- നടി ആക്രമിക്കപ്പെട്ട കേസ് ; പൾസർ സുനിയടക്കം 6 പ്രതികൾക്കും 20 വർഷം തടവ്
- അന്താരാഷ്ട്ര കയറ്റുമതിയെ കൂടുതൽ ആശ്രയിക്കുന്നു ; ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയെന്ന് റിപ്പോർട്ട്
- കൊലപാതകക്കുറ്റം ചെയ്ത സമയത്ത് 18 വയസ്സിന് താഴെ മാത്രം പ്രായം ; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകരുതെന്ന് വാദം
- റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തി നശിച്ചു
- മൂന്ന് വയസുകാരൻ ഡാനിയേൽ അരൂബോസിന്റെ മരണം കൊലപാതകമെന്ന് റിപ്പോർട്ട് ; അന്വേഷണം ആരംഭിച്ചു
- ഡബ്ലിനിലെ ഇവാഗ് മാർക്കറ്റുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു ; പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ
- അയർലൻഡിൽ ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ അടുത്ത വേനൽക്കാലത്തോടെ
- മുട്ടകളിൽ കാൻസറിന് കാരണമാകുന്ന മരുന്നുകളുടെ അംശം ; അന്വേഷണത്തിന് നിർദേശം
Author: sreejithakvijayan
ഡബ്ലിൻ: സർക്കാരിന്റെ പുതിയ ഹൗസിംഗ് ആക്ടിവേഷൻ ഓഫീസിന് നേതൃത്വം നൽകുന്നതിനായി തീരുമാനിച്ച ശമ്പളത്തിൽ അതൃപ്തിപ്രകടമാക്കി സൈമൺ ഹാരിസ്. 4,3000 യൂറോ ശമ്പളമായി നൽകാനുള്ള തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അയർലന്റ് മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൗസിംഗ് ആക്ടിവേഷൻ ഓഫീസിന് നേതൃത്വം നൽകുന്നതിന് പ്രതിഫലമായി 430000 യൂറോ നൽകാനുള്ള തീരുമാനം ശരിയാണെന്ന് തോന്നുന്നില്ല. സ്വന്തമായി വീട് വാങ്ങാൻ കഴിയാത്ത ആളുകളെ സഹായിക്കുന്നതിനുള്ള പദ്ധതിയ്ക്ക് മേൽനോട്ടം വഹിക്കുന്ന ജോലിയ്ക്ക് ഈ തുക അനുയോജ്യമാണെന്ന് കരുതുന്നില്ല. എനിക്ക് ഈ തുക വേണ്ട. നാമ ചീഫ് എക്‌സിക്യൂട്ടീവ് ബ്രെൻഡൻ മക്‌ഡൊണാൾഡ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആയിരുന്നെങ്കിൽ നിലവിലുള്ള ശമ്പളം നിലനിർത്താമായിരുന്നെന്നും സൈമൺ ഹാരിസ് വ്യക്തമാക്കി.
ഡബ്ലിൻ: അടിമുടി മാറ്റത്തിനൊരുങ്ങി അയർലന്റിലെ കോർക്ക് വിമാനത്താവളം. വിമാനത്താവളത്തിന്റെ വികസനത്തിനായി 200 മില്യൺ യൂറോയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ഇവിടേയ്ക്ക് എത്തുന്ന യാത്രികരുടെ എണ്ണം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടി. നിരവധി ചെറുപദ്ധതികൾ അടങ്ങുന്ന ബൃഹത് പദ്ധതിയാണ് നടപ്പിലാക്കുന്നത്. ചെറുപദ്ധതികളുടെ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അടുത്ത എട്ട് വർഷത്തിനുള്ളിൽ വിമാനത്താവളത്തെ പ്രതിദിനം അഞ്ച് ദശലക്ഷം യാത്രികരെ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുകയാണ് വികസനപദ്ധതി ലക്ഷ്യമിടുന്നത്.
ഡബ്ലിൻ: കോർക്ക് സിറ്റിയിലെ റിവർ ലീയിൽ ഉണ്ടായ മുങ്ങി മരണത്തിന്റെ ദൃശ്യങ്ങൾ ഫോണുകളിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യവുമായി പോലീസ്. ഫോണിൽ ദൃശ്യങ്ങൾ പകർത്തിയവർ അത് നീക്കം ചെയ്യണമെന്നും, മറ്റുള്ളവർക്ക് ഈ ദൃശ്യങ്ങൾ കൈമാറരുതെന്നും പോലീസ് അറിയിച്ചു. മരിച്ച ലൂക്ക് ഹൈഡിന്റെ (34) കുടുംബത്തിന്റെ അഭ്യർത്ഥനമാനിച്ചാണ് പോലീസിന്റെ നിർദ്ദേശം. മരണത്തിന് പിന്നാലെ ലൂക്ക് ഹൈഡ് നദിയിൽ മുങ്ങിത്താഴുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യുവാവിന്റെ അമ്മ രംഗത്ത് വരികയായിരുന്നു. എല്ലാവർക്കും മകന്റെ മരണം സർക്കസ് ആണെന്ന് ആയിരുന്നു അമ്മയുടെ പ്രതികരണം. മകനെ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താനാണ് ആളുകൾ ഉത്സാഹിച്ചത്. ഇത് കാണുമ്പോൾ വെറുപ്പ് തോന്നുന്നുവെന്നും 76 കാരിയായ എലിസബത്ത് ഹൈഡ് പറഞ്ഞു.
