- വന്ദേമാതരം വിഭജിച്ചത് ഗാന്ധിജിയും അറിഞ്ഞാണ് ; നെഹ്റുവിന്റ പ്രതിച്ഛായ തകർക്കാൻ ആർക്കുമാകില്ല ; മല്ലികാർജുൻ ഖാർഗെ
- ഫോക്സ്റോക്കിൽ വാഹനാപകടം; വയോധികന് ദാരുണാന്ത്യം
- ബ്ലൂ ടങ്ക് ബാധ; ക്ലാസുകൾ റദ്ദാക്കി റോയൽ ഉൾസ്റ്റർ ഇന്റർഫെയർ
- ബ്രാം ചുഴലിക്കാറ്റ്; ഭീതിയിൽ അയർലൻഡ്; രാജ്യം മുഴുവൻ മുന്നറിയിപ്പ്
- വന്ദേമാതരം പറഞ്ഞവരെ ജയിലിൽ അടച്ചവരാണ് ഇന്ദിരാഗാന്ധി ; വന്ദേമാതരം വിഭജിക്കപ്പെട്ടിരുന്നില്ലെങ്കിൽ, വിഭജനം സംഭവിക്കില്ലായിരുന്നു ; അമിത് ഷാ
- വിപണിയിലെ ചൈനീസ് ആധിപത്യം ചെറുക്കണം; കൈകോർത്ത് ഫോർഡും റെനോയും
- സിപിഎമ്മിന് നൂറിലേറെ കള്ളവോട്ടുകൾ ; വഞ്ചിയൂരിൽ സംഘർഷം
- ശബരിമല സ്വർണപാളി വിവാദം ചർച്ച ചെയ്യുമ്പോഴും ഇടതുപക്ഷത്തിന് തല ഉയർത്തിപ്പിടിക്കാൻ കഴിയുമെന്ന് എം എ ബേബി
Author: sreejithakvijayan
ഡബ്ലിൻ: അയർലണ്ടിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. രാജ്യത്ത് താപനിലയിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ബുധനാഴ്ച രാജ്യത്തെ താപനില 25 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരുന്നു. വരും ദിവസങ്ങളിലും ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടാനാണ് സാദ്ധ്യതയെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നും മെറ്റ് ഐറാൻ അറിയിച്ചു. ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനാരോഗ്യവകുപ്പും ജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. പുറത്തിറങ്ങുമ്പോൾ പ്ലാൻസ്‌പെക്ട്രം സൺസ്‌ക്രീൻ ഉപയോഗിക്കണം. തൊപ്പിയും സൺഗ്ലാസും ധരിക്കണമെന്നും നിർദ്ദേശമുണ്ട്. കാട്ടു തീ ഉൾപ്പെടെ പടരാൻ സാദ്ധ്യതയുള്ളതിനാൽ മറ്റ് അനുബന്ധ വകുപ്പുകളും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിൽ വവളർത്ത് മൃഗങ്ങളുമായി വാഹനങ്ങളിൽ പോകുന്നവർക്ക് മുന്നറിയിപ്പ്. വളർത്ത് മൃഗങ്ങളെ ശരിയായ രീതിയിൽ കൊണ്ടുപോയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. An Garda Síochána എന്ന നിയമം കർശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി സ്വീകരിക്കുന്നത്. അടുത്തിടെയായി വളർത്ത് മൃഗങ്ങൾ മൂലമുള്ള അപകടങ്ങൾ രാജ്യത്ത് വർദ്ധിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് നിയമം കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. നിയമലംഘനം നടത്തുന്നവർക്ക് 6000 യൂറോവരെ പിഴ ചുമത്തും. ഇതിന് പുറമേ ലൈസൻസിൽ പോയിന്റുകളും ലഭിക്കും. പൂച്ചകൾ, നായ്ക്കൾ തുടങ്ങിയ വളർത്ത് മൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ കൃത്യമായി വാഹനത്തിനുള്ളിൽ കെട്ടിയിരിക്കണം. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവറുടെ മടിയിലേക്ക് വളർത്ത് മൃഗങ്ങൾ ചാടുന്നതും അതുവഴിയുണ്ടാകുന്ന അപകടങ്ങളും തടയുന്നതിന് വേണ്ടിയാണ് ഇത്. പിൻസീറ്റിൽ ആയിരിക്കണം വളർത്ത് മൃഗങ്ങളെ കെട്ടേണ്ടത്. ദീർഘദൂര യാത്രകളിൽ ഓരോ രണ്ട് മണിക്കൂറിലും യാത്രയ്ക്ക് ഇടവേള നൽകണം. വളർത്ത് മൃഗങ്ങൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും നൽകണം എന്നും അറിയിപ്പിൽ റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കുന്നു.
