- ആരോഗ്യത്തെ കുറിച്ച് അവബോധമില്ല : കുട്ടികൾ ഓരോ നാല് മിനിറ്റിലും കാണുന്നത് ജങ്ക് ഫുഡ് പോസ്റ്റുകൾ
- മഴയും, മഞ്ഞും ; അയർലൻഡിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ
- വാട്ടർഫോർഡ് മുതൽ ഡബ്ലിൻ വരെയുള്ള റെയിൽ യാത്രകളുടെ എണ്ണം റെക്കോർഡിലേയ്ക്ക് ; 1.92 ദശലക്ഷം കടന്നു
- പുതിയ ദേശീയ സമുദ്ര സുരക്ഷാ പദ്ധതിയ്ക്ക് സർക്കാരിന്റെ അനുമതി തേടും
- അറസ്റ്റ് ചെയ്ത ഗാർഡയെ ആറ് മീറ്ററോളം വലിച്ചിഴച്ചു ; യാത്രക്കാരന് അഞ്ച് വർഷത്തെ ശിക്ഷ
- വിന്റർ ഒളിമ്പിക്സിൽ മത്സരിച്ച് മടങ്ങിയെത്തിയ ഐറിഷ് താരങ്ങൾക്ക് ഡബ്ലിനിൽ ഗംഭീര സ്വീകരണം
- വാടക വീടുകളുടെ ലഭ്യത കുറയുന്നു ; നിരക്കുകൾ 4.4 ശതമാനം വർദ്ധിച്ചു
- സർക്കാരിൽ നിന്ന് ഒരു ഗുണഫലവും ലഭിക്കാത്തവർക്ക് വരെ സന്ദേശം ; മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Author: sreejithakvijayan
ഗാൽവേ: യൂറോപ്യൻ യൂണിയൻ ഫണ്ടിംഗിൽ കോളടിച്ച് ഗാൽവേ. 3.36 മില്യൺ യൂറോ ഗാൽവേ കൗണ്ടി കൗൺസിൽ സ്വന്തമാക്കി. വാട്ടർവേ (WATERWAY) പദ്ധതിയ്ക്ക് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്. യൂറോപ്യൻ അർബൻ ഇനീഷ്യേറ്റീവിന്റെ (ഇയുഐ) ഭാഗമായിട്ടാണ് വികസനത്തിനായി പണം അനുവദിക്കുന്നത്. ഇയുഐയിൽ നിന്നും ഫണ്ട് ലഭിക്കുന്ന ആദ്യ പ്രദേശിക ഭരണകൂടമാണ് ഗാൽവേ കൗണ്ടി കൗൺസിൽ.
ഡബ്ലിൻ: മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്ന നടപടികൾക്ക് ഐറിഷ് സർക്കാർ. വിദ്യാർത്ഥികൾക്കായി കൂടുതൽ തേർഡ് ലെവൽ പ്ലേയ്‌സസ് രാജ്യത്തുടനീളമുള്ള കോളേജുകളിൽ ലഭ്യമാക്കും. ഇതിനായി 28.5 മില്യൺ യൂറോയുടെ നിക്ഷേപമാണ് സർക്കാർ നടത്തുന്നത്. മെഡിസിൻ, ദന്തചികിത്സ, ഫാർമസി, മറ്റ് ഹെൽത്ത് കെയർ കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് തീരുമാനം. 1,100 ലധികം പ്ലേയ്‌സസ് ആയിരിക്കും സർക്കാർ ലഭ്യമാക്കുക.
