- കാറ്റിനും മഴയ്ക്കും പിന്നാലെ മഞ്ഞ് വീഴ്ചയും; 11 കൗണ്ടികളിൽ വാണിംഗ്
- പുതിയ മയക്കുമരുന്നുകൾ കൂടുതൽ അപകടകാരികൾ; മുന്നറിയിപ്പുമായി എച്ച്എസ്ഇ
- ലുവാസ് സേവനങ്ങൾക്ക് തടസ്സം
- വനിതാ ദിനം; വെബിനാർ സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ
- സെന്റ് ജോസഫ് എസ്എംസിസിയുടെ വാർഷിക ധ്യാനം 22 ന്
- ഐആർപി കാർഡ് പുതുക്കുന്നതിന് കാലതാമസം; ക്രാന്തി അയർലൻഡിന്റെ സമരം ഇന്ന്
- മീത്തിൽ വാഹനാപകടം; 40 കാരൻ മരിച്ചു
- യുവതിയുടെ മരണം; 45 കാരനെതിരെ കേസ്
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ വീടുകളുടെ നിർമ്മാണത്തിന് അനുമതി നിഷേധിച്ച് ആസൂത്രണ കമ്മീഷൻ. പദ്ധതി പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച വിവരങ്ങൾ സമർപ്പിച്ച രേഖകളിൽ ഇല്ലാത്തതിനെ തുടർന്നാണ് ആസൂത്രണ കമ്മീഷന്റെ നടപടി. സൗത്ത്-വെസ്റ്റ് ഡബ്ലിനിൽ 650 വീടുകൾ നിർമ്മിക്കാൻ ആയിരുന്നു പദ്ധതി. ഡവലപ്പർമാരായ കെല്ലന്റ് ഹോംസിനും ദുർക്കൻ എസ്‌റ്റേറ്റിനാണ് വീടുകളുടെ നിർമ്മാണ ചുമതല. സഗ്ഗാർട്ടിനും സിറ്റിവെസ്റ്റിനും ഇടയിലുള്ള 18.3 ഹെക്റ്റർ സ്ഥലത്താണ് വീടുകൾ നിർമ്മിക്കാൻ നിർമ്മാണ കമ്പനികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുവരും ചേർന്ന് നൽകിയ എൻവിരോൺമെന്റൽ ഇംപാക്റ്റ് അസസ്‌മെന്റ് റിപ്പോർട്ടിൽ മതിയായ വിവരങ്ങൾ ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആസൂത്രണ കമ്മീഷൻ അനുമതി നിഷേധിച്ചത്.
വെക്‌സ്‌ഫോർഡ്: ഫിയോണ സിന്നോട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് കൗണ്ടി വെക്‌സ്‌ഫോർഡിൽ നടന്നുവന്ന തിരച്ചിൽ അവസാനിപ്പിച്ച് പോലീസ്. ബ്രോഡ്‌വേയിലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു പോലീസും വിദഗ്ധസംഘവും ദിവസങ്ങളോളം പരിശോധന നടത്തിയത്. പരിശോധനയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവിടുത്തെ ബട്ട്‌ലേഴ്‌സ് പബ്ബിലായിരുന്നു ഫിയോണയെ അവസാനമായി കണ്ടത്. ഇവിടെ നിന്നും അർദ്ധരാത്രി വീട്ടിലേക്ക് മടങ്ങിയ ഫിയോണ പക്ഷെ വീട്ടിൽ എത്തിയില്ല. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഫിയോണ കൊലചെയ്യപ്പെട്ടുവെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 1998 ൽ ആയിരുന്നു ഫിയോണയെ കാണാതായത്. 19 വയസ്സായിരുന്നു ഫിയോണയുടെ പ്രായം. ഫിയോണയ്ക്ക് 11 മാസം പ്രായമുള്ള കുട്ടിയും ഉണ്ടായിരുന്നു.