ഡബ്ലിൻ: ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന അയർലന്റുകാരുടെ എണ്ണത്തിൽ വർദ്ധന. ഇതോടെ ഓസ്‌ട്രേലിയയിൽ താമസമാക്കിയ അയർലന്റുകാരുടെ എണ്ണം 1 ലക്ഷം കവിഞ്ഞു. നിലവിൽ അയർലന്റിൽ ജനിച്ച 1,03,080 പേരാണ് തങ്ങളുടെ രാജ്യത്ത് താമസിക്കുന്നത് എന്നാണ് ഓസ്ട്രലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നത്. 2023 ലെ കണക്കുകൾ പ്രകാരം 94,540 അയർലന്റ് സ്വദേശികൾ ആയിരുന്നു ഓസ്‌ട്രേലിയയിൽ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം 8,500 പേർ പുതുതായി കുടിയേറിപാർത്തു. ഇതോടെയാണ് ആകെ എണ്ണം ഒരു ലക്ഷം കടന്നത്. 2000 ത്തിൽ ഓസ്‌ട്രേലിയയിൽ താമസമാക്കിയ അയർലന്റുകാരുടെ എണ്ണം 55000 ആയിരുന്നു. 25 വർഷങ്ങൾ പിന്നിടുമ്പോൾ പൗരന്മാരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ആണ് ഉണ്ടായിരിക്കുന്നത്. വടക്കൻ അയർലന്റിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിപ്പാർക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2024 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ വടക്കൻ അയർലന്റിൽ നിന്നുള്ള 25,920 പേരാണ് ഓസ്‌ട്രേലിയയിൽ താമസിക്കുന്നത്. 2023 നെ അപേക്ഷിച്ച് 860 പേരുടെ വർദ്ധനവ് കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്. 27.1 മില്യണാണ് ഓസ്‌ട്രേലിയയിലെ ആകെ…
ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ അയർലന്റിന് കനത്ത തിരിച്ചടിയായേക്കുമെന്ന് സൂചന. യൂറോപ്യൻ രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് അമേരിക്ക 20 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ അമേരിക്കയുടെ പ്രധാന ആശ്രിതരായ അയർലന്റിന് വലിയ പ്രതിസന്ധിയാകും വിപണിയിൽ നേരിടേണ്ടിവരിക. അടുത്ത ആഴ്ചയാകും ട്രംപ് രാജ്യങ്ങൾക്കായുള്ള പുതിയ താരിഫ് പ്രഖ്യാപിക്കുക. അമേരിക്കയെ പ്രധാന വിപണിയാക്കിയ രാജ്യങ്ങളിൽ മുൻപന്തിയിലാണ് അയർലന്റിന്റെ സ്ഥാനം. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ മൂന്ന് ഭാഗവും അയർലന്റ് അമേരിക്കയിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. 2024 ൽ മാത്രം 73 ബില്യൺ യൂറോയുടെ ഉത്പന്നങ്ങളാണ് അയർലന്റ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. 20 ശതമാനം താരിഫ് പ്രാബല്യത്തിൽ വരുമ്പോൾ അയർലന്റിന് കയറ്റുമതിയിൽ 18 ബില്യൺ യൂറോയുടെ നഷ്ടമാണ് ഉണ്ടാകുക എന്നാണ് വിലയിരുത്തൽ. അയർലന്റിലെ ആഭ്യന്തര വിപണിയിലും താരിഫ് വർദ്ധനവിന്റെ തിരിച്ചടി പ്രതിഫലിക്കും. ട്രംപിന്റെ താരിഫ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നിരിക്കേ പ്രതികരണവുമായി ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ രംഗത്ത് എത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ…
ഡബ്ലിൻ: കോർക്ക് സിറ്റിയിൽ നദിയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. റിവർ ലീയിൽ കുളിക്കാൻ ഇറങ്ങിയ 30 കാരന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഇയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയാണ് 30 കാരനും കൂട്ടുകാരും റിവർ ലീയിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ നദിയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ലൈഫ്ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. ലൈഫ് ഗാർഡ് എത്തി പരിശോധന നടത്തിയെങ്കിലും 30 കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഫയർഫോഴ്‌സിന്റെ സഹായം തേടി. കോർക്ക് സിറ്റി ഫയർ ബ്രിഗേഡിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയായിരുന്നു തിരച്ചിൽ നടത്തിയത്. ഇവർക്കൊപ്പം കോസ്റ്റ്ഗാർഡും തിരച്ചിലിൽപ്പം