ഡബ്ലിൻ: വിദ്യാർത്ഥി വിസ പരിഷ്‌കരിച്ച് അയർലൻഡ്. ഇതിന്റെ ഭാഗമായി അക്രഡിറ്റേഷൻ പദ്ധതിയായ ട്രസ്റ്റഡ് ( ട്രസ്റ്റഇഡി) ആരംഭിച്ചു. വിദ്യാർത്ഥി വിസയുടെ ദുരുപയോഗം തടയുകയാണ് വിസ നയം പരിഷ്‌കരിക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ മാസം 15 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ അയർലൻഡിൽ എത്തുന്ന കുട്ടികൾ മുഴുവൻ സമയവും ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ട്. ഇത് പരിഹരിക്കാൻ പുതിയ നയങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
കോർക്ക്: കൗണ്ടി കോർക്കിൽ പ്രായപൂർത്തിയാകാത്ത കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് ജയിൽ ശിക്ഷ. 78 വസ്സുകാരനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾക്ക് നാലര വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയാണ് വിധി പറഞ്ഞത്. 2022 ൽ ആയിരുന്നു സംഭവം. അഞ്ചോളം തവണ ഇയാൾ പീഡിപ്പിച്ചുവെന്നാണ് നാല് വയസ്സുകാരിയായ കുട്ടിയുടെ മൊഴി. പീഡനം സഹിക്കവയ്യാതെ ആയപ്പോൾ കുട്ടി വിവരം അമ്മയോട് പറയുകയായിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്‌തെങ്കിലും 78 കാരൻ ഇത് നിഷേധിച്ചു. ഇതോടെ രക്ഷിതാക്കൾ പോലീസിന്റെ സഹായം തേടുകയായിരുന്നു.
വിക്ലോ: ജോലിയും വ്യക്തി ജീവിതവും ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥലമായി വിക്ലോ കൗണ്ടിയിലെ ആർക്ലോ. സ്വിറ്റ്ച്ചർ.ഐഇയുടെ ഗവേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. ആർക്ലോയിലെ സ്‌കൂൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് വ്യക്തി ജീവിതവും പ്രൊഫണൽ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ ആളുകൾക്ക് സഹായമാകുന്നത്. പ്രമൈറി സ്‌കൂളുകൾ, സൂപ്പർമാർക്കറ്റുകൾ, വിനോദത്തിനായുള്ള കേന്ദ്രങ്ങൾ, മൊബൈൽ കണക്ടിവിറ്റി, വീടിന്റെ വില, കുറ്റകൃത്യങ്ങളുടെ നിരക്ക്, ഗതാഗത സൗകര്യം എന്നിവയെയെല്ലാം മാനദണ്ഡമായി എടുത്താണ് സ്വിറ്റ്ച്ചർ. ഐഇ പഠനം നടത്തിയിട്ടുള്ളത്. പഠനം പ്രകാരം കൗണ്ടി മയോയിലെ ബാലിന ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. വെക്‌സ്‌ഫോർഡിലെ എന്നിസ്‌കോർത്തി, വിക്ലോ ടൗൺ, കോർക്ക് സിറ്റി എന്നീ സ്ഥലങ്ങളും വ്യക്തി ജീവിതവും പ്രൊഫണൽ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമാണ്.
കോർക്ക്: കോർക്ക് സിറ്റിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച ശേഷം ചുറ്റിക കൊണ്ട് ആക്രമിച്ചയാൾക്ക് ജയിൽ ശിക്ഷ. 64 കാരനായ നോയൽ ട്വോമിയ്ക്കാണ് കോടതി എട്ട് വർഷത്തെ ശിക്ഷ വിധിച്ചത്. 2024 ജനുവരി 15 ന് ആയിരുന്നു നോയൽ ഭാര്യ ജാക്കിയെ ആക്രമിച്ചത്. ഇവർ തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വൈരാഗ്യത്തിലാണ് നോയൽ ആക്രമണം നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ജാക്കിന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ശേഷം ചുറ്റിക കൊണ്ട് പലതവണ ഇയാൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ജാക്കിന് സാരമായി പരിക്കേറ്റിരുന്നു.
