- കുക്കൂ ക്ലോക്കുകളുടെ പ്രദർശനത്തിന് തുടക്കം
- ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം എഴുതുമെന്ന് നരേന്ദ്ര മോദി
- വാടക വർധനവ്; ഡബ്ലിൻ സിറ്റി കൗൺസിലിനെതിരെ പ്രതിഷേധം
- ബാലിമെനയിൽ ഫ്ളാറ്റിന് നേരെ പെട്രോൾ ബോംബേറ്; അന്വേഷണം
- പോർട്ടഡൗണിലെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്
- ‘ ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് വേണം ‘ ; ആവശ്യപ്പെട്ട് പാകിസ്ഥാനികൾ
- കാറ്റും മഴയും; അയർലൻഡ് വീണ്ടും നനയുന്നു
- ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം ; ലക്ഷ്യമിട്ടത് ഇറാനിയൻ മിസൈൽ സംഭരണ കേന്ദ്രങ്ങളെയും , കമാൻഡ് സെന്ററുകളെയും
Author: sreejithakvijayan
ഡബ്ലിൻ: ആർടിഇയുടെ മുൻ മാനേജിംഗ് ഡയറക്ടർ ജോ മുൽഹോളണ്ട് അന്തരിച്ചു. 85 വയസ്സ് ആയിരുന്നു. ഇന്നലെ ഡബ്ലിനിൽ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ദീർഘനാളായി അസുഖബാധിതനാണ്. ഇതേ തുടർന്ന് ആരോഗ്യാവസ്ഥ മോശമായതോടെയാണ് മരണം സംഭവിച്ചത്. 1970 ലാണ് മുൽഹോളണ്ട് ആർടിഇയിൽ ജോലി ആരംഭിച്ചത്. ട്രെയിനി ടിവി പ്രൊഡ്യൂസർ ആയിട്ടായിരുന്നു തുടക്കും. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹം ഉയർന്ന പദവിയിൽ എത്തുകയായിരുന്നു.
ബെൽഫാസ്റ്റ്: സെന്റ് പാട്രിക് ദിനത്തോട് അനുബന്ധിച്ചുള്ള വൈറ്റ് ഹൗസ് സന്ദർശനം റദ്ദാക്കി വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ. പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മന്ത്രി വൈറ്റ് ഹൗസ് വൃത്തങ്ങളെ അറിയിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ഒ നീൽ വൈറ്റ് ഹൗസിലെ പരിപാടികളിൽ നിന്നും വിട്ട് നിൽക്കുന്നത്. ഗാസയിൽ യുദ്ധം ചെയ്യാൻ അമേരിക്ക ഇസ്രായേലിന് സഹായം നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വർഷത്തെ സന്ദർശനം റദ്ദാക്കിയത്. 2024 ൽ ഒ നീലും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ പെഞ്ചലിയും യുഎസ് സന്ദർശിച്ചിരുന്നു.
ഡബ്ലിൻ: ഹെർസോഗ് പാർക്കിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിൽ നിന്നും ഡബ്ലിൻ സിറ്റി കൗൺസിൽ പിൻവാങ്ങുന്നതായി സൂചന. പേര് മാറ്റത്തിൽ എതിർപ്പ് വ്യക്തമാക്കിക്കൊണ്ടുള്ള നിരവധി ഇ-മെയിലുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം ഈ സാഹചര്യത്തിൽ തീരുമാനത്തിൽ നിന്നും പിന്മാറാനാണ് സാധ്യത കൂടുതൽ. കഴിഞ്ഞ വർഷമാണ് പാർക്കിന്റെ പേര് മാറ്റാൻ കൗൺസിൽ തീരുമാനിച്ചത്. ഇസ്രായേലിന്റെ ആറാമത്തെ പ്രസിഡന്റ് ആയിരുന്ന ചൈം ഹെർസോഗിന്റെ പേരിലാണ് പാർക്ക് അറിയപ്പെടുന്നത്. പലസ്തീനിലെ പ്രശ്‌നങ്ങൾക്ക് പിന്നാലെയാണ് പേര് മാറ്റണം എന്ന തരത്തിൽ അഭിപ്രായം ഉയർന്നത്. ഇതോടെ ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
ഡബ്ലിൻ: കുട്ടി ക്രിക്കറ്റ് പ്രേമികൾക്ക് പരിശീലനം നൽകാൻ സ്വാർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ്. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് കബ്ബിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. ഈ മാസം ഏഴ് മുതൽ സെഷനുകൾ ആരംഭിക്കും. മാർച്ച് 14 വരെ എല്ലാ ശനിയാഴ്ചയും ആറ് സെഷനുകൾ ആയിരിക്കും ഉണ്ടാകുക. റിവർ വാലി കമ്യൂണിറ്റി സെന്റർ സ്വാർഡ്‌സിൽ വച്ചാണ് പരിശീലനം നൽകുന്നത്. വൈകീട്ട് മൂന്ന് മുതൽ ആറ് മണിവരെയാണ് പരിശീലനം ഉണ്ടാകുക. 20 യൂറോ ആണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 0872633364 എന്ന നമ്പറിൽ ബന്ധപ്പെടാം. www.swordscricketclub.ie എന്ന വെബ്‌സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
ഡബ്ലിൻ: ഐറിഷ് നടി ജെസി ബക്ലി യുകെ ക്രിട്ടിക് സർക്കിൾ ആക്ട്രസ് ഓഫ് ദി ഇയർ. ഇന്നലെയായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഹാംനെറ്റിലെ അഭിനയമാണ് ജെസിയ്ക്ക് നേട്ടമായത്. വോട്ടെടുപ്പിലൂടെയാണ് അവാർഡുകൾ നിർണയിച്ചത്. 207 അംഗങ്ങൾ ആയിരുന്നു വോട്ടെടുപ്പിൽ പങ്കെടുത്തത്. ഹാംനെറ്റിലെ ജെസിയുടെ അഭിനയം ഇതിനോടകം തന്നെ ലോകപ്രശംസ പിടിച്ചുപറ്റിയിരുന്നു. കെറി സ്വദേശിനിയാണ് ജെസി ബക്ലി.
