- റിക്കെൽട്ടണും ഹിറ്റ്മാനും കസറി; കൊൽക്കത്തയെ വീഴ്ത്തി മുംബൈ
- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
- സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ : വിജയ് മത്സരിക്കുന്നത് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും
- എൽഡിഎഫിന്റെ തുടർഭരണം ഗിമ്മിക്കുകളിലൂടെ നേടിയതല്ല : ജനം ഞങ്ങളെ വിലയിരുത്തട്ടെയെന്ന് പിണറായി
- 50 കാരന്റെ മരണം; കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു
- തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
Author: sreejithakvijayan
ഡബ്ലിൻ: ട്വന്റി 20 വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് തോറ്റ് അയർലൻഡ്. ഇന്നലെ നടന്ന മത്സരത്തിൽ 20 റൺസിനാണ് അയർലൻഡ് പരാജയം ഏറ്റുവാങ്ങിയത്. കൊളംബോയിൽ ആയിരുന്നു മത്സരങ്ങൾ. ടോസ് നേടിയ അയർലൻഡ് ബാറ്റിംഗിനായുള്ള അവസരം ശ്രീലങ്കയ്ക്ക് നൽകുകയായിരുന്നു. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 163 സ്‌കോർ നേടി. മറുപടി ബാറ്റിംഗിൽ 143 റൺസിന് ടീം ഓൾ ഔട്ട് ആകുകയായിരുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ മൂന്ന് ബസ് കണക്ട്‌സ് റൂട്ടുകളിൽ മാറ്റം നിലവിൽ വന്നു. ഇന്നലെ മുതലാണ് മാറ്റം നിലവിൽവന്നത്. ചാപ്പലിസോഡ്, ഫിംഗ്ലാസ് എന്നിവയിലൂടെ കടന്നുപോകുന്ന 80, 23, 24 റൂട്ടുകളിലാണ് വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്. ബസ്‌കണക്ട്‌സ് പ്രോഗ്രാമിന്റെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിലാണ് ഈ റൂട്ടുകളിൽ സേവനം അവതരിപ്പിച്ചത്. എന്നാൽ സർവ്വീസിലെ കാലതാമസം ഉൾപ്പെടെ യാത്രികർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. ഇതോടെ ശക്തമായ പ്രതിഷേധവുമായി യാത്രികർ രംഗത്ത് വരികയായിരുന്നു. ഇതോടെയാണ് റൂട്ടുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ ഒരു മരണം. 70 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ഹോളിക്രോസ് ആർ660 ൽ ആയിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ചുള്ള വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരവും മഴയുള്ള കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. ഇന്ന് മുതൽ ഈ വാരം മുഴുവൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിലോ ശക്തമായോ മഴ ലഭിക്കാം. മിക്ക ദിവസങ്ങളിലും രാത്രി നേരങ്ങളിൽ ചാറ്റൽ മഴ അനുഭവപ്പെടാം. കിഴക്കൻ മേഖലയിൽ നിന്നും തെക്ക്- കിഴക്കൻ മേഖലയിലേക്ക് മൂടൽ മഞ്ഞോ കാറ്റോ സഞ്ചരിക്കും. ഇത് മേഖലയിൽ തണുപ്പുള്ള കാലാവസ്ഥയ്ക്ക് കാരണം ആകും. 5 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അനുഭവപ്പെടുന്ന പരമാവധി അന്തരീക്ഷ താപനില.
ഡൊണഗൽ: സൗത്ത് ഡൊണഗലിലെ റിസർവോയറിൽ നാളെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഉയിസ് ഐറാൻ. ഇതേ തുടർന്ന് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടാം. ഉപഭോക്താക്കൾ സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിലേക്ക് ജലമെത്തിക്കുന്നതിനുള്ള പ്രധാന സ്രോതസ്സാണ് ഈ റിസർവോയർ. അതുകൊണ്ടുതന്നെ ജലവിതരണം തുടരാനും സുരക്ഷിതമാക്കാനും ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കി. രാവിലെ 8 നും വൈകീട്ട് 6 നും ഇടയിൽ ആണ് ജോലികൾ നടക്കുക.
വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിലെ പ്രളയ ദുരിതബാധിതരെ കാണാൻ ദുരിതാശ്വാസ ചുമതലയുള്ള സഹമന്ത്രി കെവിൻ ബോക്‌സർ മെറാൻ. ഇന്ന് രാവിലെ അദ്ദേഹം പ്രളയത്തെ തുടർന്ന് ദുരിതം അനുഭവിച്ച വീട്ടുടമസ്ഥരെ കാണും. അധികൃതരുമായി ചേർന്ന് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും. ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയാണ് കൗണ്ടിയിൽ അനുഭവപ്പെട്ടത്. ഇതിന് ശേഷവും ശക്തമായ മഴ കൗണ്ടിയിൽ ലഭിച്ചു. ഇതെല്ലാമാണ് വെക്‌സ്‌ഫോർഡ് ജനതയുടെ ജീവിതം ദുരിതത്തിലാഴ്ത്തിയത്. നദികൾ കരകവിഞ്ഞതോടെ നിരവധി വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് വെള്ളം കയറിയത്.
ഡബ്ലിൻ: അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഫിയന്ന ഫെയിലിനെ നയിക്കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി അംഗങ്ങൾക്ക് തന്നോട് ദേഷ്യമുണ്ടായതിന്റെ കാരണം മനസിലാകുമെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടി അംഗങ്ങൾക്ക് തന്നോട് തോന്നിയ ദേഷ്യത്തിന്റെയും നിരാശയുടെയും കാരണം മനസിലാകും. വളരെ വെല്ലുവിളി നിറഞ്ഞ വർഷം ആയിരുന്നു കടന്ന് പോയത്. അടുത്ത പൊതുതിരഞ്ഞെടുപ്പിലും ഫിയന്ന ഫെയിലിനെ മുന്നിൽ നന്നും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ കൗമാരക്കാരന് പരിക്ക്. ഏകദേശം 18 വയസ്സ് പ്രായം തോന്നിക്കുന്ന ആൺ കുട്ടിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ചികിത്സയ്ക്കായി ലെറ്റർകെന്നി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി 8.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ വ്യക്തിയുടെ കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മറ്റ് പരിക്കുൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: പലസ്തീനിൽ നിന്നുള്ള കുട്ടികൾ അയർലൻഡിൽ. ചികിത്സയ്ക്ക് വേണ്ടിയാണ് ഏഴ് കുട്ടികളെ പലസ്തീനിൽ നിന്നും അയർലൻഡിൽ എത്തിച്ചത്. ഇവർക്കൊപ്പം കുടുംബാംഗങ്ങളെയും എത്തിച്ചിട്ടുണ്ട്. ജോർദാനിൽ നിന്നുമാണ് ഇവർ അയർലൻഡിൽ എത്തിയത്. ഗാസയിൽ നിന്നും ഡബ്ല്യുഎച്ച്ഒയുടെ വാഹനത്തിലാണ് കുട്ടികളെ ജോർദാനിൽ എത്തിച്ചത്. ഇവിടെ നിന്നും പിന്നീട് അയർലൻഡിലേക്ക് കൊണ്ടുവരികയായിരുന്നു. ഐറിഷ് മെഡിക്കൽ സംഘവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. അതേസമയം ഇതുവരെ ഗാസയിൽ നിന്നും 27 കുട്ടികളെ ആണ് ചികിത്സയ്ക്കായി അയർലൻഡിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.
ഡബ്ലിൻ: അയർലൻഡിൽ മഴ തുടരുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. താത്കാലികമായി നിലവിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും അടുത്ത വാരം മഴ വീണ്ടും ശക്തിപ്രാപിക്കാം. നല്ല തണുപ്പുള്ളതും അസ്ഥിരവുമായ കാലാവസ്ഥയാണ് വരാൻ പോകുന്നത് എന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. ഇന്ന് അൽപ്പം വെയിലുള്ള കാലാവസ്ഥ രാജ്യത്ത് അനുഭവപ്പെടും. അന്തരീക്ഷ താപനില ഇന്ന് ആറ് മുതൽ 10 ഡിഗ്രിവരെ ഉയരും. രാജ്യത്തുടനീളം മേഘാവൃതമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വൈകീട്ട് ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കാം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
