- ഡോണ ഹ്യൂസിന് മോചനം; വീട്ടിൽ തിരിച്ചെത്തി
- ബംഗ്ലാദേശിൽ എൻസിപി നേതാവ് മൊട്ടാലിബ് സിക്ദറിന് വെടിയേറ്റു ; നില ഗുരുതരം
- അയർലൻഡിൽ ഉയർന്ന മർദ്ദം; വരും ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ
- ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിൽ പാകിസ്ഥാൻ സായുധ സേനയ്ക്ക് “ദൈവിക ഇടപെടൽ” ലഭിച്ചു ; തങ്ങൾക്കത് അനുഭവപ്പെട്ടുവെന്ന് അസിം മുനീർ
- ന്യൂഇയർ ദിനത്തിൽ വെക്സ്ഫോർഡിൽ അമ്പെയ്ത്ത് ചടങ്ങ്
- ‘ All eyes on Bangladesh Hindus ‘ ; ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് കാജൽ അഗർവാൾ
- യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് തടവ്
- ഇന്ത്യയിൽ ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റ ശസ്ത്രക്രിയ ; ഷിബുവിന്റെ ഹൃദയം പറക്കുന്നത് ദുർഗയ്ക്കായി
Author: sreejithakvijayan
ഡബ്ലിൻ: ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ ശുശ്രൂഷകരുടെ സമ്മേളനം ശനിയാഴ്ച ( 25 ). 42 സഭകളുടെയും ശുശ്രൂഷകന്മാരുടെ കുടുംബമായുള്ള സമ്മേളനം ആണ് സ്‌റ്റോക്ക് ഓൺ ട്രെൻഡിൽവച്ച് നടക്കുക. യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. റീജൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജിന്റെ അധ്യക്ഷതയിലാണ് പരിപാടി. പാസ്റ്റർ തോമസ് ഫിലിപ്പ് ക്ലാസുകൾ നയിക്കും. റീജൻ ഭാരവാഹികളും ലോക്കൽ ഐപിസി അഗാപ്പേ സഭയും ചേർന്ന് മീറ്റിംഗിനായുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണ്.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം സമ്മിശ്ര കാലാവസ്ഥ. ഇടവിട്ട് രാജ്യത്ത് വെയിലും മഴയും അനുഭവപ്പെടും. ഈ വാരം അവസാനമാകുമ്പോഴായിരിക്കും മഴ സജീവമാകുക. ഇന്ന് രാവിലെ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. നേരിയ ചാറ്റൽ മഴയും അനുഭവപ്പെടാം. ഉച്ചയ്ക്ക് ശേഷം താരതമ്യേന ശക്തി കൂടിയ മഴയായിരിക്കും അനുഭവപ്പെടുക. 10 മുതൽ 14 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില. രാത്രിയിൽ താപനില കുറയും. 3 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ഡൻഗർവാൻ ടൗണിൽ പോലീസുകാർക്ക് നേരെ ആക്രമണം. പരിക്കേറ്റ ഗാർഡകൾ അവധിയിൽ പ്രവേശിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് ഗാർഡകൾക്കാണ് പരിക്കേറ്റത്. വ്യാഴം, വെള്ളം ദിവസങ്ങളിൽ ആയിരുന്നു ആക്രമണം. വ്യാഴാഴ്ച ഒരാളെ അറസ്റ്റ് ചെയ്യാനായി എത്തിയതായിരുന്നു പോലീസ്. ഇതിനിടെ പ്രതി പോലീസുകാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെ വെള്ളിയാഴ്ച രാത്രിയിൽ ആയിരുന്നു രണ്ടാമത്തെ ആക്രമണം ഉണ്ടായത്. നഗരത്തിൽ പ്രശ്‌നം ഉണ്ടാക്കിയ സ്ത്രീയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു രണ്ടാമത്തെ ആക്രമണം ഉണ്ടായത്.
