- എത്രയും വേഗം ഇറാൻ വിടണം : ഇന്ത്യക്കാർക്ക് നിർദേശം നൽകി ഇന്ത്യൻ എംബസി
- കോർപ്പറേഷൻ അനാസ്ഥ ; പൊലിഞ്ഞത് നാലു ജീവൻ : മുന്നറിയിപ്പ് ബോർഡ് പോലും വച്ചില്ലെന്ന് നാട്ടുകാർ
- കേരളം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് : നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ എത്തുന്നു
- ഹിറ്റ് ലിസ്റ്റുണ്ടാക്കി തീർത്തത് ഏഴ് പാക് ഭീകരരെ ; രക്തമുറയുന്ന തണുപ്പിലും ദൃഢനിശ്ചയത്തോടെ പൊരുതി ഇന്ത്യൻ സൈന്യം
- ജിം ട്രെയിനർ ദീപക് കുമാറിനെ സന്ദർശിച്ച് രാഹുൽ ഗാന്ധി ; ദീപക്കിന്റെ ജിമ്മിൽ അംഗത്വമെടുക്കുമെന്നും രാഹുൽ
- അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചു ; രാഹുൽ മാങ്കൂട്ടത്തിലിന് നൽകിയ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്
- വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി ; പുതുക്കിയ തീയതി മാർച്ച് 1
- 125 കോടി തലയ്ക്ക് വിലയിട്ട മയക്കുമരുന്ന് രാജാവ് : സൈന്യം ആക്രമിച്ചത് ശക്തികേന്ദ്രത്തിലെത്തി ; മെൻചോയെ വധിക്കാൻ ഒപ്പം നിന്നത് യുഎസ്
Author: sreejithakvijayan
കോർക്ക്: കോർക്കിൽ വീടിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ പ്രതിയ്ക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കാൻ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. കഴിഞ്ഞ ദിവസം ആയിരുന്നു 40 കാരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. റോഷെസ്ടൗൺ പരിസരത്ത് ആയിരുന്നു സംഭവം. ആക്രമണം നടക്കുമ്പോൾ 40 കാരിയായ സ്ത്രീയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായത്. ജനാല വഴി താഴേയ്ക്ക് ചാടി ഇവർ രക്ഷപ്പെടുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിന്റെ റോഡ് വികസനത്തിനായി വൻ തുകയുടെ ധനസഹായം പ്രഖ്യാപിച്ച് ഗതാഗത മന്ത്രി. ദേശീയ, പ്രാദേശിക റോഡുകളുടെ വികസനത്തിനായി 1.5 മില്യൺ യൂറോയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അനുവദിച്ച തുകയിൽ വർധനവ് ഉണ്ട്. 2025 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഫണ്ടിംഗിൽ 13 ശതമാനത്തിന്റെ വർധനവാണ് ഇക്കുറി വരുത്തിയിരിക്കുന്നത്. 2,800 കിലോമീറ്റർ റോഡുകൾ പരിപാലിക്കാനും 2,330 കിലോമീറ്റർ മെച്ചപ്പെടുത്താനും ഈ തുക വിനിയോഗിക്കും. ദേശീയ വികസന പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ചെറുകിട റോഡുകൾ മച്ചപ്പെടുത്തലുകൾക്കായി 20 മില്യൺ യൂറോയുടെ പ്രത്യേക ഗ്രാന്റുകളും ഉണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ആശുപത്രികളിൽ കിടക്ക ലഭിക്കാത്ത രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം 628 രോഗികളാണ് ട്രോളികളിൽ തുടരുന്നത്. ചൊവ്വാഴ്ച രാവിലെവരെയുള്ള കണക്കുകൾ ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് പുറത്തുവിട്ടത്. 398 രോഗികൾ എമർജൻസി ഡിപ്പാർട്ട്‌മെന്റിലാണ് ചികിത്സയിൽ കഴിയുന്നത്. 230 പേർ വാർഡുകളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 99 പേരാണ് കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടിയത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 70 പേരും ട്രോളികളിൽ കഴിയുന്നുണ്ട്. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 43 പേർക്കാണ് കിടക്കകൾ ആവശ്യം.
ഡബ്ലിൻ: പൊതുയിടങ്ങളിൽ സ്‌ക്രാംബ്ലർ ബൈക്കുകളുടെ നിരോധനം അടുത്ത മാസത്തോടെ നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാൻ. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടങ്ങൾ അറ്റോർണി ജനറലിന്റെ പരിഗണനയിൽ ആണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്‌ക്രാംബ്ലർ ബൈക്കുകളെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിലവിൽ അയർലൻഡിൽ ഉണ്ട്. എന്നാൽ പുതിയ നിയമം ഇത്തരം വാഹനങ്ങൾക്ക് പൂർണമായ നിരോധനം ഏർപ്പെടുത്തുന്നതാണ്. മാത്രവുമല്ല പോലീസുകാരുടെ അധികാരങ്ങൾ ശക്തിപ്പെടുത്തുന്നതുമാണ്. അടുത്ത ആഴ്ചയോടെ രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: മഴ കനത്തതോടെ അയർലൻഡിലെ കൗണ്ടികളിൽ പ്രളയ മുന്നറിയിപ്പ്. ശക്തിയായ മഴ ലഭിക്കുന്ന 17 കൗണ്ടികളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കൗണ്ടികളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ലെയ്ൻസ്റ്ററിലും കാവൻ, മൊനാഘൻ, കോർക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലും ആണ് മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉള്ളത്. ഇന്ന് രാത്രി 11 മണിയ്ക്ക് ആരംഭിക്കുന്ന വാണിംഗ് നാളെ രാത്രി 11 വരെ തുടരും. പ്രളയത്തിന് പുറമേ മങ്ങിയ കാഴ്ചയ്ക്കും യാത്രാ ബുദ്ധിമുട്ടും അനുഭവപ്പെടാം.
