Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിനിലെ ട്രിനിറ്റി കോളേജ് ലാബിൽ നിന്നും രാസവസ്തു ചോർന്നു. സംഭവത്തെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ക്യാമ്പസിലെ ബയോമെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച വിവരം ലഭിച്ചയുടൻ ഡബ്ലിൻ ഫയർ ഫോഴ്‌സും ഹസാർഡസ് മെറ്റീരിയൽസ് യൂണിറ്റും പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Read More

ഡബ്ലിൻ: അമേരിക്കയെ എതിർക്കാനുള്ള നീക്കത്തിൽ നിന്നും പിൻവാങ്ങി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ അംബാസിഡർമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. പുതിയ തീരുമാന പ്രകാരം ആന്റി കോർഷൻ ഇൻസ്ട്രുമെന്റ് ഉപയോഗിക്കില്ല. 93 ബില്യൺ യൂറോയുടെ മറുപടി താരിഫുകൾ പുന:സ്ഥാപിക്കേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ആറ് വരെ ഇത് സംബന്ധിച്ച നടപടികൾ നിർത്തിവച്ചിട്ടുണ്ട്. അടുത്ത മാസം ഇതിൽ തീരുമാനം ഉണ്ടാകുകയുള്ളൂ.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിന് പിന്നാലെ കണ്ടെത്തിയത് കഞ്ചാവ് വളർത്തൽ കേന്ദ്രം. ന്യൂറിയിൽ ആയിരുന്നു സംഭവം. വീടിന് തീപിടച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരാണ് കഞ്ചാവ് വളർത്തുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 4.25 ഓടെ ബെസ്ബ്രൂക്കിലെ തോമസ് സ്ട്രീറ്റ് പ്രദേശത്തെ ഒരു വീടിന് തീപിടിച്ചതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിനൊപ്പം ഇവർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനിടെയാണ് കഞ്ചാവ് ചെടികൾ കണ്ടത്. ചെടികളിൽ ചിലത് കത്തിയിരുന്നു. ഇതിന്റെ പുക ശ്വസിച്ച് സമീപവാസികൾക്ക് അസ്വസ്ഥത ഉണ്ടായി.

Read More

ഡബ്ലിൻ: അയർലൻഡിലെ ചൈൽഡ് കെയർ സംവിധാനങ്ങളിൽ ആശങ്ക. ചൈൽഡ് ലോ പ്രൊജക്ടാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്. ജീവനക്കാരുടെ കുറവും കുട്ടികളെ അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ പാർപ്പിക്കുന്നതും വലിയ ആശങ്കയുണ്ടാക്കുന്നുവെന്നാണ് ചൈൽഡ് ലോ പ്രൊജക്ട് വ്യക്തമാക്കുന്നത്. കോടതികളിലെ ശിശുസംരക്ഷണ നടപടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനും ഗവേഷണത്തിലൂടെ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനുമായിട്ടാണ് ചൈൽഡ് ലോ പ്രൊജക്ട് രൂപീകരിച്ചത്. 2012 ൽ ആണ് ചെെൽഡ് ലോ പ്രൊജക്ട്  സ്ഥാപിതമായത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം മഴയും തണുപ്പുമുള്ള കാലാവസ്ഥ. ഇന്ന് മുതൽ ഈ മാസം അവസാനം വരെ മഴയും തണുപ്പുമുള്ള അസ്ഥിരകാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. മഞ്ഞും കാറ്റും ഇതിനൊപ്പം അനുഭവപ്പെടും. ഇന്ന്  രാവിലെ സമയങ്ങളിൽ മഞ്ഞുമൂടിയ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. വ്യാപകമായി മഴയോ ചാറ്റൽ മഴയോ ലഭിക്കാം. എന്നാൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും വെയിലും അനുഭവപ്പെടാം.

Read More

ഡബ്ലിൻ: വടക്കൻ അയർലൻഡിലെ പിമ്പിംഗ് വെബ്‌സൈറ്റുകളിൽ അന്വേഷണം. ഇതിനായി സ്‌റ്റോർമോണ്ട് അസംബ്ലി ഗ്രൂപ്പ് നിലവിൽ വരും. മനുഷ്യക്കടത്തും വാണിജ്യ ലൈംഗിക ചൂഷണവും പ്രതിരോധിക്കാൻ പുതുതായി രൂപീകരിച്ച ഓൾ പാർട്ടി ഗ്രൂപ്പ് (എപിജി) ആയിരിക്കും ഇത് നടപ്പിലാക്കുക. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു സംഘത്തിന് വടക്കൻ അയർലൻഡ് സർക്കാർ രൂപം നൽകുന്നത്.