ചേർന്നു. ദീർഘനേരത്തെ തിരച്ചിലിനൊടുവിൽ നദിയിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഡബ്ലിൻ: അയർലന്റിൽ കുട്ടികൾ ഉൾപ്പെടെ 39 പേരെ നാടുകടത്തി. നീതിന്യായ മന്ത്രി ജിം ഒ കെല്ലഗൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്നാണ് ഇവരെ നാടുകടത്തിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. രാത്രിയോടെയായിരുന്നു 39 പേരെയും പ്രത്യേക വിമാനത്തിൽ നാടുകടത്തിയത്. ജന്മദേശമായ ജോർജിയയിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഇവർ ജോർജിയയിൽ സുരക്ഷിതരായി എത്തിയതായും കെല്ലഗൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. 5 കുട്ടികൾ ഉൾപ്പെടെ 39 പേരെയാണ് അർദ്ധരാത്രി വിമാനത്തിൽ നാടുകടത്തിയത്. ഇവർ രാവിലെ സുരക്ഷിതമായി ജോർജിയയിൽ എത്തി. കുടിയേറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഇവർ പാലിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇവരെ സ്വന്തം രാജ്യത്തേയ്ക്ക് മടക്കി അയച്ചത് – കെല്ലഗൻ വ്യക്തമാക്കി. ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് അയർലന്റിൽ നിന്നും കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ഫെബ്രുവരിയിൽ നിയമങ്ങൾ പാലിക്കാതെ രാജ്യത്ത് തുടർന്ന 32 പേരെ ജോർജിയയിലേക്ക് നാടുകടത്തിയിരുന്നു. അയർലന്റിൽ അനധികൃത കുടിയേറ്റം നടത്തുന്നവരിൽ ഭൂരിഭാഗം പേരും ജോർജിയൻ പൗരന്മാരാണ്.
ന്യൂയോർക്ക്: ലോകരാജ്യങ്ങളുമായുള്ള വ്യാപാര യുദ്ധത്തിനിടെ യുക്രെയ്‌നുമായി നിർണായക കരാറിൽ ഏർപ്പെട്ട് അമേരിക്ക. നിർണായക ധാതുക്കളുടെയും പ്രകൃതിവിഭവങ്ങളുടെയും കൈമാറ്റം സംബന്ധിച്ച കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചത്. ഇതിന് പിന്നാലെ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കുകയായിരുന്നു. ഇതോടെ യുക്രെയ്‌നിന്റെ അമൂല്യ ധാതുക്കളും പ്രകൃതിവിഭവങ്ങളും അമേരിക്കയ്ക്കും സ്വന്തമാകും. റഷ്യയുമായി തുടരുന്ന യുദ്ധത്തിൽ അമേരിക്കയുടെ സഹായം യുക്രെയ്‌ന് നിർണായകമായും. ഇത് ലക്ഷ്യമിട്ടാണ് അമേരിക്കയുമായുമായി യുക്രെയ്ൻ പുതിയ കരാറിൽ ഏർപ്പെട്ടത്. റഷ്യയ്‌ക്കെതിരെ ഒന്നിച്ച് പോരാടാൻ യുക്രെയ്‌ന് ഒപ്പം നിൽക്കുമെന്ന് അമേരിക്ക നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ കരാറിൽ ഇരു രാജ്യങ്ങളും ഏർപ്പെട്ടിരിക്കുന്നത്. സ്വതന്ത്രവും സമൃദ്ധവും പരമാധികാരവുമുള്ള യുക്രെയ്‌ന് വേണ്ടിയുള്ള സമാധാന ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ എന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് പറഞ്ഞു. പുതിയ കരാർ ഇതിന് തെളിവാണ്. യുക്രെയ്‌നിന്റെ സമൃദ്ധിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അമേരിക്കൻ ജനതയും യുക്രെയ്ൻ ജനതയും…
ശ്രീനഗർ: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തി മേഖലയിൽ പതാക സ്ഥാപിച്ച് പാക് സൈന്യം. പർഗാനയിലെ പാക് പോസ്റ്റിലാണ് സൈന്യം വീണ്ടും പാക് പതാക സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ തിരിച്ചടിയാണ് ഇന്ത്യയിൽ നിന്നും പാക് സൈന്യം പ്രതീക്ഷിക്കുന്നത്. ഇതിനിടെ രണ്ട് ദിവസം മുൻപ് പർഗാനയിലെ സൈനിക പോസ്റ്റിൽ നിന്നും പാക് പതാക പിൻവലിക്കുകയായിരുന്നു. പർഗാനയ്ക്ക് പുറമേ അതിർത്തി മേഖലയിലെ മറ്റ് സൈനിക പോസ്റ്റുകളിൽ നിന്നും പതാക എടുത്തുമാറ്റിയിരുന്നു. ഇതോടെ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക് സൈന്യം പോസ്റ്റ് ഒഴിഞ്ഞതായി വാർത്തകൾ പുറത്തുവന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വീണ്ടും പാക് പതാക പോസ്റ്റിൽ ഉയർന്നിരിക്കുന്നത്. പാക് റേഞ്ചേഴ്‌സിനാണ് പർഗാനയിലെ സൈനിക പോസ്റ്റിന്റെ ചുമതലയുള്ളത്.