ഡബ്ലിൻ: ക്ലോൺസ്‌കീഗിലെ ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലണ്ടും അതിലെ പള്ളിയും അടച്ചുപൂട്ടാൻ കാരണമായ തർക്കത്തിൽ ഇടപെട്ട് പുതിയ ഇസ്ലാമിക സംഘടന. മുസ്ലീം കമ്യൂണിറ്റി അയർലന്റ് എന്ന സംഘടനയാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പള്ളി അടച്ചുപൂട്ടാൻ കാരണക്കാരായ കക്ഷികൾക്കിടയിൽ ചർച്ച നടത്തണമെന്നാണ് മുസ്ലീം കമ്യൂണിറ്റി അയർലന്റിന്റെ ആവശ്യം. വാർത്താ സമ്മേളനത്തിൽ മുസ്ലീം കമ്യൂണിറ്റി അയർലന്റിന്റെ വക്താവ് അബ്ദുൾ ഹസീബ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഞങ്ങൾ ഉദ്യോഗസ്ഥരല്ലെന്നും സാധാരണക്കാർ ആണെന്നും, അതുകൊണ്ട് തന്നെ പള്ളി അടഞ്ഞ് കിടക്കുന്നതിൽ ആശങ്കയുണ്ടെന്നും അബ്ദുൾ ഹസീദ് പറഞ്ഞു. രണ്ട് ആഴ്ച മുൻപാണ് തർക്കത്തെ തുടർന്ന് ഇസ്ലാമിക് കൾച്ചറൽ സെന്ററും പള്ളിയും അടച്ച് പൂട്ടിയത്.
ഡബ്ലിൻ: ഈ സീസണിൽ സീൽഗ് മിചിൽ സന്ദർശകർക്ക് തുറന്ന് നൽകുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സന്ദർശകരെ ഇവിടേയ്ക്ക് എത്തിക്കുന്ന ബോട്ട് ഓപ്പറേറ്റർമാർക്ക് മതിയായ രേഖകൾ ഇനിയും ലഭിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയിൽ ഇടംപിടിച്ച സ്ഥലമാണ് സീൽഗ് മിചിൽ. പൊതുമരാമത്ത് കാര്യാലയത്തിന്റെ രേഖകൾ ആണ് ബോട്ട് ഓപ്പറേറ്റർമാർക്ക് ലഭിക്കാൻ ഉള്ളത്. ഈ ആഴ്ചയോടെ സീൽഗ് മിചിലേക്കുള്ള ബോട്ട് സർവ്വീസുകൾ ആരംഭിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പെർമിറ്റുകൾ നൽകാതിരുന്നതിനെ തുടർന്ന് ഇത് വൈകുകയായിരുന്നു. സംഭവത്തിൽ ബോട്ട് ഓപ്പറേറ്റർമാർ നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്. അതേസമയം ഈ സീസണിൽ സീൽഗ് മിചിൽ തുറന്ന് നൽകാത്തത് ആളുകളിൽ വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിൽ ജയിൽ ഉദ്യോഗസ്ഥർക്കും തടവുപുള്ളികൾക്കുമെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം മാത്രം 1,200 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഐറിഷ് പ്രിസൺ ഓഫീസേഴ്‌സ് അസോസിയേഷനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആക്രമണങ്ങളുടെ എണ്ണത്തിൽ 32 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രിസൺ ഓഫീസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ജയിൽപുള്ളികൾ പരസ്പരം ആക്രമിക്കുന്ന സംഭവങ്ങളും, ജയിൽപുള്ളികൾ പോലീസുകാരെ ആക്രമിക്കുന്ന സംഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു. ജയിൽപുള്ളികൾ പരസ്പരം ആക്രമിച്ച 1,219 സംഭവങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസോസിയേഷന്റെ കണക്കുകൾ വലിയ ആശങ്ക സൃഷ്ടിക്കുന്നത് ആണെന്ന് പ്രിസൺ സർവ്വീസ് ഡയറക്ടർ കാരൺ മക്കഫ്രി പറഞ്ഞു. അക്രമങ്ങൾ തടയുന്നതിന് വേണ്ടി ബോഡി വോൺ ക്യാമറകളും പ്രതിരോധ സ്‌പ്രേകളും പരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ജിഎഎ ( ഗാലിക് അത്‌ലറ്റിക് അസോസിയേഷൻ) ഉദ്യോഗസ്ഥൻ സീൻ ബ്രൗണിന്റെ കൊലപാതകത്തിൽ ബ്രിട്ടീഷ് സർക്കാർ അന്വേഷണം നടത്തണമെന്ന് നോർതേൺ അയർലന്റ് അപ്പീൽ കോടതി. മരണത്തിൽ ബ്രിട്ടീഷ് സർക്കാർ പൊതു അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു അപ്പീൽ കോടതിയുടെ ഉത്തരവ്. 