Author: sreejithakvijayan

ഡബ്ലിൻ:  പ്രശസ്ത ഐറിഷ് എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായി സാമുവൽ ബെക്കറ്റുമായി ബന്ധമുള്ള ഹോട്ടൽ വിൽപ്പനയ്ക്ക്. കൗണ്ട് കിൽഡെയറിലെ ലീക്‌സ്‌ലിപ്പിലുള്ള ഹോട്ടലാണ് വിൽപ്പനയ്ക്കായി വിപണിയിൽ എത്തിയിരിക്കുന്നത്. 1.75 മില്യൺ യൂറോ ആണ് ഹോട്ടലിന്റെ വില. 3.3 ഏക്കറിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രാധാന്യമുള്ള കൂൾഡ്രിനാഗ് ഹൗസും ഇതിൽ ഉൾപ്പെടുന്നു. ബെക്കറ്റിന്റെ അമ്മയുടെ ജന്മസ്ഥലമായ ഇവിടം ഏറെ പ്രശസ്തമാണ്. കൂൾഡ്രിനാഗ് ഹൗസിനോട് ചേർന്ന് പരമ്പരാഗത ശൈലിയിലുള്ള നിരവധി ചെറുകെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.

Read More

ഡബ്ലിൻ: ട്രംപിന്റെ താരിഫ് വർദ്ധനവ് പ്രതികൂലമായി ബാധിച്ചാൽ ബോയിംഗ് വിമാനത്തിനുള്ള കരാർ റദ്ദാക്കുമെന്ന് വ്യക്തമാക്കി റയാൻഎയർ. അമേരിക്കയ്ക്ക് പകരം ചൈനീസ് വിമാന വിതരണക്കാരായ കോമാക് (സിഒഎംഎസി) ഉൾപ്പെടെയുള്ളവരെ പരിഗണിക്കുമെന്നും റയാൻഎയർ വ്യക്തമാക്കി. നൂറ് കണക്കിന് ബോയിംഗ് വിമാനങ്ങളുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. ട്രംപിന്റെ താരിഫ് വർദ്ധനവിൽ നിന്നും പ്രസ്തുത മേഖലയെ ഒഴിവാക്കണം എന്നാണ് റയാൻഎയറിന്റെ ആവശ്യം. മറിച്ചാണെങ്കിൽ അത് അസംസ്‌കൃത വസ്തുക്കളുടെ വില ഉയരാൻ കാരണം ആകും. അങ്ങനെ എങ്കിൽ കരാർ റദ്ദാക്കുമെന്നാണ് റയാൻ എയറിന്റെ മുന്നറിയിപ്പ്.

Read More

ഡബ്ലിൻ: അയർലന്റിൽ കൗമരക്കാരിലും യുവാക്കളിലും തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചതായി റിപ്പോർട്ട്. രാജ്യത്ത് മൊത്തത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെങ്കിലും 15 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏപ്രിലിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഈ വിഭാഗത്തിനിടയിലെ തൊഴിലില്ലായ്മ നിരക്ക് 11.4 ശതമാനം ആണ്. 15 മുതൽ 74 വരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. 2024  മാർച്ചിൽ അയർലന്റിലെ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനം ആയിരുന്നു. എന്നാൽ ഈ വർഷം ഏപ്രിലിലെ കണക്കുകൾ പുറത്തുവരുമ്പോൾ അത് 4.1 ശതമാനം ആയി കുറഞ്ഞു. ഇതേസമയം 15 നും 24 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഈ വർഷം മാർച്ചിൽ 10.5 ശതമാനം ആയിരുന്നു. എന്നാൽ ഏപ്രിലിൽ ഇത് 11.4 ശതമാനം ആയി ഉയർന്നു. എന്നാൽ 25 നും 27 നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്. മാർച്ചിൽ 3.5 ശതമാനം ഉണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ…