ഡബ്ലിൻ: കഴിഞ്ഞ നാല് വർഷത്തിനിടെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ് റദ്ദാക്കിയത് അഞ്ഞൂറിലധികം സ്‌കോളിയോസിസ് ശസ്ത്രക്രിയകൾ. കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങൾ മുതൽ കിടക്കകളുടെ ക്ഷാമം ഉൾപ്പെടെ ഇതിന് കാരണങ്ങൾ ആയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ 525 ശസ്ത്രക്രിയകളാണ് റദ്ദാക്കിയിട്ടുള്ളത്. 2022 മുതൽ 2025 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ശസ്ത്രക്രിയ തീരുമാനിച്ചതിന് പിന്നാലെ കുട്ടികൾക്ക് മറ്റ് അസുഖങ്ങൾ ബാധിച്ചത് ഇത് റദ്ദാക്കാൻ കാരണം ആയി. അടിയന്തിര കേസുകൾ ഏറ്റവും ആദ്യം പരിഗണിച്ചതും ഐസിയുവിൽ കിടക്കകൾ ലഭിക്കാതിരുന്നതും ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നതിനുള്ള മറ്റ് കാരണങ്ങളായി.
ഡബ്ലിൻ: എഐ ടൂളായ ഗ്രോക്ക് ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ച ഡീപ്‌ഫേക്ക് ചിത്രങ്ങൾ എക്‌സിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഇടപെട്ട് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഇക്കാര്യം ഇന്നലെ ഡിപിസി എക്‌സിനെ അറിയിച്ചിട്ടുണ്ട്. ഡാറ്റ പ്രോസസ്സിംഗിന്റെ തത്വങ്ങൾ, പ്രോസസ്സിംഗിന്റെ നിയമസാധുത, ഡാറ്റകളുടെ സംരക്ഷണം എന്നിവയെല്ലാം അന്വേഷണത്തിൽ വിലയിരുത്തപ്പെടും. ഇതിന് പുറമേ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ പ്രകാരമുള്ള ബാധ്യതകൾ എക്‌സ് പാലിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയ്ക്ക് പുറമേ മഞ്ഞും കാറ്റും. ഇതേ തുടർന്നും വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. നാളെവരെ വിവിധ കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം തുടരും. ഡബ്ലിൻ, ലൗത്ത്, മീത്ത്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്. ഈ കൗണ്ടികളിൽ ഇന്ന് രാത്രി 11 മണി മുതൽ തുടരുന്ന വാണിംഗ് നാളെ ഉച്ചയ്ക്ക് ഒരു മണിവരെ തുടരും. ശക്തമായ കാറ്റ് ഉയർന്ന തിരമാലകൾക്ക് കാരണമാകും. മരങ്ങൾ കടപുഴകി വീഴാനും യാത്രാ തടസ്സത്തിനും ഇടയാക്കും. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡൊണഗൽ, ലെയ്ട്രിം, സ്ലൈഗോ എന്നീ കൗണ്ടികളാണ് മഞ്ഞിനെ തുടർന്നുള്ള യെല്ലോ വാണിംഗ്. നാളെ പുലർച്ചെ 2 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് വാണിംഗ് ഉള്ളത്.
വിക്ലോ: ഡീഡ്രെ ജേക്കബിന്റെയും ജോ ജോ ഡുള്ളാർഡിന്റെയും തിരോധാനവും കൊലപാതകങ്ങളും സംബന്ധിച്ച് പുന:രന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി ഇന്നലെ മുതൽ വിക്ലോയിലെ ക്വാറിയിൽ പരിശോധന ആരംഭിച്ചു. 1990 കളിൽ ആയിരുന്നു ഇരു സംഭവങ്ങളും നടന്നത്. 1995 ൽ ആയിരുന്നു 21 വയസ്സുള്ള ജോജോയെ കാണാതെ ആയത്. കിൽഡെയറിലെ മൂണിൽ വച്ചായിരുന്നു ജോജോയെ അവസാനമായി കണ്ടത്. പിന്നാലെ യാതൊരു വിവരവും ലഭിക്കാതെ ആകുകയായരിരുന്നു. 1998 ൽ ന്യൂബ്രിഡ്ജിൽ വച്ചാണ് 18 വയസ്സുള്ള ഡീഡ്രെയെ കാണാതായത്. നിലവിൽ കുഴിയെടുത്തുള്ള പരിശോധനയാണ് ക്വാറിയിൽ നടത്തുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
