Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ വെയിലും മഴയും ഇടകലർന്ന കാലാവസ്ഥ. ഇന്ന് മുതൽ അസ്ഥിര കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്ന് കിഴക്കൻ, തെക്ക് കിഴക്കൻ മേഖലയിൽ ആയിരിക്കും വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടുക. തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് കാർമേഘങ്ങൾ രൂപം കൊള്ളും. ഇത് വടക്ക് ദിശയിലേക്ക് സഞ്ചരിക്കും. കിഴക്ക് ഭാഗത്തും വടക്കൻ മേഖലയിലെ ചില ഭാഗങ്ങളിലും മഴ ലഭിക്കും. ചിലപ്പോൾ മഴ ശക്തമാകാം. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ശക്തമായ മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണമായേക്കാമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. 9 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും ചൂട് രേഖപ്പെടുത്തുക.

Read More

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. തുസ്ല കേന്ദ്രത്തിലെ 10 വയസ്സുകാരിപീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് വെസ്റ്റ് ഡബ്ലിനിൽ വ്യാപക പ്രതിഷേധം തുടരുന്നത്. ഇന്നലെ സിറ്റി വെസ്റ്റ് കോംപ്ലക്‌സിൽ ആയിരുന്നു ജനരോഷം ആളിപ്പടർന്നത്. ഇവിടെ ആരംഭിച്ച പ്രതിഷേധം വലിയ അക്രമ സംഭവങ്ങൾക്ക് കാരണമായി. പോലീസ് വാൻ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. പോലീസുകാർക്ക് നേരെ പടക്കമേറും ഉണ്ടായി.

Read More

ഡബ്ലിൻ: വരാനിരിക്കുന്ന വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ട്രെയിൻ യാത്രയ്ക്ക് തടസ്സം നേരിടും. അവധി ദിനങ്ങളിൽ ചില ട്രെയിനുകൾ സർവ്വീസ് നടത്തില്ലെന്ന് റെയിൽ വേ അറിയിച്ചു. ഡബ്ലിൻ, ലൗത്ത്, ഗാൽവെ എന്നീ പ്രദേശങ്ങളിൽ സങ്കീർണമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്നാണ് ട്രെയിൻ സർവ്വീസുകൾ നിർത്തിവയ്ക്കുന്നത്. ഈ വരുന്ന ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ട്രെയിൻ സർവ്വീസുകൾ മുടങ്ങുക. കനോലിയ്ക്കും ഹൗത്തിനും ഇടയിലെ ഡാർട്ട് സർവ്വീസും ഡബ്ലിനും ദ്രോഗെഡയ്ക്കും ഇടയിലെ കമ്യൂട്ടർ റെയിൽ സർവ്വീസും മുടങ്ങും. ട്രെയിൻ ടിക്കറ്റുകൾ യാത്രികർക്ക് ഡബ്ലിൻ ബസിലും ഗോ അഹെഡിലും പ്രയോജനപ്പെടുത്താം. അധിക ബസ് സർവ്വീസുകളും ഈ ദിനങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: യുക്രെയ്ൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൗമാരക്കാരനെ റിമാൻഡ് ചെയ്തു. സൊമാലിയൻ സ്വദേശയായ 17 കാരനെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് 17 കാരനെ റിമാൻഡ് ചെയ്തത്., ഇന്നലെ പ്രതിയെ കുട്ടികളുടെ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയിലെ രണ്ടാമത്തെ ഹിയറിംഗ് ആയിരുന്നു ഇന്നലെ നടന്നത്. അതീവ സുരക്ഷയിൽ ആയിരുന്നു കുട്ടിയെ കോടതിയിൽ എത്തിച്ചത്. അഞ്ച് പോലീസുകാർ പ്രതിയ്ക്ക് സുരക്ഷയൊരുക്കിയിരുന്നു. ഡൊണാഗ്മേഡിലെ തുസ്ല കേന്ദ്രത്തിൽ കഴിഞ്ഞ ആഴ്ചയായിരുന്നു കൊലപാതകം ഉണ്ടായത്. 17 വയസ്സുള്ള വാഡിം ഡേവിഡെങ്കോ ആണ് കൊല്ലപ്പെട്ടത്.

