- ടി പി ചന്ദ്രശേഖരന് കൊലക്കേസ്; പ്രതികള്ക്ക് വീണ്ടും പരോള്
- ഡോണ ഹ്യൂസിന് മോചനം; വീട്ടിൽ തിരിച്ചെത്തി
- ബംഗ്ലാദേശിൽ എൻസിപി നേതാവ് മൊട്ടാലിബ് സിക്ദറിന് വെടിയേറ്റു ; നില ഗുരുതരം
- അയർലൻഡിൽ ഉയർന്ന മർദ്ദം; വരും ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ
- ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിൽ പാകിസ്ഥാൻ സായുധ സേനയ്ക്ക് “ദൈവിക ഇടപെടൽ” ലഭിച്ചു ; തങ്ങൾക്കത് അനുഭവപ്പെട്ടുവെന്ന് അസിം മുനീർ
- ന്യൂഇയർ ദിനത്തിൽ വെക്സ്ഫോർഡിൽ അമ്പെയ്ത്ത് ചടങ്ങ്
- ‘ All eyes on Bangladesh Hindus ‘ ; ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് കാജൽ അഗർവാൾ
- യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് തടവ്
Author: sreejithakvijayan
ഡബ്ലിൻ: പത്ത് വയസ്സുകാരിയെ അഭയാർത്ഥി പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഡബ്ലിനിൽ ആയിരക്കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധ സമരം അക്രമാസക്തമായി. പോലീസ് വാനിന് പ്രതിഷേധക്കാർ തീയിട്ടു. ഡബ്ലിന് പുറത്തും പ്രതിഷേധം നടക്കുന്നുണ്ട്. അഭയാർത്ഥികളെ രാജ്യത്ത് നിന്നും പുറത്താക്കണം എന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. അഭയാർത്ഥികൾക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ആളുകൾ തെരുവുകളിലുടനീളം സംഘടിക്കുന്നത്. ഇവരെ പ്രതിരോധിക്കാൻ പോലീസും സജ്ജമാണ്. ഗാർഡ പബ്ലിക് ഓർഡർ യൂണിറ്റ് ഐപിഎഎസ് കേന്ദ്രത്തിന്റെ പ്രവേശനകവാടത്തിൽ കാവൽ ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഗാർഡയ്ക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്.
ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം) അയർലൻഡിന്റെ നാഷണൽ കോൺഫറൻസ് ‘ അവേക്ക് അയർലൻഡ് 2025 ‘ ന് ശനിയാഴ്ച തുടക്കമാകും. ശനി, ഞായർ, തിങ്കൾ (25, 26, 27) ദിവസങ്ങളിലാണ് പരിപാടി. ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റിയിലെ സെന്റ് പാട്രിക്‌സ് സ്‌പോർട്‌സ് ഹാളിലാണ് ത്രിദിന പരിപാടി സംഘടിപ്പിക്കുന്നത്. 16 മുതൽ 30 വയസ്സുവരെയുള്ളവരെ ലക്ഷ്യമിട്ടാണ് പരിപാടി. ഇതിൽ 38 കുർബാന സെന്ററുകളിൽ നിന്നുള്ള 350 തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്‌തോലിക് വിസിറ്റേറ്ററായ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, സീറോ മലബാർ യൂറോപ്പ് യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഡോ. ബിനോജ് മുളവരിക്കൽ, മോട്ടിവേഷൻ സ്പീക്കറും യുവജന പ്രഭാഷകനുമായ ജോസഫ് അന്നക്കുട്ടി ജോസഫ്, അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ യൂത്ത് ഡയറക്ടർ ഫാ. മെൽവിൻ പോൾ, കത്തോലിക്കാ റാപ്പ് സംഗീത രംഗത്തെ ശ്രദ്ധേയനായ പ്രോഡിഗിൽ എന്നിവർ വിവിധ സെഷനുകൾ നയിക്കും.