സ്ലൈഗോ: ഇനിഷ്മുറെ ദ്വീപിന് സമീപം വെള്ളത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കയാക്കിംഗിനിടെ വെള്ളത്തിൽ വീണ രണ്ട് പേരെയാണ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചത്. കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ ആർ118 ക്രൂ അംഗങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. വിവരം ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ കോസ്റ്റ്ഗാർഡ് അംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇവരെ സ്ലൈഗോ വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നിലവിൽ രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഡൗൺ: കൗണ്ടി ഡൗണിലെ പ്രളയ ദുരന്ത ബാധിതകർക്കുള്ള സഹായം സംബന്ധിച്ച സ്റ്റോർമോണ്ട് എക്‌സിക്യൂട്ടീവ് ചർച്ച നടത്തും. നോർതേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്ററാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഡൗണിലെ ന്യൂകാസിലിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിരുന്നു. ശക്തമായ മഴയെ തുടർന്ന് ടുള്ളിബ്രാന്നിഗൻ റോഡ് പൂർണമായി വെള്ളത്തിൽ മുങ്ങി. മോർൺ പർവ്വതനിരകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ കുത്തിയൊലിച്ച് എത്തിയത് ഇവരുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കി. അവശിഷ്ടങ്ങൾ മുഴുവൻ വീടുകൾക്കുള്ളിലേക്ക് ആണ് ഒലിച്ചെത്തിയത്. 900 ലധികം മണൽചാക്കുകൾ ഉപയോഗിച്ചായിരുന്നു ഇത് പ്രതിരോധിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം വീണ്ടും വർധിച്ചു. ഈ മാസം വിലക്കയറ്റം ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ഡിസംബറിന് ശേഷം ആദ്യമായിട്ടാണ് വിലക്കയറ്റം ഇത്രയേറെ ഉയരത്തിൽ എത്തുന്നത്. കഴിഞ്ഞ 12 ആഴ്ചത്തെ പണപ്പെരുപ്പ കാലയളവിൽ 6.3 ശതമാനത്തിൽ നിന്നുള്ള വർധനവാണ് കാണിക്കുന്നത്. സെൻട്രൽ സ്റ്റാസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകൾ പ്രകാരം വിലക്കയറ്റം 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. 2.7 ശതമാനമാണ് സെപ്തംബറിലെ വിലക്കയറ്റം. ഒക്ടോബർ 5 മുതലുള്ള നാല് ആഴ്ചകളിലായി 6.1 ശതമാനത്തിലേക്ക് അവശ്യസാധനങ്ങളുടെ വിൽപ്പന ഉയർന്നിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ അവസാന വാൾപേപ്പർ ഷോപ്പും അടച്ചു പൂട്ടുന്നു. ഡബ്ലിനിലെ ടാൽബോട്ട് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഗെറി കീൻ വാൾപേപ്പേഴ്‌സ് ആണ് അടച്ചുപൂട്ടുന്നത്. ഷോപ്പിന്റെ ഉടമയായ എമോൺ കീൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടാൽബോട്ട് സ്ട്രീറ്റിലെ ഏഴ് വാൾപേപ്പർ ഷോപ്പുകളിൽ ഒന്നായിരുന്നു ഗെറി കീൻ വാൾപേപ്പേഴ്‌സ്. വിപണിയിൽ ഉണ്ടായ മാറ്റങ്ങളെ തുടർന്ന് മറ്റ് ആറ് കടകളും നേരത്തെ തന്നെ അടച്ചുപൂട്ടിയിരുന്നു. അപ്പോഴും ഗെറി കീൻ പിടിച്ചുനിന്നു. എന്നാൽ ഇപ്പോൾ കടകാലിയാക്കൽ സെയിലിനായുള്ള ബോർഡുകൾ ഗെറി കീനും സ്ഥാപിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ ഒബ്‌സർവേഷൻ പോയിന്റ് നിർമ്മാണത്തിനായുള്ള അനുമതി നൽകി ആസൂത്രണ കമ്മീഷൻ. ഡിഎഎ മുന്നോട്ടുവച്ച പദ്ധതിയാണ് കമ്മീഷൻ അംഗീകരിച്ചത്. പഴയ എയർപോർട്ട് റോഡിലാണ് വ്യൂപോയിന്റ് നിർമ്മിക്കുന്നത്. എയർപോർട്ടിന് ഏറ്റവും അടുത്തായി നിന്ന് വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിംഗും കാണാൻ ആളുകൾക്ക് അവസരം ഒരുക്കുകയാണ് പുതിയ ഒബ്‌സർവേഷൻ പോയിന്റിന്റെ നിർമ്മാണം വഴി ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ മെയിൽ പദ്ധതിയുടെ നിർമ്മാണത്തിന് ഫിൻഗൽ കൗണ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആസൂത്രണ കമ്മീഷന്റെയും അനുമതി ലഭിക്കുന്നത്.
ഡബ്ലിൻ: പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇന്നലെ സഗ്ഗാർട്ടിൽ ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്. പ്രതിയായ 30 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് 30 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 24 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: സ്‌കൂൾ അടച്ചിടേണ്ട സാഹചര്യങ്ങൾ അറിയാൻ സംവിധാനം വേണമെന്ന് ആവശ്യം. സ്റ്റോം ഇയോവിനെ തുടർന്ന് സ്‌കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിദ്യാഭ്യാസ വകുപ്പിന്റെ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ചുഴലിക്കാറ്റിനെ തുടർന്ന് എത്ര സ്‌കൂളുകൾ അടച്ചിടേണ്ടിവന്നു എന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് യാതൊരു ധാരണയും ഇല്ല. ഇത് സംബന്ധിച്ച വിവരങ്ങളും ഇല്ല. ഇത് റിപ്പോർട്ട് ചെയ്യാൻ ആവശ്യമായ സംവിധാനം ഇല്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായത് എന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്. അതുകൊണ്ട് തന്നെ സ്‌കൂൾ അടച്ചിടൽ, വൈദ്യുതി തടസ്സം എന്നിവ തത്സമയം ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ സംവിധാനം വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