Read More

ലിമെറിക്ക്: വിരമിക്കൽ പ്രഖ്യാപിച്ച് ഹർലിംഗ് താരം ഡെക്ലാൻ ഹാനൻ. ഇന്റർ കൗണ്ടി ഹർലിംഗിൽ നിന്നാണ് അദ്ദേഹം വിമരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു അഞ്ച് തവണ ഓൾ അയർലൻഡ് കിരീടം നേടിയ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ലിമെറിക്ക് ട്രീറ്റിയോടെ അഡാരെ ക്ലബ്ബിന്റെ അംഗമാണ് അദ്ദേഹം. ക്ലബ്ബിന്റെ വെബ്‌സൈറ്റിലൂടെ ആയിരുന്നു അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ലിമെറിക്കിനെ 15 വർഷം പ്രതിനിധീകരിച്ച ശേഷം ഇന്റർ കൗണ്ടി ഹർലിംഗിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ലിമെറിക്ക് ജേഴ്സി ധരിക്കാനും, കൗണ്ടിയെ പ്രതിനിധീകരിക്കാനും, ഞാൻ സ്‌നേഹിക്കുന്ന ആളുകളുമായി ഏറ്റവും ഉയർന്ന നേട്ടങ്ങൾ പങ്കിടാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ്. കുട്ടിക്കാലം മുതൽ ഹർലിംഗ് ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അത് എന്നെ പരീക്ഷിച്ചു, അത് എന്നെ വിനയാന്വിതനാക്കി, എന്റെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കുന്ന നിമിഷങ്ങൾ അത് എനിക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ:  ഓറഞ്ച് വാണിംഗ് പ്രഖ്യാപിക്കുന്ന മേഖലകളിലെ പൊതുപരിപാടികൾ റദ്ദാക്കണമെന്ന് നിർദ്ദേശം. ഇയോവിൻ കൊടുങ്കാറ്റിനെക്കുറിച്ചുള്ള അവലോകനത്തിന് പിന്നാലെ നാഷണൽ ഡയറക്ടറേറ്റ് ഓഫ് ഫയർ ആൻഡ് എമർജൻസി മാനേജ്മെന്റാണ് നിർദ്ദേശം മുന്നോട്ടുവച്ചത്. കാറ്റിനെ തുടർന്നുള്ള അപകടസാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം. ജനുവരിയിൽ ആയിരുന്നു ഇയോവിൻ കൊടുങ്കാറ്റ് വീശിയടിച്ചത്. ഇത് രാജ്യത്ത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. 184 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് പടിഞ്ഞാറൻ തീരത്തും, വടക്ക് പടിഞ്ഞാറ് മേഖലയിലും, മിഡ്‌ലാൻഡിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണം ആയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാറ്റിനെ തുടർന്നുള്ള ഓറഞ്ച് വാണിംഗ് നിലനിൽക്കുന്ന പ്രദേശങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കണം. പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ അടച്ചിടണം. കാറ്റിന്റെ വേഗത നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന സ്ഥലങ്ങളിൽ വേണം. പൊതുസ്ഥലങ്ങളിൽ ഒരുപാട് പേർ സംഘടിപ്പിക്കുന്ന വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

