- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
ഡബ്ലിൻ: മുൻ വാടകക്കാരന് പണം തിരികെ നൽകി ജിം ഗാവിൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് അദ്ദേഹം വാടകക്കാരന് പണം നൽകിയത്. 3,300 യൂറോ ആയിരുന്നു ജിം ഗാവിൻ മുൻ വാടകക്കാരനായ നിയാൽ ഡൊണാൾഡിന് നൽകിയത്. ജിം ഗാവിനുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. വീടൊഴിയുമ്പോൾ വാടകക്കാരന് പണം നൽകാതെ കബളിപ്പിച്ചുവെന്നായിരുന്നു ഗാവിനെതിരെ ഉയർന്ന ആരോപണം. ചാനൽ പരിപാടിയ്ക്കിടെ നിയാൽ ഡൊണാൾഡ് ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഗാവിനെതിരെ വലിയ വിമർശനം ഉയരുകയായിരുന്നു. ഇതേ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും അദ്ദേഹം പിന്മാറി. തിരഞ്ഞെടുപ്പിൽ ഫിയന്ന ഫെയിലിന്റെ സ്ഥാനാർത്ഥിയായിട്ടായിരുന്നു ഗാവിൻ മത്സരിക്കാനിരുന്നത്.
ഡബ്ലിൻ: ഡെറിയിൽ നിന്നും ഡബ്ലിനിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു. ഇത്തവണത്തെ ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ബജറ്റിന് പിന്നാലെ വിമാന സർവ്വീസ് പുനരാരംഭിക്കുന്ന കാര്യം പബ്ലിക് എക്‌സ്‌പെൻഡിച്ചർ മന്ത്രി ജാക്ക് ചേംബേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സർവ്വീസുകൾ ആരംഭിക്കുന്ന തിയതി പുറത്തുവിട്ടിട്ടില്ല. 2011 ലായിരുന്നു സിറ്റി ഓഫ് ഡെറി വിമാനത്താവളത്തിൽ നിന്നും ഡബ്ലിനിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കിയത്. പിന്നീട് വിമാന സർവ്വീസുകൾ 2016 ൽ വീണ്ടും ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കഴിഞ്ഞില്ല.
ഡബ്ലിൻ: ഡബ്ലിനിലെ ചരിത്രപ്രാധാന്യമുള്ള ആശുപത്രി വിൽപ്പനയ്ക്ക് വച്ച് എച്ച്എസ്ഇ. ബഗോട്ട് സ്ട്രീറ്റിലെ റോയൽ സിറ്റി ഓഫ് ഡബ്ലിൻ ആശുപത്രിയാണ് എച്ച്എസ്ഇ വിൽക്കാൻ ഒരുങ്ങുന്നത്. ഡാഫ്റ്റ് (ഡിഎഎഫ്ടി) ആണ് ഹോസ്പിറ്റൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 5.5 മില്യൺ യൂറോയിലധികം വിൽപ്പന വഴി കണ്ടെത്താൻ കഴിയുമെന്നാണ് എച്ച്എസ്ഇയുടെ വിലയിരുത്തൽ. 1831 ൽ ആയിരുന്നു റോയൽ സിറ്റി ഓഫ് ഡബ്ലിൻ ആശുപത്രി നിർമ്മിച്ചത്. പിന്നീട് 1987 ൽ ആശുപത്രി അടച്ചുപൂട്ടി. പിന്നീട് കെട്ടിടത്തിന്റെ ഭാഗങ്ങൾ മയക്കുമരുന്ന് ചികിത്സാ കേന്ദ്രമായും സാമൂഹിക സേവന കേന്ദ്രമായും പ്രവർത്തിച്ചുവരികയായിരുന്നു. വാങ്ങുന്നവർക്ക് ഈ കെട്ടിടം ഹോട്ടലായോ അപ്പാർട്ട്‌മെന്റുകൾ ആയോ എംബസി കെട്ടിടമായോ മാറ്റാൻ സാധിക്കും.
ഡബ്ലിൻ: ഇത്തവണത്തെ ബജറ്റിലെ നടപടികൾ കുടുംബങ്ങളുടെ ശേഷിക്കുന്ന വരുമാനത്തിൽ ( ഡിസ്‌പോസിബിൽ ഇൻകം) കുറവുണ്ടാക്കുമെന്ന് പഠനം. ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് (ഐഎസ്ആർഐ) ആണ് ഈ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ശേഷിക്കുന്ന വരുമാനത്തിൽ ശരാശരി 2 ശതമാനത്തിന്റെ കുറവിനാണ് സാധ്യതയുള്ളത്. എനർജി ക്രെഡിറ്റ് പോലെയുള്ള നടപടികൾ പിൻവലിച്ചതാണ് കുടുംബങ്ങൾക്ക് തിരിച്ചടിയാകുക. കുടുംബങ്ങൾക്ക് പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് വരുമാന നഷ്ടം ഉണ്ടാകാൻ കാരണമാകും. കുറഞ്ഞ വരുമാനമുളള കുടുംബങ്ങൾക്ക് ഈ നഷ്ടം വലിയ സാമ്പത്തിക ബാധ്യത നൽകിയേക്കാം. താത്കാലിക നടപടികൾ പിൻവലിച്ചാൽ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ശേഷിക്കുന്ന വരുമാനത്തിൽ 4.1 ശതമാനത്തിന്റെ നഷ്ടം സംഭവിക്കും. അതേസമയം ഉയർന്ന വരുമാനം ഉള്ളവർക്ക് ഇത് 0.3 ശതമാനം ആകും. ചൊവ്വാഴ്ച ഐറിഷ് സർക്കാർ പ്രഖ്യാപിച്ച ബജറ്റിൽ 9.4 ബില്യൺ യൂറോയുടെ പാക്കേജാണ് ഉള്ളത്.
ഡബ്ലിൻ: ലൈംഗിക ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ എഐയുടെ സഹായത്തോടെ ഓൺലൈൻ കാമുകിമാരെ സൃഷ്ടിച്ച് അയർലൻഡിലെ കൗമാരക്കാരായ ആൺകുട്ടികൾ. യഥാർത്ഥ പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികൾ ഇങ്ങനെ ചെയ്യുന്നത്. ടെക്‌നോളജി, പോണോഗ്രഫി, സെക്ഷ്വൽ വയലൻസ് എന്നിവയെക്കുറിച്ച് റുഹാമ സംഘടിപ്പിച്ച കോൺഫറൻസിലാണ് ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ നിന്നുമാണ് ആൺ കുട്ടികൾ എഐ കാമുകിമാരെ രൂപപ്പെടുത്തുന്നതിനുള്ള ചിത്രം കൈക്കലാക്കുന്നത്. ഇത് ഉപയോഗിച്ച് ഓൺലൈൻ കാമുകിമാരെ എഐ സാങ്കേതിക വിദ്യയുടെ സഹായത്താൽ നിർമ്മിക്കുകയും ഈ കാമുകിയ്ക്ക് ഒരു ബന്ധം നൽകുകയും ചെയ്യുന്നു. സ്‌റ്റെപ്പ് സിസ്റ്റർ ( രണ്ടാനമ്മയുടെയോ രണ്ടാനച്ഛന്റെയോ മകൾ) എന്ന ബന്ധമാണ് ഇത്തരം കാമുകിമാർക്ക് കൂടുതൽ ആൺകുട്ടികളും നൽകുന്നത്.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി. ബെൽഫാസ്റ്റിലെ ക്ലിഫ്ടൺവില്ലെ അവന്യൂവിൽ ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ പോലീസ് ഇന്ന് രാവിലെ സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ഡബ്ലിൻ: ഡബ്ലിനിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി പോലീസ്. അക്രമ സംഭവങ്ങളിൽ പോലീസ് ഇടപെടൽ വർധിച്ചു. നഗരത്തിൽ കവർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർധിച്ചിട്ടുണ്ടെന്നും പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വ്യക്തികളിൽ നിന്നും കവർച്ച നടത്തുന്ന സംഭവങ്ങൾ 30 ശതമാനം കുറഞ്ഞു. വ്യാപാര തട്ടിപ്പുകളിൽ 9 ശതമാനത്തിന്റെ കുറവ് ഉണ്ടായി. വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിദിനം 20 പേരെ പോലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്. 