- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
- ജോയ്സ് തോമസിന്റെ കുടുംബത്തിന് കൈത്താങ്ങാകാം; ധനസമാഹരണത്തിന് തുടക്കം
- മീത്തിൽ അജ്ഞാതർ തീയിട്ട ഫാർമസി തുറന്നു
- ഫോട്ട ലൈൽഡ്ലൈഫ് പാർക്ക് തുറന്നു
- ഡ്രോണുകൾ വെടിവെച്ചിടാത്തത് നല്ല തീരുമാനം; പ്രതിരോധ സേനയെ പിന്തുണച്ച് മീഹോൾ മാർട്ടിൻ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും ചോദിക്കുന്ന വില ( ആസ്‌കിംഗ് പ്രൈസ്) യുടെ വളർച്ചയുടെ വേഗത കുറയുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം മൂന്നാം പാദത്തിൽ ദേശീയ തലത്തിൽ വീടുകളുടെ ചോദിക്കുന്ന വില 5.7 ശതമാനം ആയി വർധിച്ചു. ഡബ്ലിനിൽ 4.8 ശതമാനത്തിന്റെയും ഡബ്ലിന് പുറത്ത് 6.2 ശതമാനത്തിന്റെയും വളർച്ചയാണ് ഈ വർഷം മൂന്നാം പാദത്തിൽ ചോദിക്കുന്ന വിലയിൽ ഉണ്ടായിട്ടുള്ളത്. ബാങ്ക് ഓഫ് അയർലൻഡിന്റെ മൈ ഹോം വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ഈ വർഷം മൂന്നാം പാദത്തിൽ വീടിന്റെ ശരാശരി ചോദിക്കുന്ന വില എന്നത് 3,85,000 യൂറോ ആണ്. മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 0.4 ശതമാനം കുറവാണ്. 2025ൽ വിറ്റഴിക്കപ്പെട്ട ശരാശരി റെസിഡൻഷ്യൽ പ്രോപ്പർട്ടിയുടെ വില 426,000 യൂറോ ആയിരുന്നു, ഇത് ശരാശരി വരുമാനമായ 53,000 യൂറോയുടെ ഇരട്ടിയാണെന്നും മൈ ഹോമിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ റീട്ടെയിൽ, ബാർ ജീവനക്കാർ വ്യാപകമായി വാക്കാലുള്ള അധിക്ഷേപങ്ങൾക്ക് ഇരയാകുന്നതായി കണ്ടെത്തൽ. മാൻഡേറ്റ് ട്രേഡ് യൂണിയൻ അംഗങ്ങളിൽ നടത്തിയ സർവ്വേയിലാണ് നിർണായക കണ്ടെത്തൽ. വാക്കാലുള്ള അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുള്ളതായി സർവ്വേയിൽ പങ്കെടുത്ത 66 ശതമാനം പേരും വെളിപ്പെടുത്തി. 1200 പേരിൽ ആയിരുന്നു സർവ്വേ. ഇതിൽ മൂന്നിൽ രണ്ട് ഭാഗം ആളുകളും ജോലിയ്ക്കിടെ മറ്റുള്ളവരുടെ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി. നാലിൽ ഒന്ന് പേർ ശാരീരത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഭീഷണി നേരിട്ടതായി വെളിപ്പെടുത്തി. ജോലിയ്ക്കിടെ മർദ്ദനം നേരിടേണ്ടിവന്നതായി 11 ശതമാനം പേർ വ്യക്തമാക്കിയിട്ടുണ്ട്.