Read More

ഡബ്ലിൻ: ലഹരി ആസക്തിയെ തുടർന്ന് ചികിത്സാ സേവനങ്ങൾ തേടിയെത്തുന്നവരിൽ വർധനവ്. 2024 ൽ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ആസക്തിയിൽ നിന്നും മുക്തിനേടാൻ സഹായം ആവശ്യപ്പെട്ടവരുടെ എണ്ണം ഏറ്റവും ഉയരത്തിൽ എത്തിയെന്നാണ് പുതിയ കണക്കുകൾ. കൂൾമൈൻ തെറാപ്പിറ്റിക് കമ്യൂണിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇന്നലെ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് പുതിയ വിവരങ്ങൾ. ആസക്തിയിൽ നിന്നും മുക്തി നേടാൻ എത്തുന്നവരുടെ എണ്ണത്തിൽ രാജ്യവ്യാപകമായി വലിയ വർധനവ് ഉണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. കഴിഞ്ഞ വർഷം സിടിസി 3,293 പേർക്ക് ബന്ധപ്പെട്ട സേവനം നൽകി. എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. സേവനം തേടിയവരിൽ 1,396 പേർ സ്ത്രീകളാണ്. സ്ത്രീകളുടെ എണ്ണം 11 ശതമാനം വർധിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ തുസ്ല കേന്ദ്രത്തിൽ നിന്നുള്ള 10 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സർക്കാർ പരിചരണയിൽ കഴിഞ്ഞിരുന്ന കുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത് സർക്കാരിന്റെ പരാജയം ആണെന്ന് അദ്ദേഹം പറഞ്ഞു. ഡെയിലിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വെസ്റ്റ് ഡബ്ലിനിൽ ഉണ്ടായ അക്രമ സംഭവം അത്യന്തം ഗൗരവമുള്ളതും വെളരെ ഞെട്ടിക്കുന്നതുമാണ്. സ്വന്തം രാജ്യത്തെ കുട്ടികളെ സംരക്ഷിക്കുകയാണ് സർക്കാരിന്റെ മൗലികമായ കടമ. എന്നാൽ ആ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നതാണ് ഡബ്ലിനിലെ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്.  സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ശിശുക്ഷേമ മന്ത്രിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

ഓഫ്‌ലേ: ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഓഫ്‌ലേയിലെ ചാർലെവില്ലെ കാസിലും. ട്രിപ്പ് അഡൈ്വസറിന്റെ ഏറ്റവും ഭയാനകമായ ഹാലോവീൻ ഡെസ്റ്റിനേഷനുകളിൽ എട്ടാം സ്ഥാനത്താണ് കാസിലുള്ളത്. ഈ കൊട്ടാരത്തിൽ ഭയപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. സന്ദർശകർക്ക് ഇവിടെ സന്ദർശിക്കാൻ അനുമതിയുണ്ട്.  ഇവിടെയെത്തുന്ന പലർക്കും വിചിത്രമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 1861 ഏപ്രിലിൽ കൊട്ടാരത്തിൽ എട്ട് വയസ്സുള്ള പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് കൊട്ടാരത്തെക്കുറിച്ച് ഭീതി പടർത്തുന്നത്. ചാർലെവില്ലെ പ്രഭുവിന്റെ മൂന്നാമത്തെ മകളാണ് കൊല്ലപ്പെട്ട ഹാരിയറ്റ്. ഇവളുടെ മരണത്തിന് ശേഷം കൊട്ടാരത്തിൽ നിന്ന് ചിരിയും നിലവിളിയും കരച്ചിലും കേട്ടതായി പ്രദേശവാസികൾ പറയുന്നു. നീലയും വെള്ളയും നിറത്തിലുള്ള വസ്ത്രം ധരിച്ച പെൺകുട്ടിയെ ഇവിടെ കണ്ടതായും ചിലർ അവകാശപ്പെടുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ധന അലവൻസ് വർധിപ്പിച്ചു. പുതിയ നിരക്കുകൾ ജനുവരി മുതൽ ലഭ്യമായി തുടങ്ങും. 2026 ലെ ബജറ്റിന്റെ ഭാഗമായിട്ടാണ് ഇന്ധന അലവൻസിൽ മാറ്റം വരുത്തിയിരിക്കുന്നത്. തണുപ്പുകാലത്ത് ഊർജ്ജ ബില്ലുകൾ അടയ്ക്കാൻ സാധാരണക്കാർക്ക് സഹായകമാകുന്ന പദ്ധതിയാണ് ഇത്. ഇന്ധന അലവൻസ് ആഴ്ചയിൽ 33 യൂറോ ആണ്. സെപ്തംബർ മുതൽ ഏപ്രിൽവരെയാണ് ഈ സഹായം ആളുകൾക്ക് നൽകുന്നത്. ഈ തുക ആഴ്ചകളിലോ അല്ലെങ്കിൽ രണ്ടാഴ്ചയിൽ ഒരിക്കൽ എന്ന തോതിലോ കൈപ്പറ്റാം. ഇന്ധന അലവൻസിൽ 5 യൂറോ മുതൽ 38 യൂറോവരെയാണ് വർധനവ് ഉണ്ടാകുക. നാലര ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം.

Read More