ഡബ്ലിൻ/ ടാൻസാനിയ: മുൻ ഐറിഷ് എക്‌സാമിനർ കോളമിസ്റ്റും എഴുത്തുകാരനുമായ ഡാൻ മക്കാർത്തിയെ തട്ടിക്കൊണ്ടുപോയി പണം തട്ടി. ടാൻസാനിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. അതേസമയം അക്രമി സംഘം വിട്ടയച്ച മക്കാർത്തി അയർലൻഡിൽ സുരക്ഷിതനായി എത്തി. ലഹാരിയിലൂടെ ട്രെക്കിംഗിനായി മലാവിയിലേക്ക് പോകുമ്പോഴായിരുന്നു അദ്ദേഹത്തെ അഞ്ച് പേർ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തിലേക്ക് പോകാൻ അദ്ദേഹം ബുക്ക് ചെയ്തത് വ്യാജ ടാക്‌സി ആയിരുന്നു. ഇതിൽ സഞ്ചരിക്കുന്നതിനിടെ ഇടവഴിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായി. പണം നൽകിയില്ലെങ്കിൽ കൊല്ലും എന്നായിരുന്നു ഇവരുടെ ഭീഷണി. തുടർന്ന് പണം കൈമാറുകയായിരുന്നു. ഇതോടെ സംഘം അദ്ദേഹത്തെ വെറുതെ വിട്ടു. രണ്ട് മാസം മുൻപായിരുന്നു പര്യടനത്തിനായി മക്കാർത്തി ആഫ്രിക്കയിൽ എത്തിയത്.
വാട്ടർഫോർഡ്: അടിമുടി മാറാൻ ഒരുങ്ങി വാട്ടർഫോർഡ് വിമാനത്താവളം. വിമാനത്താവളം നവീകരിക്കുന്നതിനുള്ള സ്വകാര്യ ഫണ്ടിംഗിന് വാട്ടർഫോർഡ് കൗണ്ടി കൗൺസിൽ അനുമതി നൽകി. ഇതോടെ വലിയ ഏവിയേഷൻ ഹബ്ബായി മാറാനുള്ള സാധ്യതയാണ് വാട്ടർഫോർഡ് വിമാനത്താവളത്തിന് മുൻപിൽ തുറന്നിരിക്കുന്നത്. വിമാനത്താവള നവീകരണത്തിന് സ്വകാര്യ ഫണ്ടിംഗ് സ്വീകരിക്കുന്നത് സംബന്ധിച്ച നിർദ്ദേശം ഇന്ന് കൗൺസിൽ പരിഗണിച്ചിരുന്നു. ഇതിനെ അനുകൂലിച്ച് കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. റൺവേ നവീകരിച്ച് അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതുൾപ്പെടെയാണ് പദ്ധതി. ബ്ലോസ്റ്റർ ഗ്രൂപ്പാണ് ധനസഹായം നൽകുന്നത്. 30 മില്യൺ യൂറോയാണ് നൽകുക.
കോർക്ക്: കോർക്ക് സിറ്റിയിൽ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. 30 വയസ്സുള്ള യുവാവിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നൂനാൻസ് റോഡിലെ വീട്ടിൽ ആയിരുന്നു സംഭവം. തർക്കത്തിനിടെ കത്തികൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.
ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ വയോധിക മരിച്ചു. 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ബാലിഗോവൻ റോഡിൽ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കാർ അപകടത്തിൽപ്പെട്ടാണ് മരണം സംഭവിച്ചിരിക്കുന്നത്. കാറോടിച്ചിരുന്നത് 60 കാരിയാണ്. ഇത് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത് എന്നാണ് സൂചന. സംഭവത്തിന് പിന്നാലെ പരിശോധനകൾക്കും മറ്റുമായി ബാലിഗോവൻ റോഡ് അടച്ചിട്ടിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി വില കുറയും. ഡിസംബർ മുതൽ കുറഞ്ഞ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ഏറ്റവും പുതിയ വിവരം. പബ്ലിക് സർവ്വീസ് ഒബ്ലിഗേഷൻ (പിഎസ്ഒ) വില കുറയ്ക്കുന്നതാണ് രാജ്യവ്യാപകമായി വൈദ്യുതി നിരക്ക് കുറയാൻ കാരണമാകുന്നത്. അടുത്ത വർഷം സെപ്തംബർ 30 വരെയായിരിക്കും വൈദ്യുതിയ്ക്ക് കുറഞ്ഞ വില ഉണ്ടായിരിക്കുക. അതേസമയം നിരക്ക് കുറയുന്നത് ഐറിഷ് ജനതയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ്. ഡിസംബർ 1 മുതൽ മാസം 1.46 യൂറോയായി വൈദ്യുതി വില കുറയും. ചെറുകിട വാണിജ്യ ഉപയോക്താക്കൾക്ക് ഇത് 5.65 യൂറോ ആയിരിക്കും. നിലിവിൽ വൈദ്യുതി വില 2.01 യൂറോയും 7.77 യൂറോയുമാണ്. അടുത്തിടെ ഊർജ്ജ വിതരണ കമ്പനികൾ വൈദ്യുതി നിരക്ക് വർധിച്ചിപ്പിച്ചിരുന്നു. ഇതിനിടെയാണ് പിഎസ്ഒ നിരക്ക് കുറയ്ക്കുന്നത്.