1997 ലാണ് സീൻ ബ്രൗൺ കൊല്ലപ്പെട്ടത്. സീൻ ബ്രൗണിന്റെ മരണത്തിൽ ബ്രിട്ടീഷ് സർക്കാർ പൊതു അന്വേഷണം നടത്താത്തതിൽ നേരത്തെ അപ്പീൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവിനെ പിന്തുണച്ചത്. അന്വേഷണം നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാരിന് നാല് ആഴ്ചത്തെ സമയവും കോടതി നൽകിയിട്ടുണ്ട്. സീൻ ബ്രൗണിന്റെ കുടുംബം കോടതിയിൽ ഹാജരായിരുന്നു.
ഡബ്ലിൻ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് വൻ തുക പിഴയിട്ട് ദി ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ. ഉപഭോക്തൃവിവരങ്ങൾ ചൈനയ്ക്ക് ചോർത്തി നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷന്റെ നടപടി. 530 ബില്യൺ യൂറോയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. യൂറോപ്യൻ ഉപഭോക്തൃ വിവരങ്ങൾ ചോർത്തി നൽകി ടിക് ടോക്ക് ദി ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷന്റെ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ദി ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷന്റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്. അതേസമയം സംഭവത്തിൽ ടിക് ടോക്ക് പ്രതികരിച്ചിട്ടില്ല.
ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധിയ്ക്ക് മുന്നോടിയായി പുതിയ സ്റ്റാറ്റിക് സ്പീഡ് സുരക്ഷാ ക്യാമറകൾ പ്രവർത്തനക്ഷമമാകും. രാജ്യത്ത് ഉടനീളം ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ വെക്സ്ഫോർഡിലെ ഗോറിയിലുള്ള R772, കോർക്കിലെ ഫാർണനസിലെ N22 എന്നിവിടങ്ങളിൽ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങും. അവധിക്കാലത്ത് വലിയ തിരക്കാണ് രാജ്യത്തെ റോഡുകളിൽ അനുഭവപ്പെടാറുള്ളത്. പലപ്പോഴും ഇത് വലിയ യാത്രാക്ലേശം ആളുകളിൽ ഉണ്ടാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നത്. റോഡുകളിൽ നിശ്ചിത വേഗതയിൽ മാത്രമേ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ. ഈ വേഗത പരിധി കടന്നുവെന്ന് കണ്ടെത്തിയാൽ ഫിക്‌സ്ഡ് ചാർജ് നോട്ടീസ് മുഖേന നടപടി സ്വീകരിക്കും. നിലവിലെ ഫിക്‌സ്ഡ് ചാർജ് നോട്ടീസ് പ്രകാരം 160 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളുമാണ് നിയമലംഘകർക്ക് ശിക്ഷയായി ലഭിക്കുക.
ഡബ്ലിൻ: പട്രോളിംഗിനിടെ വാൻ ഇടിച്ച് പോലീസുകാരന് പരിക്ക്. കൗണ്ടി ലൗത്തിൽ വെള്ളിയാഴ്ച പുലർച്ചെ 4.20 ഓടെയായിരുന്നു സംഭവം. പോലീസുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സാക്ഷികളോട് ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആർഡിയിൽ ക്ലോൺമോർ എസ്‌റ്റേറ്റ് പരിസരത്ത് ആയിരുന്നു സംഭവം. പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ വാൻ പോലീസുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേ തുടർന്ന് പരിക്കേറ്റ പോലീസുകാരൻ വാനിന്റെ അടുത്തേയ്ക്ക് ചെന്നു. ഇതിനിടെ അദ്ദേഹത്തിന് നേരെ വാൻ ഓടിച്ച് കയറ്റുകയായിരുന്നു. സാരമായി പരിക്കേറ്റ പോലീസുകാരൻ ലേഡി ഓഫ് ലൂർദ് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