ഡബ്ലിൻ: അയർലൻഡിൽ പരിചരണം നൽകുന്നതിനുള്ള ജിപി ഡോക്ടർമാരുടെ എണ്ണം പര്യാപ്തമല്ലെന്ന് നിരീക്ഷണം. ഐറിഷ് കോളേജ് ഓഫ് ജിപിയാണ് ഇത് സംബന്ധിച്ച നിരീക്ഷണം പങ്കുവച്ചിരിക്കുന്നത്. ജനസംഖ്യ വർധിക്കുന്നതിനാൽ രാജ്യത്ത് കൂടുതൽ ജിപി ഡോക്ടർമാർ ആവശ്യമാണെന്നാണ് വിവരം. രാജ്യത്ത് ജിപി ഡോക്ടർമാരുടെ എണ്ണത്തിൽ 10 ശതമാനം വർധനവ് ഉണ്ടായി. ഇതിനൊപ്പം ജനസംഖ്യയിൽ 9 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്. അതിനാൽ ഭാവിയിൽ നിലവിലെ ജിപി ഡോക്ടർമാരുടെ സേവനം മാത്രം മതിയാകില്ലെന്നാണ് ഐറിഷ് കോളേജ് ഓഫ് ജിപി വ്യക്തമാക്കുന്നത്. രാജ്യത്ത് നിലവിൽ 4650 ജിപിമാരെ ഉള്ളൂ. എന്നാൽ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ 6,500 ൽ കൂടുതൽ ജിപി ഡോക്ടർമാരെങ്കിലും വേണം.
ഡബ്ലിൻ: ഡബ്ലിനിൽ കിടപ്പുമുറിയിലെ കിടക്കയ്ക്ക് തീയിട്ടയാൾ അറസ്റ്റിൽ. 47 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ആയിരുന്നു സംഭവം. ഇയാൾ കിടക്കയ്ക്ക് തീയിട്ടതിനെ തുടർന്ന് കെട്ടിടം മുഴുവനായും ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി. ഷെയ്ൻ ഗൂഡാൽ എന്ന വ്യക്തിയാണ് കേസിലെ പ്രതി. നോർത്ത് സർക്കുലർ റോഡിലാണ് ഇയാൾ താമസിക്കുന്നത്. ഇവിടെ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് പരിഭ്രാന്തരായ സമീപവാസികൾ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി എല്ലാവരെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
ഡബ്ലിൻ: തെക്കൻ ഡബ്ലിനിലെ കോസ്റ്റ് റെന്റൽ വീടുകൾക്കായി ലഭിച്ചത് രണ്ടായിരത്തിലധികം അപേക്ഷകൾ. 145 കോസ്റ്റ് റെന്റൽ അപ്പാർട്ടുമെന്റുകൾക്കായുള്ള അപേക്ഷകളാണ് അധികൃതർ സ്വീകരിക്കാൻ ആരംഭിച്ചിരുന്നത്. വാടകക്കാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. പ്രതിമാസം 1,875 യൂറോവരെയാണ് കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകളുടെ വാടക. തെക്കൻ ഡബ്ലിനിലെ താലയിലാണ് വീടുകൾ ഉള്ളത്. 502 വീടുകൾ നിർമ്മിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് 145 വീടുകളുടെ പൂർത്തീകരണം.
ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. 3.4 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഓപ്പറേഷൻ താരയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. താല ജില്ലാ ഡ്രഗ്സ് യൂണിറ്റാണ് പരിശോധന നടത്തിയത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പോലീസ് വാഹനം ഉൾപ്പെടെ ആറ് കാറുകൾ കൂട്ടിയിടിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.20 ഓടെയായിരുന്നു സംഭവം ഉണ്ടായത്. കൂട്ടിയിടിയിൽ ഉൾപ്പെട്ട വാഹനങ്ങൾക്കെല്ലാം നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഡബ്ലിൻ 12 ലെ വാക്കിൻസ്ടൗണിലെ ക്രോംവെൽസ്‌ഫോർട്ട് റോഡിലായിരുന്നു സംഭവം. അഞ്ച് കാറുകളും ഒരു വാനുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