Read More

ഡബ്ലിൻ: പലിശ നിരക്ക് കുറയ്ക്കുന്നുവെന്ന നിർണായക പ്രഖ്യാപനവുമായി എഐബി (അലീഡ് ഐറിഷ് ബാങ്ക്‌സ്). നോൺ ഗ്രീൻ ഫിക്സഡ് മോർട്ട്ഗേജുകളുടെ പലിശനിരക്കാണ് കുറയ്ക്കുന്നത്. ഈ മാസം 13 മുതൽ പുതിയ പലിശമാറ്റം നിലവിൽവരുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. മോർട്ട്ഗേജുകളുടെ പലിശയിൽ 0.75 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് എഐബി വ്യക്തമാക്കുന്നത്. ഇബിഎസ്, ഹാവൻ എന്നിവിടങ്ങളിൽ നിന്നും മോർട്ട്‌ഗേജ് എടുത്തവർക്കും പലിശയിൽ ഇളവ് ലഭിക്കും. ബാങ്ക് ഓഫർ ചെയ്യുന്ന രണ്ട് വർഷത്തെ ഫിക്സഡ് റേറ്റിലാണ് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം ഏറ്റവും കൂടുതലായി ലഭിക്കുക. അതേസമയം ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസം ആകുന്നതാണ് എഐബിയുടെ പുതിയ പ്രഖ്യാപനം.

Read More

ഡബ്ലിൻ: വീടുകളിലെ ജനാലകൾ എല്ലായ്‌പ്പോഴും അടച്ചിടണമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ജനാലകൾ അടച്ചിടണമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശനിയാഴ്ചവരെ വീടുകളിലെ ജനാലകൾ തുറക്കരുതെന്നും കർട്ടനുകളും മറ്റും സ്ഥാപിക്കണമെന്നും മെറ്റ് ഐറാൻ നിർദ്ദേശിച്ചു. അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വീടിനുള്ളിലും ഇതേ തുടർന്നുള്ള അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് പുതിയ നിർദ്ദേശം. ജനാലകൾ തുറന്നിടുന്നത് വീടിനുള്ളിലെ താപനില ഉയർത്തും. ജനാല വഴി ഉള്ളിലേക്ക് സൂര്യപ്രകാശം കടക്കുന്നതും സമാന ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇത് ഒഴിവാക്കുന്നതിനാണ് കർട്ടനുകൾ ഉപയോഗിച്ച് ജനാലകൾ മൂടാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഏപ്രിൽ 30 ന് അയർലന്റിലെ താപനില 25 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരുന്നു. ഇതിന് പിന്നാലെ ജനങ്ങൾക്ക് മെറ്റ് ഐറാൻ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ക്രൈസ്തവ ദോവാലയത്തിൽ നിന്നും പണം തട്ടിയ ജീവനക്കാരന് ജയിൽ ശിക്ഷ. കൗണ്ടി ഡൗൺ സ്വദേശിയായ ഏണസ്റ്റ് റെഡ്ഡിക് ആണ് അറസ്റ്റിലായത്. നാല് ലക്ഷം യൂറോ ആയിരുന്നു ഇയാൾ വിവിധ തവണകളായി ദേവാലയത്തിൽ നിന്നും തട്ടിയെടുത്തത്. ലിസ്‌ബേൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ ആയിരുന്നു തട്ടിപ്പ് നടന്നത്. ഇവിടുത്തെ ട്രഷറർ ആയിരുന്നു റെഡ്ഡിക്. 10 വർഷക്കാലമായി ഇവിടെ സേവനം അനുഷ്ടിച്ച ഇയാൾ ബിസിനസ് ആവശ്യങ്ങൾക്കായി ഇവിടെ നിന്നും പണം തട്ടുകയായിരുന്നു. സാധാരണക്കാർ ഉൾപ്പെടെ ദേവാലയത്തിന് നൽകുന്ന സംഭാവനയായിരുന്നു ഇയാൾ തട്ടിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വർഷത്തേയ്ക്കാണ് ഇയാൾക്ക് ജയിൽ ശിക്ഷ നൽകിയിട്ടുള്ളത്.

Read More

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞത്ത് പതിനായിരങ്ങൾ പങ്കെടുത്ത പരിപാടിയിൽവച്ചായിരുന്നു തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്. ഇതിന് ശേഷം പ്രധാനമന്ത്രി മലയാളത്തിൽ വേദിയെ അഭിസംബോധന ചെയ്തു. രാജ്യത്തെ സംബന്ധിച്ച് അഭിമാന പദ്ധതിയാണ് വിഴിഞ്ഞം എന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതുതലമുറ വികസനത്തിന്റെ ഉത്തമ ഉദാഹരണവും പ്രതീകവുമാണ് വിഴിഞ്ഞം തുറമുഖം. കേരളത്തിനും രാജ്യത്തിനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന് ആണ്. രാജ്യത്തിന്റെ പണം പുറത്തേയ്ക്ക് ഒഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക പുരോഗതിയ്ക്കായി തുറമുഖം അത്യാവശ്യമാണ്. വിഴിഞ്ഞം തുറമുഖം അതിവേഗം പൂർത്തിയാക്കാൻ അദാനിയ്ക്ക് കഴിഞ്ഞു. ഇത്രയും വലിയ തുറമുഖം കേരളത്തിന് നൽകിയ അദാനിയോട് ഗുജറാത്തുകാർ പിണങ്ങും. രാജ്യ പുരോഗതിയ്ക്കായി കേരളം വലിയ പങ്കുവഹിച്ചു. ഇനിയും നിർണായക പങ്കുവഹിക്കാൻ കേരളത്തിന് കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി ഇന്നലെ വൈകീട്ടോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. ഇന്ന് രാവിലെ ഹെലികോപ്റ്റർ…