ഡബ്ലിൻ: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ നോർതേൺ അയർലന്റിലെ നേതാക്കളുമായി ചർച്ച നടത്താൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അടുത്ത ദിവസങ്ങളിൽ അദ്ദേഹം നേതാക്കളെ കാണും. അയർലന്റിനും വടക്കൻ അയർലന്റിനും വ്യത്യസ്ത താരിഫുകൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നേതാക്കളുമായി സൈമൺ ഹാരിസ് ചർച്ച നടത്തുന്നത്. വ്യത്യസ്ത താരിഫ് വ്യാപാരത്തിൽ വലിയ സങ്കീർണതകൾ സൃഷ്ടിക്കുമെന്ന് സൈമൺ ഹാരിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 15 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് ധാരണ. അതേസമയം വടക്കൻ അയർലന്റിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 10 ശതമാനമാണ് താരിഫ്. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള മറ്റൊരു വ്യാപാരക്കരാറിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് ഓഹരി ഉടമകളിൽ നിന്നും അദ്ദേഹം അഭിപ്രായം തേടും.
ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ വെള്ളം അനാവശ്യമായി പാഴാക്കരുതെന്ന മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. വെള്ളം പരമാവധി സൂക്ഷിക്കണമെന്നും ഉയിസ് ഐറാൻ വ്യക്തമാക്കി. പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഡബ്ലിൻ, വിക്ലോ, കിൽഡെയർ കൗണ്ടികളിലുള്ളവർക്കാണ് മുന്നറിയിപ്പ്. ഇന്ന് രാത്രി 11 മണി മുതൽ പ്രധാന പൈപ്പിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കും. 28 മണിക്കൂർ നേരമാകും ഇത് നീണ്ട് നിൽക്കുക. ഇതിന് ശേഷമേ മേഖലകളിലേക്ക് ജലവിതരണം ഉണ്ടാകുകയുള്ളൂ. ബാലിമോർ യൂസ്റ്റേസ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിനെ ഡബ്ലിനിലെ സാഗട്ട് റിസർവോയറുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് സങ്കീർണ്ണമായ അറ്റകുറ്റപ്പണി നടത്തുന്നത് .അടുത്തിടെ ഇവിടെ നടത്തിയ പരിശോധനയിൽ ചോർച്ചകൾ കണ്ടെത്തിയിരുന്നു.
ഡബ്ലിൻ: അയർലന്റിൽ ട്രാഫിക് ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തൽ. പോലീസിംഗ് ആന്റ് കമ്യൂണിറ്റി സേഫ്റ്റി അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. പലരും ജോലി ചെയ്യാൻ തന്നെ താത്പര്യം കാണിക്കുന്നില്ലെന്ന വിവരവും റിപ്പോർട്ടിലുണ്ട്. ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് റോഡ് പോലീസിംഗിനായി പോലീസുകാരെ നിയോഗിക്കുന്നത്. എന്നാൽ അമിതവേഗം, ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ എന്നിവ കൃത്യമായി ഇവർ നിരീക്ഷിക്കുന്നില്ല. ഇത് പലപ്പോഴും ഗൗരവമേറിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. കൃത്യനിർവ്വഹണം ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം പോലും ഇവർ വകവയ്ക്കാറില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത്. കസ്റ്റഡിയിലായ 20 കാരൻ പാകിസ്ഥാൻ സ്വദേശിയാണെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി മാദ്ധ്യമങ്ങൾ 20 കാരൻ പാകിസ്ഥാൻ സ്വദേശിയാണെന്ന തരത്തിൽ വാർത്തകളും നൽകുന്നുണ്ട്. അതേസമയം പ്രശ്‌നങ്ങൾ ഭയന്ന് പ്രതി ഐറിഷ് പൗരൻ തന്നെയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് പോലീസും സർക്കാരും. കഴിഞ്ഞ ദിവസം ആയിരുന്നു കാപ്പെൽ സ്ട്രീറ്റിൽവച്ച് പോലീസുകാരന് കുത്തേറ്റത്. പട്രോളിംഗിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി പോലീസുകാരനെ കുത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസുകാർ അതിസാഹസികമായിട്ടായിരുന്നു പിടികൂടിയത്. ബ്ലാഞ്ചാർട്‌സ് ടൗണിൽ ഉൾപ്പെടെ പ്രതിയ്ക്ക് നിരവധി വിലാസങ്ങൾ ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പോലീസുകാരനെ ആക്രമിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പട്രോളിംഗ് നടത്തുന്ന രണ്ട് പോലീസുകാരെയും ആക്രമിക്കാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്.