ലിമെറിക്ക്: ലിമെറിക്കിലെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിൽ യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ മൂന്നിന് ആയിരുന്നു സംഭവം. ലിമെറിക്ക് സിറ്റിയിലെ ഒ കോനൽ സ്ട്രീറ്റിലെ റെസ്റ്റോറന്റിൽവച്ചാണ് യുവാവിന് മർദ്ദനമേറ്റത്. 30 വയസ്സുകാരൻ ആയിരുന്നു ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. 30 കാരൻ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിനിൽ പുതിയ ഗാർഹിക പീഡന അഭയകേന്ദ്രം തുറക്കുന്നു. ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് തണലൊരുക്കുകയാണ് പുതിയ അഭയകേന്ദ്രത്തിന്റെ ലക്ഷ്യം. ചാരിറ്റിയായ സോനാസാണ് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ. ഗാർഹിക പീഡനത്തിന് ഇരയാകുന്ന 36 കുടുംബങ്ങൾക്ക് പ്രതിവർഷം അഭയകേന്ദ്രം വഴി പിന്തുണ നൽകും. അന്തേവാസികളെ പരിചരിക്കുന്നതിനായി 14 ജീവനക്കാരെയാണ് ഇവിടെ നിയമിക്കുന്നത്. ഇതിൽ കുട്ടികൾക്കും മുതിർന്നവർക്കും സഹായം നൽകുന്നതിനായി പ്രത്യേകം പ്രത്യേകം ആളുകൾ ഉണ്ടാകും. സെപ്തംബറിൽ ഓൾവേയ്‌സ് ഹിയർ എന്ന പേരിൽ ചാരിറ്റി ഒരു ക്യാമ്പെയ്ൻ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിനിൽ അഭയകേന്ദ്രം ഒരുക്കുന്നത്. കുവാനാണ് അഭയകേന്ദ്രത്തിനുളള സാമ്പത്തിക പിന്തുണ നൽകുന്നത്.
ഡബ്ലിൻ: എൻജിഒ ആയ റുഹാമയുമയുമായി ബന്ധപ്പെടുന്ന മനുഷ്യക്കടത്തിന് ഇരയായവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സംഘടനയുമായി ബന്ധപ്പെട്ടവരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്ത് മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന സൂചന കൂടിയാണ് ഇത് നൽകുന്നത്. വേശ്യാവൃത്തി, സെക്‌സ് ട്രാഫിക്കിംഗ്, ലൈംഗിക ചൂഷണം എന്നിവയാൽ ബാധിക്കപ്പെട്ടവർക്ക് സഹായം നൽകുന്നതിനായി രൂപീകരിച്ച സംഘടനയാണ് റുഹാമ. 2024ൽ ലൈംഗിക ചൂഷണത്തിനായി മനുഷ്യക്കടത്തിന് ഇരയായ 216 പേർക്ക് സംഘടന പിന്തുണ നൽകി. വേശ്യാവൃത്തിക്ക് ഇരയായ 282 പേർ ആയിരുന്നു റുഹാമയുടെ സഹായം തേടിയത്. 2023 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വേശ്യാവൃത്തിയ്ക്ക് ഇരയായവരുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. മനുഷ്യക്കടത്തിന് ഇരയായവരിൽ ഭൂരിഭാഗവും നൈജീരിയയിൽ നിന്നുള്ളവരാണ്. 131 പേർ. സിംബാബ്വെയിൽ നിന്നുള്ള 18 പേരും, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 14 പേരും മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ട്.
ഡബ്ലിൻ: അമിത മത്സ്യബന്ധനം നടത്തുന്ന രാജ്യങ്ങൾക്ക് വ്യാപാര ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. അംഗങ്ങളല്ലാത്ത രാജ്യങ്ങൾ അമിതമായി അയല മത്സ്യത്തെ പിടിക്കുന്നതിനെതിരെ യൂറോപ്യൻ യൂണിയൻ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. അയർലൻഡിലെ ഏറ്റവും മൂല്യമേറിയ മത്സ്യസമ്പത്താണ് അയല. കഴിഞ്ഞ ആഴ്ച അടുത്ത വർഷത്തേയ്ക്ക് അയല പിടിയ്ക്കുന്നത് 70 ശതമാനം കുറയ്ക്കണമെന്ന് കമ്മീഷനോട് ഇന്റർണാഷണൽ കൗൺസിൽ ഫോർ ദി എക്‌സ്‌പ്ലോറേഷൻ ഓഫ് ദി സീ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഇത് ഐറിഷ് മത്സ്യബന്ധന മേഖലയ്ക്ക് 60-80 മില്യൺ യൂറോ വരെ നഷ്ടമുണ്ടാക്കുമെന്ന് കണക്കാക്കപ്പെടുന്നു. വരാനിരിക്കുന്ന ചർച്ചകളിൽ ധാരണയായില്ലെങ്കിൽ രണ്ട് വർഷത്തേയ്ക്ക് അയല പിടിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് പറഞ്ഞു. മത്സ്യങ്ങളെ പിടിക്കുന്ന നിരക്ക് ഐസിഇഎസ് നിർദ്ദേശിക്കുന്ന പരിധിയായി കുറയ്ക്കണം. ഇത് അടിയന്തിര ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഡബ്ലിൻ: ഡബ്ലിനിലെ ഹോട്ടൽ നിർമ്മാണത്തിന് അനുമതി നിഷേധിച്ച് പ്ലാനിംഗ് അതോറിറ്റി. എമോൺ വാട്ടേഴ്‌സിന്റെ സ്‌റെറ്റിയൂ ഹോട്ടൽ ഗ്രൂപ്പ് നൽകിയ അപേക്ഷയാണ് തള്ളിയത്. ഡബ്ലിൻ 2 ലെ ബാഗ്ഗട്ട് സ്ട്രീറ്റ് ലോവറിലാണ് പുതിയ പദ്ധതി ഉദ്ദേശിച്ചിരുന്നത്. 113 ബെഡ്‌റൂമുകളുള്ള ഹോട്ടലാണ് പ്രദേശത്ത് ഗ്രൂപ്പ് നിർമ്മിക്കുന്നത്. ഇതിനായുള്ള അനുമതി ആവശ്യപ്പെട്ട് ആദ്യം പ്ലാനിംഗ് കമ്മീഷൻ മുൻപാകെ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് തള്ളുകയായിരുന്നു. പദ്ധതി പരിസ്ഥിതിയ്ക്ക് ആഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. പിന്നീട് ഡബ്ലിൻ സിറ്റി കൗൺസിലും ഇതേ കാരണം ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടൽഗ്രൂപ്പ് പ്ലാനിംഗ് അതോറിറ്റിയ്ക്ക് അപേക്ഷ നൽകിയത്.
കെറി: കൗണ്ടി കെറിയിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ട് 14 കുടുംബങ്ങൾ. സൈപ്പസ് ആസ്ഥാനമായുള്ള സെറിക്കോയുടെ ലോറെറ്റോ കോൺവെന്റ്‌സ് എസ്റ്റേറ്റിലെ വീടുകളിൽ താമസിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്. കില്ലാർണിയിലെ 14 വീടുകളാണ് ഇവരുടെ ഉടമസ്ഥതയിൽ ഉള്ളത്. 14 കുടുംബങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത വർഷം ജൂലൈയ്ക്ക് മുൻപായി വീടുകൾ ഒഴിയണം എന്നാണ് ഇവർക്കുള്ള നിർദ്ദേശം. കമ്പനിയുടെ ഡബ്ലിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമായ ഹോം ക്ലബ്ബ് ആണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ആകെ 25 മുതിർന്നവരും 15 കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ നിന്നും ഇറങ്ങേണ്ടിവന്നാൽ എങ്ങോട്ട് പോകണമെന്ന് അറിയാതെ വിഷമത്തിലായിരിക്കുകയാണ് ഇവർ.
ബെൽഫാസ്റ്റ്: ന്യൂറിയിൽ വാഹനം ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. ആൽബർട്ട് ബേസിൻ ജംഗ്ഷനിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കാൽനട യാത്രികനെ ലോറി ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ബാസിൻ, ബ്രിഡ്ജ് സ്ട്രീറ്റ്, വില്യം സ്ട്രീറ്റ് എന്നീ മേഖലകളുടെ ഭാഗങ്ങൾ അടച്ചിട്ടു.
ഡെറി: കൗണ്ടി ഡെറിയിലെ ഫാമിലുണ്ടായ തീപിടിത്തത്തിൽ പന്നികൾ ചത്തു. 1200 പന്നികളാണ് ചത്തത്. കോളെറൈനിൽ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഫാമിൽ തീപടരാനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഫാമിൽ നിന്നും തീ ഉയരുന്നത് കണ്ട ഉടമ ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയപ്പോഴേയ്ക്കും ഫാമിലേക്ക് മൊത്തമായി തീ വ്യാപിച്ചു. 50 ലധികം ഫയർഫൈറ്ററുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. അപ്പോഴേയ്ക്കും പന്നികൾ പൊള്ളലേറ്റ് ചത്തിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
