്പിൽ കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. നേരത്തെ ഇവിടെ യെല്ലോ വാണിംഗ് ആയിരുന്നു മെറ്റ് ഐറാൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇവിടെ റെഡ് വാണിംഗ് ആക്കി മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. വൈകീട്ട് നാല് മണി മുതൽ മുന്നറിയിപ്പ് നിലവിൽ വരും. ആറ് മണിവരെയാണ് മുന്നറിയിപ്പ്. ഈ മണിക്കൂറുകളിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ശക്തമായ മഴയെ തുടർന്ന് മൊനാഘൻ നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായി. ഇതേ തുടർന്ന് കടകൾ അടച്ചു. കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ സ്‌കൂളുകൾക്ക് അവധി നൽകി. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

Read More

ഡബ്ലിൻ: വിരമിച്ച കന്യാസ്ത്രീകളെ പാർപ്പിക്കുന്നതിന് വേണ്ടിയുള്ള താമസസ്ഥലത്തിന്റെ നിർമ്മാണത്തിന് അനുമതി നിഷേധിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. നിർമ്മാണത്തെ തുടർന്ന് പ്രദേശത്ത് അനുഭവപ്പെടാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നടപടി. ബാൾസ് ബ്രിഡ്ജിലെ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫെയ്ത്തിലെ കന്യാസ്ത്രീകൾക്ക് വേണ്ടിയായിരുന്നു ഇവിടെ താമസസൗകര്യം നിർമ്മിക്കാനിരുന്നത്. കീത്ത് ക്രാഡോക്കിന്റെ ഗ്രാൻവില്ലെ ഡെവലപ്മെന്റ്‌സ് ലിമിറ്റഡാണ് താമസസ്ഥലത്തിന്റെ നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫെയ്ത്തിന് പുറകിലായുള്ള ഹഡിംഗ്ടൺ പ്ലേസിൽ ആണ് 38 യൂണിറ്റ് ഉള്ള താമസസ്ഥലം നിർമ്മിക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനായുള്ള അനുമതിയ്ക്കായി കമ്പനി കൗൺസിൽ മുൻപാകെ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇത് പരിശോധിച്ചതിൽ നിന്നും കെട്ടിടം നിലവിൽവന്നാൽ അത് ഗതാഗത പ്രശ്‌നത്തിന് കാരണമാകുമെന്ന നിരീക്ഷണത്തിൽ കൗൺസിൽ എത്തുകയായിരുന്നു.

Read More