ഡബ്ലിൻ: വിനോദസഞ്ചാരത്തിനായി എത്തിയ സ്പാനിഷ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിന് തടവ്. 34 കാരനായ ക്രിസ്റ്റഫർ ഒ ഗ്രീഡിയ്ക്കാണ് കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചത്. 2019 ൽ ആയിരുന്നു ശിക്ഷാനടപടിയ്ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. 19 കാരിയ്ക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം. ന്യൂഇയർ ആഘോഷിക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. അന്നേദിവസം വൈകുന്നേരം ക്രിസ്റ്റഫർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കോർക്ക്: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് എഐസി ബ്രിട്ടൻ ആന്റ് അയർലന്റ് കോർക്ക് ബ്രാഞ്ച്. അനുശോചന യോഗം സംഘടിപ്പിച്ചു. കോർക്കിൽ കഴിഞ്ഞ ദിവസം ആയിരുന്നു അനുശോചന യോഗം. എഐസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിലാഷ് തോമസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ക്രാന്തി അയർലന്റിനായി പ്രസിഡന്റ് അനൂപ് ജോണും, കോർക്ക് പ്രവാസി മലയാളി അസോസിയേഷന്(CPMA) വേണ്ടി റോയ് കൊച്ചാക്കനും, മൈഗ്രന്റ് നേഴ്‌സസ് ഓഫ് അയർലന്റിനു വേണ്ടി ഷിന്റോ ജോണും പരിപാടിയുടെ ഭാഗമായി. യോഗത്തിൽ ബ്രാഞ്ച് അംഗം മെൽബ സിജു അധ്യക്ഷതവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷിനിത്ത് എ.കെ സ്വാഗതവും, ബ്രാഞ്ച് അംഗം രാജു ജോർജ് നന്ദിയും പറഞ്ഞു. നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള മോട്ടോർസൈക്കിൾ യാത്രികനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ബൻമഹോണിന് സമീപം ബല്ലിനയിൽ ആർ675ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട്അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ച് എഐസി ഡബ്ലിൻ ബ്രാഞ്ച്. ക്ലോണിയിലെ ഗ്രാസ് ഹോപ്പർ ഹാളിൽവച്ചായിരുന്നു യോഗം. വിവിധ സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്. ടി.കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രണബ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലിങ്ക്വിസ്റ്റർ ( ഒ ഐ സി സി), അനിൽ (സദ്ഗമയ), വിപിൻ പോൾ (മൈൻഡ്), രാജു കുന്നക്കാട് (കേരള കോൺഗ്രസ് എം), രാജൻ ദേവസ്യ ( മലയാളം), ചാക്കോ ജോസഫ് ( ഐ എഫ് എ ദ്രോഗഡ), മെൽവിൻ മാത്യു ( മിഴി), പ്രീതി മനോജ് (എം എൻ ഐ), വർഗീസ് ജോയ്, ( കേന്ദ്ര കമ്മിറ്റി, എ ഐ സി), വിനീഷ് (ക്രാന്തി അയർലന്റ് ), മനോജ് ജേക്കബ്(ബി.എം എ), ഷൈൻ എന്നിവർ വി.എസിനെ അനുസ്മരിച്ച് സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
