Author: sreejithakvijayan

മീത്ത്: കൗണ്ടി മീത്തിൽ കടൽ തീരങ്ങളിൽ വിഷച്ചെടി കണ്ടെത്തി. ഇതേ തുടർന്ന് അധികൃതർ പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഹെംലോക്ക് വാട്ടർ ഡ്രോപ്പ്വോർട്ട് എന്ന വിഷ സസ്യത്തിന്റെ സാന്നിദ്ധ്യം ആണ് കടൽ തീരങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. മരിച്ച മനുഷ്യന്റെ കൈവിരലുകൾ എന്നും ഈ ചെടി അറിയപ്പെടുന്നു. കഴിഞ്ഞ ദിവസം ലേടൗൺ, ബെറ്റിടൗൺ മേഖലകളിലെ കടൽ തീരങ്ങളിലാണ് ഈ ചെടി കണ്ടെത്തിയത്. ഇതേ തുടർന്ന് ഈ മേഖലകളിൽ എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ടൂർ കമ്പനി ഉടമയും സാഹസിക യാത്രികനുമായ മാക്‌സ് കോഡിയാണ് ഈ ചെടി ആദ്യം കണ്ടെത്തിയത്.

Read More

ഡബ്ലിൻ: ഈ മാസത്തിലെ മലയാളം മാസ് ( റോമൻ ) 15ാം തിയതി നടക്കും. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിൽ ആണ് പരിപാടി. എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടകർ പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്തു. ഉച്ചയ്ക്ക് 2 മണി മുതലാണ് പരിപാടി നടക്കുക.

Read More

ഡബ്ലിൻ: അയർലൻഡിൽ കിടക്ക ക്ഷാമം വീണ്ടും രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 711 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഇവർക്ക് ട്രോളികളിലും കസേരകളിലും ഇരുത്തി ചികിത്സ നൽകുകയാണ്. ഇതിൽ 23 പേർ കുട്ടികളാണ്. ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 125 പേർക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഇതിൽ 54 പേർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 68 പേർ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 45 പേർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. സ്ലൈഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 52 പേർക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്.

Read More

ഡബ്ലിൻ: അയർലൻഡിലും സ്ട്രീമിംഗ് ആരംഭിക്കാനൊരുങ്ങി എച്ച്ബിഒ മാക്‌സ്. അടുത്ത മാസം മുതൽ അയർലൻഡിലും യുകെയിലും സേവനം ആരംഭിക്കുമെന്നാണ് വിവരം. വാർണർ ബ്രോസ് പിക്‌ചേഴ്‌സ്, വാർണർ ബ്രോസ് ടെലിവിഷൻ, ഡിസി സ്റ്റുഡിയോസ്, മാക്‌സ് ഒറിജിനൽസ് ഷോകൾ, സിനിമകൾ എന്നിവയും സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടും. അയർലൻഡിൽ സ്ട്രീമിംഗിന് നൽകേണ്ടിവരുന്ന നിരക്കുകൾ സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പാക്കേജിന് പ്രതിമാസം 5.99 യൂറോ ആയിരിക്കും പ്രതിമാസ നിരക്കായി ഉപഭോക്താക്കൾ നൽകേണ്ടിവരിക. 20 യൂറോവരെ നൽകേണ്ടിവരുമെന്നാണ് വിവരം. 

Read More

കാർലോ: കൗണ്ടി കാർലോയിൽ വൻ ലഹരിവേട്ട. 1.7 മില്യൺ യൂറോ വിലവരുന്ന ഹെറോയിൻ പിടികൂടി. സംഭവത്തിൽ 30 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാർലോയിൽ ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ 1,36,000 യൂറോ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ മറ്റൊരു വീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. സംഭവത്തിൽ യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്താനായി പുതിയ അഭ്യർത്ഥ പുറപ്പെടുവിച്ച് പോലീസ്. ഡബ്ലിൻ സ്വദേശിയായ ജോൺ ജോൺസനായുള്ള വിവരങ്ങൾ അഭ്യർത്ഥിച്ചുകൊണ്ടാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. 2019 ഫെബ്രുവരി 9 ന് ആയിരുന്നു അദ്ദേഹത്തെ കാണാതെ ആയത്. കോളിൻസ് അവന്യൂ ജംഗ്ഷന്റെ ഭാഗത്തേയ്ക്ക് അദ്ദേഹം പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.   അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം കൈവശം ഉള്ളവർ പോലീസിനെ സമീപിക്കണം എന്നാണ് നിർദ്ദേശം.

Read More

ഡബ്ലിൻ: അയർലൻഡിലെ ജനങ്ങളിൽ നിന്നും തട്ടിപ്പ് പരസ്യങ്ങൾ വഴി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നേടിയെടുത്തത് 32 മില്യൺ യൂറോ. കഴിഞ്ഞ വർഷത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം തുടർച്ചയായ മുന്നറിയിപ്പുകൾ ഉപഭോക്താക്കൾ അവഗണിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ഇത് നൽകുന്നത്. ജൂനിപെർ റിസർച്ചാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അയർലൻഡിന്റെ വിപണിയ്ക്ക് ഏകദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പരസ്യം ഏകദേശം 1,500 യൂറോയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. യൂറോപ്യൻ ഉപഭോക്താക്കളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇത്തരത്തിൽ 4.4 ബില്യൺ യൂറോയാണ് പ്രതിവർഷം സ്വന്തമാക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സൗത്ത് ഇന്നർ സിറ്റിയിൽ ഇന്നലെ ആയിരുന്നു സംഭവം. ഡബ്ലിൻ എട്ടിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. മനപ്പൂർവ്വം തീയിട്ടതാണെന്ന്  പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവ സമയം ആറ് പേർ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. തീ പടർന്നയുടൻ ഇവർ അതിസാഹസികമായി രക്ഷപ്പെടുക ആയിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡുകാർക്ക് ഏറ്റവും ഇഷ്ടം ഇലക്ട്രിക് വാഹനങ്ങളെന്ന് റിപ്പോർട്ട്. ഇവൈയുടെ മൊബിലിറ്റി കൺസ്യൂമർ ഇൻഡെക്‌സ് (എംസിഐ) ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ. 32 രാജ്യങ്ങളിൽ നടത്തിയ സർവ്വേയിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വെളിപ്പെടുത്തിയത് 500 ഓളം അയർലൻഡുകാരാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 40 പേരാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആലോചിക്കുന്നതെന്ന് ഗവേഷണം വ്യക്തമാക്കന്നു. കുറഞ്ഞ പ്രവർത്തന ചിലവ്, ഉയർന്ന ഇന്ധനവില, വർധിച്ച ഇ വി റെയ്ഞ്ച്, കുറഞ്ഞ പ്രവർത്തന ചിലവ് തുടങ്ങിയ കാരണങ്ങളാണ് ഇലക്ട്രിക് കാറുകളോടുള്ള പ്രിയം വ്യക്തമാക്കാൻ അയർലൻഡുകാർ ചൂണ്ടിക്കാട്ടുന്നത്.

Read More

ബ്രസൽസ്: ഇയുവിന്റെ 90 ഡേ റൂൾ നിയമത്തിൽ മാറ്റം. 180 ദിവസമാക്കി കാലാവധി വർധിപ്പിച്ചു. ഇയു വിസ സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റം വരുത്തിയിരിക്കുന്നത്. തിരഞ്ഞെടുത്ത ജോലികൾക്കായുള്ള 90 ഡേ റൂൾ നിയമം ആണ് മാറ്റിയത്. മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഇയുവിൽ പ്രൊഫഷണലുകൾക്ക് 180 വരെ തുടരാം.

Read More