ഡബ്ലിൻ: ഡബ്ലിനിലെ തുസ്ല കേന്ദ്രത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആഫ്രിക്കൻ വംശജനായ അഭയാർത്ഥിയാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഡബ്ലിനിലെ സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപം ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ഇവിടെ വച്ച് ഇയാൾ 10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം സാഗട്ടിലെ ജനങ്ങളും പൊതുസമൂഹവും ശക്തമായ പ്രതിഷേധം തുടരുകയാണ്. അനിഷ്ടസംഭവങ്ങൾക്ക് സാധ്യതയുള്ളതിനാൽ പോലീസ് ജാഗ്രതയിലാണ്.
ഡബ്ലിൻ: മുൻ കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് തടവ്. 22 കാരന് 14 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 21 കാരിയായ നിയാം കില്ലിയെ ആണ് പ്രതിയായ ജോഷ് ഓബ്രിയൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയെ 50 ലധികം തവണയായിരുന്നു യുവാവ് കുത്തിയത്. 2024 സെപ്തംബറിൽ ആയിരുന്നു സംഭവം. ഡബ്ലിൻ നഗരത്തിൽ പൊതുമധ്യത്തിൽവച്ച് ഇയാൾ പെൺകുട്ടിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 50 ലേറെ പരിക്കുകൾ ആണ് പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. യുവതിയുടെ തലയ്ക്കും മുഖത്തും നിരവധി പരിക്കുണ്ട്. സുഷ്മുനാ നാഡിയ്ക്ക് പരിക്കേറ്റ യുവതിയുടെ കാലിന്റെ സ്വാധീനം നഷ്ടമായി. ഏഴ് മാസമാണ് നിയാം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ഡബ്ലിൻ: കുറഞ്ഞ വിലയിൽ ഹോം ലോണുകൾ വാഗ്ദാനം ചെയ്ത് അയർലൻഡിലെ ക്രെഡിറ്റ് യൂണിയനുകൾ. വീടുകൾ വാങ്ങുന്നതിനും വായ്പാസ്ഥാപനം സ്വിച്ച് ചെയ്യുന്നതിനും പുതിയ സ്റ്റാൻഡേർഡ് മോർട്ട്‌ഗേജുകൾ പ്രയോജനപ്പെടുത്താം. ഭവന വിപണിയിൽ കണ്ണുവച്ചാണ് ക്രെഡിറ്റ് യൂണിയനുകളുടെ പുതിയ നീക്കം. ഓഗസ്റ്റിൽ സെൻട്രൽ ബാങ്ക് ക്രെഡിറ്റ് യൂണിയനുകളുടെ വായ്പാ ശേഷി മൂന്നിരട്ടിയാക്കിയിരുന്നു. ഇതാണ് ക്രെഡിറ്റ് യൂണിയനുകൾക്ക് ഗുണമായി ഭവിച്ചത്. ഇതോടെ വായ്പാ ശേഷി 2.9 ബില്യൺ യൂറോയിൽ നിന്നും 9.9 ബില്യൺ യൂറോയായി ഉയർന്നു. ഇതോടെയാണ് ഭവന വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