ഡബ്ലിൻ: അയർലൻഡിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തെ തുടർന്നുള്ള രോഗങ്ങൾ മൂലം ഓരോ ആഴ്ചയിലും മരിക്കുന്നത് ഏകദേശം 100 ഓളം പേർ. റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ഇത് പ്രതിരോധിക്കണമെങ്കിൽ പുകയില ഉത്പന്നങ്ങൾക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അയർലൻഡിൽ തടയാവുന്ന രോഗങ്ങളുടെയും മരണത്തിന്റെയും പ്രധാന കാരണം പുകയിലയാണ്. മദ്യത്തെക്കാളും മയക്കുമരുന്നിനെക്കാളും ഏറെ അപകടകാരിയാണ് പുകയില ഉത്പന്നങ്ങൾ.
ഡബ്ലിൻ: അയർലൻഡിലെ മിഡിൽ ക്ലാസ് കുടുംബങ്ങൾക്കായി പുതിയ സേവിംഗ്‌സ് സ്‌കീം ഉടൻ അംഗീകരിക്കും. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ ആദ്യ പകുതിയിൽ തന്നെ അംഗീകാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പണപ്പെരുപ്പത്തിന്റെ കാലത്ത് മിഡിൽ ക്ലാസ് കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ടാണ് സർക്കാർ പുതിയ സ്‌കീം ആരംഭിക്കുന്നത്. ഈ സ്‌കീം ഐറിഷ് ജനതയെ സമ്പാദിക്കാനും നിക്ഷേപിക്കാനും പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ താമസിച്ചിരുന്ന മലയാളി നഴ്‌സ് അന്തരിച്ചു. 37 കാരനായ കൃഷ്ണകുമാർ ആണ് അന്തരിച്ചത്. ഏറെ നാളായി അദ്ദേഹം അസുഖബാധിതൻ ആയിരുന്നു. ഈ മാസം 14 ന് ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം എന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്. ഡെയ്‌സി ഹിൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. 2021 ൽ ആയിരുന്നു ന്യൂറിയിലെ ആശുപത്രിയിൽ അദ്ദേഹം ജോലി ആരംഭിച്ചത്. ഇതിനിടെ അദ്ദേഹത്തെ ക്യാൻസർ ബാധിക്കുകയായിരുന്നു. രോഗം ഗുരുതരമായതോടെ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. നാട്ടിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
ഡബ്ലിൻ: അയർലൻഡിലെ പ്രശ്‌നങ്ങൾ ഉടനെ പരിഹരിക്കാൻ കഴിയുന്നതല്ലെന്ന് ഗവേഷണ റിപ്പോർട്ട്. സർക്കാരിന്റെ പ്രത്യേക സംഘമാണ് ഗവേഷണം നടത്തിയത്. ഈ റിപ്പോർട്ട് പ്രധാനമന്ത്രി മീഹോൾ മാർട്ടിന് സമർപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സർവ്വ മേഖലകളിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. തൊഴിലാളിക്ഷാമം ഇതിൽ പ്രധാനമാണ്. സർക്കാർ വകുപ്പുകളിൽ ജീവനക്കാർക്ക് വലിയ ക്ഷാമം ഉണ്ട്. അതുകൊണ്ട് തന്നെ അയർലൻഡിന് കുടിയേറ്റം ആവശ്യമാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. നിലവിലെ സംവിധാനങ്ങളിലെ പിഴവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡബ്ലിൻ: ക്യൂബയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി അയർലൻഡ് വിദേശകാര്യമന്ത്രാലയം. ക്യൂബയിലേക്ക് പോകാൻ പദ്ധതിയിടുന്ന ഐറിഷ് പൗരന്മാർ ട്രാവൽ ഏജന്റുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. അടിയന്തിര സാഹചര്യം വേണ്ടാത്ത യാത്രകൾ ഒഴിവാക്കണം എന്നാണ് അറിയിപ്പ്. നിലവിൽ കടുത്ത ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് രാജ്യം നീങ്ങുന്നത്. ഇത് അപകടകരമായ അന്തരീക്ഷം രാജ്യത്ത് നിലനിർത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം. ക്യൂബൻ വിമാനത്താവളങ്ങളിൽ ഇന്ധനം ഇല്ലാത്ത അവസ്ഥ നിലവിലുണ്ട്. വെനിസ്വേലയിൽ നിന്നാണ് ക്യൂബ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. പ്രസിഡന്റ് അറസ്റ്റിലായതോടെ ഇത് നിലയ്ക്കുകയായിരുന്നു. 24 മണിക്കൂർ നേരത്തേയ്ക്ക് വൈദ്യുതി ഇല്ലാത്ത അവസ്ഥയും രാജ്യത്ത് ഉണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