40 ഓളം പേർക്ക് സമൻസ് അയക്കുകയും ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെ നാലായിരത്തോളം അറസ്റ്റുകൾ പോലീസ് രേഖപ്പെടുത്തി. 8000 സമൻസുകൾ കൈമാറി. ഇതിലെല്ലാം 20 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കിൽഡെയർ: അന്റാർട്ടിക് പര്യവേഷകൻ ഏണസ്റ്റ് ഷാക്കിൾട്ടണിന്റെ സ്മരണാർത്ഥം കിൽഡെയറിൽ പുതിയ മ്യൂസിയം. ആതിയിലാണ് അദ്ദേഹത്തിന്റെ പര്യവേഷണ യാത്രയുടെ സ്മരണകൾ ഉറങ്ങുന്ന മ്യൂസിയം തുറന്നത്. അദ്ദേഹത്തിന്റെ പര്യവേഷണങ്ങളുടെ അനുഭവങ്ങൾ പുന:സൃഷ്ടിച്ചുകൊണ്ടാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. എട്ട് മില്യൺ യൂറോ ചിലവിട്ടാണ് മ്യൂസിയത്തിന്റെ നിർമ്മാണം. മ്യൂസിയം കിൽഡെയറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1974 ൽ ജനിച്ച ഷാക്കിൾടൺ 1909 ലാണ് അന്റാർട്ടികയിൽ എത്തിയത്. അന്റാർട്ടിക്കയിൽ എത്തിയ ആദ്യ വ്യക്തിയാണ് അദ്ദേഹം.
ഡബ്ലിൻ: തപസ്യയുടെ ഏറ്റവും പുതിയ നാടകം ആർട്ടിസ്റ്റ് നവംബറിൽ അരങ്ങേറും. സിറോ മലബാർ ചർച്ച് ബ്ലാഞ്ചാട്‌സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണതതിന്റെ ഭാഗമായിട്ടാണ് ഡബ്ലിനിൽ തപസ്യ നാടകം അവതരിപ്പിക്കുന്നത്. അടുത്ത മാസം 21 ന് ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിലാണ് നാടകം അരങ്ങേറുക, വൈകീട്ട് ഏഴ് മണിയ്ക്കാണ് നാടകം. സമകാലീന സമൂഹത്തിൽ വളരെ പ്രധാന്യമുള്ള വിഷയത്തെ അടിസ്ഥാനമാക്കിയാണ് ആർട്ടിസ്റ്റ് എന്ന നാടകം രചിച്ചിരിക്കുന്നത്. മുതിർന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നാടകം കൂടിയാണെന്ന പ്രത്യേകയും ആർട്ടിസ്റ്റിന് ഉണ്ട്. നാടകത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.
ബെൽഫാസ്റ്റ്: പിടികിട്ടാപ്പുളളിയായ യുവാവിന് വേണ്ടിയുള്ള അഭ്യർത്ഥനയുമായി പോലീസ്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. ക്രിമിനൽ കേസിലെ പ്രതിയായ ക്രിസ്റ്റഫർ സിപ്‌സണെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് സഹായം തേടിയിരിക്കുന്നത്. ഏപ്രിൽ 2 ന് കേസ് പരിഗണിക്കുമ്പോൾ ഇയാൾ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഇയാളെ കോടതിയിൽ എത്തിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും യുവാവ് മുങ്ങുകയായിരുന്നു. നിലവിൽ യുവാവ് ബെഞ്ച് വാറന്റിലാണ്. ക്രിസ്റ്റഫറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിലോ 0800555111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡാ സ്‌റ്റേഷനുമായോ ബന്ധപ്പെടണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