Read More

ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ മൂന്ന് കോസ്റ്റ് റെന്റൽ വീടുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡബ്ലിൻ 24 ലെ സിറ്റിവെസ്റ്റിലെ കാരിജ്‌മോർ വുഡ്‌സിലുള്ള വീടുകൾക്കായുള്ള അപേക്ഷകളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മൂന്നും വൺ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളാണ്. ഈ വർഷം ഏപ്രിൽ മുതൽ വീടുകൾ ലഭ്യമാകും. 1,327 യൂറോ ആണ് വീടുകളുടെ പ്രതിമാസ വാടക. ലുവാസ് സ്റ്റോപ്പിൽ നിന്നും വെറും മൂന്ന് മിനിറ്റ് നടക്കാനുള്ള ദൂരം മാത്രമാണ് അപ്പാർട്ട്‌മെന്റുകളിലേക്ക് ഉള്ളത്. ഹീറ്റിംഗ് പമ്പുകൾ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും വീടുകളിൽ ഒരുക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അമേരിക്ക പലിശനിരക്ക് കുറയ്ക്കുന്നത് അയർലൻഡിന് വലിയ തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. സാമ്പത്തിക വിദഗ്ധനായ ഡോ. അലൻ അഹേണാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പലിശനിരക്ക് കുറച്ചാൽ അയർലൻഡിന്റെ സ്ഥിതി വളരെ മോശമാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിൽ അയർലൻഡ് നേരിട്ടതിനെക്കാൾ മോശം അവസ്ഥയായിരിക്കും അനുഭവപ്പെടുക. ഓഹരി വിപണികൾ ഇടിയുകയും ക്രെഡിറ്റ് വിപണികൾ മുറുകുകയും ചെയ്യും. ബോണ്ട് വിപണിയിൽ പരിഭ്രാന്തിയുണ്ടായാൽ ലോകമെമ്പാടും സാമ്പത്തിക മാന്ദ്യത്തിന് അത് കാരണം ആകും. അയർലൻഡിന്റെ സാമ്പത്തിക വളർച്ചയെയും അത് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: ഗ്രോക്ക് വിവാദത്തിനിടെ നിയമങ്ങൾ ശക്തിപ്പെടുത്താൻ അയർലൻഡ് സർക്കാർ. വിഷയം ചർച്ച ചെയ്യാൻ കാബിനറ്റ് നേതാക്കൾ ഇന്ന് യോഗം ചേരും. സോഷ്യൽ മീഡിയയിലെ ലൈംഗിക ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ചുമതലയുള്ള സഹമന്ത്രി നിയാം സ്മിത്തും അറ്റോർണി ജനറൽ റോസ ഫാനിംഗും യോഗത്തിൽ പങ്കെടുക്കും.

Read More

ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ് ബ്രസ്സൽസിലേക്ക്. യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാരുടെ യോഗത്തിന് വേണ്ടിയാണ് അദ്ദേഹം ബ്രസ്സൽസിലേക്ക് പോകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ താരിഫ് ഭീഷണിയ്ക്കിടെയാണ് ധനമന്ത്രിമാർ യോഗം ചേരുന്നത്. ഗ്രീൻലാൻഡിലേക്ക് സൈന്യത്തെ അയച്ച എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് ഫെബ്രുവരി ആരംഭത്തോടെ 10% തീരുവ ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഗ്രീൻലാൻഡുമായി കരാർ ഉണ്ടാക്കിയില്ലെങ്കിൽ ജൂണോടെ ഇത് 25 ശതമാനമായി വർധിപ്പിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, നെതർലാൻഡ്സ്, ഫ്രാൻസ്, ജർമ്മനി എന്നിവയും യൂറോപ്യൻ യൂണിയൻ അംഗമല്ലാത്ത നോർവേ, യുണൈറ്റഡ് കിംഗ്ഡം എന്നിവയാണ് എട്ട് രാജ്യങ്ങൾ.

Read More