ഡബ്ലിൻ: അയർലന്റിൽ ബുധനാഴ്ച അനുഭവപ്പെട്ടത് റെക്കോർഡ് താപനില. ഏപ്രിൽ മാസത്തെ അവസാന ദിനമായ ഇന്നലെ രാജ്യമെമ്പാടും താപനില 25 ഡിഗ്രിയ്ക്ക് മുകളിൽ ഉയർന്നു. 41 വർഷങ്ങൾക്ക് മുൻപാണ് രാജ്യത്ത് അവസാനമായി ഇത്രയും ഉയർന്ന താപനില അനുഭവപ്പെട്ടത്. കോ ഗാൽവെയിൽ താപനില ദേശീയ റെക്കോർഡ് മറികടന്നു. 25.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ബുധനാഴ്ച ആതൻറിയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ കോ ഗാൽവെയില താപനിലയായി രേഖപ്പെടുത്തിയത്. അതേസമയം മയോയിലെ ന്യൂപോർട്ട് സ്‌റ്റേഷനിൽ ദേശീയ റെക്കോർഡിനെക്കാൾ 0.1 ഡിഗ്രിയ്ക്ക് താഴെയായിരുന്നു താപനില. ന്യൂപോർട്ടിൽ മെർക്കുറിയുടെ അളവ് 25.7 ഡിഗ്രിയായി വർദ്ധിച്ചു. 2011 ഏപ്രിൽ മാസത്തിൽ ആയിരുന്നു ഇതിന് മുൻപ് ന്യൂപോർട്ടിൽ മെർക്കുറിയുടെ അളവ് റെക്കോർഡിൽ എത്തിയത്. 23.4 ഡിഗ്രിയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ 16 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലാണ് ബുധനാഴ്ച 25 ഡിഗ്രിയ്ക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയത്. അയർലന്റിന്റെ ചരിത്രത്തിൽ തന്നെ രണ്ടാമത്തെ തവണയാണ് ചൂട് 25 ഡിഗ്രിയ്ക്ക് മുകളിൽ എത്തുന്നത്. 1984 ഏപ്രിൽ 26…
ഡബ്ലിൻ: അയർലന്റിൽ നിന്നും കുടിയേറിപ്പാർക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകൾ. ഡിപ്പാർട്ട്‌മെന്റ് ഓഫ് എന്റർപ്രൈസ് നടത്തിയ പഠനത്തിലാണ് രാജ്യം വിടുന്നവരിൽ ഏറ്റവും കൂടുതൽ പേർ സ്ത്രീകളാണെന്ന് വ്യക്തമായിരിക്കുന്നത്. 2020 മുതൽ വിദേശത്തേയ്ക്ക് കുടിയേറിപ്പാർക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ 56 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ താമസ ചിലവ് വർദ്ധിക്കുന്നതാണ് സ്ത്രീകൾ വൻതോതിൽ രാജ്യം വിടുന്നതിനുള്ള കാരണം എന്നാണ് സൂചന. 2020 മുതൽ 2024 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അയർലന്റ് വിട്ട പുരുഷന്മാരുടെ എണ്ണം 12 ശതമാനം ആണ്. എന്നാൽ ഇതിന്റെ ഇരട്ടിയാണ് സ്ത്രീകളുടെ എണ്ണം. ഇതിൽ 15 നും 24 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കിടയിലാണ് വിദേശരാജ്യങ്ങളിൽ പോയി താമസിക്കുന്നതിനുള്ള താത്പര്യം കൂടുതലായി കാണപ്പെടുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുമ്പോൾ ആളുകൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അയർലന്റിലെ തൊഴിൽ പശ്ചാത്തലവും സമ്പദ് വ്യവസ്ഥയും ശക്തമാകുന്ന സാഹചര്യത്തിൽ സ്ത്രീകൾ വ്യാപകമായി രാജ്യം വിടുന്നത് അസാധാരണമാണെന്നും പഠനം അഭിപ്രായപ്പെടുന്നുണ്ട്. 2009 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