Read More

ശ്രീനഗർ: 28 പേരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ നാവിക സേനയും. ഇന്ത്യൻ മേഖലയിലേക്ക് പ്രവേശിച്ചാൽ കനത്ത തിരിച്ചടി പാകിസ്ഥാന് നേരിടേണ്ടിവരുമെന്നാണ് നാവിക സേന നൽകുന്ന താക്കീത്. അതേസമയം പാകിസ്ഥാനെതിരെ നിർണായക നീക്കങ്ങളുമായി രാജ്യത്തെ മൂന്ന് സേനകളും മുന്നോട്ട് പോകുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കാനായി സേനകൾക്ക് കേന്ദ്രസർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് താക്കീതുമായി നാവിക സേന രംഗത്ത് എത്തിയത്. പാകിസ്ഥാന്റെ ഏത് ആക്രമണവും പ്രതിരോധിക്കാൻ ശക്തമായി നീക്കങ്ങളാണ് നാവിക സേന നടത്തുന്നത്. ഇതിന്റെ ഭാഗമായി പാകിസ്ഥാനോട് ചേർന്നുള്ള അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതിന് പിന്നാലെ നാവിക സേന അത്യാധുനിക പടക്കപ്പലുകളുടെ ചിത്രം പങ്കുവച്ചും പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ രുദ്ര അടക്കമുള്ള എഎൽഎച്ച് ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ കരസേനയ്ക്കും വ്യോമസേനയ്ക്കും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ നേരത്തെ ഇവയുടെ…

Read More

ഡബ്ലിൻ: ഹോസ്‌പൈപ്പുകളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ജലവ്യവസായ കമ്പനിയായ ഉയിസ് ഐറാൻ. ജലശ്രോതസ്സുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ആറ് ആഴ്ചത്തേയ്ക്ക് ഹോസ്‌പൈപ്പുകൾ ഉപയോഗിക്കരുതെന്നാണ് ഉയിസ് ഐറാൻ അറിയിക്കുന്നത്. കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗർ, കൗണ്ടി ഡൊണഗലിലെ മിൽഫോർഡ്, കൗണ്ടി മീത്തിലെ കെൽസ്- ഓൾസ്‌കാസിൽ എന്നീ പ്രദേശങ്ങളിലാണ് നിരോധനം. പുതിയ നിർദ്ദേശം അടുത്ത ചൊവ്വാഴ്ച മുതൽ നിലവിൽവരും. നിലവിൽ ഈ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന നദികളിലെയും ജലശ്രോതസ്സുകളിലെയും ജലനിരപ്പിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസമായി രാജ്യത്ത് മഴയുടെ അളവ് വളരെ കുറവാണ്. ഇതിന് പുറമേ കനത്ത ചൂടും അനുഭവപ്പെടുന്നുണ്ട്. ഇതാണ് ജലനിരപ്പ് താഴാൻ കാരണം ആയത് എന്നാണ് വിലയിരുത്തുന്നത്.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. കേരളത്തിന്റെ അഭിമാനപദ്ധതികളിൽ ഒന്നായ തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടന പരിപാടിയ്ക്കായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തന്നെ തലസ്ഥാന നഗരിയിൽ എത്തിയിരുന്നു. രാവിലെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത്തേയ്ക്ക് എത്തും. വിഴിഞ്ഞത്ത് പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി തുറമുഖം നടന്ന് കാണും. ഇതിന് ശേഷമാണ് ഉദ്ഘാടനം നിർവ്വഹിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ട്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി വേദിയെ അഭിസംബോധന ചെയ്യും. ശേഷം ഉച്ചയ്ക്ക് 12.30 ഓടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. പരിപാടിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് തിരുവനന്തപുരം നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ഗതാഗതനിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More